Friday, September 7, 2007

കുറുമാനെ തൂക്കിക്കൊല്ലണം.!

വളരെ(കു)പ്രസിദ്ധമായ ഒരു പോസ്റ്റും അതിലേക്കു പ്രവഹിക്കുന്ന കമെന്റും വായിച്ചിട്ട് ഉറുമ്പിനു തോന്നിയ പ്രതികരണമാണിത്.

കുറുമാനെ തൂക്കിക്കൊല്ലണം.!

വളരെയധികം പ്രശസ്തി പിടിച്ചു പറ്റുകയും?( പുസ്തകത്തിന്‍റ്റെ നിലവാരത്തെക്കുറിച്ച് ന്യൂസ് സ്റ്റാന്റുകളില്‍ നിന്നും പ്രതികരണങ്ങള്‍ വരാനിരിക്കുന്നതേയുള്ളു) ആരാധകപ്രവാഹത്തിന്റെ നിര്‍ബന്ധം സഹിക്കാനാവാതെ അച്ചടിച്ച് പുസ്തകമായി ഇറക്കുകയും ചെയ്ത "എന്റെ യൂറോപ്പു സ്വപ്നങ്ങള്‍" എന്ന ബ്ളോസ്തകം(ബ്ളോഗ് പുസ്തകം) എഴുതിയ,

കുറുമാന്‍ എന്ന രാഗേഷ് കുറുമാനെ തൂക്കിക്കൊല്ലണം.!

അതിനു മുന്‍പൊരു കഥ പറയാം.

പണ്ടു പണ്ടാണ്, ഏതാണ്ട് സീതയുടെ കാലത്തോളം പഴക്കം വരുന്ന കഥ.
പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ സ്ഥലം.

കന്യകയായൊരു പെണ്ണ്.

സ്ഥിരം സഹയാത്രികനുമായി പ്രണയത്തിലായി. അവനവളെ ചതിച്ചു.
നാല്പതോളം ദിവസം, പരശുരാമന്‍ മഴുവെറിയാന്‍ കയറിനിന്ന സ്ഥലം മുതല്‍
മഴു ചെന്നു വീണ സ്ഥലം വരെ പല കൈകള്‍ മറിഞ്ഞ് കന്യക യാത്ര തുടര്‍ന്നു.
നൂറോളം സുന്ദരന്‍മാര്‍, ദ്വരപാലകന്‍മാര്‍ മുതല്‍ രാജകുമാരന്‍മാര്‍ വരെ കന്യകയെ പരിണയിച്ചു.
അപ്പോഴും അവള്‍ കന്യകയായിത്തന്നെ തുടര്‍ന്നു.
പട്ടും പൊന്നുമായി കന്യക യാത്ര തുടര്‍ന്നു.
അസ്ഥാനത്ത് എന്തോ അസ്കിത തോന്നിയപ്പോള്‍ കന്യക വീട്ടിലേക്കു മടങ്ങി.
ഇക്കണ്ട നാല്പതു ദിവസം എവിടായിരുന്നു എന്ന ചോദ്യത്തിന്, നൂറുപേര്‍ പറ്റിച്ചു എന്ന ഉത്തരം.!

കഥ കേട്ട ഒരു വിഢിക്കൊരു സംശയം,
"തള്ളേ, ദെന്തരു കത? തിരോന്തോരം ബസ്റ്റാപ്പീ നിന്നപ്പം അപ്പിക്കു ഓടിക്കളയാമ്പറ്റൂലായിരുന്നാ അപ്പീ?"
"എന്തോരം മനുഷമ്മാര്‍ വരുന്ന സ്ഥലമാ, അപ്പിക്കു ഒച്ച വച്ച് ആളെക്കൂട്ടാമ്പറ്റൂലാരുന്നാ......?"
കന്യക ഉത്തരം പറഞ്ഞില്ല.
ഉത്തരം പറഞ്ഞത് സ്ഥലത്തെ പ്രമാണിമാരായിരുന്നു.ആ വിഢിയെ പിന്നാരും കണ്ടില്ല.!

കുറുമാനെ തൂക്കിക്കൊല്ലണം........!!

ചാറ്റും മെയിലും മെയിലിനു മെയിലും, തുടര്‍ ഫോണ്‍ വിളികളുമായി ഒരു പെണ്ണു സല്‍ക്കരിച്ചപ്പോള്‍,
"എടീ പെണ്ണേ, ഇതിനെക്കാള്‍ നന്നായി പഞ്ചാരയടിക്കാനും, പറയുന്നതിനെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാനും കഴിവുള്ള സ്വയമ്പന്‍ സാധനം വീട്ടിലിരിപ്പുണ്ടെന്നു പറയാതെ,
ദിവസം ഇരുപത്തഞ്ച് മെയിലും, നാല്‍പത്തഞ്ചു ഫോണ്‍ കാളും പിന്നതിനു മറുപടിയും പറഞ്ഞ്, സമയനഷ്ടവും മാനഹാനിയും വരുത്തിവച്ച, രാകേഷ് കുറുമാനെ,
സകലമാന പുരുഷപ്രജകളുടെയും ആത്മാഭിമാനത്തിനുവേണ്ടി,
മരണം വരെ തൂക്കിക്കൊല്ലണം..!

ചാറ്റാന്‍ വരുന്ന ഫിലീപ്പീനി പെമ്പിള്ളാരുടെ സ്വഭാവമാണ്‌ ഇവിടെ കണ്ടത്.
ആദ്യം പഞ്ചാര, പിന്നെ പരിഭവം. ഒട്ടൊന്നു മൂത്തെന്നു തോന്നിയാല്‍
അനിയനെ പഠിപ്പിക്കാന്‍,
അമ്മയുടെ ആശുപത്രി ചിലവിന്,
പിന്നെ അവളുടെ കീറിപ്പോയ പാവാടക്ക്,
എല്ലാത്തിനും സഹായം വേണം.
ഞാനാണെങ്കില്‍ ആവശ്യം കേട്ടു കഴിഞ്ഞാല്‍ ഉടന്‍ മറുചോദ്യം ചോദിക്കും "വല്ലതും നടക്കുമോ" എന്ന്. അതോടെ തീരും ആവശ്യങ്ങളെല്ലാം.
കുറുമാന്‍ അങ്ങിനെ ചോദിച്ചോ എന്നതറിയില്ല.
അല്ലെങ്കില്‍പിന്നെ ദുബായില്‍ കിട്ടാത്തതാണോ ചാറ്റി കിട്ടാന്‍ പോണത്?
സന്ദര്‍ഭവശാല്‍ ഇവിടെ ആവശ്യം അനിയനൊരു വിസയാണ്‌....!

ഇന്നേവരെ കണ്ടിട്ടില്ലാത്ത, കാണുമെന്നു വിശ്വാസമില്ലാത്ത,
അല്ലെങ്കില്‍ കാണണമെന്നു താല്‍പര്യമില്ലാത്ത കുറുമാനോട് ഒരു ചോദ്യം,

താങ്കള്‍ക്കു ലജ്ജ തോന്നുന്നില്ലേ, ഇതിനൊക്കെ മറുപടി പറയാനും, ക്ഷമ ചോദിക്കാനും?
അര്‍ഹിക്കുന്ന അവജ്ഞയോടെ ഇത്തരം സംഗതികളെ തള്ളിക്കളയാതെ ഉത്തരം പറയാന്‍ നിന്ന താങ്കളെ, തൂക്കിക്കൊല്ലണം.....

Tuesday, September 4, 2007

തൊഴില്‍




തൊഴില്‍ മടുത്തപ്പോള്‍ വിഷ്ണുവും ശിവനും പരസ്പരം തൊഴില്‍ വച്ചു മാറി. രണ്ടാളും തൃപ്തരായി.


മൂന്നേ മൂന്നു ദിവസം. പിന്നവര്‍ കണ്ടാല്‍ മിണ്ടാതായി..

Monday, September 3, 2007

ചിലന്തി.

ഭോഗാലസ്യത്തില്‍ മയങ്ങിയ അവനെ അവള്‍ കൊന്നു തിന്നു.