Saturday, September 24, 2011

അഹങ്കാരികളും ഞണ്ടുകളും



കാറ്റു പറഞ്ഞതും
കടലു പറഞ്ഞതും
കാലം പറഞ്ഞതും പൊള്ളാണേ..
കാലം പറഞ്ഞതും പൊള്ളാണേ..

പത്തു വർഷങ്ങൾക്കു മുൻപാണെന്നു തോന്നുന്നു കലാകൌമുദി പുറത്തിറങ്ങിയത് ഒരു സുന്ദരമായ ചിത്രവുമായിട്ടായിരുന്നു. പുറംചട്ട മുഴുവൻ നിറഞ്ഞു നില്ക്കുന്ന ഒരു ഭീമൻ ഞണ്ടിന്റെ ചിത്രമാണത്. ചുവന്ന പശ്ചാത്തലത്തിൽ ചുവന്ന ഞണ്ടിന്റെ ചിത്രം. എന്തായിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത ? ശ്രദ്ധിച്ചാൽ കാണാവുന്ന തരത്തിൽ മാത്രം കാണാവുന്ന ഒന്ന്. മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ഞണ്ടിനെ താഴേക്കു വലിക്കുന്ന മറ്റൊരു ഞണ്ട്!!. കവർ സ്റ്റോറിയായി ഒരു കഥയുമുണ്ടായിരുന്നു. കഥ ഇങ്ങനെയാണ്.
(കഥ പറയാനുള്ള എന്റെ പരിമിതമായ കഴിവ് ചിലപ്പോൾ കല്ലുകടിയായേക്കാം; ക്ഷമിക്കണം)

ലോകം മുഴുവനുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ജൈവ സമ്പത്തുക്കളുടെ ഒരു പ്രദർശനം നടക്കുന്നു. മറ്റു പല രാജ്യങ്ങൾക്കൊപ്പം ഇൻഡ്യയിൽ നിന്നും കേരളവും പങ്കെടുക്കുന്നു. ഇൻഡ്യയുടെ പവലിയനിൽ കേരളം പ്രദർശിപ്പിച്ചിരിക്കുന്നത് കുറേ ഞണ്ടുകളാണ്. ഒരു കുട്ടയിൽ കൂട്ടിയിട്ടിരിക്കുന്ന കുറേയധികം ഞണ്ടുകൾ. അടച്ചുറപ്പില്ലാതെ തുറന്നിട്ടിരിക്കുന്ന ഞണ്ടുകളെ കണ്ടിട്ട് വിദേശരാജ്യങ്ങളിൽ നിന്നും വന്ന സന്ദർശകക്ക് സംശയം ; 

ഇങ്ങനെ തുറന്നിട്ടാൽ ഞണ്ടുകൾ എങ്ങോട്ടെങ്കിലും ഓടിപ്പോവില്ലെ ?
സ്റ്റാളിലെ മലയാളിയായ ബാബുവിന്റെ മറുപടി ഇങ്ങനെ;
ഓ . അങ്ങനൊന്നും പോകത്തില്ല സാറേ. ഇതൊക്കെ ആലപ്പുഴയിൽ നിന്നും കൊണ്ടുവന്ന ഞണ്ടുകളാ.. അഥവാ ഏതെങ്കിലുമൊരെണ്ണം അങ്ങനെ രക്ഷപ്പെടാൻ ശ്രമിച്ചാൽ ബാക്കി എല്ലാം കൂടെ അതിന്റെ കാലു വലിച്ച് താഴെ ഇട്ടോളും. 

മലയാളിയുടെ സ്വതസിദ്ധമായ പാലം വലിയുടെ കഥ പറയാനാണ് ഇക്കഥ ( വിജു വി. നായരോ ടി.എൻ ഗോപകുമാറോ ആണെന്നു തോനുന്നു.) ലേഖകൻ പറഞ്ഞു വയ്ക്കുന്നത്.
ഇതിവിടെ പറയാൻ കാരണം ഈ അടുത്ത കാലത്ത് ഓൺലൈൻ മാധ്യമങ്ങളിൽ കണ്ടു വരുന്ന ചില പ്രവണതളെ സൂചിപ്പിക്കാനാണ്. 

കേരളം ഇൻഡ്യൻ ക്രിക്കറ്റിൽ രഞ്ജി ട്രോഫിക്കപ്പുറം കാണാതിരുന്ന കാലത്തു നിന്നാണ് ശ്രീശാന്ത് എന്നൊരു പയ്യൻ ഇൻഡ്യൻ ക്രിക്കറ്റിൽ സാന്നിധ്യമറിയിക്കുന്നത്. (എബി കുരുവിളയെയും ടിനു യോഹന്നാനെയും മറക്കുന്നില്ല ). എന്തൊക്കെ കുറവുകളുണ്ടെങ്കിലും ലോകകപ്പിൽ കളിക്കുന്ന ആദ്യത്തെ മലയാളിയാകാൻ ശ്രീശാന്തിനു കഴിഞ്ഞു. ടി20 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി ശ്രീശാന്തിന്. എന്നാൽ ശ്രീശാന്ത് ഡിസ്കോകളിൽ ആടിപ്പാടി നൃത്തം വയ്ക്കുന്നു, പരസ്യ ചിത്രങ്ങളിൽ കോമാളി വേഷം കെട്ടുന്നു, അവൻ കളിച്ചാൽ ടീമിന്റെ കാര്യം പോക്കാണ് എന്ന രീതിയിൽ അദ്ദേഹത്തെ താറടിച്ചു കാണിക്കാനാണ് പലപ്പോഴും സ്വന്തം നാട്ടുകാരായ നമ്മൾ മലയാളികൾ സമയം ചിലവാക്കിയിരുന്നത്. ഏറ്റവും വലിയ ആരോപണം കളിക്കളത്തിൽ മര്യാദവിട്ടു പെരുമാറുന്നു എന്നതാണ്. ഒരു പക്ഷേ അത് ശരിയുമാകാം. പക്ഷേ നിങ്ങളറിയുന്ന എത്ര കളിക്കാരുണ്ട് പതിവിലേറെ മാന്യന്മാരായി കളിക്കളത്തിൽ പെരുമാറുന്നവർ ? അല്ലെങ്കിൽ തന്നെ കളി ഒരു യുദ്ധമാകുമ്പോൾ അഗ്രസ്സീവായി പെരുമാറുന്നതിൽ എന്താണ് തെറ്റ് ?
നിങ്ങൾ കാണുന്ന സെബ്രിറ്റികളെല്ലാം മാന്യതയുടെ ഉത്തമ മാതൃകകളാകണം എന്ന് ആഗ്രഹിക്കുന്നത് നിങ്ങളുടെ അത്യാഗ്രഹത്തിന്റെ ഭാഗമല്ലേ ? സ്വതസിദ്ധമായ സ്വഭാവവിശേഷങ്ങൾ അഴിച്ചു വച്ചുകൊണ്ടാകണം സമൂഹത്തിന്റെ മുമ്പിൽ അവതരിക്കാൻ എന്നാവശ്യപ്പെടുന്നത് നിങ്ങളുടെ ദുരഭിമാനത്തിന്റെ ഭാഗമല്ലേ ? ഇരുപതോ ഇരുപത്തിരണ്ടോ വയസ്സായ ഒരു പയ്യൻ നാല്പതു വയസ്സായവനെപ്പോലെ പെരുമാറണം എന്നു പറയുന്നത് എന്തു വിശേഷസ്വഭാവത്തിന്റെ ഭാഗമാണ് ? തന്നെ സഹായിക്കാൻ ബാധ്യസ്ഥരായവർ അതു ചെയ്യാതെ വരുമ്പോൾ അവരോട് അവഗണാപൂർ‌വ്വം പെരുമാറുന്നത് സ്വാഭാവിക പ്രതികരണത്തിന്റെ ഭാഗം മാത്രമാണ്.. 

ഇത്തരത്തിൽ മലയാളിയുടെ ഞണ്ട് സ്വഭാവം മറനീക്കപ്പെടുന്നത് മറ്റോരു ചെറുപ്പക്കാരന്റെ നെഞ്ചത്തോട്ടാണ്. നന്ദനം എന്ന സിനിമയിലൂടെ സിനിമാ ലോകത്തേക്ക് വന്ന പ്രിഥ്വിരാജ് എന്ന നടൻ. നന്ദനം, സ്റ്റോപ് വയലൻസ്, എന്ന ചിത്രങ്ങൾ ഏകദേശം ഒരേ കാലത്താണ് പുറത്തു വരുന്നത്. ആദ്യചിത്രമായ നന്ദനത്തിലൂടെ മലയാളത്തിന് കഴിവുള്ള ഒരു സ്വാഭാവിക നടനെ ലഭിക്കുകയായിരുന്നു. സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിലെ “സാത്താൻ” എന്ന കഥാപാത്രം ആ ചെറുപ്പക്കാരൻ എഴുതിത്തള്ളാവുന്നവനല്ല എന്നും തെളിയിച്ചു.  ഇക്കാലത്തു തന്നെയാണ് “ഫെഫ്ക”യും “അമ്മ”യും തമ്മിലുള്ള കരാർ തർക്കങ്ങൾ മറനീക്കി പുറത്തുവരുന്നത്. ഒരു പുതുമുഖനടന്റെ ഏറ്റവും വിഷമമേറിയ ഘട്ടമായി അതിനെ കാണാം. കോടിക്കണക്കിനു രൂപ മുതൽ മുടക്കുള്ള ഈ വ്യവസായത്തിൽ ചിലരുടെ ചക്കളത്തിപ്പോരിനൊപ്പമല്ല പകരം പണം മുടക്കുന്നവനൊപ്പമാണ് നില്ക്കേണ്ടതെന്നു തീരുമാനിക്കാനായത് ആ ചെറുപ്പക്കാരന്റെ ആർജ്ജവം കൊണ്ടുതന്നെയാണ്.
            സൂപ്പർസ്റ്റാറുകളുടെ അലിഖിതമായ അപ്രമാദിത്വത്തിന്റെ നിഴലിലായിരുന്ന മലയാളം സിനിമാവ്യവസായം ഈ ചെറുപ്പക്കാരനുമേൽ അടിച്ചേല്പ്പിച്ചത് കടുത്ത ഭൃഷ്ടായിരുന്നു. സംവിധായകൻ വിനയന്റെ മേൽ അടിച്ചേല്പ്പിക്കപ്പെട്ട വിലക്കുകൾ അദ്ദേഹത്തിന്റെ പണിപ്പുരയിലായിരുന്ന ചിത്രത്തിൽ (സത്യം 2004) അഭിനയിച്ചുകൊണ്ടിരുന്ന പ്രിഥ്വിരാജിലേക്കും വന്നു വീണു. പ്രിഥ്വിരാജ് അഭിനയിക്കുന്ന ചിത്രങ്ങളിൽ അമ്മയുടെ അംഗങ്ങൾ ഒന്നും അഭിനയിക്കാൻ പാടില്ല എന്ന പ്രഖ്യാപിത വിലക്കും വന്നു. ഒരു പുതുമുഖനടന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്രഹരമായിരുന്നു അത്.  എന്നാൽ അമ്മ മല്ലികാ സുകുമാരന്റെ ഫലപ്രദമായ ഇടപെടൽ മൂലം പ്രിഥ്വിരാജ് മെല്ലെ തമിഴിലേക്ക് കളം മാറ്റിച്ചവിട്ടി. സൂപ്പർ ഹിറ്റായി മാറിയ “കനാക്കണ്ടേൻ” എന്ന ചിത്രത്തിലെ “മദൻ” എന്ന കഴുത്തറുപ്പുകാരനായ പലിശക്കാരനായി മാറ്റിനിറുത്താനാവാത്ത സാന്നിധ്യമാണ് താനെന്ന് ഒരിക്കൽ കൂടെ അരക്കിട്ടുറപ്പിക്കുകയായിരുന്നു പ്രിഥ്വിരാജ് എന്ന നടൻ. പിന്നെ  “പാരിജാതം” “മൊഴി”, “അഭിയും നാനും”,  “ശത്തം പോടാതെ”, “രാവൺ” എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങൾ. ഒടുവിൽ തന്നെ ഒഴിവാക്കിയ  മലയാളം തമ്പുരാക്കന്മാർക്കൊപ്പം “താന്തോന്നി” യായി മലയാളത്തിൽ നിലയുറപ്പിക്കുകയും ചെയ്തു. ഇപ്പോൾ “ആഗസ്റ്റ് സിനിമ” എന്ന പേരിൽ സ്വന്തം സിനിമാ നിർമ്മാണക്കമ്പനിയുമായി താനിവിടെ നില്ക്കാൻ തന്നെ തീരുമാനിച്ചു എന്ന് പ്രഖ്യാപിക്കുന്നു ഈ ചെറുപ്പക്കാരൻ. 

            ഇനി നമ്മൾ ഒത്തൊരുമിച്ചു ചേരുന്ന ഞണ്ടുകളി തുടങ്ങുകയായി. അവൻ ധിക്കാരിയാണ് എന്നതാണ് ആദ്യത്തെ പ്രശ്നം. നേരത്തെ ചോദിച്ചതുതന്നെ ആവർത്തിക്കുന്നു. അവൻ എന്തുകൊണ്ട് ധിക്കാരി ആവാൻ പാടില്ല ? നിങ്ങൾ താലപ്പൊലിയും വെൺചാമരവുമായി കൊണ്ടു വന്ന താരമൊന്നുമല്ലല്ലോ അവൻ ? ഈ വ്യവസായത്തിൽ ആരെ കൊള്ളണമെന്നും തള്ളണമെന്നും വ്യക്തമായി വകതീവുള്ള ഒരു അചന്റെയും അമ്മയുടെയും മകന്‌ ഇത്രയൊക്കെയേ പറ്റൂ എന്നു കരുതുന്നതല്ലേ ഭംഗി ? അവൻ ഇംഗ്ലീഷ് സംസാരിക്കുന്നു, ഗർ‌വ്വോടെ സംസാരിക്കുന്നു എന്നൊക്കെ പഴി പറയുമ്പോൾ അവൻ ചവിട്ടി നടന്ന മുള്ളുകളെ മറന്നു പോകുന്നു.  പണ്ടു തന്നെ ഒതുക്കാൻ ശ്രമിച്ചവരെ തിരിച്ച് പ്രഹരിക്കാനല്ല പകരം കൂടെ നിർത്താൻ തന്നെയാണ് ഈ ചെറുപ്പക്കാരന്റെ ശ്രമം. 2002 രണ്ടിൽ സിനിമയിലേക്ക് വന്ന് ഇത്രയും കാലത്തിനിടക്ക് എഴുപതോളം ചിത്രങ്ങൾ; അവയിൽ പലതും മികച്ച വാണിജ്യ നേട്ടം കൊയ്തത്. മലയാളത്തിന്റെ മിനിമം ഗ്യാരണ്ടി നായകനായി പ്രിഥ്വിരാജ് ഉയർന്നു വരികയാണ്. ഒരല്പം അഹങ്കാരവും ഗർവ്വും അനുവദിച്ചു കൊടുക്കേണ്ടതാണ് നമ്മൾ.


Tuesday, September 20, 2011

ചരിത്രം വിലപേശുന്നു.


ലോകം നയതന്ത്ര സമവാക്യങ്ങളി വലിയൊരു മാറ്റത്തിനു കാത്തിരിക്കുകയാണ്. 2011 സെപ്തംബ 23ന് വെള്ളീയാഴ്ച ഫലസ്തീ നാഷണ അതോറിറ്റി നേതാവ് മഹമ്മൂദ് അബ്ബാസ് യൂ.എന്നി നടത്തുന്ന പ്രസംഗത്തോടുകൂടെ ഫലസ്തീനെ അംഗമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കും. നിരന്തരം അതിർത്തികൾ ലംഘിക്കപ്പെട്ട, പാലായനം ചെയ്യപ്പെട്ട ഒരു ജനതയുടെ സ്വതന്ത്ര രാജ്യം എന്ന സ്വപ്നത്തിലേക്കുള്ള ശ്രമം എന്ന നിലക്കല്ലാതെ ഇത്രയധികം പ്രാധാന്യം ർഹിക്കുന്നതെന്തുകൊണ്ടാണ് ? ഫലസ്തീന്റെ യൂ. അസംബ്ലിയിലേക്കുള്ള അംഗത്വ ശ്രമങ്ങളെ ആദ്യം സൂചിപ്പിച്ച "ലോകം നയതന്ത്ര സമവാക്യങ്ങളി വലിയൊരു മാറ്റത്തിനു കാത്തിരിക്കുകയാണ് " എന്ന തരം പ്രസ്ഥാവനക അതി വൈകാരികത നിറഞ്ഞതും അതിശയോക്തിയുമായികരവുമായി തോന്നാം. എന്നാ മേഖലയിലെ രാഷ്ട്രീയത്തി അല്പമെങ്കിലും താല്പര്യമുള്ളവർക്ക് അതൊരിക്കലും അതിശയോക്തികരമായി തോന്നാനിടയില്ല. ഇസ്രായേലിന്റെ അധിനിവേഷങ്ങൾക്ക് എന്നും ധനവും ആയുധവും നല്കി സഹായിച്ചിരുന്ന അമേരിക്കക്ക് മനം മാറ്റം ഉണ്ടാകാനിടയുണ്ട് എന്ന് അറബ് ലോകം സ്വപ്നം കാണുന്നു

ഒരു രാജ്യത്തെലെ ജനങ്ങ മുഴുവ അനധികൃത താമസക്കാരായി മുദ്രകുത്തപ്പെടുക, ഇന്നലെവരെ ജീവിച്ച, തങ്ങ ജനിച്ചു വളർന്ന മണ്ണ് ഒരു സുപ്രഭാതത്തി വൈദേശികരുടെ ആക്രമണത്താ എല്ലാക്കാലത്തേക്കുമായി ഉപേക്ഷിച്ചു പേകേണ്ടി വരിക, എന്നെങ്കിലും തങ്ങൾക്ക് തിരികെ എത്താനാകും എന്ന വിശ്വാസത്തി  താല്ക്കാലിക കൂടാരങ്ങളി ജീവിച്ചു മണ്ണടിയേണ്ടി വരിക, ഇതെല്ലാം ലോകത്തിന്റെ മറ്റൊരു ദിക്കിലും കേൾക്കാനാവാത്തവിധം പരിചിതമാണ് ഫലസ്തീ ജനതക്ക്

ലോകത്തിലെ ഒട്ടുമുക്കാ വരുന്ന രാജ്യങ്ങളും എതിർപ്പില്ലാതെ അംഗീകരിക്കുന്നതാണ് അതവരുടെ മണ്ണു തന്നെയാണ്, അതവർക്ക് തിരികെ ഏല്പ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നത്. പക്ഷേ, എതിർപക്ഷത്ത് ശത്രു പ്രബലനായതുകൊണ്ടുമാത്രം വായ്മൂടിക്കെട്ട സഹോദരങ്ങ ഉള്ളതുകൊണ്ട് മാത്രം പൊടിമണ്ണ് തിന്നു ജീവിക്കേണ്ടി വരുന്നതാണ് ഫലസ്തീ ജനതയുടെ ഗതികേട്

ഇസ്രായേലിന്റെ രൂപീകരണം മുത പുകയുന്ന ഒന്നാണ് ഫലസ്തീ-ഇസ്രായേ അതിർത്തി ർക്കം. സായുധമായും അല്ലാതെയുമുള്ള സമരങ്ങ ഒരിക്കലും ഒഴിഞ്ഞിട്ടില്ലാത്ത മേഖല. ഒരർഥത്തിൽ ലോകം രണ്ടായി വെട്ടി മുറിക്കുന്ന അതിർത്തി രേഖ. പിന്നെ അധിനിവേശത്തിന്റെ തുടർക്കഥകൾ.. നിരന്തരം  ലംഘിക്കപ്പെടുന്ന അതിർത്തികൾ. പാഴ്രേഖകളായി മാറുന്ന ഉടമ്പടിക. അതി അവസാനത്തേതാണ് 1967ലെ അറബ് യുദ്ധശേഷമുണ്ടാക്കിയ ഉടമ്പടി. അതിർത്തി വീണ്ടും ലംഘിക്കപ്പെട്ടു. 67നു ശേഷം മാത്രം ഇസ്രായേലി നിന്നും വെസ്റ്റ് ബാങ്കിലേക്കും ഗാസയിലേക്കും കുടിയിരുത്തപ്പെട്ടവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെ വരും. അന്താരാഷ്ട്ര ഉടമ്പടിപ്രകാരം നിശ്ചയിക്കപ്പെട്ട അതിർത്തിയിൽ നിന്നും ഇസ്രായേ പിടിച്ചടക്കിയത് ഫലസ്തീന്റെ 22 ശതമാനത്തിലേറെ ഭൂപ്രദേശം

സത്യത്തി യൂ. അംഗത്വം ലഭിക്കുന്നതോടുകൂടെ തങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും എന്ന മിഥ്യാധാരണയൊന്നും വച്ചുപുലർത്തുന്നില്ല ഫലസ്തീ നേതാവ് മഹമ്മൂദ് അബ്ബാസ് . ഒരംഗരാജ്യത്തിന്റെ അതിർത്തികൾ മറ്റൊരംഗരാജ്യം ലംഘിക്കുന്നു എന്നു പരാതി ഉയർത്താൻ ഒരു വേദി എങ്കിലും ഉണ്ടാകും എന്നു മാത്രമേ അദ്ദേഹം സ്വപ്നം കാണുന്നുള്ളൂ.  എന്നാ ഇപ്പോ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് ജീവ പകരാ ചില കാരണങ്ങളുണ്ട്. അതി പ്രധാനം അമേരിക്ക പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ചില പ്രസ്ഥാവനകളാണ്

ഫലസ്തീ-ഇസ്രായേ പ്രശ്നപരിഹാരത്തിനായി 1967 ലെ കരാ പ്രകാരമുള്ള അതിർത്തികൾ അംഗീകരിച്ച് സമാധാനം സ്ഥാപിക്കണം എന്ന് അമേരിക്ക പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടിരിക്കുന്നു എന്നതാണ് വാർത്ത. മേഖലയിലെ രാഷ്ട്രീയത്തി താല്പര്യമുള്ളവർക്ക് ഞെട്ടലും ആഹ്ലാദവുമുളവാക്കാ പോന്നതു തന്നെയാണ് പ്രസ്ഥാവന. പറഞ്ഞത് അമേരിക്ക പ്രസിഡന്റ് തന്നെയാണോ എന്നുപോലും സംശയം ഉളവാക്കുന്നതരത്തിലുള്ളതാണ് പ്രസ്ഥാവന. 43 മൂന്നു തവണ യൂ. എന്നി അമേരിക്ക ഇസ്രായേലിനെ അനുകൂലിച്ചുകൊണ്ട് ഫലസ്തീന്റെയോ അറബ് രാജ്യങ്ങളുടെയോ പ്രമേയങ്ങ വീറ്റോ ചെയ്തു. അതേ അമേരിക്കയുടെ പ്രസിഡന്റ് അത്തരത്തി ഒരു ഒത്തു തീർപ്പിനെക്കുറിച്ച് സംസാരിക്കുന്നത് ആദ്യമായാണ്. കടുത്ത ആക്രമണങ്ങൾക്കും വന്യമായ നരഹത്യകൾക്കും കളമൊരുക്കുമ്പോഴൊക്കെ സയണിസ്റ്റുകൾക്ക് വിളക്കു പിടിക്കാ മാത്രം നാവുയർത്തിയിട്ടുള്ള അമേരിക്ക പ്രസിഡന്റുമാരി നിന്നും വേറിട്ട് ഒബാമയി നിന്നും ലോക ജനത മറ്റു ചിലതു പ്രതീക്ഷിച്ചിരുന്നു, പ്രത്യേകിച്ച് മുസ്ലീം ലോകം. പക്ഷേ തിരഞ്ഞെടുക്കപ്പെട്ട് വളരെ ക്കുറച്ചു നാളുകൾക്കകം യൂ.എന്നി ഇസ്രായേ ആക്രമണങ്ങൾക്കെതിരെയുള്ള പ്രമേയം വീറ്റോ ചെയ്തതിലൂടെ ഒബാമ വെറും ഷോ-ബാമ ആണെന്ന് തെളിയിക്കപ്പെട്ടു, .
                സാഹചര്യത്തിലാണ് വീണ്ടും ഒരു പ്രമേയം അവതരിപ്പിക്കപ്പെടുന്നത്.  ഇസ്രായേലും അമേരിക്ക സാമന്തന്മാരും ഒഴിച്ചുള്ള എല്ലാ രാജ്യങ്ങളും പ്രമേയത്തെ പിന്താങ്ങുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക പ്രസിഡന്റ് ബരാൿ ഒബാമയുടെ മേ പറഞ്ഞ പ്രസ്താവനയുടെ പ്രാധാന്യം. ർമ്മനി ഫ്രാൻസ്, ബ്രിട്ട, റഷ്യ, യൂ., യൂറോപ്യ യൂണിയ എന്നിങ്ങനെ ലോകം മുഴുവ ഒബാമയുടെ ആവശ്യത്തെ പ്രകീർത്തിച്ചപ്പോൾ (ൻഡ്യക്കാർ ഇതൊന്നും കാണുന്നില്ല. കണ്ടില്ല കേട്ടില്ല, മിണ്ടിയില്ല) നാല്പതിലേറെ ർഷങ്ങൾക്ക് മുൻപ് അംഗീകരിക്കപ്പെട്ട അതിർത്തികൾ അംഗീകരിച്ച് സമാധാനം നടപ്പിലാക്കണം എന്നത് സ്വീകാര്യമല്ലെന്നും ഒബാമ സ്വപ്നങ്ങളി ജീവിക്കുകയാണെന്നും യാദാർഥ്യത്തെ കാണുന്നില്ലായെന്നും ഇസ്രായേ പ്രധാനമന്ത്രി ബെഞ്ചമി നെതന്യാഹു തിരിച്ചടിച്ചു.
                എന്തുകൊണ്ടാണ് ബരാക്ക് ഒബാമയുടെ പ്രസ്താവന രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നത് ? ഇസ്രായേലിന്റെ രൂപീകരണത്തിനു ശേഷം അമേരിക്കയുടെ രാഷ്ട്രീയ നയരൂപീകരണത്തിനു കടകവിരുദ്ധമാണ് ഇപ്പോ ഒബാമ പ്രഖ്യാപിക്കുന്ന പുതിയ നയം. ഒരു പക്ഷേ ഇപ്പോ നടക്കുന്ന അറബ് വസന്തം എന്ന് ഓമനപ്പേട്ടു വിളിക്കുന്ന പരിവർത്തനങ്ങളിൽ പോലും ഇസ്രായേലിന്റെ സംരക്ഷണം എന്ന അജണ്ടയാണുള്ളത്. സത്യത്തി അമേരിക്ക ആഗ്രഹത്തിനു വിരുദ്ധമായി ടുണീഷ്യയിലും ഈജിപ്തിലും നടന്ന അട്ടിമറിക പ്രസിഡന്റ് ഒബാമയെ ഒരു പുന വിചിന്തനത്തിനു പേരിപ്പിച്ചതാകാനാണു സാധ്യത.  ഇസ്രായേലിന്റെ ഫലസ്ഥീ അധിനിവേശത്തെയും  കോളനിവല്ക്കരണത്തെയും എല്ലാക്കാലത്തെയും ആയുധ-സാമ്പത്തിക സഹായം നല്കി പരിപോഷിപ്പിച്ച അമേരിക്കയുടെ ആദ്യമായ നയവ്യതിയാനം.  അമേരിക്ക ജനത ഒടുക്കുന്ന നികുതി എങ്ങനെ ചിലവാക്കപ്പെടണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ർക്കായിരിക്കണം എന്നതുകൂടെ തീരുമാനിക്കാനുള്ള ഒരു നടപടിയാണ് ഒബാമയുടെ തീരുമാനത്തിലൂടെ പുറത്തുവരുന്നത്.  അതിർത്തി ർക്കങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെങ്കി ഇസ്രായേ പ്രധാനമന്ത്രി ബെഞ്ചമി നെതന്യാഹു രാജിവച്ചൊഴിയണമെന്ന് ഒരു മുഴം നീട്ടിയെറിഞ്ഞു മു പ്രസിഡന്റ് ജിമ്മി കാർട്ടർ.  മിഡി ഈസ്റ്റിലെ ബന്ധങ്ങ നല്ലരീതിയി തുടരണമെങ്കി അമേരിക്ക ഫലസ്ഥീനിന്റെ പ്രമേയത്തെ പിന്താങ്ങണമെന്ന് സൌദിയും പറയാതെ പറഞ്ഞുകഴിഞ്ഞു. എന്നാ വീണ്ടും ഒരു വീറ്റോ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഫലസ്തീനിന്റെ പ്രമേയം മതിയായ വോട്ടു ലഭിക്കാതെ തള്ളിക്കളയാനുള്ള തന്ത്രത്തിനു ഒരുക്കൂട്ടുകയാണ് ഇസ്രായേ-അമേരിക്ക ലോബി. എന്നാ അറബ് സമൂഹത്തിന് ഇപ്പോഴും ശുഭപ്രതീക്ഷയാണുള്ളത്. അമേരിക്ക മറ്റൊരു വീറ്റോ പ്രയോഗിക്കുകയാണെങ്കി സൌദി അടക്കമുള്ള പ്രബല അറബ് സുഹൃത്തുക്കളുടെ എതിർപ്പിനും ക്രമേണ അറബ് ലോകത്ത് അമേരിക്കയുടെ സ്വാധീനത്തി ഇടിവ് സംഭവിക്കാനിടയുണ്ടെന്നും അഭിപ്രായപ്പെടുന്നു മേഖലയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷക

    ഇസ്രായേലിനോട് 1967 ലെ ഉടമ്പടി പ്രകാരം സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെടുകയും അതേ സമയം യൂ.എന്നിലെ ഫലസ്തീനിന്റെ പ്രവേശനത്തെ തടയാൻ അനുനയത്തിന്റെയും ഭീഷണിയുടെയും സ്വരം ഉയർത്തുകയും ചെയ്യുന്നത്, സമാധാന ചർച്ചകൾ എന്ന പേരിലുള്ള പ്രഘസനത്തിലേക്ക് വീണ്ടും ഫലസ്തീനിനെ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണെന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം. യൂ. എൻ. പ്രവേശനം സാധ്യമായാൽ ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഫലസ്തീൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്നും അങ്ങിനെ സംഭവിച്ചാൽ ഇസ്രായേലിനെ താങ്ങി നിർത്തുന്ന അമേരിക്കക്ക് കൂടുതൽ കാലം പിടിച്ചു നില്ക്കാനാവില്ലെന്നും ഇസ്രായേൽ‌-അമേരിക്കൻ അച്ചുതണ്ട് ശക്തികൾ ഭയപ്പെടുന്നുണ്ട്. എന്നാൽ മുൻ കാലങ്ങളിലെ അനുഭവങ്ങൾ വച്ചുകൊണ്ട്  വീണ്ടും ഒരു ചർച്ചക്ക് പ്രസക്തിയില്ലാ എന്നാണ് ഫലസ്തീൻ അനുഭാവികൾ വിശ്വസിക്കുന്നത്.

             ലോകം മുഴുവ കാല്കീഴിലെത്തിക്കുന്ന ലോകപോലീസായ അമേരിക്കക്ക് താങ്കളുടെ പ്രസിഡന്റിന്റെ ആവശ്യം നടപ്പിലാക്കാനുള്ള ത്രാണീയുണ്ടോ ? സാഹചര്യങ്ങ ഒബാമക്ക് അനുകൂലമല്ലെന്നു പറയേണ്ടിവരും. രാജ്യത്തെ നിയന്ത്രിക്കുന്ന ഒട്ടുമുക്കാലും ധനകാര്യ-മാധ്യമ സ്ഥാപനങ്ങളും സയണിസ്റ്റ് നിയന്ത്രണത്തിലാണ്.  പലപ്പോഴും അമേരിക്കയുടെ നയതന്ത്ര തീരുമാനങ്ങളുടെ ചുക്കാ പിടിക്കുന്നതുപോലും സയണിസ്റ്റ് ലോബികളാണെന്നിരിക്കേ (ഇസ്രായേലിനെ അനുകൂലിക്കുന്നവ മിത്രങ്ങളും മറ്റെല്ലാം ശത്രുക്കളും) ഇക്കണ്ട കാലമത്രയും കൊണ്ട് അവ നേടിയെടുത്ത മണ്ണ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു നീക്കത്തിനും സയണിസ്റ്റുക തയ്യാറാകുമെന്നു കരുതാനാവില്ല. മറ്റൊരു വിധത്തി പറഞ്ഞാ സയണിസ്റ്റുകളാ ഹൈജാക്ക് ചെയ്യപ്പെട്ട ഒരു പാവ ഗവമെന്റ് മാത്രമാണ് അമേരിക്കയുടേത്. പാവ ഗവമെന്റിന്റെ തലവനായ ബറാക്ക് ഒബാമക്ക് ചെയ്യാ കഴിയുന്നതിനേക്കാ വലുതാണ് ഇപ്പോ അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന ഫലസ്തീ ദൌത്യം. രണ്ടാമതൊരു അവസരത്തിനായി മത്സരിക്കാനൊരുങ്ങുന്ന ഒബാമ പിടിച്ചിരിക്കുന്നത് ഒരു പുലിവാലാണ് എന്നത് നിസ്സംശയം പറയാം. ഇനിയതല്ല, ദൌത്യം അദ്ദേഹം വിജയകരമായി പൂർത്തിയാക്കുകയാണെങ്കി ലേകം കണ്ട ഏറ്റവും ക്തനായ ഭരണാധികാരിയായി കണക്കാക്കപ്പെടും ഒബാമ. കാത്തിരുന്നു കാണേണ്ടതാണ് അത്. ഇപ്പോൾ തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ഒബാമയെ പരാജയപ്പെടുത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കികഴിഞ്ഞു അമേരിക്കൻ മാധ്യമ ലോകം. (സ്റ്റാൻഡേർഡ് ആന്റ് പുവറിന്റെ ക്രൈഡിറ്റ് റേറ്റിങ്ങ് താഴ്ത്തൽ, അമേരിക്കൻ ജനതയുടെ 25 ശതമാനത്തിലേറെ വരുന്നവർ ദാരിദ്ര്യ രേഖക്കു താഴെയാണെന്നുള്ള പഠന റിപ്പോർട്ടുകൾ, തൊഴിലില്ലായ്മ, ആരോഗ്യ ഇൻഷുറൻസ് പരിപാടി, എന്നിങ്ങനെ പൊലിപ്പിച്ചെടുക്കാൻ വാർത്തകൾ ഏറെയാണ്. സമീപ ഭാവിയിൽ ഒബാമയുടെ മകൾ ഡ്രൈവിങ്ങ് നിയമം തെറ്റിച്ചു, മിഷേൽ ഒബാമ വിലകൂടിയ ചെരുപ്പുകൾ ഉപയോഗിക്കുന്നു എന്നിങ്ങനെ “നിർദ്ദോഷകരമായ” പല വാർത്തകളും വെളിച്ചം കാണും. 

വാല്ക്കഷണം. സുഹൃത്തേ ഇനിയും പാവം അമേരിക്ക ജനതയെ പഴിക്കരുത്. അവ നികുതി കൊടുക്കുന്നത് ഇസ്രായേലിന്റെ സംരക്ഷണത്തിനു മാത്രമാണെന്നറിയാത്ത ജനതയെ നിങ്ങളെന്തിനു പഴിക്കുന്നു?.

ൻഡ്യൻ ഭരണാധികാരികളോട് : നിങ്ങൾക്ക് ഒരു വിദേശനയം ഉണ്ടോ? അതോ ടെ അവീവി നിന്നും കത്തു കിട്ടുന്നതുവരെ കാത്തിരിക്കുകയാണോ ? ( അടുത്ത കാലത്ത് വിദേശവിചാരം എന്ന ടെലിവിഷ പരിപാടിയി "ചേരിചേരാ നയത്തിനു അന്ത്യമായി" എന്ന് ശ്രീ. ടി.പി. ശ്രീനിവാസ പറയുന്നതുകേട്ടു. കൂട്ടിക്കൊടുപ്പ് ഉപജീവനമാക്കുന്നവരെ സഹിക്കാം; പക്ഷേ സ്വന്തം മകളെ കൂട്ടിക്കൊടുപ്പുകാരന്റെ കൂടെ പറഞ്ഞയക്കുന്ന മാതാപിതാക്കളെ സഹിക്കാനാവില്ല.