Thursday, October 8, 2009

സസ്നേഹം കൈപ്പള്ളിക്ക്.

എന്റെ അറിവ് ശരിയാണെങ്കിൽ കൈപ്പള്ളി എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന നിഷാദ് കൈപ്പള്ളി സാമാന്യം നല്ല സാങ്കേതിക വിജ്ഞാനമുള്ള, കമ്പ്യൂട്ടർ മലയാളത്തിന്റെ പുരോഗതിക്കുവേണ്ടി കഴിവിനൊത്തു പ്രവർത്തിക്കുന്നയാളുമാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും സംഭാവനകളും പ്രശംസാർഹവുമാണ്. അദ്ദേഹത്തിന്റെ “ശശി തരൂരുമായി ഒരു കൂടിക്കഴ്ച“ . എന്ന പോസ്റ്റിനു മറുപടിയാണ് ഈ പോസ്റ്റ്.

അദ്ദേഹം പറയുന്നു:
“ ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു ശരിയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പദവിയാണെന്നുള്ളത് സദസ്സിൽ ഇരുന്ന പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു. “

ഞാൻ ഉഗാണ്ടായിലെയോ ഉട്ടോപ്യയിലെയോ പ്രധാനമന്ത്രി ആയാലും എന്റെ വീട്ടിലെ അടുക്കളയിൽ അരി തീർന്നാൽ എന്റെ ഭാര്യ എന്നോടു ചോദിക്കും. അതു ചോദിക്കേണ്ടത് അവളുടെ അവകാശമാണ്താനും. അല്ലാതെ അയ്യോ അതു മോശമല്ലേ, എന്നാപ്പിന്നെ അടുത്ത വീട്ടിലെ ചെറുപ്പക്കാരനോട് ചോദിച്ചേക്കാം എന്നവൾ കരുതിയാൽ അവളുടെ കരണത്തിനു പണി കൊടുക്കേണ്ടത് എന്റെ കടമയാണ്.

അടിസ്ഥാനപരമായി അദ്ദേഹം തിരുവനന്തപുരത്തിന്റെ എം.പി. ആണ്. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനും വേണ്ടത് തക്കസമയത്ത് പ്രവർത്തിക്കാനുമാണ് തിരോന്തരം നിവാസികൾ അദ്ദേഹത്തെ ലോകസഭയിലേക്ക് കെട്ടിയെടുത്തത്. അല്ലാതെ ആഫ്രിക്കയിൽ എത്തി അവിടുത്തെ വിശേഷങ്ങൾ “ട്വീറ്റാനല്ല.” വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഇടിച്ചുകാണിക്കുന്നില്ല. നല്ലതുതന്നെ.  ഇൻഡ്യായെന്ന മഹാരാജ്യത്തിന്റെ നിലയും വിലയും ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം തന്നെ. പക്ഷേ മറന്നുപോകാൻ പാടില്ലാത്ത ചിലതുണ്ട്. തിരുവനന്തപുരത്തെ ലണ്ടൻ നഗരം പോലെ സുന്ദരമാക്കും എന്ന അദ്ദേഹത്തിന്റെ വാഗ്ദാനം.

തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം, “സംസ്ഥാന സർക്കാരിനോട് അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്” എന്നാണ്.  ആ ഒറ്റ ഉത്തരത്തിൽ‌നിന്നുതന്നെ വ്യക്തമാണ് “ ഒട്ടും ഗൃഹപാഠം ചെയ്യാതെയാണ് അദ്ദേഹം ഈ വാഗ്ദാനങ്ങൾ ഇലക്ഷൻ സമയത്ത് വച്ചു കാച്ചിയതെന്ന്. അക്കാര്യത്തിൽ കൈപ്പള്ളി അധിക്ഷേപിക്കുന്ന “വെള്ളമുണ്ടുടുത്ത് കൈതൊഴുത് തീപ്പൊരി പ്രസംഗംങ്ങൾ നടത്തുന്ന, കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ എതിർ കക്ഷിയെ ചെളിവാരി എറിയുന്ന തറ രാഷ്ട്രീയക്കാരിൽ“ നിന്നും ഒട്ടും വ്യത്യസ്തനല്ല താനെന്നും തരൂർ തെളിയിച്ചു. മാത്രമല്ല “മേലിൽ ഈ ചോദ്യം എന്നോട് ചോദിച്ചിട്ടു വല്യ കാര്യമില്ല“ എന്ന് പറയാതെ പറഞ്ഞു അദ്ദേഹം. അതദ്ദേഹത്തിന്റെ പ്രൊഫഷനൽ സ്കിൽ. നന്ദി.

ആന മയിലൊട്ടകവുമായി തരൂർ വോട്ടു ചോദിച്ചു വന്നപ്പോൾ “നാളെ മുതൽ തെംസ് നദി പാർവതി പുത്തനാറിൽ‌കൂടെ ഒഴുകും” എന്നൊന്നും തിരുവനന്തപുരത്തെ പ്രജ വിശ്വസിച്ചൊന്നുമില്ല. എങ്കിലും ഒരു പ്രതീക്ഷ, അത്രമാത്രം. അതിപ്പോ ഗോപി ആയി. ഒരപേക്ഷയുണ്ട്, വി.കെ കൃഷ്ണമേനോനെപ്പോലെ മഹാരഥൻ‌മാർ ഇരുന്ന കസേരയാണത്. നാറ്റരുത്.

ഇതെഴുതുന്നത് ശശി തരൂരിനെക്കുറിച്ച് ചർച്ച ചെയ്യാനല്ല. കൈപ്പള്ളിയുടെ ചില ധാരണകളെക്കുറിച്ച് പറയാനാണ്.

തരൂർ വെള്ളമുണ്ടുടുത്ത് ഷോ കാണിക്കാത്തതിൽ കൈപ്പള്ളിക്ക് അഭിമാനം. തീർച്ചയായും അതുണ്ടാകണം. നല്ലതുതന്നെ. പക്ഷേ വോട്ടുചോദിക്കാൻ വന്നപ്പോഴും കോട്ടും കാൽ‌സ്രായിയും മതിയായിരുന്നുല്ലേ.? അന്നത് തരൂരിന്റെ ആവശ്യമായിരുന്നു. “ ഞാനൊരു മലയാളിയാണ്, തിരോന്തോരം‌കാരനാണ്, നിങ്ങടെയെല്ലാം അയലോക്കക്കാരനാണ്” എന്ന്‌ കാണിക്കുകയെന്നത്‌. അന്നു ഊരി വച്ച മുണ്ട് അദ്ദേഹം പിന്നെ കൈകൊണ്ടു തൊട്ടുകാണില്ല.

ഏറ്റവും മഹത്തരമായത് കൈപ്പള്ളിയിടെ ചോദ്യമാണ്. എനിക്കതങ്ങ് ബോധിച്ചു കൈപ്പള്ളീ.......അബിനന്ദംസ്. എന്താ ആ ഇംഗ്ലീഷ്. ഞെട്ടിയില്ലേ കൂടി ഇരുന്നവെരെല്ലാം. എനിക്കിപ്പോഴും ഞാൻ സംസാരിക്കുന്നത് മലയാളിയൊടണെന്നറിഞ്ഞുകഴിഞ്ഞാൽ ഇംഗ്ലീഷിൽ സംസാരിക്കാൻ ഒരുതരം ചളിപ്പാണ്. കൈപ്പള്ളീക്കതില്ല. നന്നായി. മലയാളിയായ ഒരാളോട് മലയാളികളാൽ സംഘടിക്കപ്പെട്ട ഒരു ചടങ്ങിൽ ഒട്ടുമുക്കാൽ‌ കേൾവിക്കാരും മലയാളികളായിരിക്കേ, അംഗ്രേസിയിൽ ചോദ്യം ചോദിക്കാനുണ്ടായ ചേദോവികാരം എന്താണ്? ഈ കൈപ്പള്ളിയാണോ മലയാളം യൂണികോട് മൊബൈലിൽ കിട്ടുന്നില്ലാ എന്ന് പരാതി പറയുന്നത്? അതിനായി നോക്കിയക്ക് (അതോ ഗൂഗിളിനോ ) മെയിൽ അയക്കുന്നത്?

ഇനി കൈപ്പള്ളിയുടെ ആ യമണ്ടൻ ചോദ്യം.

Sir, I am a follower of your tweets on twitter. I even saw you sent one while you were sitting there. It is really cool that we have a young charismatic Minister in parliament who tweets about the daily events. You have suerly set a trend. But sir you could also allow the vast majority of Indians to raise their concerns. Most indians do not even own a PC, so it would be ideal to impliment a system to receive SMS messages. This will set a milestone in dialogue between leaders and the electorate.

ഇംഗ്ലീഷിൽ ചോദിച്ച ചോദ്യത്തിന് അതേ ഭാഷയിൽ ഉത്തരം.

I do receive quite a lot of questions on-line and I try to answer most of them. If such a system was implemented the volume of messages will be quite huge. However I am sure this is something I will look into. I am sure there can be some way to handle this.

ന്റെ കൈപ്പള്ളീ ജ്ജേത് നാട്ടിലെക്കാര്യമാ ചോദിച്ചത്‌?

തിരുവനന്തപുരത്തിന്റെ എം.പി.യോട്, തിരുവനന്തപുരത്തുകാരായ പ്രവാസികൾ വിളിച്ചു ചേർത്ത യോഗത്തിൽ ചോദിക്കാവുന്ന ചോദ്യമാണോ അത്? “സഭയറിന്ത് പേശ്“ എന്നു കേട്ടിട്ടില്ലേ കൈപ്പള്ളി ?
ലോകത്തിലേക്കേറ്റവും ചിലവേറിയ യാത്രാനിരക്ക് (കുറഞ്ഞ ദൂരത്തിന് കൂടിയ നിരക്ക്) ഈടാക്കുന്ന ഗൾഫ് വിമാനസർവീസിന്റെ കാര്യം ചോദിച്ചയാളോട് കൈപ്പള്ളിക്കു പുശ്ചം.

നൂറ്റിപ്പതിനഞ്ചു കോടി വരുന്ന ഇൻഡ്യക്കാരിൽ പത്തുശതമാനത്തിനു താഴെ മാത്രം ഉപയോഗിക്കുന്ന മൊബൈലിൽ ടൈപ്പുചെയ്തു കളിക്കുന്ന കളിക്ക് ആധുനിക സൌകര്യമൊരുക്കാനാവില്ലേ എന്ന്?
കൈപ്പള്ളിയുടെ ജനാധിപത്യബോധം പോണ പോക്കേ...!

പനി പിടിച്ച് ആറ്റിപ്ര പ്രാധമികാരോഗ്യകേന്ദ്രത്തിൽ വരുന്ന കാളവണ്ടിക്കാരൻ കോവാലന് പാരാസെറ്റമോളെങ്കിലും കൊടുക്കാനാവുമോ എന്നന്വേഷിക്കുന്നതിനുപകരം അതേ ആശുപത്രിയിൽ എത്താൻ ഹെലികോപ്ടർ സർവീസ് തുടങ്ങാനാവില്ലേ എന്ന്?

വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലൊന്നുപോയി ഉല്ലസിച്ചു തിരിച്ചു വരുന്ന, ലാപ്ടോപ്പും, ബ്ലാൿബെറിയും ശരീരത്തിന്റെ ഭാഗമായി മാറിയ ചിലർക്ക് അങ്ങിനെയേ ചോദിക്കാനാവൂ. കൈപ്പള്ളിയെ തെറ്റുപറഞ്ഞിട്ടു കാര്യമില്ല.
പക്ഷേ കൈപ്പള്ളിയോട് ഒരു ചോദ്യം.
ഇതുചോദിക്കാനാണ് കൈപ്പള്ളി പോയതെങ്കിൽ അത് ഒരു ട്വീറ്റ് വഴി ചോദിച്ചാൽ പോരായിരുന്നോ?

സദസ്സിൽ ഉണ്ടായിരുന്ന ചിലരെങ്കിലും ആത്മഗതം ചെയ്തുകാണും “ ലിവനേത് കോത്താഴത്തുകാരൻ” എന്ന്. അല്ലാ, അവരെയും തെറ്റുപറയാനാവില്ല.

199 അഭിപ്രായ(ങ്ങള്‍):

Radheyan said...

:)well said.(No malayalam in my computer)

Anonymous said...

സദസ്സിൽ ഉണ്ടായിരുന്ന ചിലരെങ്കിലും ആത്മഗതം ചെയ്തുകാണും “ ലിവനേത് കോത്താഴത്തുകാരൻ” എന്ന്. അല്ലാ, അവരെയും തെറ്റുപറയാനാവില്ല.
ഹ ഹ ഹ ഹ ഹ

Anonymous said...

നമ്മുടെ ഭരണ സംവിധാനത്തിൽ മന്ത്രിമാരെ “പ്രത്യേഗ” ഇനം ആയിട്ട് തിരഞ്ഞെടുക്കുന്നതല്ലല്ലോ, മന്ത്രിമാരായ എം.പി. മാരുടെ എല്ലെങ്കിൽ എം.എൽ.എ. മാരുടെ പണി ചെയ്യാൻ ലെവന്മാരുടെ അമ്മാവൻ വരുമോടെ കൈപ്പള്ളി “മുതലാളി”

Appu Adyakshari said...

പോസ്റ്റ് വായിച്ചു.

മലയാളത്തിൽ എസ്.എം.എസ് അയയ്ക്കാനുള്ള സൌകര്യം എന്നെങ്കിലും വരുമെങ്കിൽ കൈപ്പള്ളിയുടെ ചോദ്യം ശരിയാണ്.. പ്രത്യേകിച്ചും കേരളത്തിൽ 95% ജനതയ്ക്കും സ്വന്തമായി മൊബൈൽ ഫോണുകൾ ഉള്ള സ്ഥിതിക്ക്. അതുവരാത്തിടത്തോളം ഈ ചോദ്യവും ഉത്തരവും പ്ലാനും പ്രായോഗികമായി പ്രയോജനപ്പെടില്ല എന്നു തോന്നുന്നു.

ഒരു ദിവസം അഞ്ചാറ് എസ്.എം.എസുകൾ കിട്ടുന്നതുതന്നെ കൈകാര്യം ചെയ്യാൻ എന്തൊരു പ്രയാസം:) അപ്പോൾ പിന്നെ നൂറുകണക്കിനു എസ്.എം.എസുകൾ തരൂരിന്റെ ഫോണിൽ വന്നാലോ .. !!! ഇ-മെയിൽ പോലെ മെസേജുകൾ റിസീവ് ചെയ്യാനുള്ള വല്ല സംവിധാനവും ഉണ്ടോ എന്തോ.

അഞ്ചല്‍ക്കാരന്‍ said...

അപ്പൂനെവിടുന്നാ ഈ തൊണ്ണൂറ്റി അഞ്ചു ശതമാനത്തിന്റെ കണക്ക് കിട്ടിയേ?

കൈപ്പള്ളിയുടെ തരൂര്‍ കൂടികാഴ്ചാ പോസ്റ്റ് വായിച്ചപ്പം മൊതലു മനസ്സില്‍ തോന്നിയ കാര്യങ്ങളാ ആന്റണി ഇവിടെ പറഞ്ഞത്. എനിയ്ക്ക് പറയാനുള്ളത് ഏതാണ്ട് അതു പോലെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
This comment has been removed by the author.
മുള്ളൂക്കാരന്‍ said...

ഇങ്ങിനെയുള്ള കുറെ വകതിരിവ് ഇല്ലാത്തവര്‍ കൂടിയിരുന്നു ചായകുടിക്കാനുള്ള - ബിസ്സിനെസ്സ് കാര്യങ്ങള്‍ ചര്ച്ചചെയ്യുവാനുള്ള വേദിയായി മാറിയല്ലേ മാഷെ ഇന്ത്യന്‍ പാര്‍ലിമെന്റ്...കന്നുകാലികളെ ഒക്കെ ഓര്‍ക്കാന്‍ ഇനി അടുത്ത ഇലക്ഷന്‍ വരണം.. ഇമ്മാതിരി 'വിശുദ്ധ പശുക്കളെയാണല്ലോ' ഈശ്വരാ നമ്മള്‍ അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ തിരഞ്ഞെടുക്കുന്നത് ‍.. കറവ ഇല്ലാത്ത ഈ മാതിരി വര്‍ഗ്ഗങ്ങള്‍ നമ്മെ വിറ്റു തുലക്കുന്നത് പിന്നാലെ കാണാം...
പിന്നെ കയ്പ്പള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...സംഗതി ശശി അണ്ണന്‍ കോവാലന്റെ വോട്ടു കിട്ടിയിട്ട് കസേരയില്‍ കേറിയത്‌ തന്നെ...എന്നാലും... കൊവാലനോട് ചോദിക്കുന്ന രീതിയില്‍ ശശി രാജാവിനോട് ചോദ്യം ചോദിച്ചാല്‍ ആര്‍ക്കാ കുറച്ചില്‍... കേട്ടുനില്‍ക്കുന്നവര്‍ക്ക് തോന്നില്ലേ ഈ ചോദ്യം ചോദിക്കുന്ന ഇവനേതു ---------- ആണെന്ന്.. അല്ല പിന്നെ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇവിടെ ചില ശശി തരൂർ ഫാൻസ് ഉണ്ട്.അവരാണു യഥാർത്ഥത്തിൽ പകൽ‌കിനാവുകൾ കാണുന്നത്.

എന്തൊക്കെ മണ്ടത്തരങ്ങൾ അദ്ദേഹം എഴുന്നള്ളിച്ചാലും അതിനൊക്കെ ഹല്ലേലൂയ പാടുന്നവർ.ഒരു എം.പിക്ക് തിരുവനന്തപുരം വികസനത്തിനായി ഒന്നും ചെയ്യാനാവില്ലത്രേ..എവിടെപ്പോയി ഹൈക്കോടതി ബഞ്ച്? ആരാണു ചെയ്യേണ്ടത്? തിരുവനന്തപുരത്ത് മെട്രോ റയിൽ സ്ഥാപിക്കാൻ ഒരാൾ പ്രൊജക്ട് കൊടുത്തു എന്നും വിജയകുമാറും ഐസക്കും ഒന്നും ചെയ്തില്ല എന്നും അയാൾ പറഞ്ഞതായി ഒരു ശശി തരൂർ ആരാധകൻ ഈയിടെ മറ്റൊരു ബ്ലോഗിൽലെഴുതിക്കണ്ടു.മെട്രോ റയിലിനു അംഗീകാരം കൊടുക്കേണ്ടത് കേന്ദ്ര ആസൂത്രണ കമ്മീഷനാണു.അപ്പോൾ തരൂരിനു റോൾ ഒന്നുമില്ലേ?

തിരുവനന്തപുരത്തു കൂടി തേനും പാലും ഒഴുക്കും എന്നു പറഞ്ഞു തന്നെയാണു ഇങ്ങേരു വോട്ട് പിടിച്ചത്.അന്നത്തെ തരംഗത്തിൽ രക്ഷപെട്ടു പോയി.

പാവം ഗാന്ധിയൻ! പഞ്ച നക്ഷത്ര ഹോട്ടലിലും നിലത്ത് ചൌക്കാളം വിരിച്ചായിരുന്നത്രേ കിടന്നിരുന്നത് !

ഇതേ തരൂരിന്റെ നാട്ടിൽ വന്നാണു ഇന്നലെ മറ്റൊരു വിദ്വാൻ ( രാഹുൽ ഗാന്ധി) താഴെപ്പറയുന്ന പ്രസ്താവന നടത്തിയത്

“സാമ്പത്തിക അസമത്വമാണു രാജ്യം നേരിടുന്ന പ്രധാൻ പ്രശ്നം.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചു വരുന്നുവെന്ന്.പണമുള്ളവരെപ്പോലെ കാര്യങ്ങൾ നേടിയെടുക്കാൻ പാവപ്പെട്ടവനു സാധിക്കുന്നില്ല എന്ന്”

എന്തായാലും ഉറുമ്പു കടിക്കേണ്ടതു പോലെ കടിച്ചു !

desertfox said...

"ലിവനേത്‌ കോത്താഴത്തുകാരന്‍"
സത്യം... കൈപ്പള്ളിയുടെ ചോദ്യം പോസ്റ്റില്‍ വായിച്ചപ്പോള്‍ എനിക്കും തോന്നിയത്‌ അതു തന്നെയാണ്‌. എന്റെ വിവരക്കേടു കൊണ്ടാവാം.

സജി said...

ഉറുമ്പേ..
നീ കടിക്കുകയല്ലല്ലോ, ഞെട്ടിച്ചല്ലോ?

ഉറുമ്പ്‌ /ANT said...

രാധേയൻ, നാറാണത്ത് നന്ദി.

അപ്പു, അങ്ങിനൊരു ശതമാനത്തിൽ എനിക്കു സംശയമുണ്ട്. അഞ്ചൽക്കാരൻ ചോദിച്ചതുപോലെ, എവിടുന്നു കിട്ടി തൊണ്ണൂറ്റഞ്ചു ശതമാനം ? നഗരങ്ങൾ മാത്രം ചേർന്നതല്ല കേരളം എന്ന്‌ ഓർക്കാതെയാണോ അത് പറഞ്ഞത്‌?
അഞ്ചൽകാരാ, സ്വാഗതം.
നന്ദി ഈ വരവിന്. ചിലതൊക്കെ കണ്ടാൽ പിന്നെ ചൊറിച്ചിൽ അടക്കാനാവില്ല. :)

മുള്ളൂർക്കാരാ,
കന്നുകാലി പ്രശ്നത്തിൽ ഞാൻ തരൂരിനൊപ്പമാണ്. അതൊരു അമേരിക്കൽ സ്ലാങ്ങ് എന്ന നിലക്ക്‌.

സുനിൽ കൃഷ്ണൻ,
വിദേശകാര്യ സഹമന്ത്രി എന്നല്ല, പ്രധാനമന്ത്രി ആക്കിയാലും മുഷിയില്ല.

പക്ഷേ പ്രശ്നം, അദ്ദേഹം തിരുവനന്തപുരത്തിന്റെ എം.പി. ആണെന്നതു മറന്നുപോകുമ്പോഴാണ്.
നന്ദി കമെന്റിന്.

ഉറുമ്പ്‌ /ANT said...

സജിച്ചായ, നന്ദി വന്നതിന്.

പകല്‍കിനാവന്‍ | daYdreaMer said...

ഈ സസി അണ്ണന്‍ നിരന്തരം പല വേദികളിലും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇത് തനിക്കു പറ്റിയ പണി അല്ലെന്നു.
കഷ്ടം...

ഇതാണ് യഥാര്‍ത്ഥ ഉറുമ്പ് കടി.. :)

ഉറുമ്പ്‌ /ANT said...

പകൽ‌ക്കിനാവാ... നന്ദി.
നന്ദി DesrtFox

ഉസ്മാനിക്ക said...

ഹ ഹ ഹ ...

ഉറുമ്പ് കടി... ഉറുമ്പു കടി ...

ഉറുമ്പ്‌ /ANT said...

ഉസ്മാനിക്കാ ങ്ങള് ബന്നാ........
പെരുത്ത് നന്ദീണ്ട്‌.

Sureshkumar Punjhayil said...

Snehapoorvam Kaippallikkum, Tharurinum...!

Avasarochitham, ashamsakal...!!!

രഞ്ജിത് വിശ്വം I ranji said...

ഉറുമ്പിന്റെ ചോദ്യങ്ങള്‍ ഞാന്‍ കൈപ്പള്ളിയോട് നേരിട്ട് അദ്ദേഹത്തിന്റെ ബ്ലോഗില്‍ തന്നെ ചോദിച്ചിരുന്നു. തിരക്കായതിനാലാവാം.. ഉത്തരം കണ്ടില്ല

ജിവി/JiVi said...

കൃത്യമായ പ്രതികരണം.

ഉറുമ്പ്‌ /ANT said...

രഞ്ജിത് വിശ്വം, ഒരിടത്ത് അദ്ദേഹം അദ്ദേഹത്തിന്റെ ബ്ലോഗുതന്നെ വായിക്കാറില്ലെന്നു പറഞ്ഞു കണ്ടു. ഒരുപക്ഷേ........

നന്ദി വന്നതിന്.

സുരേഷ് കുമാർ,
നന്ദി.

ഉറുമ്പ്‌ /ANT said...

ജിവി, നന്ദി.

അരവിന്ദ് :: aravind said...

ട്വീറ്റുന്നതും പാന്ന്റിടൂന്നതും ഇംഗ്ളീഷ് പറയുന്നതും ബുക്കെഴുതിയതുംമൊന്നും ക്വാളിഫിക്കേഷന്‍ ക്രൈറ്റീരിയന്‍ അല്ലാത്തത് പോലെ, തരൂരിനെ പരാജയം എന്നും ഇപ്പോള്‍ പറയാറായിട്ടില്ല.
ഉറൂമ്പ് സൂചിപ്പിക്കുന്നത് പോലെ, ട്വീറ്റുകയോ, ഈറ്റുകയോ മീറ്റുകയോ പാന്റോ താറോ ജമുക്കാളമോ ഇടുകയോ എന്തോ വേണമെങ്കില്‍ ആകട്ടെ. തിരുവനന്തപുരത്തിന് എന്ത് ഗുണമുണ്ടായി എന്ന് വെച്ചായിരിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി. ഇല്ലങ്കില്‍ ആളെപറ്റിക്കാന്‍ അദ്ദേഹം വേറെ 'മണ്ടലം' തേടിയിറങ്ങേണ്ടി വരും (കേരളത്തിന് പുറത്ത്).
പക്ഷേ സമയം ഒത്തിരി കിടക്കുവല്ലേ...മൂപ്പര്‍ സമയം പോകും‌തോറും പ്രഗത്ഭനായി വരുമായിരിക്കും. വളരെ വ്യത്യസ്തമായ ഒരു ഫീല്‍ഡില്‍ ആണല്ലോ ഇപ്പോള്‍. ജനസേവനവും, സര്‍ക്കാര്‍ സേവനവും രണ്ടും രണ്ടാണ്.

ഉറുമ്പ്‌ /ANT said...

അരവിന്ദ്,
ശശി തരൂർ കഴിവില്ലാത്തവന്നാണെന്ന് പറയാനാവില്ല ഒരിക്കലും. അദ്ദേഹത്തെപ്പോലെ പ്രഗത്ഭനായ രാജ്യതന്ത്രജ്ഞൻ‌മാരെ ഇന്നത്തെ ഇൻഡ്യക്ക് ആവശ്യവുമാണ്. അദ്ദേഹത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്ന ലാവണം അതിനുതകുന്നതുമാണ്.
അദ്ദേഹം ട്വീറ്റുന്നതിനെക്കുറിച്ചും തെറ്റുപറയാനില്ല.
പക്ഷേ, അദ്ദേഹത്തെ കെട്ടിയെഴുന്നള്ളിച്ചു കൊണ്ടു വന്നതുകൊണ്ട് പാവം തിരുവന്തോരം നിവാസികൾക്ക് എന്തു കിട്ടി എന്നതാണ് ചോദ്യം.
അതിനുത്തരം അദ്ദേഹം പറഞ്ഞുകഴിഞ്ഞു.

“സംസ്ഥാന സർക്കാരിനോട് അനൌപചാരികമായി ഉന്നയിക്കാമെന്നാല്ലാതെ മറ്റൊന്നിനുമാവില്ല.”

അങ്ങനെ നമുക്കൊരു എം.പി. ഇല്ലാതായി. ! കഷ്ടം

OpenThoughts said...

നയതന്ത്ര ഇടപെടലുകള്‍ ഉണ്ടെങ്കില്‍ മോചനം സാധ്യമാകുന്ന ധാരാളം മലയാളികള്‍ ഗള്‍ഫില്‍ ജയിലറകളില്‍ കഴിയുന്നു ..! ഒരിക്കലും പ്രതീക്ഷക്കു വകയില്ലാതെ മോചകരെ കാത്തിരിക്കുനവര്‍ നിരവധി പേര്‍ ലേബര്‍ ക്യാമ്പുകളില്‍ ...!!

- സസ്നേഹം,
ഓപ്പണ്‍ തോട്സ്

Rafeeq Babu said...

യു.എന്‍ സെക്രട്ടറി പോസ്റ്റിലേക്ക്‌ നട്ട കണ്ണ്‌ ഇപ്പോഴും മാറ്റിയിട്ടില്ല എന്ന്‌ തോന്നുന്നു.. രണ്ടാമൂഴത്തിനുള്ള മുന്നൊരുക്കങ്ങള്‍ എം.പി പോസ്റ്റിലൂടെ നടത്തുന്നുണ്ടോ എന്നൊരു സംശയവും ഇല്ലാതില്ല..

നല്ല ഒഴുക്കുള്ള എഴുത്ത്‌.. ഉശിരന്‍ ഉറുമ്പ്‌ .

ഉറുമ്പ്‌ /ANT said...

OpenThoughts,
ഗൾഫ് എന്നത് ഇൻഡ്യൻ സർക്കാരിനെ സംബന്ധിച്ച്, ഇൻഡ്യാക്കാരായ തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കാനുള്ള സ്ഥലം മാത്രമാണ്.
സംശയമുണ്ടെങ്കിൽ ദുബൈയിലെ ഇൻഡ്യൻ എംബസിയിൽ ഒരു പരാതിയുമായി പോകു.
വിവരം അറിയും....!

ഉറുമ്പ്‌ /ANT said...

പ്രവാസി,
രണ്ടാമൂഴമോ ? അന്നത്തെ യു.എൻ. തിരഞ്ഞെടുപ്പിന്റെ അമേരിക്കൻ താൽ‌പര്യങ്ങളെക്കുറിച്ച് തരൂർ അജ്ഞനായിരുന്നു എന്നതാണ് സത്യം. പിന്നെ ജയിക്കുന്നവനു തോൽ‌പ്പിക്കാൻ ഒരുവനുണ്ടാകണം. അത്രമാത്രം.

കമെന്റ്റിനു നന്ദി.

Appu Adyakshari said...

ഉറുമ്പേ, ഈ തൊണ്ണൂറ്റിയഞ്ചിന്റെ ശതമാനക്കണക്ക് ഇവിടുത്തെ റേഡിയോയില്‍ കേട്ടതാണ്. കുറച്ചൂ മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ ദാരിദ്ര്യരേഖയുടെ അതിര്‍ത്തി കണക്കാക്കാനുള്ള മാനദണ്ഠങ്ങളിലൊന്നായി മൊബൈല്‍ ഫോണ്‍ സ്വന്തമായി ഉള്ളത് എടുക്കുകയുണ്ടായി. അപ്പോള്‍ കേരളത്തിലുള്ളവരില്‍ 95% ഉം ദാരിദ്ര്യരേഖയ്ക്കു മുകളീല്‍ വന്നു എന്നായിരുന്നു അന്ന് കേട്ടത്. ഈ കണക്ക് ശരിയാണോ എന്ന് എനിക്കറീയില്ല. പക്ഷേ ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്കുകളും എങ്ങോട്ടു തിരിഞ്ഞാലും സര്‍വ്വരുടെയും കൈയ്യിലുള്ള മൊബൈല്‍ ഫോണുകളും കാണുമ്പോള്‍ ഈ കണക്ക് അപ്പടി ശരിയാവില്ലെങ്കിലും മുഴുവന്‍ തെറ്റാണെന്നു തോന്നുന്നുമില്ല.

ജിപ്പൂസ് said...

ഉറുമ്പ് കടി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിരിക്കും.ഹി ഹീ..

വാഴക്കോടന്‍ ‍// vazhakodan said...

കൃത്യമായ പ്രതികരണം.
ഉറുമ്പ് കടി....
ഉറുമ്പ് കടി......
എന്തായാലും ഉറുമ്പു കടിക്കേണ്ടതു പോലെ കടിച്ചു :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചേട്ടായീ, ഞാനിന്നു ട്വീടര്ജിയോടു ചോദിച്ചു ..ദ ഇങ്ങനെ
pravi0002000 @ShashiTharoor Gandhi said "The soul of India lives in its villages".. Not in Twitter,rite?

ദാ കിടക്കണ് മറുപടി...
ShashiTharoor @pravi0002000 agree, but 21st c. ldrs must engage w soul, heart, brain, stomach, arms & legs of India!
കയ്യും കാലും ഓകെ ഇനി വല്ല ഓര്‍കുടും ഫേസ്ബുക്കും ഒക്കെ ആവുമോ ആവോ?

ഹാരിസ് said...

ഉചിതമായ ലേഖനം.
അസംബ്ലി ഇലക്ഷന്‍ കഴിഞ്ഞയിടയ്ക്ക് നമ്മുടെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ പരാമര്‍ശിച്ച് ഫോര്വേഡ് ചെയ്തു കിട്ടിയ ഒരു മെയിലിനെക്കുറിച്ചോര്‍ത്ത് പോയി.നമ്മുടെ ജനാധിപത്യത്തിന്റെ മഹാസൗന്ദര്യത്തെക്കുറിച്ചറിയാത്ത ഇന്റെര്‍നെറ്റ് വാസിയായ ഒരു വിദ്വാന്‍ പടച്ച് വിട്ടതായിരുന്നു അത്.എന്ത് പറയാന്‍...?

ഹാരിസ് said...

ഉചിതമായ ലേഖനം.
അസംബ്ലി ഇലക്ഷന്‍ കഴിഞ്ഞയിടയ്ക്ക് നമ്മുടെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ പരാമര്‍ശിച്ച് ഫോര്വേഡ് ചെയ്തു കിട്ടിയ ഒരു മെയിലിനെക്കുറിച്ചോര്‍ത്ത് പോയി.നമ്മുടെ ജനാധിപത്യത്തിന്റെ മഹാസൗന്ദര്യത്തെക്കുറിച്ചറിയാത്ത ഇന്റെര്‍നെറ്റ് വാസിയായ ഒരു വിദ്വാന്‍ പടച്ച് വിട്ടതായിരുന്നു അത്.എന്ത് പറയാന്‍...?

Anonymous said...

നല്ല പ്രതികരണം ..... നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു .....

അമ്മേടെ നായര് said...

ഹായീ, നോമൊരു ആങ്കുട്ട്യെ കണ്ടു ട്ട്വൊ! ശ്ശി ബോധിച്ചിരിക്കുണു! പറയാനുള്ളത് പറയെണ്ട പോലെ പറയണം! ഏത്? അപ്പോ നമ്മടെ സസി ഇപ്പോ ആരായി??

sHihab mOgraL said...

ഉറുമ്പേ.. നീ നിന്റെ ദൗത്യം നിര്‍‌വ്വഹിക്കുന്നു. കടിയേ..യ്

Siju | സിജു said...

:-)

ഉറുമ്പ്‌ /ANT said...

അപ്പു, കണക്കുകൾ അങ്ങനെ പലതും വരും. പക്ഷേ അതു നഗരങ്ങളിൽ. എന്റെ നാട്ടിൽ നാല്പതു ശതമാനത്തിനു പോലും മൊബൈൽ ഉണ്ടാകും എന്നു കരുതുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ തന്നെയാണ് ഞാനും താമസിക്കുന്നത്. പിന്നെ ഒട്ടൊന്നു മാറി കാര്യവട്ടം ക്യാമ്പസിനടുത്തേക്കു ചെന്നാൽ 95 എന്നല്ല 100 ശതമാനത്തിനും കാണും മൊബൈലും ലപ്ടോപ്പും.

ഉറുമ്പ്‌ /ANT said...

ജിപ്പൂസ്, വാഴക്കോടൻ, ഹാരിസ്, വോയ്സ് ഓഫ് ചിറക്കല്‍,പ്രവീൺ, ശിഹാബ് മൊഗ്രാല്‍, സിജു എല്ലാവർക്കും നന്ദി.

ഉറുമ്പ്‌ /ANT said...

നായരേ, അതു മ്മക്ക് ക്ഷ ബോധിചൂട്ടോ.
നന്ദി.

OpenThoughts said...

വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നായിരുന്നു വയ്പ്പ്‌. പക്ഷെ, കന്നുകാലി ക്ലാസ്സ്‌ ഫെയിം ശശി തരൂരിന്നോ, കന്നുകാലികളെ മേച്ചു പരിചയമുള്ള ലാലു പ്രസാദ്‌ യാദവിന്നോ, ആര്‍ക്കാ പ്രായോഗിക രാഷ്ട്രീയം ശരിയാംവണ്ണം ഉപയോഗപ്പെടുത്താന്‍ കഴിയുക? ഇന്ത്യയിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ മനസ്സ്‌ ഉള്‍ക്കൊള്ളാന്‍ കഴിയുക?

കാര്‍കൂന്‍ said...

ഒരു വോട്ട്‌ എണ്റ്റെ വക.... ശശി അണ്ണനു.... ഇമ്മാതിരി വിശുദ്ധകാളകളെ ജയിപ്പിച്ച്‌ വിട്ട തിര്യോന്തോരം കാര്‍ക്ക്‌ കിട്ടേണ്ടതു തന്നെ..... ലേഖനം നന്നായിരിക്കുന്നു...

ArunJ said...

തരൂറിനേക്കാള്‍ മികച്ച ഏതെങ്കിലും ജനപ്രതിനിധികളുടെ പേരുകള്‍ ആരും പരാമറ്ശിച്ചു കണ്ടില്ല! പൊതുജനവുമായി സംവദിക്കുന്നു എന്നതു മാത്രമല്ലേ ചിലക്കലിലൂടെ (റ്റ്വീറ്റിങ്) അദ്ദേഹം ചെയ്യുന്ന അപരാധം?? തിരുവനന്തപുരത്തിന്‌റ്റെ വികസനം - ഞാന്‍ കമ്മ്യൂനിസ്റ്റ്‌ വിരുദ്‌ധനല്ല, എങ്കിലും പറയട്ടെ, നമ്മുടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടൊ, സഹകരിക്കുമൊ, തരൂര്‍ തന്റെ വാഗ്ദാനങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചാല്‍..?

ഉറുമ്പ്‌ /ANT said...

ന്റ കുയ്യാനേ,
തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം, “സംസ്ഥാന സർക്കാരിനോട് അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്” എന്നാണ്.

എന്നതിനർഥം എന്താണ്?
അതു സംസ്ഥാന സർക്കാരിന്റെ മാത്രം പണിയാണ് എന്നല്ലേ ?

എന്നാൽ‌ പിന്നെ നമുക്കെന്തിനാണ് ഒരു എം.പി. ?

അതുകേട്ടാൽ തോന്നുക മറ്റൊരു എം.പി മാരും അവരുടെ മണ്ഡലങ്ങളിൽ ഒരു ചുക്കും ചുണ്ണാമ്പും ചെയ്തിട്ടില്ലാ എന്നല്ലേ?

തരൂർ ഏതർഥത്തിലാണ് മികച്ച പാർലമെന്റേറിയൻ ആകുന്നത്?

അദ്ദേഹം എന്തെല്ലാം വികസനപ്രവർത്തനങ്ങൾക്കാണ് മുൻ‌കൈയ്യെടുത്തിട്ട് സംസ്ഥാന സർക്കാർ ഇടം‌കോലിട്ടത്?
ചിലക്കുന്ന മന്ത്രിക്കു അതുകൂടെ ചിലച്ചുകൂടെ?

ഉറുമ്പ്‌ /ANT said...

സാപ്പി, open thoughts, നന്ദി.

ArunJ said...

“സംസ്ഥാന സർക്കാരിനോട് അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്”- ഈ വാചകത്തിനു കൂടുതല്‍ വിശ്ദീകരണം നല്‍കാന്‍ തരൂര് ബാധ്യസ്ഥ്നാണു, സമ്മതിച്ചു. "എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്”- എന്നതില്‍ നിന്നും അദ്ദെഹം ചില ശ്രമങള്‍ നടത്തി എന്നു കരുതിക്കൂടെ?. നേരിട്ടു ചൊദിച്ചു കൂടെ വാഗ്ദാനങളെ കുറിച്ച്‌? കുറച്ചു +ve
ആയി കണ്ടു കൂടെ വിത്യസ്ഥനായ ഈ എം.പിയെ? എന്റെ അറിവിലേക്കായി രണ്ടൊ മൂന്നൊ മികച്ച ഏം.പി മാരുടെ പേരു പറയാമൊ...

Kiranz..!! said...

“എനിക്കിപ്പോഴും ഞാൻ സംസാരിക്കുന്നത് മലയാളിയൊടണെന്നറിഞ്ഞുകഴിഞ്ഞാൽ ഇംഗ്ലീഷിൽ സംസാരിക്കാൻ ഒരുതരം ചളിപ്പാണ്.“

ഈ ഒരൊറ്റ സെന്റന്‍സ് മതി.കൊടുകൈ..!

kaalidaasan said...

അദ്ദേഹം ട്വീറ്റുന്നതിനെക്കുറിച്ചും തെറ്റുപറയാനില്ല.

ഇവിടെ ഉറുമ്പിനോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. കൈപ്പള്ളി എന്തോ മഹത്തായ കാര്യമെന്നു പറഞ്ഞ ഒരു ഫോട്ടോ ചേര്‍ത്തിരുന്നു. ഒരു ബഹുമാന്യ സദസ്സില്‍ നടക്കുന്ന പ്രസംഗം ശ്രദ്ധിക്കാതെ ട്വിറ്റര്‍ മന്ത്രി തന്റെ ബ്ളാക്ക് ബെറിയിയില്‍ റ്റ്വീറ്റുന്നതിന്റെ ഫോട്ടോ ആണത്. അത് തെളിയിക്കുനത്, മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കണമെന്ന വകതിരിവില്ല ശശി തരൂരിനെന്നാണ്. ആ ഒറ്റ രംഗം മതി അദ്ദേഹത്തിനെത്ര ഉത്തരവാദിത്തമുണ്ടെന്നു മനസിലാക്കാന്‍.

കേരള ഫാര്‍മര്‍ എന്ന ബ്ളോഗര്‍ തരൂരുമായി സ്ഥിരമായി കൊച്ചു വര്‍ത്താനം പറയുന്നവരുടെ എണ്ണം എഴുതി കണ്ടു. അത്രയധികം പേരോട് ഇതു പോലെ ഇക്കിളി വര്‍ത്തമാനം പറയാന്‍ എത്രയധികം സമയം ​ചെലവഴിക്കണമെന്ന് ആരും പറയാതെ മനസിലക്കാമല്ലോ? പിന്നെ മന്ത്രികസേരയില്‍ ഇരുന്നു എന്താണദ്ദേഹത്തിനു ചെയ്യാന്‍ സമയം കിട്ടുന്നത്.

ശശി തരൂര്‍ എന്ന വ്യക്തിയുടെ ഇരട്ടത്താപ്പിനേക്കുറിച്ച് ഞാന്‍ വിശദമായ ഒരു പോസ്റ്റ് എന്റെ ബ്ളോഗില്‍ ഇട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളേക്കുറിച്ച് പറഞ്ഞ അഭിപ്രായം കേട്ടാല്‍ ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും ഇദ്ദേഹത്തിന്റെ ഏഴയലത്തു വരില്ല.

പള്ളിക്കുളം.. said...

തരൂറിനെയും കടിച്ചു.
കൈപ്പള്ളിയെയും കടിച്ചു.

തരൂരിന് മാന്തിക്കൊടുക്കാൻ ഒരുപാട് ആളുണ്ട്.
കപ്പള്ളി എന്തു ചെയ്യുമോ ആവോ..
ഹിഹി..

പള്ളിക്കുളം.. said...

തരൂറിനെയും കടിച്ചു.
കൈപ്പള്ളിയെയും കടിച്ചു.

തരൂരിന് മാന്തിക്കൊടുക്കാൻ ഒരുപാട് ആളുണ്ട്.
കപ്പള്ളി എന്തു ചെയ്യുമോ ആവോ..
ഹിഹി..

ശ്രീവല്ലഭന്‍. said...

കോത്താഴത്തുകാരെ അവതെളിക്കരുത് പ്ലീസ്‌ :-)

സാജന്‍| SAJAN said...

ഉറുമ്പ്, യെമണ്ടന്‍ പോസ്റ്റ്,
പാവം കൈപ്പള്ളി!
എന്തു ചെയ്യാം ചോദ്യം ചോദിച്ചപ്പോള്‍ ഇത്രയൊന്നും ആലോചിച്ചുകാണില്ല.
മണ്ഡലത്തിലെ ജനപ്രതിനിധിയോട്/രാജ്യത്തെ വിദേശകാര്യ മന്ത്രിയോട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗത്തെപ്പറ്റി അന്വേഷിക്കുക എന്നൊരു മഹാപരാധം മാത്രമേ അയാള്‍ ചെയ്തുള്ളൂ.
നൂറുപ്രാവശ്യം മറ്റുള്ളവര്‍ ചോദിച്ചു ചെടുപ്പുണ്ടാക്കുന്ന വിമാനക്കൂലിയെപ്പറ്റി ചോദിക്കാത്തതിനാല്‍ ഇപ്പൊ അങ്ങേര്‍ തലയില്‍ കൈവച്ച് സ്വയം ശപിക്കുന്നുണ്ടാവും :)

ഇനി ആ ചോദ്യത്തിന്റെ അപ്രസക്തി തെളിയിക്കാന്‍ ഉറുമ്പ് കൂട്ടുപിടിച്ചത് ഇന്‍ഡ്യയിലെ കേവലം പത്ത് ശതമാനം ആളുകള്‍ മാത്രം ഉപയോഗിക്കാന്‍ പ്രാപ്തിയുള്ള മാധ്യമമാണു മൊബൈല്‍ എന്ന മഹത്തായ കണ്ടുപിടിത്തവും, ഭേഷായി സര്‍ !

ഇത് തന്നെയാണു കൈപ്പള്ളി പോസ്റ്റില്‍ തുടങ്ങിവച്ചത്, അദ്ദേഹം ഒരു എം പി എന്നതിനെക്കാള്‍ ഉപരിയായി വിദേശകാര്യസഹമന്ത്രികൂടെയാണെന്ന കാര്യം മറന്നു പോകരുതെന്ന്:)

പ്രവാസിയായ ഒരാള്‍ക്ക് അത്യാവശ്യം വേണ്ടുന്ന സന്ദര്‍ഭത്തില്‍ ഒരു മൊബൈലില്‍ നിന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയുന്ന/അടിയന്തരമായ ഒരു വിഷയം ശ്രദ്ധയില്‍പ്പെടുത്തേണ്ട സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഒരു ഇന്റെര്‍‌നെറ്റ് അക്സസിബിലിറ്റി ഉള്ള ഒരു പിസിയെക്കാള്‍ എത്രയോ അവൈലിബിലിറ്റി ഉള്ളതാണു ഒരു മൊബൈല്‍ ഫോണ്‍ എന്ന് മനസിലാക്കുമ്പോള്‍ മാത്രമാണു കൈപ്പള്ളിയുടെ ചോദ്യത്തിന്റെ അന്തസത്ത മനസിലാവൂ. അതില്‍ ഇന്‍ഡ്യയ്ക്ക് പുറത്ത് താമസിക്കുന്ന എത്രപേര്‍ക്ക് മൊബൈല്‍ ഉണ്ടെന്ന് ചോദിക്കല്ലേ ശതമാനക്കണകണക്കൊക്കെ കൂട്ടി വരാന്‍ വല്യ പ്രയാസമാണു പ്രവാസികള്‍ ആരെങ്കിലും ഇത് വായിക്കുന്നെങ്കില്‍ ഒന്നു ചുറ്റും നോക്കിയാല്‍ മതി! കേവലം ഒരു എസ് എം എസില്‍ അടിയന്തരമായ ഒരു വിഷയം സാധാരണക്കാരായ നമുക്ക് ഉപജാപക വൃന്ദത്തിന്റേയോ ഇടനിലക്കാരുടെയോ സഹായമില്ലാതെ, കാലതാമസം കൂടാതെ വിദേശകാര്യവകുപ്പിന്റെ അങ്ങേയറ്റത്തില്‍ എത്തിക്കാന്‍ കഴിയുന്നെങ്കില്‍ അത് നിസാരമായി തള്ളിക്കളയാന്‍ കഴിയുന്ന ഒരുകാര്യമായി എന്തുകൊണ്ടോ എനിക്ക് തോന്നുന്നില്ല.

കൈപ്പള്ളി ചോദിച്ച ചോദ്യത്തിന്റെ പശ്ചാത്തലം കൂടെ മനസിലാക്കിയെങ്കില്‍ ഇത്രയും തെറ്റ് ആ ചോദ്യത്തിന് ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. ട്വിറ്റെര്‍ ഉപയോഗിച്ച് ദിനേന ലക്ഷക്കണക്കിനാളുകാളോട് അപ്ഡേറ്റ് ചെയ്യുന്ന ആളിനോടായിരുന്നു ആ ചോദ്യം, കേരളത്തിലെ മുഖ്യമന്ത്രിയോട് ആയിരുന്നില്ല.

അവസാനമായി ഒന്നൂടെ, ആനുകാലികമായി നിലവിലുണ്ടാവുന്ന സൌകര്യങ്ങളെ/നിലപാടുകളെ മാത്രം ആശ്രയിച്ചാവും ലോകത്തിലെ ഭൂരിഭാഗവും മുമ്പോട്ട് പോകുന്നത്, ദീര്‍ഘദൃഷ്ടിയുള്ള ഒരു ചെറിയ ശതമാനം ഒരു പടി കൂടെ മുന്നില്‍ ചിന്തിക്കും അവ പ്രാവര്‍ത്തികമാക്കും അവരായിരിക്കും യഥാര്‍ത്ഥ ലീഡേഴ്സ് എന്നതിനു കാലം സാക്ഷി!

ഇനി എന്തുകൊണ്ട് ശശി തരൂര്‍‌‌ ?

ഇതിനു ഉത്തരമെഴുതണമെങ്കില്‍ ഒരു ചെറിയ കമന്റ് കോളം പോരാ എന്നെനിക്കറിയാം.
എങ്കിലും ഒന്ന് ചോദിച്ചോട്ടേ,
കേരളത്തിലെ പത്ത് എം പി മാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തിന്റെ സമ്മറി (രാഷ്ട്രീയ ഭേദമില്ലാതെ)എങ്കിലും അറിയാവുന്നവര്‍ ഇവിടെ എത്ര പേരുണ്ട്?

അയാള്‍ കൂടുതല്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വരുന്നു.
അതിലുപരിയായി രാഷ്ട്രീയ പ്രതിയോഗികള്‍ അയാളെ ടാര്‍ജെറ്റ് ചെയ്യുന്നു. കിട്ടുന്ന ഏതൊരവസരവും മുതലാക്കുന്നു,
ഗാന്ധി ജയന്തി ദിനത്തില്‍ ജോലി ചെയ്ത് രാഷ്ട്രപിതാവിനെ ബഹുമാനിക്കയാണു ചെയ്യേണ്ടതെന്ന് പറഞ്ഞതെന്ത് കൊണ്ട് ചര്‍ച്ച ചെയ്യപെടാതെ പോയി എന്ന് ഈ അവസരത്തില്‍ ചിന്തനീയമാണ്.


ഇവിടെത്തന്നെ ശ്രീ കാളിദാസന്റെ കമന്റ് നോക്കൂ, പ്രസംഗം നടക്കുന്നതിനിടയില്‍ ബ്ലാക്ബെറി നോക്കുന്ന ശശി തരൂര്‍ അതെങ്ങനെ ശ്രീ കാളിദാസനു മനസിലായി ശശി തരൂര്‍ ബ്ലാക്ബെറി നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അവിടെ മറ്റൊരാള്‍ പ്രസംഗിക്കുന്നുണ്ടെന്ന്?
ആ ഒറ്റ രംഗത്തോടേ ശശി തരൂരിന്റെ ഉത്തരവാദിത്വത്തെ ഒക്കെ മാര്‍ക്കിട്ട് മനസിലാക്കാന്‍ കഴിയുമെന്നാണു ശ്രീ കാളിദാസന്‍ കമന്റില്‍ എഴുതി വച്ചിരിക്കുന്നത്, എന്തൊ എനിക്കതിനൊന്നിനും മറുപടി പറയാന്‍ കഴിയുന്നില്ല.

ഇനി ശശി തരൂറിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നുവെങ്കില്‍ തിരുവനന്തപുരത്തിന്റെ വികസനത്തെപ്പറ്റി ആരെങ്കിലും അങ്ങനെ ചോദിച്ചാല്‍ അയാള്‍ മറുപടി പറഞ്ഞത് പോലെ പറയുമോ? അല്ലങ്കില്‍ മറ്റേതെങ്കിലും എം പിമാരോട് ചോദിച്ചാല്‍ അവര്‍ അങ്ങനെ പറയുമോ?

ഒരിക്കലും ഇല്ല,മലയാളികളെ നമുക്ക് നല്ലത്പോലെ അറിയാം, നമ്മുടെ ആളുകളെ ആ നല്ലത് പോലെ അറിയാതിരിക്കുന്നത് തന്നെയാണു അയാളുടെ പരാജയവും.

ഉറുമ്പ്‌ /ANT said...

ശ്രീ സാജൻ, ഇവിറ്റെ ആരും ശശി തരൂരിനെ ടാർജറ്റ് ചെയ്ത് നശിപ്പിക്കാൻ ശ്രമിക്കുന്നില്ല. അങ്ങിനെ ശ്രമിക്കണമെങ്കിൽത്തന്നെ അത്രയും ശക്തമായ എതിർപ്പുണ്ടാക്കുന്ന എന്തെങ്കിലും അദ്ദേഹം ചെയ്തിരിക്കണം. അങ്ങിനെ ഒന്നും ചെയ്തതായി കാണാനില്ല.
എന്റെ ചോദ്യം കൈപ്പള്ളിയോടാണ്.
കൈപ്പള്ളി എസ്.എം.എസ്. കളിക്കുന്നതിനു പുതിയ സംവിധാനം കൊണ്ടുവരാനാകുമോ എന്നു ചോദിക്കുന്നതും ശരിതന്നെ. വേണം വേണം. ഇൻഡ്യയിലെ എല്ല നേതാക്കന്മാരും എസ്.എം.എസ് കളിക്കാനുള്ള സംവിധാനം നടപ്പാക്കണം.

പക്ഷേ, തിരുവനന്തപുതന്നെ പ്രവാസികൾ വിളിച്ചുകൂട്ടിയ ചടങ്ങിൽ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട എം.പി.യോട് തിരുവനന്തപുരത്തിന്റെ വികസന പ്രശ്നങ്ങളെക്കുറിച്ചു ചോദിച്ചവരോട് കൈപ്പള്ളിക്കു പരമപുശ്ചം. !
അതേ സമയം അദ്ദേഹത്തിന്റെ ചോദ്യം മഹത്തരം ! ഭേഷായി !
കാലങ്ങളായി ഇതുവരെ ശരിയായ നടപടി ഉണ്ടാകാത്ത കാര്യമാണ് വിമാന ചാർജ്ജിന്റെ കാര്യം.
ഒരു പ്രശ്നം പരികരിക്കപ്പെടുനതുവരെ അതേകുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരിക്കും അതേക്കുറിച്ചു ചോദിച്ചവൻ വങ്കൻ.

എസ്.എം.എസ്. കാരൻ പുംഗൻ


അദ്ദേഹം മന്ത്രിയായത് തിരുവനന്തപുരത്തുകാർക്ക് കൂടുതൽ പ്രതീക്ഷകളാണ് നൽകിയതെങ്കിൽ, അദ്ദേഹത്തിന്റെ മറുപടിയിൽ, മേലിൽ തിരുവനന്തപുരത്തുകർക്കൊരു എം.പി. ഇല്ലാ എന്ന ഗതിയാണുണ്ടായത്.
തരൂർ എന്തു മഹത്തായ ഉത്തരം നൽകിയെന്നാണ് ശ്രീ. സാജൻ പറയുന്നത്?
മേലിൽ ഇക്കാര്യം എന്നോട് ചോദിച്ചിട്ടു കാര്യമില്ലാ എന്നതോ?

പിന്നാരോട് ചോദിക്കണം?

ഉറുമ്പ്‌ /ANT said...

ശ്രീ വല്ലഭൻ, കാളിദാസൻ, പള്ളിക്കുളം, നന്ദി.

സാജന്‍| SAJAN said...

പ്രീയ ഉറുമ്പേ,

കൈപ്പള്ളി എസ്.എം.എസ്. കളിക്കുന്നതിനു പുതിയ സംവിധാനം കൊണ്ടുവരാനാകുമോ എന്നു ചോദിക്കുന്നതും ശരിതന്നെ. വേണം വേണം. ഇൻഡ്യയിലെ എല്ല നേതാക്കന്മാരും എസ്.എം.എസ് കളിക്കാനുള്ള സംവിധാനം നടപ്പാക്കണം.

ഇത് താങ്കളുടെ കമന്റിന്റെ ഭാഗം...

പക്ഷേ എനിക്കിത് ഇങ്ങനെ എഴുതിയതിന്റെ ചേതോ വികാരം മനസിലായതേ ഇല്ല!
കൈപ്പള്ളി അങ്ങനെയെന്തെങ്കിലും പറഞ്ഞതായി എനിക്ക് തോന്നിയില്ല, ഈ ഒരു ചോദ്യത്തിനു മാത്രം ഇത്ര അപലപിക്കാന്‍ എന്താണുണ്ടായതെന്നും എനിക്ക് മനസിലാവുന്നുമില്ല.

ഇനി മറ്റേതെങ്കിലും സംഭവങ്ങളുടെ ബാക്കിപത്രമാണു ഈ രോഷം കൊള്ളല്‍ എങ്കില്‍ എന്റെ കമന്റുകള്‍ ദയവായി ഇഗ്നോര്‍ ചെയ്തേക്കൂ

താങ്കളുടെ പോസ്റ്റ് തരൂരിനെ ടാര്‍ഗെറ്റ് ചെയ്യുന്നു എന്ന് ഞാന്‍ എഴുതിയിട്ടില്ല.


കൈപ്പള്ളി ചോദിച്ച ചോദ്യത്തെ ഇത്ര അപലപിക്കാന്‍ മാത്രം സാംഗത്യം ഇല്ല എന്ന് മാത്രമാണു എന്റെ കമന്റിന്റെ വിവക്ഷ എന്നിരിക്കെത്തന്നെ മുകളിലുള്ള കമന്റുകള്‍ കാണാതിരിക്കാന്‍ എനിക്ക് ആവില്ലായിരുന്നു. അതുകൊണ്ടാണു എന്റെ കമന്റിന്റെ രണ്ടാം ഭാഗം ശശി തരൂരിനെ ആളുകള്‍ ഇത്രത്തോളം റ്റാര്‍ജെറ്റ് ചെയ്യുന്നു എന്നതിനെപ്പറ്റി ഒരു ചെറിയ വിശദീകരണം എഴുതിയത്.
മറ്റേതെങ്കിലും പത്ത്(വേണ്ട ഒരഞ്ചെങ്കിലും) എം പിമാരുടെ പ്രവര്‍ത്തനങ്ങളുടെ സമ്മറിയെപ്പറ്റി ആര്‍ക്കെങ്കിലും ഇത്രയും വ്യക്തമായി പറയാനാകുമോ എന്ന് എഴുതിയത് ചേര്‍ത്ത് വായിക്കുമോ?

ഇനി വിമാന ചാര്‍ജ്ജിനെപ്പറ്റി മാത്രമല്ല,
അതുപോലെ തന്നെ അവിടെ ചര്‍ച്ച ചെയ്ത മറ്റ് വിഷയങ്ങളുടെ ആവശ്യകതയെ കുറിച്ചോ പ്രാധാന്യത്തിന്റെ ഏറ്റക്കുറച്ചിലോ കുറിച്ച് എന്റെ കമന്റില്‍ വിവക്ഷയില്ല, ചോദിച്ച ആരും മോശക്കാരായി എനിക്ക് തോന്നുന്നുമില്ല.

ഒരാളെ വങ്കനായും പുംഗനായും ചിത്രീകരിക്കുക, കൈപ്പള്ളിയുടെ പോസ്റ്റിനെ ന്യായീകരിക്കുക എന്നതൊന്നും എന്റെ ലക്ഷ്യമേയല്ലയെന്നുകൂടെ വിനീതമായി ഓര്‍മ്മിപ്പിക്കട്ടെ.


ചുരുക്കിപ്പറഞ്ഞാല്‍ , ഇന്‍ഡ്യയുടെ വിദേശകാര്യവകുപ്പിന്റെ തലവന്‍‌മാര്‍ എന്റെ ഒരു എസ് എംസിന്റേയോ ഒരു റ്റ്വിറ്റര്‍ മെസേജിന്റേയോ അങ്ങേത്തലക്കല്‍ ഉണ്ടെന്നുള്ളത് (സത്യമെങ്കില്‍ ) ഒരു സാധാരണ പ്രവാസി എന്ന നിലയില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ടാക്കുന്ന വസ്തുതയാണെന്ന് രണ്ട്പക്ഷമില്ല:)

സാജന്‍| SAJAN said...

ഉറുമ്പിന്റെ അവസാന ചോദ്യത്തിന്റെ ഉത്തരം ഞാന്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞു കഴിഞ്ഞു.
മറ്റേതെങ്കിലും എം പിമാരോ ജനപ്രതിനിധികളോ ആ ചോദ്യത്തിനുത്തരം അങ്ങനെ പറയുമെന്ന് ഉറുമ്പിനു തോന്നുന്നുണ്ടോ?

തിരുവനന്തപുരത്തിന്റെ വികസനത്തില്‍ അദ്ദേഹം ഒന്നും ചെയ്യില്ല എന്ന് പറഞ്ഞുവെങ്കില്‍ എവിടെയോ സാരമായ എന്തോ പ്രശ്നമുണ്ട്, ഈ അടുത്ത സമയത്ത് മന്ത്രി എവിടേയോ പറഞ്ഞതായാണ് ഓര്‍മ്മ, സ്പെയിനിലെ രണ്ടാമത്തെ വലിയ സിറ്റി ആയ ബാര്‍സിലോണയുടെ ട്വിന്‍ സിറ്റി ആയി തിരുവനന്തപുരത്തെ മാറ്റാന്‍ നടപടികള്‍ സ്വീകരിക്കും എന്നത്!
എന്തൊക്കെയായാലും കേന്ദ്ര ഗവണ്മെന്റിന്റെ സഹായത്തോടേയുള്ള പ്രൊജക്ടുകള്‍ക്കുപരിയായി അടിസ്ഥാനമായി നഗരത്തിന്റെ വികസനം നഗരസഭയിലും സംസ്ഥാന സര്‍ക്കാരിന്റെയും ചുമതലയില്‍ അല്ലേ കൂടുതല്‍ വരിക?
രണ്ടിടത്ത് ഭരിക്കുന്നതും ഇടത് പക്ഷവും അങ്ങേര്‍ മനപൂര്‍വം വിചാരിച്ചാല്‍ പോലും
എന്തെങ്കിലും നടപ്പാവണമെങ്കില്‍ ശരിക്ക് വെള്ളം കുടിക്കും. നടന്നില്ലെങ്കിലോ ഈ പോസ്റ്റില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത് പോലെ ഉത്തരവാദിത്വം അയാളുടെ തലയിലും.
ഒരുദാഹരണം കണ്ടോ ഇവിടെ

ഉറുമ്പ്‌ /ANT said...

പക്ഷേ സാജൻ,





പ്രിയ സാജൻ,
“മറ്റെന്തെങ്കിലും സംഭവങ്ങളുടെ ബാക്കി പത്രമാണ് ഈ രോഷം കൊള്ളല്‍ എങ്കില്‍ എന്റെ കമന്റുകള്‍ ദയവായി ഇഗ്നോര്‍ ചെയ്തേക്കൂ“ എന്ന് സാജൻ ചോദിച്ചത് വളരെ വ്യാപ്തിയുള്ളതാണ്. വളരെ തൃപ്തികരമായ തരത്തിൽ എനിക്കു പറയാനാകും അല്ല എന്ന്. കാരണം, ഞാനേറെ ബഹുമാനിക്കുന്ന എന്റെ സുഹൃത്താണ് കൈപ്പള്ളി. ബ്ലോഗിൽ ഞാൻ നേരിട്ടു കണ്ടിട്ടുള്ള അപൂർവ്വം ജീനിയസ്സുകളിൽ ഒരാൾ. കൈപ്പള്ളിയെപ്പോലൊരാൾ ബ്ലോഗിൽ സജീവമായിരിക്കുന്നതും ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കാനാകുനതും ഭാഗ്യമായി കാണുന്ന ഒരാളാണ് ഞാൻ. പക്ഷേ കൈപ്പള്ളിയുടെ സാമൂഹിക കാഴ്ചപ്പാടും എന്റെ സാമൂഹിക കാഴ്ചപ്പാടും വ്യത്യസ്ഥമാണെന്നു കരുതുന്നു.
ഇന്‍ഡ്യയുടെ വിദേശകാര്യവകുപ്പിന്റെ തലവന്‍‌മാര്‍ എന്റെ ഒരു എസ് എംസിന്റേയോ ഒരു റ്റ്വിറ്റര്‍ മെസേജിന്റേയോ അങ്ങേത്തലക്കല്‍ ഉണ്ടെന്നുള്ളത് (സത്യമെങ്കില്‍ ) ഒരു സാധാരണ പ്രവാസി എന്ന നിലയില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ടാക്കുന്ന വസ്തുതയാണെന്ന് രണ്ട്പക്ഷമില്ല:)

അതു സത്യം തന്നെ. സമ്മതിച്ചു.
പക്ഷേ എന്തായിരിക്കണം നമ്മുടെ പ്രയോരിറ്റികൾ?
നമുക്കു പരിഹരിക്കാനായി മറ്റൊരുപാടു പ്രശ്നങ്ങളുണ്ട്.
1.മറ്റു പലരും മാതൃകയായി കരുതിപ്പോന്നിരുന്ന “കേരള മോഡൽ” എന്ന വികസന കാഴ്ചപ്പാട് നമുക്കുതന്നെ പാരയാകുന്നതിനെക്കുറിച്ച് ചിന്തികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ലോകത്തിൽതന്നെ സ്വന്തം പണം ആരോഗ്യസംരക്ഷണത്തിനായി ചിലവഴിക്കുന്ന അപൂർവ്വം ജനതകളിലൊന്നാണ് നമ്മുടേത്. മറ്റു പലരും ഇൻഷുറൻസ് പോലെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ മലയാളി സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവാക്കുന്നു. ഡബ്ലിയു.എച്ച്. ഓ. യുടെ ഒരു റിപ്പോർട്ടിൽ വായിച്ചതയാണ് ഓർമ്മ.
വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി വരുമാനത്തിന്റെ നല്ലൊരു പങ്കും ചിലവഴിക്കുനവരാണ് മലയാളികൾ. നമ്മുടെ സർക്കാരുകളുടെ സാമ്പത്തിക ബഡ്ജറ്റും ആ വഴിക്കു തന്നെ.
2. വർഷത്തിൽ രണ്ടു തവണ മഴ ലഭിക്കുന്ന കേരളത്തിന്റെ കാലാവന്ഥയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ കാർഷിക രീതിറ്റും ശീലങ്ങളും. അതിനെ രാജസ്ഥാനിന്റെ കാലവസ്ഥയോടും കാർഷിക രീതികളോടും താരത‌മ്യം ചെയ്തുകൊണ്ടുള്ള കേന്ദ്ര പാക്കേജുകൾ നമുക്ക് ഗുണം ചെയ്യുന്നില്ല എന്നത് മനസ്സിലാക്കാൻ കഴിയാതെപോകുന്നുണ്ടോ നമ്മുടെ നേതാക്കൻ‌മാർക്ക്?
3. കൃത്യമായി ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന മലയാളികൾക്ക് എത്രമാത്രം സൌകര്യങ്ങളാണ് റെയിൽ‌വേ ചെയ്തുതരുന്നത്‌? (പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വിൽ‌പ്പനയിൽ ഇൻഡ്യയിൽ‌ത്തന്നെ ഒന്നാം സ്ഥാനത്താണ് തിരുവനന്തപുരം)
4. മഴ ലഭിക്കുന്ന കാലത്ത് അധികം ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി മറ്റുസംസ്ഥാനങ്ങൾക്ക് വിൽക്കുന്നതിന്റെ പേരിൽ, വരൾച്ചക്കാലത്തും നമ്മുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിരിക്കുന്നു.
5. അരി മുഖ്യ ഭക്ഷണമായിക്കരുതുന്ന നമ്മൾ നമ്മുടെ ആവശ്യത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടിയ വിലക്ക് അരി വാങ്ങുമ്പോഴും നമ്മുടെ അരിവിഹിതം വെട്ടിക്കുറച്ചിരിക്കുന്നു.
6.ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള ഒരു ജനത ഉണ്ടായിട്ടും നമ്മുടെ സംസ്ഥാനത്ത് ഐ,ഐ,റ്റി പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങളുടെ അഭാവം.

ഇങ്ങനെ നമ്മുടെ വരുമാനത്തിന്റെ സിംഹഭാഗവും ചിലവഴിച്ച് നമ്മൾ നേടിയെടുത്ത കാര്യങ്ങൾ, മറ്റു സംസ്ഥാനങ്ങൾ നമ്മെക്കാൾ പുറകിലാണെന്ന താരത‌മ്യപഠനത്തിന്റെ പേരിൽ, ന്യായമായും നമുക്ക് കേന്ദ്രവിഹിതമായി കിട്ടേണ്ട സഹായത്തെ തടയുനതിനു കാരണമാകുന്നു.
മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടി നേതാക്കൻ‌മാർ അവരവരുടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി വേണ്ടത്ര സമ്മർദ്ധം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കുന്നിടത്താണ്, ദേശീയ പാർട്ടിയുടെ എം,പി,യും, മന്ത്രിയുമായ നമ്മുടെ നേതാക്കൾ നമ്മോട് പല്ലിളിച്ചു കാണിക്കുന്നത്.
നമുക്കു വേണ്ടത് പ്രാപ്തനായ ഒരു നെഗോഷ്യേറ്ററെയാണ്. എക്സിക്യൂടിവിന്റെയും ലെജിസ്ലേറ്റീവിന്റെയും ഇടയിൽ, പതറാതെ നമുക്കു വേണ്ടത് ചോദിച്ചു വാങ്ങാൻ കെൽ‌പ്പുള്ള ചിലർ. ശ്രീ. ശശി തരൂരിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നതും അതാണ്. അതിനുള്ള കഴിവും പ്രാപ്തിയും പ്രവർത്തനപരിചയവും അദ്ദേഹത്തിനുണ്ട്.

ഇനി പറയൂ അങ്ങിനൊരാളോട് കൈപ്പള്ളിയുടെ ചോദ്യത്തിന്റെ സാംഗത്യം എന്താണ്. ഞാനിവിടെത്തന്നെയുണ്ടാകും. സസന്തോഷം.

ഉറുമ്പ്‌ /ANT said...

സാജൻ, കെ.വി.സുരേന്ദ്രനാഥ് ആശാൻ-സി.പി.ഐ.) എന്നൊരാളെക്കുറിച്ചു കേട്ടിട്ടുണ്ട്?

സാജന്‍| SAJAN said...

പ്രീയ ഉറുമ്പേ,

നമ്മള്‍ രണ്ടാളും പോകുന്നത് രണ്ട് വഴിക്കാണ്:)

താങ്കള്‍ ഈ എണ്ണിയെണ്ണിപ്പറഞ്ഞ കാര്യങ്ങളുടെ പ്രാധാന്യത്തെ ഒട്ടും കുറച്ചു കാണിക്കുന്നില്ല, എന്നാല്‍ തന്നെയും അതിന്റെ റെലവന്‍സ് ഇവിടെ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല, തിരുവനന്തപുരം മണ്ഡലത്തിലുള്ള ജനങ്ങള്‍ക്ക് മാത്രമായിട്ട് പ്രയോജനപ്പെടുന്നതൊന്നും ഇതില്‍ ഇല്ലല്ലൊ ഉറുമ്പേ :)

കൂടാതെ ഇതൊക്കെ കഴിഞ്ഞ നാലഞ്ച് മാസങ്ങള്‍ കൊണ്ട് മാത്രം പരിഹരിക്കേണ്ടുന്ന പ്രശ്നമാണെന്ന ധ്വനി താങ്കളുടെ കമന്റിലുണ്ടോ, എങ്കില്‍ തെറ്റല്ലേ അത്?

തന്നെയുമല്ല, ഒരു വിദേശകാര്യവകുപ്പ് സഹമന്ത്രിയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുന്നതിനെക്കാള്‍ ഉപരിയായി ഈ വിഷയങ്ങളില്‍ ശ്രദ്ധപതിപ്പിക്കേണ്ടത് ശ്രീ അഹമ്മദും ശ്രീ കെ വി തോമസും അല്ലേ?
പിന്നെ മറ്റ് എം‌പിമാര്‍ക്കൊന്നും ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വങ്ങളും ഇല്ലെന്ന് പറയാനാവുമോ?


അതോടൊപ്പം തന്നെ ഉറുമ്പെഴുതിയ ചില കാര്യങ്ങളോട് സ്നേഹപൂര്‍വം വിയോജിക്കട്ടെ,
എന്റെ അഭിപ്രായത്തില്‍ വികസനത്തിന്റെ വണ്ടിയില്‍ ചില കാര്യങ്ങള്‍ക്ക് മാത്രം പ്രയോറിറ്റികളില്ല, ഒരിടത്ത് നിന്ന് ചെയ്ത് തുടങ്ങണമെന്ന് കരുതി ക്രമനമ്പരിട്ട് ചെയ്യാവുന്ന കാര്യവും അല്ലത്. എന്നാല്‍ എല്ലാമേഖലകളിലും ഒരുപോലെ ശ്രദ്ധപതിയുകയും വേണം.
എല്ലാവര്‍ക്കും കുടിവെള്ളം,പിന്നെ എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ എല്ലാവര്‍ക്കും പാര്‍പ്പിടം അതിനു ശേഷം വൈദ്യുതി, .... ഏറ്റവും അവസാനം സ്പേസ് ടെക്നോളജി എന്ന സീരിസില്‍ കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചാല്‍ ഇന്നു ലോകത്തിന്റെ ഗതി ആലോചിക്കാന്‍ തന്നെ നല്ല രസമായിരുന്നേനേ.


ഉറുമ്പേ ഇതൊന്നുമല്ല ഇവിടെ സാംഗത്യം കൈപ്പള്ളിയുടെ ആ ചോദ്യത്തില്‍ കഴമ്പുണ്ടോ/ അതിത്രയും എതിര്‍ക്കേണ്ടതാണോ എന്നത് മാത്രമാണു. അതിനുള്ള എന്റെ മറുപടിയില്‍ വിയോജിപ്പുണ്ടെങ്കില്‍ വ്യക്തമാക്കൂ, ഇതില്‍ ക്കൂടുതല്‍ ഞാന്‍ ഇനി എന്തെഴുതാന്‍?

സാജന്‍| SAJAN said...

ഉറുമ്പേ അടുത്ത കമന്റ് ഞാന്‍ കേട്ടിട്ടുണ്ടോ എന്നായിരുന്നോ?
സി പി ഐ യുടേ പഴയ എം പി ആയിരുന്ന ഈയടുത്ത കാലത്ത്(മൂന്നാലു വര്‍ഷം മുമ്പ്)മരിച്ചുപോയ ശ്രീ കെ വി സുരേന്ദ്രനാഥ് എന്ന വലിയ മനുഷ്യനെപ്പറ്റിയാണെങ്കില്‍

കേട്ടിട്ടുണ്ടെന്നെ പറയാനാവൂ

ഉറുമ്പ്‌ /ANT said...

അതേ സാജൻ, ആ വലിയ മനുഷ്യൻ തന്നെ.
തന്നെ തിരഞ്ഞെടുത്ത ജനത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു ആ മൻഷ്യൻ. പക്ഷേ ട്വീറ്റ് വഴിയല്ല. ഒപ്പ്ം നടന്ന്, ഒപ്പം ജീവിച്ച്. സാ‍ധുവിൽ സാധുവായി മരിച്ചു. അദ്ദേഹം ഇരുന്ന കസേരയിൽ തന്നെയാണ് തരൂരും ഇരിക്കുനത്.

അരവിന്ദ് :: aravind said...

കൈപ്പള്ളിയുടെ ചോദ്യത്തിന്റെ കാര്യത്തില്‍ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല. കൈപ്പള്ളിക്ക് ചോദിക്കാന്‍ അതാണുണ്ടായിരുന്നത്, ചോദിച്ചു. ചോദ്യം ചോദിക്കുന്നവര്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങളാകും ചോദിക്കുക, അതിനെന്താ?
എസ് എം എസ്സ് വഴിയുള്ള ഗവേര്‍ണന്‍‌സ്/കമ്യൂണിക്കേഷന്‍ പ്രാക്റ്റിക്കലാണോ അല്ലിയോ എന്നതൊക്കെ വേറെ കാര്യം. ഒരു എം പിക്ക് ചില പ്രൊജെക്റ്റുകളെക്കുറീച്ചോ മറ്റോ തന്റെ വോട്ടര്‍മാരുടെ അഭിപ്രായമറിയണമെങ്കില്‍ എസ് എം എസ് വഴി പോളു നടത്താനുള്ള സെറ്റപ്പിനൊക്കെ സ്കോപ്പ് ഉണ്ട്, എത്രതോളം എഫക്റ്റീവ് ആകുമെന്നൊന്നും പറയാന്‍ പറ്റില്ല. പ്രതിനിധികളും ജനവും തമ്മില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടല്ലോ, അല്ലെങ്കില്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും ജനപ്രതിനിധികളുമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ ആ‌ക്സസ്സ് ഇല്ലാത്ത സ്ഥിതി, അത് ടെക്നോളജി കൊണ്ട് മാറ്റാന്‍ കഴിയുമെങ്കില്‍ വളരെ നല്ലതാണ്.
ടെക്നോളജി ഇന്‍ ഗവേര്‍ണന്‍സ് ഏത് മന്ത്രാലയത്തിന്റെ കീഴെ വരും?
ഇന്‍‌ഫോര്‍മല്‍ ചാനലുകളായ ട്വിറ്റര്‍ മുതലായവ അതിനുതകുമോ എന്നു സംശയമുണ്ട്.

ഓഫ്: കൈപ്പള്ളിയുടെ ചോദ്യത്തിനെ പറ്റി ഇവടെ ഭയങ്കര ചര്‍ച്ച. മൂപ്പരവിടിരുന്നു ചിരിക്കണുണ്ടാകും.:-)

കനല്‍ said...

ഉറുമ്പേ,

കനലിന്റെ കയ്യടിയുണ്ട് ഈ പോസ്റ്റിന്.

കൈപ്പള്ളിയ്ക്ക് തന്നെപോലെ നാലു സുഹ്യത്തുക്കളെ കിട്ടിയിരുന്നെങ്കില്‍ എന്നേ ലയാള് നന്നായേനെ.

അയാളുടെ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും തോന്നിയ വികാരങ്ങള്‍ കൂടുതല്‍ ഭംഗിയായി താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നു.

Kaippally said...

ഇതിനുള്ള അഭിപ്രായവും അവിടെ എഴുതിയിട്ടുണ്ടു്.

prashanth said...

അല്ലാ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാ... ഒരു പുതിയ രീതി, പുതിയത് എന്തിനെയും എതിര്‍ക്കുക, അത് ഉപയോഗിക്കാത്തവന്‍ ഉപയോഗിക്കുന്നവരെ കളിയാക്കുക, എതൊക്കെ തന്നെയോ അപ്പീ നിങ്ങളുടെക്കെ പണി?

Kaippally said...

മലയാളത്തിൽ എഴുതുന്നതും സംസാരിക്കുന്നതും എന്റെ മാത്രം സ്വന്തം പരിശ്രമം കൊണ്ടാനെന്നു നിങ്ങൾ മനസിലാക്കണം. ഞാൻ കേരളത്തിൽ വളരുകയോ മലയാളം പഠിക്കുകയോ ചെയ്തിട്ടില്ല.
മലയാളികളായ മാതാപിതാക്കൾ ഉള്ള എന്റെ കൂടെ പഠിച്ച കൂട്ടുകാരിൽ ആർക്കും തന്നെ മലയാളത്തിൽ സംസാരിക്കാൻ അറിയില്ല. താങ്കളെ പറയുന്നതുപോലെ പോലെ ഞാൻ അവരുമായി മലയാളത്തിൽ സംസാരിക്കണം എന്നു പറയുന്നതിന്റെ practical benifit എനിക്ക് മനസിലാകുന്നില്ല.

സുഹൃത്തെ. മലയാളം ഒരു ഭാഷ മാത്രമാണു്. മലയാളിയായാൽ കേരളത്തെ കുറിച്ചും, അവിടുത്തെ രാഷ്ട്രീയവും എല്ലാം തലയിൽ ചുമന്നു കൊണ്ടു നടക്കണം എന്നു നിർദ്ദേശിക്കാൻ താങ്കൾ ആരാണാവോ? അതൊരു സംസ്കാരം ആക്കി മാറ്റിയതു് നിങ്ങളെ പോലുള്ളവരാണു്.

ഈ വിധത്തിലുള്ള സങ്കുചിത മനോഭാവങ്ങളാണു് മലയാളത്തെ മുരടിപ്പിക്കുന്നതു്. മലയാളത്തെ internetൽ ഈ വിധത്തിൽ പ്രചരിപ്പിച്ചവരിൽ എത്രപേരെ താങ്കൾക്ക് അറിയാം എന്നു് എനിക്കറിയില്ല. എന്നാൽ അവരിൽ ഭൂരിഭാഗവ് വരുന്നവരും പ്രവാസികളാണു്. അവർ ആരും തന്നെ താങ്കൾ പറയുന്നതുപോലെ തമ്മിൽ മലയാളത്തിൽ സംസാരിക്കാറില്ല.

ഉറുമ്പ്‌ /ANT said...

പ്രിയ കൈപ്പള്ളി,
ഞാൻ കൈപ്പള്ളി ഇംഗ്ഗ്ലീഷിൽ ചോദിച്ചതിനോട് വിയോജിക്കുന്നില്ല. പകരം മലയാളികൾ വിളിച്ചു ചേർത്ത യോഗത്തിൽ, മലയാളിയായ മന്ത്രിയോട് മലയാളി(?)യായ കൈപ്പള്ളി ഇംഗ്ഗ്ലീഷിൽ ചോദിച്ചതെന്തുകൊണ്ട് എന്നാണു ഉദ്ദേശിച്ചത്. ഇപോഴാണു മനസ്സിലായത് അവിടെ വിദേശ പത്രപ്രവർത്തകർ ഉണ്ടായിരുന്നു എന്നത്. കൈപ്പള്ളിക്ക് തീരെ അറിവില്ലാത്ത വിഷയത്തിൽ ചോദ്യം ചോദിക്കണം എന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ ആ വിഷയത്തിൽ വിവരമുള്ളവർ ചോദിച്ച ചില ചോദ്യങ്ങളോടുള്ള കൈപ്പള്ളിയുടെ പുശ്ചരസം കലർന്ന കമെന്റ് ഒരു കടന്ന കൈയ്യായിപ്പോയില്ലേ.വന്നതിനും കമെന്റിനും നന്ദി.

kaalidaasan said...

സാജന്‍ ,

ഗാന്ധി ജയന്തി ദിനത്തില്‍ ജോലി ചെയ്ത് രാഷ്ട്രപിതാവിനെ ബഹുമാനിക്കയാണു ചെയ്യേണ്ടതെന്ന് പറഞ്ഞതെന്ത് കൊണ്ട് ചര്‍ച്ച ചെയ്യപെടാതെ പോയി എന്ന് ഈ അവസരത്തില്‍ ചിന്തനീയമാണ്.

നടക്കാത്ത കാര്യങ്ങള്‍ പറയുനതിനേക്കാള്‍ നല്ലത് നടക്കുന്നകാര്യങ്ങള്‍ പറയുന്നതല്ലേ?

അവധി അല്ലാത്ത ദിവസങ്ങളില്‍ എല്ലാരേക്കൊണ്ടും ജോലി ചെയ്യിക്കന്‍ ശശി തരൂര്‍ എന്ന മന്ത്രിക്കു സാധിക്കുമോ? അതു കഴിഞ്ഞിട്ടു പോരേ ഗാന്ധി ജയന്തി ദിവസം ജോലി ചെയ്യിക്കാന്‍?

Kaippally said...

സ്ഥിരം ചോദ്യങ്ങല്ക്കുള്ള പുശ്ചരസം അല്ലായിരുന്നു.
സുഹൃത്തെ.

വാപ്പ ഇവിടെ (യൂ.ഏ.ഈയിൽ) ഉണ്ടായിരുന്ന കാലത്തു് ഒരു സജീവ സമൂഹിക പ്രവർത്തകൻ ആയിരുന്നു. എനിക്ക് ഓർമ്മയുള്ള കാലം മുതൽ തന്നെ. Kerala Social Centreലും Abu Dhabi Malayalee Smajamതിലും, India Social Centerലും, Indian Islamic Centerലും നിരവധി കേന്ദ്ര മന്ത്രിമാർക്കും സംസ്ഥാന മത്രിമാർക്കും സ്വീകരണങ്ങൾ കൊടുക്കുന്ന വേളയുൽ പങ്കെടുക്കാറുണ്ടായിരുന്നു. അന്നു മുതൽ ഇന്നു വരെ കേട്ടു തഴമ്പിച്ച ചില സ്ഥിരം ചോദ്യങ്ങൾ ആണു് യാത്ര കൂലിയും, പ്രവാസി pensionഉം. പരിഹാരം ഇല്ലാത്ത ഈ ചോദ്യങ്ങൾ വീണ്ടും അവിടെ ആവർത്തിക്കുന്നതു് കേട്ടപ്പോൾ ഉണ്ടായ വിരസതയാണു് ഞാൻ പ്രകടിപ്പിച്ചതു്. പുശ്ചമായി തോന്നിയെങ്കിൽ ക്ഷമിക്കുമല്ലോ

kaalidaasan said...

സാജന്‍,

ഇവിടെത്തന്നെ ശ്രീ കാളിദാസന്റെ കമന്റ് നോക്കൂ, പ്രസംഗം നടക്കുന്നതിനിടയില്‍ ബ്ലാക്ബെറി നോക്കുന്ന ശശി തരൂര്‍ അതെങ്ങനെ ശ്രീ കാളിദാസനു മനസിലായി ശശി തരൂര്‍ ബ്ലാക്ബെറി നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അവിടെ മറ്റൊരാള്‍ പ്രസംഗിക്കുന്നുണ്ടെന്ന്?

അപ്പോള്‍ അവര്‍ ചായകുടിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നു ഞാന്‍ മനസിലാക്കിക്കൊള്ളാം. ഒരു മീറ്റിങ്ങില്‍ പ്രസംഗങ്ങളും സംഭഷണങ്ങളുമാണു സാധാരണ നടക്കാറുള്ളത്. അവിടെ ആരും വായില്‍ നോക്കിയും ഈച്ചയാട്ടിയും ഇരിക്കാറില്ല.

ഒരു മീറ്റിങ് നടക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കുകയാണ്, ആര്‍ജവമുള്ള ആരും ചെയ്യേണ്ടത്. കൈപ്പള്ളി എഴുതിയത് ഇതാണ്.

Shashi Tharoor checks his Blackberry during the meeting

ബ്ളാക്ക് ബെറി ചെക്ക് ചെയ്യുന്നത് എന്തോ മഹസംഭവമായി അവതരിപ്പിച്ചതിനെയാണു ഞാന്‍ പരാമര്‍ശിച്ചത്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൈപ്പള്ളിയ്ക്ക് ഒരു ഓഫ്:

സുഹൃത്തെ. മലയാളം ഒരു ഭാഷ മാത്രമാണു്. മലയാളിയായാൽ കേരളത്തെ കുറിച്ചും, അവിടുത്തെ രാഷ്ട്രീയവും എല്ലാം തലയിൽ ചുമന്നു കൊണ്ടു നടക്കണം എന്നു നിർദ്ദേശിക്കാൻ താങ്കൾ ആരാണാവോ?

പ്രിയ കൈപ്പള്ളീ,

ഇന്റർനെറ്റിൽ മലയാള ഭാഷക്ക് ഇന്നുള്ള നില ഉണ്ടാക്കിയെടുക്കുന്നതിൽ താങ്കൾ ചെയ്ത സേവനങ്ങൾ നന്ദിയോടെ ഓർത്തു കൊണ്ട് എന്റെ ഒരു അഭിപ്രായം പറയട്ടെ.

മലയാളം എന്നത് ഒരു ഭാഷ മാത്രമാണു എന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കുന്നില്ല.മലയാളം എന്നല്ല ഒരു ഭാഷയും വെറും വിനിമയോപാധി മാത്രമല്ല.ഓരോ ഭാഷയും ഓരോ സംസ്കാരമാണ്.തലമുറകളിൽ നിന്നും തലമുറകളിളേക്ക് സംസ്കാരം കൈമാറ്റം ചെയ്യപ്പെടുന്നത് ഭാഷ വഴി തന്നെയാണു.മുല്ലപ്പൂക്കളെ കോർത്തിണക്കുന്ന ഒരു ചരടിന്റെ ദൌത്യം ഭാഷക്കുണ്ട്.അതുകൊണ്ടാണു മലയാളിയുടെ സംസ്കാരം, ബംഗാളിയുടെ സംസ്കാരം, ഫ്രഞ്ചു സംസ്കാരം എന്നൊക്കെ പറയേണ്ടി വരുന്നത്.

അതു കൈപ്പള്ളിക്ക് തോന്നാത്തത് കേരളത്തിൽ ജനിച്ചു വളരാത്തതു കൊണ്ടാണു.കൈപ്പള്ളി മാത്രമല്ല പ്രവാസികളുടെ രണ്ടാം തലമുറയും മൂന്നാം തലമുറയും എല്ലാം ഈ പ്രശ്നം നേരിടുന്നുണ്ട്.എന്തിനു പ്രവാസികൾ മാത്രം? കേരളത്തിൽ പോലും മലയാളത്തെ നിഷേധിച്ചു കൊണ്ട് വളർന്നു വരുന്ന സമീപനം ആത്യന്തികമായി ഒരു സംസ്കാരത്തിന്റെ തന്നെ അന്ത്യമായിരിക്കും.ഒരു തമിഴനോ ബംഗാളിയോ അല്ലെങ്കിൽ ഒരു യു.പിക്കാരനോ ഈ പ്രശ്നം ഇത്ര ഗൌരവമായി അനുഭവിക്കുന്നില്ല.അവരൊക്കെ അവരുടെ ഭാഷയിലും സംസ്കാരത്തിലും അഭിമാനിക്കുന്നവരാണ്.ഒരു ചിത്രകാരൻ ചിത്രമെഴുതാൻ നിറങ്ങൾ ഉപയോഗിക്കുന്നതു പോലെ ഒരു കഥാകാരന്റെ അസംസ്കൃത വസ്തു ഭാഷയും വാക്കുകളുമാണു.അതു സൌന്ദര്യത്തെ സൃഷ്ടിക്കുന്നു,കേവലം ആശയ വിനിമയം മാത്രമല്ല അതിന്റെ ദൌത്യം.നമ്മൾ എതു ഭാഷയിൽ ചിന്തിക്കുന്നു എന്നതാണു അതിന്റെ അടിസ്ഥാനം.”എലിഫന്റ്” എന്ന് കേട്ടാൽ ഞാൻ ആദ്യം അതിനെ “ആന” എന്ന് പരിഭാഷപ്പെടുത്തിയാണ് മനസ്സിൽ ചിന്തിക്കുന്നത്.

ആ അടിസ്ഥാനമാണു ഒരു ജനസമൂഹത്തെ യോജിപ്പിക്കുന്നത്.

ഒരു മലയാളിയോട് മലയാളമല്ലാത്ത ഭാഷയിൽ സംസാരിക്കുന്നതിൽ അഭിമാനിക്കുന്ന ഒരു വർഗം മലയാളി മാത്രമേ ഉള്ളൂ.മറ്റേതു ദേശക്കാരനും തമ്മിൽ കണ്ടാൽ സ്വന്തം ഭാഷ ഉപയോഗിക്കും.

ഒരിക്കൽ കൂടി, കൈപ്പള്ളിയെപ്പോലെ ഭാഷയെ സ്നേഹിച്ചവർ കുറവാണു.അതു ഒരിക്കലും ആരും മറക്കില്ല.

Kaippally said...

ഇവിടുത്തെ വിഷയം മലയാള ഭാഷയല്ല. ഇവിടെ എന്നെ വിചാരണ ചെയ്യുകയാണു്. അതു് നടത്തുക.

മാത്രമല്ല ഒന്നിലധികം തവണ സംസാരിച്ചും എഴുതിയും കഴിഞ്ഞ വിഷയമാണു്. വിരസത ഒഴിവാക്കാൻ അതു് ഇവിടെ വീണ്ടും ചർച്ച ചെയ്യുന്നില്ല. google ഉപയോഗിച്ചാൽ ചില പഴയ podcastഉം postകളും കിട്ടും. മറ്റുള്ളവരുടെ ബ്ലോഗിൽ Link ഇടുന്നതു് ശരിയല്ല.

ഒരു ഭാഷ ജനസമൂഹത്തേ യോജിപ്പിക്കുന്നുണ്ടെങ്കിൽ അമേരിക്കയും ഒസ്റ്റ്റേലിയയും കാനടയും ഉണ്ടാകില്ലായിരുന്നു.

സിറിയയും, ഇറാക്കും, ഒമാനും, സൌദി അറേബ്യയും വേറെ രാജ്യങ്ങൾ ആവുകയില്ലായിരുന്നു.

Britainൽ നടക്കുന്ന ദൈനംദിന രാഷ്ട്രീയ അന്തരീക്ഷവും, ബ്രിട്ടീഷ് സംസ്കാരവും പഠിച്ചിട്ടാണോ കേരളത്തിലെ ജനം English സംസാരിക്കുന്നതു്.

ഭാഷകൾ സംസ്കാരം വിട്ടാൽ മത്രമെ പടർന്നു പന്തലിച്ചു വളരുകയുള്ളു. ഒരു സംസ്കാരത്തിന്റെ മാത്രം സ്വകാര്യ സ്വത്താക്കി സൂക്ഷിച്ചാൽ സംസ്കൃതവും ലാറ്റിനും പോലെ ആ ഭാഷ വിസ്മൃതിയിൽ മണ്മറഞ്ഞു പോവും.

ഭാഷയെ കുറിച്ചുള്ള താങ്കളുടെ ധാരണ വെറും emotional excess baggage മാത്രമാണു്. അതിനെ ഉപേക്ഷിച്ചാൽ അനേകം ഭാഷകളും സംസ്കാരങ്ങളും പഠിക്കാനും മനസിലാക്കാനും താങ്കൾക്കു കഴിയും.

Kaippally said...

മലയാളി ഭാഷയെ സ്നേഹിക്കുന്നില്ല എന്നതു് വളരെ സരിയാണു്. പക്ഷെ അതിനുള്ള കാരണങ്ങൾ വേറെയാണെന്നു മാത്രം.

താങ്കൾ സൂചിപ്പിച്ചതുപോലെ മലയാളിയുടെ nostalgiaയുടെ ഭാഷയാണു് മലയാളം. ഞാൻ englishൽ ചിന്തിച്ചിട്ടു് അതിനെ മലയാളത്തിൽ വിവർത്തനം ചെയ്യുകയാണു്. അതിനോടൊപ്പം ഞാൻ പഠിച്ച പുസ്തകങ്ങളും ഭാഷകളും എല്ലാം എന്റെ ചിന്തയെ സ്വാധീനിക്കുന്നു.

മലയാളം വെറും ഒരു കൊച്ചു ഭാഷയാണെന്നും. അതിനെ ഒരു വലിയ ഭാഷയാക്കാൻ കഴിഞ്ഞില്ലെങ്കിലും, at least രണ്ടു മൂന്നു തലമുറകൾക്കു വേണ്ടിയെങ്കിലും നിലനിർത്തണം എന്നുണ്ടെങ്കിൽ digital യുഗത്തിലേക്ക് ആ ഭാഷയെ കൊണ്ടുവരണം.

twitterഉം SMSഉം, facebookഉം മലയാളിയുടെ എഴുത്തുപലകൾ ആക്കി മാറ്റണം.

Kaippally said...

Its a weekend. I really have things to do. But let that not be a hindrance to the discussion and character assassination.

ഉറുമ്പ്‌ /ANT said...

കൈപ്പള്ളി എനിക്കു പറയാനുള്ളതു മുഴുവൻ സുനിൽ പരഞ്ഞുകഴുഞ്ഞു.
ഇനി ഞാനെന്തു പറയാൻ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൈപ്പള്ളീ,

ഈ വിഷയം പരിപൂർണ്ണമായി ഇവിടെ ചർച്ച ചെയ്യേണ്ടതല്ല എന്ന് ഞാൻ സമ്മതിക്കുന്നു.മലയാളം എന്നത് ഒരു ഭാഷ മാത്രമാണു എന്ന് കൈപ്പള്ളി എഴുതിയതു കൊണ്ട് പ്രതികരിച്ചതാണ്.

സംസ്കൃതവും ലാറ്റിനും ഇല്ലാതായത് അതു ഭൂരിപക്ഷത്തിനു അപ്രാപ്യമായതുകൊണ്ടാണു.പുരോഹിത വർഗവും സവർണ്ണ വിഭാഗവും അത് തങ്ങളുടെ സ്വന്തമാക്കി വച്ചതുകൊണ്ടാണ്, അല്ലാതെ താങ്കൾ പറഞ്ഞ കാരണങ്ങൾ കൊണ്ടല്ല.

ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാനും പല ഭാഷകൾ പഠിച്ചിട്ടുണ്ട്.ഒരു ആന്ധ്രാക്കാരനോട് തെലുഗിൽ സംസാരിക്കുമ്പോൾ ഞാൻ കേവലം ആശയ വിനിമയം മാത്രമല്ല ചെയ്യുന്നത്.ഞാൻ അവരിൽ ഒരാളെന്ന തോന്നൽ കൂടി അവരിലുണ്ടാക്കുന്നു.അവരുടെ സംസ്കാരത്തെ അറിയുവാൻ അതെന്നെ കൂടുതൽ സഹായിക്കുന്നു.

സിറിയയും ഇറാക്കുമൊക്കെ വേറേ വേറെ നിൽക്കുന്നെങ്കിൽ അതിനു രാഷ്ട്രീയമായ കാരണങ്ങൾ കൂടിയുണ്ട്.അറബി സംസ്കാരം മാറി മറിയാൻ ചാൻസ് ഇല്ല.ഒരേ സംസ്കാരം പേറുന്ന കൊറിയകളും വേറേ വേറേ ആണല്ലോ.അതെ സമയം ജർമ്മനി അതില്ലാതാക്കിയതും നമ്മുടെ മുന്നിലുണ്ട്.എന്തിനു ഒരു പാക്കിസ്ഥാനി ശുദ്ധമായ ഹിന്ദി പറയുന്നത് കേൾക്കുമ്പോൾ അവരും നമ്മുടെ സംസ്കാരത്തിന്റെ ഭാഗം എന്ന് നമുക്ക് തോന്നാറില്ലേ?( അല്പം കൂടി വലുതായ ഇൻ‌ഡ്യ് എന്ന വികാരത്തിന്റെ അടിസ്ഥാനത്തിൽ)

സംസ്കാരം ഇല്ലാതെ ഭാഷക്ക് നിലനിൽ‌പ്പില്ല.മലയാളം പഠിച്ച ഒരാൾ ഒരു പക്ഷേ ബഷീറിന്റെ ഒരു കൃതി വായിച്ചു മനസ്സിലാക്കി എന്നു വരാം.പക്ഷേ ജന്മനാ‍ മലയാളിയായ, അല്ലെങ്കിൽ കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾ മനസ്സിലാക്കുന്ന രീതിയിലാവില്ല അയാൾ അതു ആസ്വദിക്കുന്നതെന്നും വരാം.അതേ സമയം നല്ല സാഹിത്യത്തിനു ഭാഷയുടെ അതിർവരമ്പ് ഇല്ലെന്നും പറയാം.അതു വിവർത്തനങ്ങൾ തരുന്നത്.

ഞാൻ എന്തെങ്കിലും വികാരത്തിന്റെ ഭാഷയിൽ അല്ല പറഞ്ഞത്.കഴിഞ്ഞ 18 വർഷമായി കേരളത്തിനു വെളിയിൽ താമസിക്കുകയും പല പല ജന വിഭാഗങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന ഒരാളാണു ഞാനും.

kaalidaasan said...

മറ്റേതെങ്കിലും പത്ത്(വേണ്ട ഒരഞ്ചെങ്കിലും) എം പിമാരുടെ പ്രവര്‍ത്തനങ്ങളുടെ സമ്മറിയെപ്പറ്റി ആര്‍ക്കെങ്കിലും ഇത്രയും വ്യക്തമായി പറയാനാകുമോ എന്ന് എഴുതിയത് ചേര്‍ത്ത് വായിക്കുമോ?

മറ്റു എം പി മാര്‍ ചെയ്തെതെന്താണെന്നു ചോദിക്കുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.

ശശി തരൂര്‍ കഴിഞ്ഞ നാലുമാസം പ്രവര്‍ത്തിച്ചതിന്റെ സമ്മറി ഒന്നു പറയാമോ? ആഭ്യന്തര മന്ത്രിയും പ്രതിരോധമന്ത്രിയും കാണിക്കുന്ന തല്‍പര്യം പോലും ട്വിറ്റര്‍ മന്ത്രി പാകിസ്ഥാന്റെ കാര്യത്തില്‍ കാണിച്ചു കണ്ടില്ല.

പണം ധൂര്‍ത്തടിക്കുകയും വിവാദ പ്രസ്താവനകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തി നാണം കെട്ടതുമല്ലാതെ ഇദ്ദേഹം എന്താണു ചെയ്തതെന്നു പറയാമോ?

എന്നാല്‍ തന്നെയും അതിന്റെ റെലവന്‍സ് ഇവിടെ എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല, തിരുവനന്തപുരം മണ്ഡലത്തിലുള്ള ജനങ്ങള്‍ക്ക് മാത്രമായിട്ട് പ്രയോജനപ്പെടുന്നതൊന്നും ഇതില്‍ ഇല്ലല്ലൊ.

എം പി എന്ന നിലയില്‍ ഒരു മണ്ഠലത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്നതിലും കൂടുതല്‍ ഒരു മന്ത്രി എന്ന നിലയില്‍ ചെയ്യാന്‍ കഴിയും .

കേരള ഫാര്‍മര്‍ എന്ന ബ്ളോഗര്‍ കൈപ്പള്ളിയുടെ ബ്ലോഗില്‍ ഒരഭിപ്രായം എഴുതിയിരുന്നു,

തിരുവനന്തപുരത്ത് വല്ലതും തരൂരിന് ചെയ്യാന്‍ കഴിയണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാവണം. തരൂരിന്റെ ശ്രമത്തില്‍ നടക്കുന്ന ഒരു നല്ലകാര്യവും ഇന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് വക്കാലല്ലെങ്കിലും പ്രവര്‍ത്തിയില്‍ നമുക്ക് കാണാം.

ഞാന്‍ അതിനവിടെ എഴുതിയ അഭിപ്രായ ഇവിടെയും പകര്‍ത്തട്ടെ.


തിരുവനന്തപുരത്തിനു വല്ലതും തരൂരിന് ചെയ്യാന്‍ കഴിയണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാവണം എന്ന തമാശകള്‍ പറഞ്ഞ് തിരുവനന്തപുരത്തുകാരെ ചിരിപ്പിക്കല്ലേ.

കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഉണ്ടായാലേ എന്തെങ്കിലും നടക്കൂ എന്നാണെങ്കില്‍ ഈ നെറ്റിപ്പട്ടം കെട്ടിയ ആനയെ എഴുന്നള്ളിച്ച് നടക്കേണ്ട ആവശ്യം എന്താണ്? എം എല്‍ എ മാര്‍ മതിയില്ലേ?
തരൂരിന്റെ ശ്രമത്തില്‍ നടക്കുന്ന ഒരു നല്ലകാര്യവും ഇന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് വക്കാലല്ലെങ്കിലും പ്രവര്‍ത്തിയില്‍ നമുക്ക് കാണാം എന്നു പറയുന്നത് ഏത് നല്ല കാര്യത്തെ ഉദ്ദേശിച്ചാണെന്നു ഫാര്‍മര്‍ പറയാമോ? എന്തെങ്കിലും കാര്യം ചെയ്യാന്‍ ട്വിറ്റര്‍ വകുപ്പ് മന്ത്രി എതെങ്കിലും നിര്‍ദ്ദേശം വച്ചു എന്ന് ഇതു വരെ കേട്ടിട്ടില്ല. ഫാര്‍ മറിനു അതു പോലെ വല്ല നിര്‍ദ്ദേശങ്ങളും ട്വിറ്ററിലൂടെ കിട്ടിയെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കു വക്കുക.
ഇനി ഒരു നിര്‍ദ്ദേശവും കിട്ടിയിട്ടില്ല എന്നാണെങ്കില്‍ ഞാന്‍ ചില നിര്‍ദേശങ്ങള്‍ തരാം. അറ്റ് ട്വിറ്ററിലൂടേ ഫാര്‍ ര്‍ ട്വിറ്റര്‍ മന്ത്രിയോടു പറഞ്ഞാലും മതി.

1. തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു റെയില്‍വേ സോണ്‍ അനുവദിപ്പിക്കുക. അഹമ്മദ് റെയില്‍വേ മന്ത്രാലയത്തിലുള്ളപ്പോള്‍ വളരെ എളുപ്പമാണ്. കേരള സര്‍ക്കാര്‍ ഒരെതിര്‍പ്പും ഉണ്ടാക്കില്ല.

2. കേരള ഹൈക്കോടതിയുടേ ഒരു ബഞ്ച് തിരുവനന്തപുരത്ത് അനുവദിക്കുക.

3. തിരുവനന്തപുരം വിമാനത്താവളം ഡെല്‍ഹി പോലെയോ മുംബൈ പോലെയോ നവീകരിക്കുക.

4. തിരുവനന്തപുരത്ത് മെട്രോ റെയില്‍ സ്ഥാപിക്കുക.

5.ദേശീയ ഹൈവേ പദ്ധതിയില്‍ കേരളത്തെ അവഗണിച്ചതാണ്. തിരുവനന്തപുരം പട്ടണം കൂടി ഉള്‍പ്പെടുത്താന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുക.

ഈ 5 കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നവയാണ്. ട്വിറ്റര്‍ മന്ത്രിയേക്കൊണ്ട് ഇവക്കനുകൂലമായ തീരുമാനം ആദ്യം എടുപ്പിക്കുക. എന്നിട്ട് കേരള സര്‍ക്കാര്‍ എതിര്‍ക്കുന്നെങ്കില്‍ അപ്പോള്‍ നമുക്ക് അതിനെ നേരിടാം.

തന്നെയുമല്ല, ഒരു വിദേശകാര്യവകുപ്പ് സഹമന്ത്രിയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുന്നതിനെക്കാള്‍ ഉപരിയായി ഈ വിഷയങ്ങളില്‍ ശ്രദ്ധപതിപ്പിക്കേണ്ടത് ശ്രീ അഹമ്മദും ശ്രീ കെ വി തോമസും അല്ലേ?
പിന്നെ മറ്റ് എം‌പിമാര്‍ക്കൊന്നും ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വങ്ങളും ഇല്ലെന്ന് പറയാനാവുമോ?


പിന്നെന്തിനാണു കേരളത്തിനു വേണ്ടി ഞാന്‍ പലതും ചെയ്യും എന്നൊക്കെ തെരഞ്ഞെടുപ്പുകാലത്ത് പല വാഗ്ദാനങ്ങളും നല്‍ കിയത്?

കേരളത്തിന്, ആകെയുള്ള മന്ത്രിമാര്‍ ആന്റണി, രവി, അഹമ്മദ്, മുല്ലപ്പള്ളി, തോമസ് എന്നിവരണ്. ഇവരുടെ വകുപ്പില്‍ പെടാത്ത മറ്റു കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ ആരെ സമീപിക്കണം.

കേരള ഫാര്‍മര്‍ പറയുനു തരൂരിനെന്തെങ്കിലും ചെയ്യാന്‍ കഴിയണമെങ്കില്‍ കോണ്‍ഗ്രസ് എം എല്‍ എ മര്‍ ഉണ്ടാകണമെന്ന്.

നിങ്ങളെ ഒക്കെ ഓര്‍ത്ത് ശരിക്കും സഹതാപം തോന്നുനു. കഷ്ടം.

തരൂരിനൊന്നും ചെയ്യാനുള്ള കഴിവില്ലാത്തതു കൊണ്ടാണോ നിങ്ങളൊക്കെ ചേര്‍ ന്നീ മുന്‍കൂര്‍ ജാമ്യം എടുക്കുന്നത്?

ഉറുമ്പ്‌ /ANT said...

കൈപ്പള്ളി, താങ്കളുടെ മലയാളം ഭാഷയോടുള്ള സ്നേഹം മറ്റാരും പറയേണ്ട കാര്യമില്ല. അതൊക്കെ ചരിത്രമാണ്

പിന്നെ ഈ പോസ്റ്റ് താങ്കളെ വ്യക്തിഹത്യ ചെയ്യാനുദ്ദേശിച്ചണെന്നു താങ്കൾക്കു തോന്നിയാൽ ആ നിമിഷം ഞാനിതു ഡിലീറ്റ് ചെയ്യാം.

താങ്കളുടെ ഒരു വാക്കു മാത്രം മതി അതിന്

Kaippally said...

സുഹൃത്തെ.
"സദസ്സിൽ ഉണ്ടായിരുന്ന ചിലരെങ്കിലും ആത്മഗതം ചെയ്തുകാണും “ ലിവനേത് കോത്താഴത്തുകാരൻ” എന്ന്. അല്ലാ, അവരെയും തെറ്റുപറയാനാവില്ല."

ഈ വരി എത്ര പേർ re-quote ചെയ്തു എന്നു് നോക്കുക.

സ്വന്തമായി പറയാനുള്ളതു് വല്ലവന്റേയും ആത്മഗതം ആക്കി അവതരിപ്പിച്ചാൽ കുഴപ്പം ഇല്ല അല്ലെ. എന്നാൽ കേട്ടോളു.

ഇതു വായിച്ച ആളുകളുടെ ആത്മഗതം എങ്ങനെ ആയിരിക്കും "ഇപ്പോഴത്തെ trend ഇതാണു്. ബ്ലോഗിൽ ഉള്ള ഒരു വ്യക്തിയെ കുറിച്ചു് മറ്റൊരു ബ്ലോഗിൽ ഒരു ബ്ലോഗർ എഴുതുന്നു. വിഷയം എന്തു കുന്തമോ ആയിക്കൊള്ളട്ടെ. അദ്യം പറഞ്ഞ വ്യക്തിയോടു നേരിട്ട് പറയാനുള്ള guttsഉം വിവരവും, നട്ടെല്ലും ഒന്നുമില്ലാത്ത ഞാഞ്ഞുലുകൾ ഈ അവസരം ശരിക്കും ഉപയോഗിക്കുന്നു. എന്നിട്ട് postൽ ഉള്ള ശക്തമായ പരാമർശ്ശങ്ങൾ re-quote ചെയ്യുന്നു. ഇവന്മാർക്ക് ഈ കൈപ്പള്ളിയുടെ ബ്ലോഗിൽ പോയി രണ്ടു തെറി എഴുതാനുള്ള ampere ഇല്ലെ? "

വേറെ ഒരാളിന്റെ മനസിന്റെ ആത്മഗതമാണു കേട്ടോ ഞാൻ പറഞ്ഞതല്ല.

മതിയോ?

Kaippally said...

kaalidaasan ചെട്ട
ഇന്നലെ തുടങ്ങിയ copy paste അല്ലെ, മൂന്നു ബ്ലോഗിലും ഒരേ അഭിപ്രായം ഇങ്ങനെ കൊണ്ടു പോയി ഇടണമോ? വിഷയം എന്താണെന്നു ചേട്ടനു് വല്ല പിടിയും ഉണ്ടോ?

ഉറുമ്പ്‌ /ANT said...

പ്രിയ കൈപ്പള്ളി. ഞാനീ കമെന്റ് ഒരു കോപ്പി സൂക്ഷിക്കുന്നു. നന്ദി

സാജന്‍| SAJAN said...

കാളിദാസന്‍,

1.അവധി അല്ലാത്ത ദിവസങ്ങളില്‍ എല്ലാരേക്കൊണ്ടും ജോലി ചെയ്യിക്കന്‍ ശശി തരൂര്‍ എന്ന മന്ത്രിക്കു സാധിക്കുമോ? അതു കഴിഞ്ഞിട്ടു പോരേ ഗാന്ധി ജയന്തി ദിവസം ജോലി ചെയ്യിക്കാന്‍?

ഇത് വായിച്ചിട്ട് ചിരിക്കാതെന്ത് ചെയ്യാന്‍?

ക്രിയേറ്റീവായ ഒരു സജഷനു താങ്കളെപ്പോലെയുള്ള ആളുകള്‍ ഇങ്ങനെ തന്നെ വേണം മറുപടി പറയാന്‍.

ഒറ്റവാക്കില്‍ അതിനു മറുപടി പറഞ്ഞാല്‍ നടക്കില്ല സര്‍ ഇന്നത്തെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ശാസ്ത്രീയ വ്യവസ്ഥിതിയില്‍ നിന്ന് വ്യതിചലിക്കാന്‍ ഞങ്ങള്‍ ആരേയും സമ്മതിക്കില്ല സര്‍ പുതിയൊരു കാര്യം ഇമ്പ്ലിമെന്റ് ചെയ്യാന്‍ കൊക്കിനു ജീവനുള്ളയിടത്തോളം
ഞങ്ങള്‍ ആരേയും അനുവദിക്കില്ല, അതിനു തുനിഞ്ഞാല്‍ അവര്‍ക്കെല്ലാവര്‍ക്കും ശശി തരൂറിന്റെ ഗതിയാവും സര്‍ :)

2. അപ്പോള്‍ അവര്‍ ചായകുടിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നു ഞാന്‍ മനസിലാക്കിക്കൊള്ളാം. ഒരു മീറ്റിങ്ങില്‍ പ്രസംഗങ്ങളും സംഭഷണങ്ങളുമാണു സാധാരണ നടക്കാറുള്ളത്. അവിടെ ആരും വായില്‍ നോക്കിയും ഈച്ചയാട്ടിയും ഇരിക്കാറില്ല.

ഒരു മീറ്റിങ് നടക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കുകയാണ്, ആര്‍ജവമുള്ള ആരും ചെയ്യേണ്ടത്. കൈപ്പള്ളി എഴുതിയത് ഇതാണ്.

Shashi Tharoor checks his Blackberry during the meeting

ബ്ളാക്ക് ബെറി ചെക്ക് ചെയ്യുന്നത് എന്തോ മഹസംഭവമായി അവതരിപ്പിച്ചതിനെയാണു ഞാന്‍ പരാമര്‍ശിച്ചത്.

>>> ഇതിനുള്ള മറുപടി
പ്രീയ കാളിദാസന്‍, ശ്രീ ശശി തരൂരിനെപ്പോലെ തിരക്കുള്ള വി ഐ പി നടത്തുന്ന ഒരു പ്രെസ് കോണ്‍ഫെറെന്‍സ്, ആ മീടിങ്ങിനിടയില്‍ മൊബൈലില്‍ ഒരു കോള്‍ വരുന്നു അല്ലെങ്കില്‍ സെക്രട്ടറി ഒരു മെസേജ് അറിയിക്കുന്നു. സദസിന്റെ അനുവാദത്തോടെ/ക്ഷമാപണത്തോടെ അയാള്‍ അതെടുക്കുന്നു.

അങ്ങനെയാണു അത് സംഭവിച്ചതെങ്കില്‍ താങ്കള്‍ എന്ത് സമാധാനം താങ്കളുടെ കമന്റിനു പറയും ?

മീറ്റിങ്ങിനിടയില്‍ അയാള്‍ ബ്ലാക്ബെറി നോക്കിയത് കൊണ്ട് അയാള്‍ക്ക് വകതിരിവില്ല, ആര്‍ജവമില്ല എന്നൊക്കെ വച്ചുകാച്ചുന്ന മുന്‍‌വിധി തികഞ്ഞ അന്ധമായ രാഷ്ട്രീയ ശത്രുതയില്‍ നിന്നാണെന്ന് വായിക്കുന്ന ആര്‍ക്കാണു മനസിലാവാത്തത്?

3. മറ്റു എം പി മാര്‍ ചെയ്തെതെന്താണെന്നു ചോദിക്കുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.

>>> ഇവിടെ ശശി തരൂറിനെ രാഷ്ട്രീയ വിരോധികളും ബയാസ്ഡ് മീഡിയകളും ടാര്‍ജെറ്റ് ചെയ്യുന്നുവെന്ന് കാണിക്കുക മാത്രമാണ് എന്റെ ഉദ്ദേശം.
അത് സത്യമാണെന്ന് തെളിയിക്കാന്‍ താങ്കളുടെ ഈ മറുപടി തന്നെ ധാരാളം.

4.പിന്നെന്തിനാണു കേരളത്തിനു വേണ്ടി ഞാന്‍ പലതും ചെയ്യും എന്നൊക്കെ തെരഞ്ഞെടുപ്പുകാലത്ത് പല വാഗ്ദാനങ്ങളും നല്‍ കിയത്?

പ്രീയ കാളിദാസന്‍,
ഞാന്‍ ഒന്നു തിരിച്ചു ചോദിക്കട്ടെ,

ഞാന്‍ ജയിച്ചാല്‍ കേരളത്തിനു വേണ്ടിയും എന്റെ മണ്ഡലത്തിനു വേണ്ടിയും ഞാന്‍ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ് പ്രസംഗിച്ച ഏതെങ്കിലും ഒരു എം പിയെ കാണിച്ചു തരാമോ? സ്വന്തം മണ്ഡലത്തിലെ വികസനത്തിനു വേണ്ടിയല്ലാതെ തെരഞ്ഞെടുത്ത് അയച്ച ഏതെങ്കിലും ഒരു എം പിയെ ചൂണ്ടിക്കാണിക്കാനാവുമോ താങ്കള്‍ക്ക്?

താങ്കള്‍ അവസാനം എഴുതിയത് തന്നെ എനിക്കും തിരിച്ചു പറയാനുള്ളൂ
താങ്കളുടെ നിലപാടുകളെ ഓര്‍ത്ത് എനിക്കും സഹതാപം തോന്നുന്നു.

ദയവായി കാത്തിരിക്കൂ സുഹൃത്തേ, നാലഞ്ചു വര്‍ഷം കഴിയുന്നത് വരെയെങ്കിലും, എന്നിട്ടാവാം ഈ വിധിയെഴുതലും രോഷം കൊള്ളലും എന്നതാണു എന്റെ വിനീതമായ അഭിപ്രായം :)

അഭി said...

Good Thoughts

നിരൂപകന്‍ said...
This comment has been removed by the author.
Appu Adyakshari said...

സാജന്‍,താങ്കളുടെ കാഴ്ചപ്പാടുകളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

“ഇന്നത്തെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ശാസ്ത്രീയ വ്യവസ്ഥിതിയില്‍ നിന്ന് വ്യതിചലിക്കാന്‍ ഞങ്ങള്‍ ആരേയും സമ്മതിക്കില്ല, പുതിയൊരു കാര്യം ഇമ്പ്ലിമെന്റ് ചെയ്യാന്‍ കൊക്കിനു ജീവനുള്ളയിടത്തോളം
ഞങ്ങള്‍ ആരേയും അനുവദിക്കില്ല, അതിനു തുനിഞ്ഞാല്‍ അവര്‍ക്കെല്ലാവര്‍ക്കും ശശി തരൂറിന്റെ ഗതിയാവും “ ഇതാണ് ഈ പോസ്റ്റും കമന്റുകളും വായിക്കുമ്പോള്‍ എനിക്കും യഥാര്‍ത്ഥത്തില്‍ തോന്നിയത്.

എന്താണ് ശരിക്കും പ്രശ്നം? ശശിതരൂര്‍ മുണ്ടുടുക്കാത്ത മലയാളിയായതാണോ, അതോ കൈപ്പള്ളി ഇംഗ്ലീഷില്‍ തന്റെ ചോദ്യം അവതരിപ്പിച്ചതണോ, അതോ നിലവില്‍ ഇല്ലാത്ത ഒരു പുതിയ സിസ്റ്റം കമ്യൂണിക്കേഷനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നു ചോദിച്ചതാണോ എതാണു കുറ്റം എന്ന് ആകെ കണ്‍ഫ്യൂഷന്‍!

ഒരു സംശയം കൂടി ചോദിക്കട്ടെ. സാജന് അറിയാമെങ്കില്‍ പറയുക. ഒരു ഫെഡറല്‍ ഭരണസംവിധാനത്തില്‍ ഒരു കേന്ദ്ര മന്ത്രിക്ക് സംസ്ഥാനത്തെ ഒരു കോര്‍പ്പറേഷന്റെ ഭരണകാര്യങ്ങളിലും വികസന കാര്യങ്ങളിലും എന്തൊക്കെ അധികാരങ്ങളാണുള്ളത്? അവര്‍ക്ക് നേരിട്ട് എന്തൊക്കെ കാര്യങ്ങള്‍ സംസ്ഥാനഗവര്‍മെന്റിന്റെയോ / കോര്‍പ്പറേഷന്റെയോ സഹകരണം കൂടാതെ ചെയ്യുവാന്‍ സാധിക്കും?

സാജന്‍ പറഞ്ഞതുപോലെ “എല്ലാവര്‍ക്കും കുടിവെള്ളം,പിന്നെ എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ എല്ലാവര്‍ക്കും പാര്‍പ്പിടം അതിനു ശേഷം വൈദ്യുതി, .... ഏറ്റവും അവസാനം സ്പേസ് ടെക്നോളജി എന്ന സീരിസില്‍ കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചാല്‍ ഇന്നു ലോകത്തിന്റെ ഗതി ആലോചിക്കാന്‍ തന്നെ നല്ല രസമായിരുന്നേനേ. well said!

ബിനോയ്//HariNav said...

ഹമ്പോ! ഇങ്ങനെയൊരു ഉറുമ്പുകടി ഇവിടെ നടക്കുന്ന വിവരം കൈപ്പള്ളിയുടെ ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ തന്നെ കമന്‍റില്‍‌നിന്നാണ് അറിഞ്ഞത്. വീക്കെന്‍റ് പ്രമാണിച്ചുള്ള ബ്ലാക്കൗട്ടിലായിപ്പോയി.
എന്തായാലും ശശിയണ്ണനേക്കുറിച്ച് പറയാനുള്ളത് കൈപ്പള്ളിയുടെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. പിന്നെ കൈപ്പള്ളിയുടെ ചോദ്യം.. മറ്റ് മാദ്ധ്യമ പ്രവര്‍ത്തകരേക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ Perspective ആയിരിക്കണം "ചൊറിച്ചില്‍" factor ആയത്. കൈപ്പള്ളി തന്നെ പലപ്പോഴും സമ്മതിക്കാറുള്ള, ഭാഷയിലുള്ള അദ്ദേഹത്തിന്‍റെ ചില പരിമിതികള്‍ പലപ്പോഴും അനാവശ്യമായ പ്രകോപനങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന് തോന്നുന്നു. ഒരു ജനപ്രതിനിധിയോട് വൈവിധ്യമാര്‍ന്ന എത്രയെത്ര ചോദ്യങ്ങള്‍ നമുക്ക് ഉന്നയിക്കാനുണ്ടാകും. ആ രീതിയില്‍ കൈപ്പള്ളിയുടെ ചോദ്യത്തില്‍ തെറ്റ് കാണാനാകില്ല. പക്ഷെ തന്‍റെ അനുഭവം ഭൂലോകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ക്ക് കിട്ടിയ സന്ദേശം എവിടെയോ പാളി. എന്തായാലും ഉറുമ്പുകടികള്‍ നടക്കട്ടെ.
എഴുത്തിനുള്ള ചുമര്‍ തന്നതിന് ഉറുമ്പിനും കൈപ്പള്ളിക്കും നന്ദി :)

ചാണക്യന്‍ said...

ഉറുമ്പെ,
പോസ്റ്റിന് അഭിവാദ്യങ്ങൾ.......

തരൂർ എന്ന സാധനം ഒന്നും ചെയ്യണ്ട....ജസ്റ്റ് തിരോന്തരത്ത് വന്ന് ഒന്നു തൂറിയിട്ടെങ്കിലും പോയാ മതി...:):) തിരോന്തരം നന്നാവൂന്നേ....

എന്താ ബഹളമായിരുന്നു, ഒരുപാടൊക്കെ പഠിച്ച് ഉറിയിൽ കേറ്റിയവൻ...
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി

പിന്നെ ഉറുമ്പെ കൈപ്പള്ളിയെ വിട്....കാരണം കൈപ്പള്ളിക്ക് ഇൻഡ്യൻ ജനാധിപത്യത്തെകുറിച്ച് ഒരു ചുക്കും അറിയില്ല....കാരണം ലോ ലദ് ദന്നെ:):)

വിചാരം said...

എന്തോ .. ശശി തരൂരിനെ ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരു രാഷ്ട്രീയക്കാരന്റെ കാപഠ്യമറിയാത്തത് കൊണ്ടദ്ദേഹം പല കാര്യങ്ങളും പറയുന്നു, ഇതലാം തിരിച്ചറിഞ്ഞ് നമ്മുടെ രാഷ്ടത്തിനായ് നല്ലതൊത്തിരി ചെയ്യാന്‍ അദ്ദേഹത്തിനാവുമെന്ന് ഞാന്‍ ആശിക്കുന്നു.

kaalidaasan said...

കൈപ്പള്ളി,

ചെറ്റ എന്ന് മലയളത്തില്‍ വൃത്തിയായി എഴുതാന്‍ പഠിച്ചിട്ടില്ല ഇല്ലേ. സാരമില്ല അഞ്ചാം വയസില്‍ പ്രവസി ആയതല്ലേ. ട്വിറ്ററിലും എസ് എം എസിലും ഒക്കെ മലയാളം ആകുമ്പോള്‍ താനെ പഠിച്ചുകൊള്ളും. ട്വിറ്റര്‍ മന്ത്രിയോട് ഇന്‍ഡ്യയിലെ 100 കോടി ജനങ്ങള്‍ക്കും മൊബൈല്‍ വാങ്ങിക്കൊടുക്കാന്‍ പറഞ്ഞാല്‍ മതി. കൈപ്പള്ളി ചെറ്റ എന്നെങ്കിലുമെഴുതി പഠിക്കും.

ഉറുമ്പ്‌ /ANT said...

കാളിദാസൻ,
കൈപ്പള്ളി ചെറ്റ എന്ന് വിളിക്കില്ല എന്നാണ് എന്റെ വിശ്വാസം.
ചേട്ടാ എന്നു വായിക്കുന്നതല്ലേ കൂടുതൽ നല്ലത്.

ഉറുമ്പ്‌ /ANT said...

അഭി, അപ്പു, ബിനോയ്, ചാണക്യൻ, വിചാരം എല്ലപേർക്കും നന്ദി.

ആരോഗ്യകരമായ, മറ്റുള്ളവന്റെ ആത്മാഭിമാനത്തിനു വൃണമേൽക്കാതെ വേണം ചർച്ചകൾ എന്നു കരുതുന്നു.

സഭ്യമല്ലാത്ത വാക്കുകൾ അവനവന്റെ തന്നെസംസ്കാരത്തെ പ്രതിഫലിപ്പിക്കും എന്നതു മറക്കാതിരിക്കുക.

Kalesh Kumar said...

യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തിനുവേണ്ടി മത്സരിച്ച ശശിതരൂര്‍ തിരുവനന്തോരത്തെ പൈപ്പ് നന്നാക്കാനും റോഡ് നന്നാക്കാനും ഓടിനടക്കണം.

ഹൈക്കോര്‍ട്ട് ബഞ്ച് വന്നാല്‍ വികസനമായോ? കട്ടര്‍ നികന്നാല്‍ വികസനമായോ? പൈപ്പ് നന്നായാല്‍ വികസനമായോ? ഇതൊക്കെ എം.പിയുടെ പണിയാണോ? എന്നാ പിന്നെ എം.എല്‍.ഏയും പഞ്ചായത്ത് മെംബറും ഒന്നും വേണ്ടല്ലോ.... എല്ലാ പണിയും എം.പി ചെയ്താല്‍ മതി.

അല്ല, തിരുവനന്തോരത്ത് നിന്ന് ജയിച്ചു പോയ എത്രപേരാ പണി വൃത്തിയായി ചെയ്തു? അതൊക്കെ പോട്ടെ, കേരളത്തീന്ന് ജയിച്ചുപോയ എത്ര എം.പി മാര്‍ മര്യാദയ്ക്ക് പണിയെടുക്കുന്നു?

ഈ വിചാരണ ചെയ്യുന്നതില്‍ എത്ര പേര്‍ക്ക് ശശിതരുരിന്റെ ശരിക്കുള്ള ബാക്ക്ഗ്രൌണ്ട് അറിയാം? ചുമ്മാതെ ഖദറിട്ടും ഇങ്കുലാബ് വിളിച്ചും നടക്കുന്ന രാഷ്ട്രീയക്കാരുമായിട്ട് അങ്ങേരെ താരതമ്യപ്പെടുത്തുന്നതിനു മുന്‍പ് അയാളാരാണെന്ന് ആദ്യം മനസ്സിലാക്ക്.

കൈപ്പള്ളി അങ്ങേയറ്റം പോസിറ്റീവായിട്ടാണാ ചോദ്യം ചോദിച്ചതും - അതും ആര്‍ക്കും മനസ്സിലായില്ലല്ലോ... കഷ്ടം.

നാളെ മന്‍‌മോഹന്‍ സിംഗ് തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചാല്‍ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കാന്‍ പാടില്ല, പകരം തിരുവന്തോരത്തെ കട്ടറ് നികത്താന്‍ ഓടിനടക്കണമെന്ന് പറയുമോ?

Kaippally said...

kaalidaasan
ചെറ്റ എന്നല്ല ഞാൻ എഴുതിയതു്. ചെട്ട എന്നണു്. ചേട്ട എന്നായിരുന്നു എഴുതേണ്ടിരുന്നതു്. അക്ഷര തെറ്റാണു്. താങ്കളെ "ചെറ്റ" എന്നു വിളിച്ചിട്ടില്ല.

Kaippally said...
This comment has been removed by the author.
Kaippally said...

Kalidasan

It is evident from your mind set that you intend to see the world in your own contorted way. A sort of self sympathy mongering low life complex.

Please read my comment once again. I have infact called you ചേട്ട correctly at least once.

This is the same one sided low calibre method you have employed to criticize Sashi Tharoor.

Unfortunately a large percentage of under-educated under-privileged people have this complex.

ഉറുമ്പ്‌ /ANT said...

കലേഷ്,
"യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തിനുവേണ്ടി മത്സരിച്ച ശശിതരൂര്‍ തിരുവനന്തോരത്തെ പൈപ്പ് നന്നാക്കാനും റോഡ് നന്നാക്കാനും ഓടിനടക്കണം."
താങ്കളുടെ കമെന്റാണിത്.

എന്റെ അറിവു ശരിയാണെങ്കിൽ, മുപ്പത്തി അഞ്ചു വയസ്സു തികഞ്ഞ ഏത് ഇൻഡ്യൻ പൌരനും ക്രിമിനൽ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ടില്ലായെങ്കിൽ ഇൻഡ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാം.

ആ നിലക്ക്‌ ഞാൻ ഇൻഡ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും തോറ്റ് തൊപ്പിയിട്ട്, പിന്നെ ഒരു പഞ്ജായത്തി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചാൽ പഞ്ചായത്തു മെംബർ എന്ന നിലയിൽ എന്റെ കടമകളെ ചെയ്യാതിരിക്കാനുള്ള ന്യായീകരണമാകുമോ?

ഇനി, തരൂരിന്റെ ബാക്ഗ്രൌണ്ട് അറിയേണ്ടതിന്റെ ആവശ്യകത എന്താണ് സാധാരണക്കാരനായ ഒരു വോട്ടർക്ക് ?
അവൻ വോട്ടു ചെയ്തു വിജയിപ്പിച്ച എം.പി. അവനു മെച്ചപ്പെട്ട ജീവിത സൌകര്യമെരുക്കാനുള്ള ലെജിസ്ലേറ്റീവിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നുണ്ടോ എന്നറിഞ്ഞാൽ പോരെ?

കൈപ്പള്ളിയുടെ ചോദ്യം പോസിറ്റീവാണെന്നു താങ്കൾ പറയുന്നു. അതിനുള്ള എന്റെ അഭിപ്രായം ഈ പോസ്റ്റിൽത്തന്നെയുണ്ട്. വേണമെന്നുണ്ടെങ്കിൽ ഒന്നു കൂടെ പറയാം.
“പനി പിടിച്ച് ആറ്റിപ്ര പ്രാധമികാരോഗ്യകേന്ദ്രത്തിൽ വരുന്ന കാളവണ്ടിക്കാരൻ കോവാലന് പാരാസെറ്റമോളെങ്കിലും കൊടുക്കാനാവുമോ എന്നന്വേഷിക്കുന്നതിനുപകരം അതേ ആശുപത്രിയിൽ എത്താൻ ഹെലികോപ്ടർ സർവീസ് തുടങ്ങാനാവില്ലേ എന്ന്? “

വന്നതിനും ദീർഘമായ ഈ കമെന്റിനും നന്ദി.

ഒരു കാര്യം ആവർത്തിച്ചു പറയുന്നു ഈ പോസ്റ്റ് ശശി തരൂരിന്റെ പ്രവർത്തനങ്ങളെ വിശകലനം ചെയ്യാനുള്ളതല്ല.
കൈപ്പള്ളിയുടെ ജനാധിപത്യബോധത്തെക്കുറിച്ചുള്ള എന്റെ മാത്രം അഭിപ്രായം അറിയിക്കാനുള്ളതാണ്.
കൈപ്പള്ളിക്കും അതു ബോധ്യമായെന്നു കരുതുന്നു.

kaalidaasan said...

സാജന്‍,

ഇത് വായിച്ചിട്ട് ചിരിക്കാതെന്ത് ചെയ്യാന്‍?

ക്രിയേറ്റീവായ ഒരു സജഷനു താങ്കളെപ്പോലെയുള്ള ആളുകള്‍ ഇങ്ങനെ തന്നെ വേണം മറുപടി പറയാന്‍.


ചിരിക്കാന്‍ തോന്നിയാല്‍ ചിരിക്കണം

ഗന്ധി ജയന്തിക്ക് ജോലി ചെയ്യണമെന്നു പറയുന്നതില്‍ എനിക്ക് ഒരു ക്രീയേറ്റിവിറ്റിയും കാണാന്‍ കഴിയുന്നില്ല. എന്തിനാണു ഗാന്ധി ജയന്തി ദിനം മാത്രമാക്കുന്നത്. ശനിയും ഞായറും കൂടി ജോലി ചെയ്തു കൂടെ?

എന്തിനാണു ശശി തരൂര്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നത്? ഗാന്ധി ജയന്തി ദിനത്തില്‍ ജോലി ചെയ്താല്‍ ആരെയും തൂക്കിക്കൊല്ലില്ല. ശശി തരൂരിന്, ഓഫീസില്‍ പോയി ജോലി ചെയ്യാം. അങ്ങനെ ജോലി ചെയ്ത് ഒരു മാതൃക കാണിക്കട്ടെ. അല്ലെങ്കില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച് ഒരു തീരുമാനമെടുക്കട്ടെ.

ഇപ്പോള്‍ ഒരു വര്‍ഷം എത്ര പൊതു അവധി ഉണ്ടെന്ന്, ശശി തരൂരിരിനറിയാമോ? ക്രിക്കറ്റ് കളിയുള്ളപ്പോള്‍ കോടതി പോലും സ്വയം അവധി പ്രഖ്യാപിച്ച് പോകുന്ന കാര്യം ശശി തരൂരിനറിയാമോ? ഇതൊക്കെ ആദ്യം പഠിക്കണം. എന്നിട്ട് അനാവശ്യവും അധികവുമായ അവധികള്‍ എടുത്തു കളയണം. അതാണു ക്രീയേറ്റിവിറ്റി എന്നു പറയുന്നത്. അല്ലാതെ ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാവരും ജോലി ചെയ്യണം എന്നു പറയുന്നതല്ല.

ഇതിനു വേണ്ടി മാതൃകയാക്കണമെന്നു പറഞ്ഞത് വിയറ്റ് നാമും ഹോചി മിനുമാണെന്നത് വിരോധാഭാസം.കമ്യൂണിസത്തെയും സോഷ്യലിസത്തെയും ഒരു നീണ്ട കമ്പു കൊണ്ടൂ പോലും തൊടാന്‍ മടിക്കുന്ന തരൂര്‍ തന്നെ കമ്യൂണിസ്റ്റു രാജ്യത്തെ മാതൃകയാക്കണമെന്നു കേട്ടാല്‍ ആരും ചിരിക്കും.

ശശി തരൂര്‍ മാതൃരജ്യം പോലെ കരുതുന്ന അമേരിക്കയില്‍ പൊതു അവധി ഇല്ല. അതു കൊണ്ട് ഇന്‍ഡ്യയിലും പൊതു അവധി വേണ്ട എന്ന ഒരു സജഷനല്ലേ ഇതിലും ക്രീയേറ്റീവ്?

Kaippally said...

എത്രയും ബഹുമാനപ്പെട്ട കാളിദാസൻ

താങ്കളുടെ മുകളിലത്തെ comment വായിച്ചപ്പോഴാണു് എനിക്ക് എല്ലാം മനസിലായതു്. താങ്കൾ ആരാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല. ഇത്രയും ആഴത്തിൽ മാന്തിപൊളിച്ചു് ചിന്തിക്കാൻ സാധാരണക്കാർക്ക് കഴിയുമെന്നു തോന്നുന്നില്ല.

ഗുരുവെ എന്നോടു ക്ഷമിക്കു. ഞാൻ ഇനി മേലിൽ താങ്കളുമായി തർക്കിക്കില്ല.

kaalidaasan said...

സാജന്‍,

ശ്രീ ശശി തരൂരിനെപ്പോലെ തിരക്കുള്ള വി ഐ പി നടത്തുന്ന ഒരു പ്രെസ് കോണ്‍ഫെറെന്‍സ്, ആ മീടിങ്ങിനിടയില്‍ മൊബൈലില്‍ ഒരു കോള്‍ വരുന്നു അല്ലെങ്കില്‍ സെക്രട്ടറി ഒരു മെസേജ് അറിയിക്കുന്നു. സദസിന്റെ അനുവാദത്തോടെ/ക്ഷമാപണത്തോടെ അയാള്‍ അതെടുക്കുന്നു.

അങ്ങനെയാണു അത് സംഭവിച്ചതെങ്കില്‍ താങ്കള്‍ എന്ത് സമാധാനം താങ്കളുടെ കമന്റിനു പറയും ?


ഛേ മുഴുവന്‍ നശിപ്പിച്ചു കളഞ്ഞല്ലൊ.

കൈപ്പള്ളിയെ ഇതു പോലെ അപമാനിക്കരുത്. ഫോണ്‍ ചെയ്യലും മെസേജ് അയക്കലും ഏത് കോത്താഴത്തുകാരനും തിരുവനന്തപുരംകാരനും വര്‍ഷങ്ങളായി ചെയ്യുന്ന സാധാരണ പരിപാടിയാണ്. അതാണോ ലോകത്തിലെ എട്ടാമത്തെ അത്ഭുതം പ്രവര്‍ ത്തിക്കുന്ന ട്വിറ്റര്‍ വകുപ്പു മന്ത്രി ചെയ്യുന്നതു കണ്ട് കൈപ്പള്ളി, അഭിമാനപുളകിതനായത്.

ഈ വിശകലനത്തിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.

kaalidaasan said...

സാജന്‍,

ഞാന്‍ ജയിച്ചാല്‍ കേരളത്തിനു വേണ്ടിയും എന്റെ മണ്ഡലത്തിനു വേണ്ടിയും ഞാന്‍ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ് പ്രസംഗിച്ച ഏതെങ്കിലും ഒരു എം പിയെ കാണിച്ചു തരാമോ?

ഇപ്പോള്‍ ഭൂമി ഒരു വട്ടം കറങ്ങി വന്നിരിക്കുന്നു. എന്നു വച്ചാല്‍ ശശി തരൂരും മറ്റെല്ലാ എം പി മാരെയും പോലെയാണെന്ന്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ. ഇപ്പോള്‍ കൂടുതല്‍ സഹതാപം തോന്നുന്നു.

ചെയ്യാന്‍ സാധിക്കില്ലാത്ത കാര്യങ്ങള്‍ ചെയ്യുമെന്നു പറഞ്ഞ മറ്റൊരു കാപട്യമാണു ശശി തരൂരും. അതേ ഞാനും പറഞ്ഞുള്ളു.

ദയവായി കാത്തിരിക്കൂ സുഹൃത്തേ, നാലഞ്ചു വര്‍ഷം കഴിയുന്നത് വരെയെങ്കിലും, എന്നിട്ടാവാം ഈ വിധിയെഴുതലും രോഷം കൊള്ളലും എന്നതാണു എന്റെ വിനീതമായ അഭിപ്രായം :)

രോഷം കൊള്ളേണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ രോഷം കൊള്ളണം. രോഷം കൊള്ളാതിരിക്കാന്‍ എല്ലാവരും സന്യാസിമാരൊന്നും അല്ല. സാജന്റെ രോഷം നാലു വര്‍ഷം കഴിഞ്ഞു പുറത്തെടുത്തോളൂ. പക്ഷെ മറ്റുള്ളവരും അത് ചെയ്യണമെന്ന് വാശിപിടിക്കല്ലേ.

kaalidaasan said...

kaalidasan
ചെറ്റ എന്നല്ല ഞാൻ എഴുതിയതു്. ചെട്ട എന്നണു്. ചേട്ട എന്നായിരുന്നു എഴുതേണ്ടിരുന്നതു്. അക്ഷര തെറ്റാണു്. താങ്കളെ "ചെറ്റ" എന്നു വിളിച്ചിട്ടില്ല.


കൈപ്പള്ളി,

ഞാന്‍ തെറ്റായി ധരിച്ചു. ക്ഷമിക്കുക.

തങ്കള്‍ ചെട്ട എന്ന അക്ഷരത്തെറ്റു വരുത്തി. ഞന്‍ ചെറ്റ എന്ന അക്ഷരത്തെറ്റായി മനസിലാക്കി.

ഉറുമ്പ്,

തെറ്റ് എന്റേതാണ്. നിര്‍വ്യാജം ഖേദിക്കുന്നു.

കുളക്കടക്കാലം said...
This comment has been removed by the author.
കുളക്കടക്കാലം said...

'ഉണ്ടവന് പായ കിട്ടാഞ്ഞ്; ഉണ്ണാത്തവനു ഇല കിട്ടാഞ്ഞ്.' ഓരോരുത്തരും അവരവരുടെ തലത്തില്‍
നിന്നും സംസാരിക്കുമ്പോള്‍ അവരവരുടെ വാദങ്ങള്‍ ശരി. പക്ഷെ, നാം സംസാരിക്കുന്നത് ഇന്ത്യാമഹാരാജ്യത്തെ ഒരു മഹാമന്ത്രിയോട്...,
ഇന്ത്യക്കകത്തും പുറത്തും ഈ രാജ്യത്തിന്റെ ലേബലും പേറി ദുരിതജീവിതം നയിക്കുന്ന നിന്ദിതനും, പീഡിതനുമായ മനുഷ്യനുവേണ്ടി സംസാരിക്കാന്‍ ഇത്തരം വേദികളിലൊന്നും ആരും ഉണ്ടാകാറില്ല;ഈ വേദികളിലോന്നും അവര്‍ വരാറുമില്ല(അവര്‍ക്ക്‌ പ്രവേശനം കിട്ടാറുമില്ല).
അവിടെ സംസാരിക്കാന്‍ അവസരം കിട്ടുമ്പോള്‍ എന്തുചോദിക്കണം എന്നത് വളരെ പ്രാധാന്യമുള്ളതാണ്.ഒരുവന്‍ ആതമ സുഖത്തിനായ്‌ ആചരിക്കുന്നവ അപരന് ഗുണമൊന്നു മുണ്ടാക്കുന്നില്ലെന്കിലും............അവന്റെ പ്രശ്നങ്ങളെ പ്രതിനിധാനം ചെയ്യുന്നതെങ്കിലും ആയാല്‍....

ശ്രീ.ശശി തരൂര്‍,ഒരാളെ വിലയിരുത്തുന്നതില്‍ അയാളുടെ പൂര്‍വലാവണത്തിലെ തൊഴിലിനെ,ചെയ്തികളെ ഒന്ന് വിമര്‍ശനബുദ്ധ്യാ വിലയിരുത്തിയാല്‍ നിലപാടുതറ സുവ്യക്തമല്ലേ.ഒരാള്‍ക്ക്‌ അവന്റെ പാദങ്ങള്‍ക്ക് അപ്പുറത്തേക്ക് വളരാനാവില്ലല്ലോ ..

എല്ലാം സുഭിക്ഷവും, സുഭദ്രവുമായ രാജ്യത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ നമുക്ക്‌
ട്വിറ്റെര്‍,മൊബൈല്‍ എസ്.എം.എസ് എന്നിവയെക്കുറിച്ച് വാചാലമാകാം.....ചര്‍ച്ച കൊഴുക്കട്ടെ
ഉറുമ്പിനു കടിക്കാന്‍ ആന ആയാലെന്ത്‌ ? ആടായാലെന്ത്‌ ? കടികിട്ടിയാല്‍ ആനയായാലും കുടുങ്ങിയത് തന്നെ.

ചിന്തകന്‍ said...

ചില ആളുകളെങ്കിലും ഒരു പൊതു പ്രവര്‍ത്തകന്റെ യോഗ്യതയായി കണക്കാക്കുന്നത് വലിയ ഡിഗ്രിയും, പിന്നെ കുറച്ച് ആര്‍ക്കും മനസ്സിലാവാത്ത ഇംഗ്ലിഷ് സംസാരിക്കലുമാണെന്നാണ്.

ഇത്തരം ഒരു ധാരണ(പൊതു ബോധം) വളര്‍ത്തപ്പെട്ടതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ വളര്‍ത്തപ്പെട്ട സാഹചര്യത്തിന് അതില്‍ നല്ലൊരു പങ്കുണ്ട്.

ഒരു സര്‍ക്കാര്‍ ആര്‍ക്ക് വേണ്ടി? എന്ന ചോദ്യത്തിന് ഒരാള്‍ കണ്ടെത്തുന്ന ഉത്തരത്തിനനുസരിച്ചാണ് അയാള്‍ ഒരു സര്‍ക്കാരിനെയോ അതിന്റെ ഭാഗമായ മന്ത്രിമാരെയോ വിലയിരുത്തുന്നത്.

ചിലര്‍ ധരിക്കുന്നത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും മുതലാളിമാര്‍ക്കും വേണ്ടി മാത്രമുള്ളതാണെന്നാണ്. അത് കൊണ്ട് അവര്‍ക്കനുകൂലമായ വികസന ശ്രമങ്ങളെ എന്ത് വിലകൊടുത്തും സപ്പോര്‍ട്ട് ചെയ്യാന്‍ ഇത്തരക്കാര്‍ മുന്‍പന്തിയിലുണ്ടാവും.

സത്യത്തില്‍ നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ ഭരണയന്ത്രത്തിറ്റ്നെ 80 %ത്തിലധികവും ചിലവഴിക്കുന്നത് ഇത്തരക്കാര്‍ക്ക് വേണ്ടിയാണെന്നാനിക്ക് തോന്നുന്നത്. ചില ശുദ്ധമനസ്കര്‍ കരുതുന്നത് ഇതാണ് യഥാര്‍ത്ഥ വികസനമെന്നാണ്.

വികസനത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ നാം ആരുടെ വികസനത്തെ കുറിച്ചാണ് സംസാരിക്കുന്നത് എന്നോര്‍മ വേണം.

ഇവിടെയാണ് നാം ശശിതരൂരിനേയും അദ്ദേഹത്തിന്റെ ആരാധകരെയും ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത്.

എല്ലാം വികസനത്തിന്റെ ഭാഗം തന്നെയാണ്. ആളുകള്‍ക്കെല്ലാം ട്വീറ്റ്സ് അയക്കാന്‍ പറ്റുന്ന കാര്യവും നല്ലത് തന്നെ. എന്നാല്‍ വികസന മുന്‍ഗണനാ ക്രമത്തില്‍ ഇതിന്റെയും/ഇത് പോലുള്ളതിന്റെ ഒക്കെ സ്ഥാനം ഏറ്റവും അവസാനമായിരിക്കണം. മനുഷ്യന്റെ നിലനില്പിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ക്കാണ് ഏതൊരു സര്‍ക്കാറും ഏറ്റവും മുന്തിയ പരിഗണ കൊടുക്കേണ്ടത്. അമേരിക്കയിലും ദുബൈയിലും ഒന്ന് വളര്‍ന്നവര്‍ക്ക് ഇതൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല.

ഉറുമ്പേ താങ്കളുടെ ഈ കടി (സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ള) ഒരൊന്നരകടിയാണെന്ന് പറയാതെ വയ്യ. :) അഭിനന്ദനങ്ങള്‍...

ഉറുമ്പ്‌ /ANT said...

ചിന്തകൻ, കുളക്കടക്കാലം, കമെന്റിനു നന്ദി.
വികസന അജണ്ടയിൽ മുൻ‌ഗണനാക്ക്രമമെങ്ങനെയായിരിക്കണം എന്നു ചിന്തിക്കുന്നത് നന്നായിരിക്കും.
കുളക്കടക്കാലം, ഉണ്ടവന് ഉണ്ണാത്തവന്റെ വിശപ്പെങ്ങിലെയറിയാൻ.

കൈപ്പള്ളി ഇൻഡ്യൻ ജനാധിപത്യത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്നു പറഞ്ഞു കഴിഞ്ഞു.
നന്ദി കൈപ്പള്ളി.

ഉറുമ്പ്‌ /ANT said...

അക്കാദമിക് നിലവാരമാണ് ഒരു ജനപ്രതിനിധിക്ക് വേണ്ട ഏറ്റവും മികച്ച യോഗ്യതയെങ്കിൽ ലോകം ഭരിക്കേണ്ടത് നമ്മുടെ മൻ‌മോഹൻ സിങ് ആണ്.

എന്താ ഒരു കൈ നോക്കിക്കൂടെ ?

ഉറുമ്പ്‌ /ANT said...

ദാ ഇവിടുണ്ട് അദ്ദേഹത്തിന്റെ യോഗ്യതകൾ.
RESUME

EDUCATION /Qualification:

1950: Stood first i! n BA (Hons), Economics, Punjab University ,
Chandigarh ,
1952; Stood first in MA (Economics), Punjab University ,
Chandigarh ,
1954; Wright's Prize for distinguished performance at St John's
College, Cambridge,
1955 and 1957; Wrenbury scholar, University of Cambridge,
1957; DPhil ( Oxford), DLitt (Honoris Causa); PhD thesis on India's
export competitiveness

OCCUPATION /Teaching Experience:

Professor (Senior lecturer, Economics, 1957-59;
Reader, Economics, 1959-63;
Professor, Economics, Panjab University , Chandigarh , 1963-65;
Professor,International Trade, Delhi School of Economics,University of Delhi,1969-71 ;

Honorary professor, Jawaharlal Nehru University ,New Delhi,
1976 and
Delhi School of Economics, University of Delhi ,1996 and
Civil Servant

Working Experience/ POSITIONS :

1971-72: Economic advisor, ministry of foreign trade

1972-76: Chief economic advisor, ministry of finance

1976-80: Director, Reserve Bank of India ; Director, Industrial
Development Bank of India ;Alternate governor for India , Board of governors, Asian Development Bank;Alternate governor for India , Board of governors, IBRD

November 1976 - April 1980: Secretary, ministry of finance
(Department of economic affairs); Member, finance, Atomic Energy Commission; Member,finance, Space Commission

April 1980 - September 15, 1982 : Member-secretary, Planning
Commission

1980-83: Chairman , India Committee of the Indo-Japan joint study committee

September 16, 1982 - January 14, 1985: Governor, Reserve Bank of India.

1982-85: Alternate Governor for India, Board of governors,
International Monetary Fund

1983-84: Member, economic advisory council to the Prime Minister

1985: President, Indian Economic Association

January 15, 1985 - July 31, 1987 : Deputy Chairman, Planning
Commission

August 1, 1987 - November 10, 19! 90: Secretary-general and
commissioner, south commission, Geneva

December 10, 1990 - March 14, 1991 : Advisor to the Prime Minister on economic affairs

March 15, 1991 - June 20, 1991 : Chairman, UGC

June 21, 1991 - May 15, 1996 : Union finance minister

October 1991: Elected to Rajya Sabha from Assam on Congress ticket

June 1995: Re-elected to Rajya Sabha

1996 onwards: Member, Consultative Committee for the ministry of finance

August 1, 1996 - December 4, 1997: Chairman, Parliamentary standing committee on commerce

March 21, 1998 onwards: Leader of the Opposition, Rajya Sabha

June 5, 1998 onwards: Member, committee on finance

August 13, 1998 onwards: Member, committee on rules

Aug 1998-2001: Member, committee of privileges 2000 onwards: Member, executive committee, Indian parliamentary group

June 2001: Re-elected to Rajya Sabha

Aug 2001 onwards: Member, general purposes committee

BOOKS:

India 's Export Trends and Prospects for Self-Sustained Growth -
Clarendon Press, Oxford University, 1964; also published a large number of articles in various economic journals.

OTHER ACCOMPLISHMENTS:

Adam Smith Prize, University of Cambridge , 1956

Padma Vibhushan, 1987

Euro money Award, Finance Minister of the Year, 1993;

Asia money Award, Finance Minister of the Year for Asia, 1993 and 1994

INTERNATIONAL ASSIGNMENTS:

1966: Economic Affairs Officer

1966-69: Chief, financing for trade section, UNCTAD

1972-74: Deputy for India in IMF Committee of Twenty on
International Monetary Reform

1977-79: Indian delegation to Aid-India Consortium Meetings

1980-82: Indo-Soviet joint planning group meeting

1982: Indo-Soviet monitoring group meeting

1993: Commonwealth Heads of Government Meeting Cyprus 1993: Human Rights World Conference, Vienna

Occupation : Prime Minister of India

സാജന്‍| SAJAN said...

കാളിദാസന്‍,

എഴുതാപ്പുറങ്ങള്‍ മാത്രം വായിക്കുന്ന താങ്കളോട് ഇനി എന്ത് പറയാന്‍?

മനസിലാക്കിയിടത്തോളം ചിലകാര്യങ്ങള്‍ താങ്കള്‍ ചില ഫ്രെയിമിനുള്ളില്‍ നിന്നുകൊണ്ടേ വായിക്കൂ എന്ന് നിര്‍ബന്ധമാണു.

ദേ ഒരു നെടുങ്കന്‍ ഉദാഹരണം: കൈപ്പള്ളിയെ ആറിയാവുന്ന ആരും കൈപ്പള്ളി ചെട്ട എന്നെഴുതിയത് ചെറ്റ എന്ന് വായിക്കില്ല, അവിറ്റെ ചേട്ടാ എന്ന് വായിക്കാന്‍ ആണു താരതമ്യേന എളുപ്പമെങ്കിലും (ആ വാചകത്തില്‍ മറ്റൊരു ചേട്ടാ ഉള്ളിടത്തോളം) കൂടുതല്‍ താല്പര്യമുള്ള വാക്കിലേക്കേ അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ് ചെന്നെത്തൂ അല്ലേ:)

ഇനി കമന്റിലേക്ക്,

1.എന്തിനാണു ശശി തരൂര്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നത്? ഗാന്ധി ജയന്തി ദിനത്തില്‍ ജോലി ചെയ്താല്‍ ആരെയും തൂക്കിക്കൊല്ലില്ല. ശശി തരൂരിന്, ഓഫീസില്‍ പോയി ജോലി ചെയ്യാം. അങ്ങനെ ജോലി ചെയ്ത് ഒരു മാതൃക കാണിക്കട്ടെ. അല്ലെങ്കില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച് ഒരു തീരുമാനമെടുക്കട്ടെ.

ഹെന്റെ പൊന്നു സുഹൃത്തേ ശശി തരൂര്‍ ഗാന്ധിജയന്തി ദിനത്തില്‍ ജോലി ചെയ്തിട്ടില്ല, എന്ന് താങ്കളോട് ആരാ പറഞ്ഞത്? അറിയാത്ത കാര്യങ്ങള്‍ ഇങ്ങനെ പോകൂവെന്ന് തീരുമാനിക്കാന്‍ എന്താ ഇത്ര വാശി?

ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ ഇതങ്ങനെയേ ആവൂ എന്ന് അസ്യൂം ചെയ്ത് അതിനു മറുക്കുറിപ്പ് എഴുതുന്ന താങ്കളെക്കാണുമ്പോള്‍ സ്വന്തം നിഴലിനെനോക്കി കുരക്കുന്ന നായയാണു ഓര്‍മ്മ വരുന്നത് ( താങ്കള്‍ ആ ജീവിയാണെന്ന് വാച്യത്തിലോ വ്യംഗ്യത്തിലോ ഈ ഉപമ കൊണ്ടര്‍ത്ഥമില്ല :))

താങ്കളുടെ ഈ വാക്കുകള്‍ക്ക് ചിന്തിക്കുന്ന വായനക്കാര്‍ വില കല്‍പ്പിക്കണമെങ്കില്‍,
ശശി തരൂര്‍ ആഴ്ചയില്‍ ഇത്ര മണിക്കൂര്‍ മാത്രമെ ജോലി ചെയ്യുന്നുള്ളൂ, ഗാന്ധിജയന്തി ദിനത്തില്‍ അയാള്‍ ദേ ഈസ്ഥലത്ത് ഹോളിഡേയ്സിലായിരുന്നു. എന്ന് തെളിവ് സഹിതം എഴുതണം. അതാണു സാമാന്യ മര്യാദ.(യെബ്ഡേ)
ഇവിടെ അയാള്‍ ഗാന്ധിജയന്തി ദിനത്തില്‍ അയാള്‍ ജോലിചെയ്തിരുന്നില്ല എന്ന് താങ്കള്‍ക്ക് എങ്ങനെ മനസിലായി? അതും അസ്യൂം ചെയ്തു അല്ലേ?

സാധാരണ ഗതിയില്‍ രാഷ്ട്രീയം/പൊതുസേവനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എറൌണ്ട് ദ് ക്ലോക് വര്‍ക്ക് ചെയ്യുന്നവര്‍ ആയിരിക്കും.
ഓഫീസില്‍ ഇരുന്ന് ചെയ്യുന്നത് മാത്രമാണു അവരുടെ ജോലി എന്ന് കരുതിയാല്‍ താങ്കള്‍ക്ക് വീണ്ടും തെറ്റി എന്നു മാത്രമേ പറയാന്‍ ആവൂ.

ഇതുപോലെയുള്ള ഊഹാപോഹങ്ങളുടേയും, അന്ധമായ തികഞ്ഞ രാഷ്ട്രീയ ശത്രുതയുടേയും ആകെത്തുകമാത്രമല്ലേ സുഹൃത്തേ താങ്കളുടെ ഓരോ വരികളും, ഓരൊ കമന്റുകളും?

2 ഇപ്പോള്‍ ഒരു വര്‍ഷം എത്ര പൊതു അവധി ഉണ്ടെന്ന്, ശശി തരൂരിരിനറിയാമോ? ക്രിക്കറ്റ് കളിയുള്ളപ്പോള്‍ കോടതി പോലും സ്വയം അവധി പ്രഖ്യാപിച്ച് പോകുന്ന കാര്യം ശശി തരൂരിനറിയാമോ? ഇതൊക്കെ ആദ്യം പഠിക്കണം. എന്നിട്ട് അനാവശ്യവും അധികവുമായ അവധികള്‍ എടുത്തു കളയണം. അതാണു ക്രീയേറ്റിവിറ്റി എന്നു പറയുന്നത്. അല്ലാതെ ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാവരും ജോലി ചെയ്യണം എന്നു പറയുന്നതല്ല.

അയ്യോ ഏതൊക്കെയാണു ക്രിയേറ്റിവ് സജഷന്‍സ് എന്ന ബുക്കിന്റെ പഴയ പതിപ്പാണു എന്റെ കൈയില്‍ ഇരിക്കുന്നത്, ഇതിനെ ആ ലിസ്റ്റില്‍ നിന്ന് നീക്കിയ വിവരം ഞാന്‍ അറിഞ്ഞതേ ഇല്ല! സോറി ട്ടോ :)

ഡിയര്‍ ഫ്രണ്ട്, അതാണു ക്രിയേറ്റീവ്, ഇത് ക്രിയേറ്റീവ് സജഷനേ അല്ല എന്നത് താങ്കളെപ്പോലെ ഇടത്പക്ഷത്തിന്റെ ചെയ്തികള്‍ മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരുവ്യക്തിയുടെ അഭിപ്രായം മാത്രമല്ലേ? അതുകൊണ്ട് മാത്രം അത് ശരിയാവണമെന്നില്ലല്ലൊ!


കൂട്ടത്തില്‍ ഇതിനോട് കൂട്ടിവായിക്കാന്‍ മറ്റൊന്നു പറയട്ടെ, ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തി ദിവസം സമരങ്ങളും പണിമുടക്കുകളും കൊണ്ട് ഇല്ലാതാവുന്ന സംസ്ഥാനം എതാണു, ഏത് രാഷ്ട്രീയ സംഘടന ആണു അതിന്റെ പിന്നില്‍ എന്ന് സ്വയം ഒന്നു ചോദിച്ചു നോക്കൂ, അതെങ്ങനെ?
ഉറങ്ങുന്നവനെ ഉണര്‍ത്താന്‍ ആവും താങ്കളേപ്പോലെ തലച്ചോറേ പണയം വച്ചിട്ട് ഉറക്കത്തിലാണെന്ന് നടിക്കുന്നവരെ എങ്ങനെ ഉണര്‍ത്തും?

3. ശശി തരൂര്‍ മാതൃരജ്യം പോലെ കരുതുന്ന അമേരിക്കയില്‍ പൊതു അവധി ഇല്ല.

ഇതും അങ്ങൂഹിച്ചു അല്ലേ?
പേരേ ഉള്ളൂ ഇല്ലാത്തത്, അവധികള്‍ മറ്റൊരു പേരില്‍ ഉണ്ട്!

ദേ ഇവിടൊന്നു ക്ലിക്കി ഉറപ്പാക്കിക്കൊള്ളൂ

(ഇതുകണ്ടാലും ധാരണ തിരുത്തുമെന്ന് തീരെ ഉറപ്പ് പോരാ)

വിയെറ്റ്നാമില്‍ ഒരു നല്ലകാര്യം ചെയ്തത് കൊണ്ട് അത് ഫോളോ ചെയ്യണമെന്ന് പറയുന്നതെങ്കിലും പോസിറ്റീവ് ആയി എടുക്കാന്‍ ശ്രമിക്കൂ സുഹൃത്തേ.

കേരളത്തിലെ 'ചില'കമ്യൂണിസ്റ്റ് സഖാക്കള്‍ "പള്ളികുളം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സിപിയെമ്മിന്റെ സ്ഥാനാര്‍ത്ഥി സ: സുഗുണന്‍ തോല്‍ക്കാന്‍ കാരണം സിഐഎയും അമേരിക്കയും ആണെന്ന്" പറയുന്നത് പോലെയാണു എല്ലാ രാഷ്ട്രീയക്കാരും എന്ന് കൂടേ അങ്ങൂഹിക്കാതെ കാളിദാസാ :)

സാജന്‍| SAJAN said...

കാളിദാസന്‍,

4.കൈപ്പള്ളിയെ ഇതു പോലെ അപമാനിക്കരുത്. ഫോണ്‍ ചെയ്യലും മെസേജ് അയക്കലും ഏത് കോത്താഴത്തുകാരനും തിരുവനന്തപുരംകാരനും വര്‍ഷങ്ങളായി ചെയ്യുന്ന സാധാരണ പരിപാടിയാണ്. അതാണോ ലോകത്തിലെ എട്ടാമത്തെ അത്ഭുതം പ്രവര്‍ ത്തിക്കുന്ന ട്വിറ്റര്‍ വകുപ്പു മന്ത്രി ചെയ്യുന്നതു കണ്ട് കൈപ്പള്ളി, അഭിമാനപുളകിതനായത്.

ഛേ! സുഹൃത്തേ ആദ്യം എഴുതിയ കമന്റിന്റെ ആത്മവിശ്വാസം തീരെ ഇല്ലല്ലൊ ഈ വരികള്‍ക്ക്, ഇത്തവണ ആരോപണം തീരെ ദുര്‍ബലമായി എന്ന് തന്നെയുമല്ല, കൊട്ട് കൈപ്പള്ളിക്കിട്ടായി,

ഇങ്ങനെ ഉരുളരുത് സഖാവെ മേനിയില്‍ മണ്ണു പറ്റും :) താങ്കളുടേ ആദ്യത്തെ രണ്ട് കമന്റിലും ഈ പ്രവൃത്തികൊണ്ട് തരൂരിന്റെ മൊത്തം ലീഡെര്‍ഷിപ് ക്വാളിറ്റിയെ അളന്നു മാര്‍ക്കിട്ടു വച്ചിരുന്നുവെങ്കിലും ഇവിടെ അതില്‍ നിന്ന് പിന്നോട്ട് പോയല്ലോ! ആദ്യം പറഞ്ഞതൊക്കെ നിലം തൊടാതെ പാഞ്ഞുപോയെന്ന് സ്വയം തോന്നിത്തുടങ്ങിയോ?

ഇങ്ങനെയൊന്നും ആയിരുന്നില്ല വേണ്ടിയിരുന്നത്, പിടിച്ച മുയലിന്റെ കൊമ്പ് ഇത്ര വേഗത്തില്‍ വിടരുതായിരുന്നു.

5. ഇപ്പോള്‍ ഭൂമി ഒരു വട്ടം കറങ്ങി വന്നിരിക്കുന്നു. എന്നു വച്ചാല്‍ ശശി തരൂരും മറ്റെല്ലാ എം പി മാരെയും പോലെയാണെന്ന്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ. ഇപ്പോള്‍ കൂടുതല്‍ സഹതാപം തോന്നുന്നു.

താങ്കള്‍ വലിയ കണ്ടുപിടിത്തമെന്ന രീതിയില്‍ അവതരിപ്പിച്ചതാണു ഇത്!
മറ്റുള്ളവരെക്കാള്‍ എന്തെങ്കിലും ശശി തരൂറിനു കൂടുതല്‍ ഉണ്ടെന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതായി ഒരു ധ്വനി വായനക്കാര്‍ക്ക് ഉണ്ടാക്കാന്‍ ഇത് ഫീല്‍ ചെയ്യും.

അതുകൊണ്ട്, അയാള്‍ മറ്റുള്ളവരെക്കാള്‍ ആരാധിക്കപ്പെടേണ്ടവനാണെന്നോ,
പ്രത്യേകതകള്‍ ഉള്ളയാളാണെന്നോ എഴുതിയ എന്റെ ഒരു കമന്റിന്റെ ഭാഗം എടുത്ത് കാണിച്ചിട്ട് മതിയാരുന്നല്ലോ ഈ വട്ടം കറങ്ങലും ഈ സഹതാപം കൊള്ളലും,
താങ്കളുടെ ദരിദ്രമായ ചിന്താ ശേഷിയാണു കാളിദാസന്‍ ഇവിടെയും വെളിവാകുന്നത്, അന്തമില്ലാത്ത ഊഹങ്ങള്‍ ! ഇത് കാണുമ്പോള്‍ സഹതാപം കൊള്ളുന്നത് തീര്‍ച്ചയായും മറ്റ് വായനക്കാരാണ്.

സമയമുണ്ടെങ്കില്‍ , മനസുണ്ടെങ്കില്‍ ആദ്യത്തെ കമന്റ് മുതല്‍ വീണ്ടും വായിക്കുക, ഊഹിക്കാതെ അടുത്ത തവണ എഴുതാന്‍ എന്തെങ്കിലും വീണുകിട്ടും സത്യം :)

മുന്‍‌കൂര്‍ ജാമ്യം: ഓരോന്നായി എടുത്തെടുത്ത് കമന്റെഴുതുന്നത് അപ്രാപ്യമായ ഒരു സംഗതി അല്ലെങ്കിലും, പരിമിതമായ എന്റെ ഒഴിവു സമയങ്ങള്‍ അത്തരം നേരം പോക്കുകള്‍ക്ക് അനുകൂലമല്ല, അതുകൊണ്ട് താങ്കള്‍ എഴുതുന്നതിനൊക്കെ മറുപടി ലഭിച്ചില്ലെങ്കില്‍ അത് മറുപടി ഇല്ലാത്തത് കൊണ്ടാണെന്ന് കരുതരുതെന്ന് മാത്രം ഒരപേക്ഷയുണ്ട്:)

സാജന്‍| SAJAN said...

ക്ഷമിക്കണം കമന്റില്‍ ഇട്ട ലിങ്ക് വര്‍ക്കാവുന്നില്ല,
ഇവിടെ ക്ലിക്കിക്കോളൂ :)

Areekkodan | അരീക്കോടന്‍ said...

ഇതിപ്പോ അസ്സല്‍ കട്ടുറുമ്പ് കടി തന്നെ ആയിപ്പോയല്ലോ...

Sabu Kottotty said...
This comment has been removed by the author.
Sabu Kottotty said...

“തിരുവനന്തപുരത്ത് വല്ലതും തരൂരിന് ചെയ്യാന്‍ കഴിയണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാവണം. തരൂരിന്റെ ശ്രമത്തില്‍ നടക്കുന്ന ഒരു നല്ലകാര്യവും ഇന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് വക്കാലല്ലെങ്കിലും പ്രവര്‍ത്തിയില്‍ നമുക്ക് കാണാം.”

കൈപ്പള്ളിയുടെ ബ്ലോഗിലെ കേരളാ ഫാര്‍മറുടെ ഈ പരാമര്‍ശമാണ് ഇതില്‍ ശരിയായി എനിയ്ക്കു തോന്നുന്നത്. കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ പ്രതിപക്ഷ ജനപ്രതിനിധികള്‍ നടപ്പിലാക്കാന്‍ ആഗ്രഹിയ്ക്കുന്ന ജനോപകാര പദ്ധതികളൊന്നും നടപ്പിലാക്കില്ല, അതിനനുവദിയ്ക്കുകയുമില്ല. വികസനത്തിന്റെ അവകാശം കിട്ടീല്ലെങ്കിലോ! അതിന് ആരും മോശക്കാരല്ല. പണ്ട് തീവണ്ടിപ്പാത വന്നപ്പോള്‍ നാടിനെ രണ്ടായി മുറിയ്ക്കുമെന്നു പറഞ്ഞ് സമരം ചെയ്തു എന്നു കേട്ടിട്ടുണ്ട്. എനിയ്ക്ക് അതോര്‍മ്മയില്ല. പക്ഷേ തൊഴിലാളികളുടെ പണിപോവുമെന്നു പറഞ്ഞു കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്‍ത്തു സമരം ചെയ്തവര്‍ ഇന്ന് ലാപ്ടോപ്പും ചുമന്നാണു നടക്കുന്നത്. നല്ല റോഡിനു ശ്രമിച്ചപ്പോള്‍ അതിനും വിലങ്ങുതടിയായി! ഇതൊക്കെത്തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ ഈ ദരിദ്രാവസ്ഥയ്ക്കു കാരണം. ഒരു വികസനവും വരാനനുവദിയ്ക്കില്ല. പിന്നെ എങ്ങനെ വികസിയ്ക്കാനാ? രാഷ്ട്രീയ നേതാക്കളുടെ കീശമാത്രമാണ് ഇപ്പോള്‍ വീര്‍ക്കുന്നത്.

ഒരുപാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഒരു പുതിയ തൈമരം നടും. അതിനു വെള്ളവും വളവും പകര്‍ന്നു പരിപാലിച്ചു വളര്‍ത്തും. അഞ്ചുകൊല്ലം കഴിയുമ്പോള്‍ അടുത്തവന്‍ അധികാരിയാവും. അതു മൂടോടെ പിഴുതുമാറ്റി പുതിയ തൈ നടും. ഇങ്ങനെ രാജ്യത്തിന്റെ വികസനം ശൈശവത്തില്‍ത്തന്നെ നില്‍ക്കും. എന്നിട്ടു മറ്റുള്ളവരെ കുറ്റവും പറയും.

ഇവിടെയാണു നാം വികസിത രാജ്യങ്ങളെ മാതൃകയാക്കേണ്ടത്. അവര്‍ വികസനത്തിന്റെ തൈമരം നടും അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആ മരത്തിലെ ഉണങ്ങിയതും കേടായതുമായ ഭാഗങ്ങള്‍ മുറിച്ചുമാറ്റി മരുന്നുപുരട്ടി വളര്‍ത്തും.ഇതു പലതവണ ആവര്‍ത്തിയ്ക്കുമ്പോള്‍ വളരെ ശക്തിയില്‍ അവിടെ വികസനം വരും. ഇവിടെ തമ്മിലടിയ്ക്കാനേ നേരമുള്ളൂ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കും നേരമില്ല. അങ്ങനെയുള്ള രാജ്യത്ത് ശശിതരൂരല്ല ആരുവിചാരിച്ചാലും തിരുവനന്തപുരമല്ല ഒരു സ്ഥലവും വികസിയ്ക്കില്ല. ലീ സെബിന്റെ കാര്യം ഇതിനുദാഹരണമായി നമുക്കു ചേര്‍ക്കാം. നമ്മുടെ ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്മാരുടയും കര്‍ത്തവ്യബോധമാണ്. ആ ജീവന്‍ നഷ്ടപ്പെടുത്തിയത്.

ഉറുമ്പ്‌ /ANT said...

കൊട്ടോട്ടിക്കാരാ,
കേരളാ ഫാർമറുടെയും താങ്കളുടെയും അഭിപ്രായങ്ങൾ വായിച്ചു. സാരാംശം: ഇടതുമുന്നണി കേരളം ഭരിക്കുമ്പോൾ എന്തു വികസന പ്രവർത്തനം കേന്ദ്രത്തിൽ നിന്നും വന്നാലും അത് പാരവച്ച് പണ്ടാരടങ്ങും. തിരിച്ചും എന്നു പറയാം. വാദത്തിനായി അംഗീകരിച്ചാൽ‌പോലും ദഹിക്കാത്ത ചിലതുണ്ട് അതിൽ. കാരണം നിഷ്പക്ഷമായി ചിന്തിക്കുന്ന ഏത് തിരുവനന്തപുരം നിവാസിയും പറയും ഓ.രാജഗോപാൽ മന്ത്രിയായപ്പോഴാണ് തിരുവനന്തപുരത്ത് ചിലതെങ്കിലും മാറ്റം സംഭവിച്ചതെന്ന്. വിഴിഞ്ഞം പദ്ധതിയുടെ പ്രതിരോധവകുപ്പിന്റെ അനുമതി ലഭിക്കുന്നത് ശ്രീ. ഏ.കെ. ആന്റ്റണി. കേന്ദ്ര മന്ത്രിയായിരുന്ന സമയത്താണ്. ശ്രീ. ഫാർമറുടെ അഭിപ്രായം ശരിയാകണമെങ്കിൽ, അതിലും ഇടതുപക്ഷ സർക്കാർ പാര വച്ചിരിക്കണമല്ലോ? അനുമതിക്കാ‍യി അക്ഷീണം പരിശ്രമിച്ച ശ്രീ. എം.വിജയകുമാറിന്റെ പേരുപോലും സൂചിപ്പിക്കപ്പെട്ടില്ല ഒരിടത്തും. മുഴുവൻ ക്രെഡിറ്റും ആന്റണിക്ക്. അപ്പോഴും പാര വച്ചോ?
ഇനി കേരളഫാർമർ പറയുന്ന മറ്റൊരു തടസ്സം, എം.പി. ഫണ്ടുപയോഗിക്കാൻ കളക്റ്റർ തടസ്സം നിൽക്കുന്നൂവെന്നാണ്. സുഹൃത്തേ നിസ്സംശയം പറയാം തിരുവനന്തപുരം നിവാസികൾ സ്വപ്നം കാണുന്നത് കേവലം എം.പി. ഫണ്ടിലൊതുങ്ങുന്ന വികസനമല്ല. കാലാകാലങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്ന നഗരവികസനം കേവലം എം.പി. ഫണ്ടിലൊതുങ്ങില്ല. ഇനി കളക്റ്റർ തടസ്സം നിൽക്കുന്നു എന്നു പറയുന്നത്‌ വാദത്തിനായി ശരിവച്ചാൽ, തെളിവു സഹിതം ഒരു പരാതി നൽകട്ടെ നമ്മുടെ എം,പി., നടപടി ഉണ്ടാകുന്നില്ലെങ്കിൽ അതു പറയട്ടെ. ശശി തരൂർ എന്ന പ്രഗത്ഭനെ എം.പി. ആയി തിരഞ്ഞെടുക്കുമ്പോൾത്തന്നെ തിരുവനന്തപുരത്തിന്റെ മനസ്സിൽ കണക്കു കൂട്ടിയിരിക്കും അദ്ദേഹം മന്ത്രിയാകുമെന്ന്. അദ്ദേഹത്തെ തിരുവനന്തപുരത്തിന്റെ അതിരുകൾക്കുള്ളിൽ കെട്ടിയിടാമെന്നു വ്യമോഹിച്ചില്ല.
പക്ഷേ, സ്ഥലം എം.പി. എന്ന നിലയിൽ അദ്ദേഹം ചെയ്തു തീർക്കേണ്ട ചില കർത്തവ്യങ്ങളുണ്ട്. അതിൽ നിന്നും തരൂർ ഒഴിഞ്ഞു മാറുന്നത് തിരുവനന്തപുരത്തിനു മാത്രമല്ല, കേരളത്തിനു മുഴുവൻ നഷ്ടമാണ്. കഴിയുമെങ്കിൽ തരൂരിനോട് ട്വീറ്റു, പണ്ട് സി.പി.രാമസ്വാമി അയ്യർ സ്വപ്നം കണ്ട-കോവളം മുതൽ കഴക്കൂട്ടം വരെ നഗരവ്യാപ്തി വികസിപ്പിക്കുക- പദ്ധതി ഒന്നു പൊടിതട്ടിയെടുക്കാൻ. പുണ്യം കിട്ടും ആ ജന്മം കൊണ്ട്. ലക്ഷക്കണക്കിനു പുരോഗമന വാദികളായ തിരുവനന്തപുരം സ്വദേശികൽ ആ മഹാന്റെ പുറകിൽ അണിനിരക്കും, ഇന്നില്ലാത്ത ബഹുമാനം സാധാരണക്കാരന്റെ മനസ്സിൽ അദ്ദേഹത്തിനു ലഭിക്കും.

ഉറുമ്പ്‌ /ANT said...

അരീക്കോടൻ മാഷേ, സലാം
നന്ദി വന്നതിന്.

ഉറുമ്പ്‌ /ANT said...

ദയവുചെയ്ത് ഇവിടെ വരുന്ന ബ്ലോഗർമാർ ഇതൊരു രാഷ്ട്രീയ ചർച്ചയാക്കാതിരിക്കാൻ ശ്രമിക്കുക.

ഒരു മണ്ഡലത്തിലെ എം.പി., എന്തു നൽകണം, അദ്ദേഹത്തിൽ‌നിന്നും പൊതുജനം എന്തു പ്രതീക്ഷിക്കുന്നു?

ആ വഴിക്കു ചർച്ച പോയാൽ ഇതൊരു ഉത്പാദനക്ഷമമായ ചർച്ചയാക്കി മാറ്റാനാവും.

ഇവിടെ വന്ന എല്ലാപേർക്കും നന്ദി.

Sabu Kottotty said...

ഉറുമ്പ് എന്നെ തെറ്റിദ്ധരിച്ചിരിയ്ക്കുന്നു. ഞാന്‍ ഫാര്‍മറുടെ കമന്റ് നല്ല അര്‍ത്ഥത്തിലാണ് എടുത്തിട്ടുള്ളത്. ഒരു പ്രത്യേക പാര്‍ട്ടി എന്ന അര്‍ത്ഥത്തിലല്ല. മാറിമാറിവരുന്ന പാര്‍ട്ടികള്‍ എന്ന അര്‍ത്ഥം മാത്രം എടുത്താല്‍ മതി. തുടര്‍ന്നു വിശദീകരിച്ചിട്ടുണ്ടല്ലോ. തിരുവനന്തപുരത്തിന്റേതെന്നല്ല കേരളത്തില്‍ എല്ലായിടത്തെയും വികസനം ഞാന്‍ കാണുന്ന സ്വപ്നം മാത്രമാകുന്നതില്‍ ദു:ഖമുണ്ട്. പരസ്പരമുള്ള പഴിചാരല്‍ മാത്രമല്ലേ എല്ലാരും ബാക്കി വയ്ക്കുന്നത്? ശശിതരൂര്‍ തിരുവനന്തപുരത്തിന്റെ എം‌പിയാണ്. അദ്ദേഹം അതിന്റെ ഉത്തരവാദിത്വവും കാണിയ്ക്കേണ്ടതുണ്ട്. ഒരു മന്ത്രികൂടിയായതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രകടനം കാഴ്ചവയ്ക്കാനും കഴിയും, കഴിയണം. താങ്കളുടെ പോസ്റ്റിനു വിയോജനക്കുറിപ്പല്ല എന്റെ കമന്റ്.

ഉറുമ്പ്‌ /ANT said...

കൊട്ടോട്ടിക്കാരാ,
ഒരു വിശദീകരണം ആവശ്യമില്ലാത്ത് വിധം വ്യക്തമായിത്തന്നെയാണ് താങ്കൾ നേരത്തെ ചെയ്ത കമെന്റ്റിൽ താങ്കളുടെ വീക്ഷണം പറഞ്ഞത്‌. ഞാനത് ഒരു പക്ഷം‌പിടിക്കലായി കണക്കാക്കിയിട്ടുമില്ല. എന്റെ വാദങ്ങൾ അംഗീകരിക്കുന്നവർ മാത്രമേ ഈ ബ്ലോഗിൽ വരാവൂ എന്നു ഞാൻ എവിടെയും ആവശ്യപ്പെട്ടിട്ടുമില്ല.
താങ്കളുടെ അഭിപ്രായങ്ങളെ പൂർണ്ണ അർഥത്തിൽ സ്വാഗതം ചെയ്യുന്നു.
പക്ഷേ കേരളാ ഫാർമറുടെ അഭിപ്രായങ്ങളെ നിങ്ങൾ എടുത്തെഴുതുപോൾ, അതിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിൽ നിന്നും നിങ്ങൾക്ക് ഒഴിഞ്ഞു മാറാനാവില്ലാ എന്നു ഞാൻ കരുതുന്നു. പ്രത്യേകിച്ച് അദ്ദേഹം ഇവിറ്റെ വന്ന് ഒരഭിപ്രായ പ്രകടനം നടത്താതിനാൽ.

kaalidaasan said...
This comment has been removed by the author.
Sabu Kottotty said...

കൈപ്പള്ളിയുടെ പോസ്റ്റിനെപ്രതിയാണല്ലോ ഈ പോസ്റ്റു വന്നത്. അവിടെ കേരളാ ഫാര്‍മറിട്ട കമന്റിന്റെ ഒരുഭാഗം കാളിദാസന്‍ കമന്റിലൂടെ ഇവിടെയും പോസ്റ്റിയിട്ടുണ്ടല്ലോ. അതിനാല്‍ ഒന്നുപയോഗിച്ചെന്നു മാത്രം. കൈപ്പള്ളിയുടെ പോസ്റ്റിനെ ഇവിടെ ചര്‍ച്ചാ വിഷയമാക്കാമെങ്കില്‍ അവിടെ പോസ്റ്റിയ കമന്റില്‍നിന്നുള്ള സൂചന ഇവിടെയും ഉപയോഗിച്ചുകൂടെ? താങ്കളുടെ പോസ്റ്റിന്റെ കമന്റില്‍നിന്നാണ് ഞാന്‍ കോപ്പിയെടുത്തത്. നമ്മുടെ രാജ്യത്തിന്റെ ദയനീയാവസ്ഥ സൂചിപ്പിച്ചെന്നേയുള്ളൂ. മറിച്ചു മാത്രം ചിന്തിച്ചാല്‍ തുടര്‍ ചര്‍ച്ചയ്ക്കു കൊട്ടോട്ടി അശക്തനാകും.

kaalidaasan said...

ഹൈക്കോര്‍ട്ട് ബഞ്ച് വന്നാല്‍ വികസനമായോ? കട്ടര്‍ നികന്നാല്‍ വികസനമായോ? പൈപ്പ് നന്നായാല്‍ വികസനമായോ? ഇതൊക്കെ എം.പിയുടെ പണിയാണോ? എന്നാ പിന്നെ എം.എല്‍.ഏയും പഞ്ചായത്ത് മെംബറും ഒന്നും വേണ്ടല്ലോ.... എല്ലാ പണിയും എം.പി ചെയ്താല്‍ മതി.


ഹൈക്കോര്‍ട്ട് ബഞ്ച് വന്നാല്‍ വികസനം തന്നെയാണ്. കേരള സര്‍ക്കാരിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. സര്‍ക്കാരിനു പല വിഷയങ്ങളിലും ഹൈക്കോടതിയുമായി ഇടപെടേണ്ടതുണ്ട്. പലപ്പോഴും സര്‍ക്കാര്‍ സെക്രട്ടറിമാരും മറ്റ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും ഹൈ ക്കോടതിയി ഹാജരാകേണ്ടതുണ്ട്. ഇന്നു നടക്കുന്നത് ഇവര്‍ തലേദിവസം ഏറണാകുളത്ത് വന്ന് താമസിക്കുകയാണ്. ഇതു വഴി സര്‍ക്കാരിനുണ്ടാകുന്ന സമയ നഷ്ടവും പണ ചെലവും അതി ഭീമമാണ്.

പൈപ്പ് നന്നായാല്‍ വികസനം തന്നെയാണ്. മുടങ്ങാതെ കുടിവെള്ളം കിട്ടുക എന്നതാണ്, ആധുനിക മനുഷ്യന്‍ വികസനത്തിന്റെ മനദണ്ധമായി കണക്കാക്കുനത്. പുരാതന ജീവികള്‍ ഒരു പക്ഷെ അത് വികസനമായി കരുതില്ല.


വികസന പ്രവര്‍ത്തനത്തിനു പഞ്ചായത് മെം ബര്‍ മതിയെങ്കില്‍ , എം എല്‍ എ യോ എം പി യോ, മന്ത്രി തന്നെയോ ആവശ്യമില്ല. എന്തിനാണിവരെ തീറ്റിപ്പോറ്റാന്‍ പണം ചെലവഴിക്കുന്നത്?

അല്ല, തിരുവനന്തോരത്ത് നിന്ന് ജയിച്ചു പോയ എത്രപേരാ പണി വൃത്തിയായി ചെയ്തു? അതൊക്കെ പോട്ടെ, കേരളത്തീന്ന് ജയിച്ചുപോയ എത്ര എം.പി മാര്‍ മര്യാദയ്ക്ക് പണിയെടുക്കുന്നു?

തിരുവനതപരുത്തു നിന്ന് ജയിച്ചുപോയ ശശി തരൂര്‍ എന്ന ട്വിറ്റര്‍ വകുപ്പ് മന്ത്രി ആദ്യം ചെയ്യേണ്ട വൃത്തിയായ പണീ തിരുവനന്തപുരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക എന്നതാണ്. അതാണു ജന പ്രതിനിധി കൊണ്ട് ഉദ്ദേശിക്കുന്നത്. ജനപ്രതിനിധി എന്നു പറഞ്ഞാല്‍ നികുതി ദായകന്റെ പണം ധൂര്‍ത്തടിക്കുന്ന വെള്ളാനയാണെന്നു വിശ്വസിക്കുകയും അതിനു പിന്നണി പാടുന്നവരുടെയും വികല ചിന്തകളല്ല വികസനം എന്ന് സാധാരന മനുഷ്യര്‍ മനസിലാക്കുനത്.

ഈ വിചാരണ ചെയ്യുന്നതില്‍ എത്ര പേര്‍ക്ക് ശശിതരുരിന്റെ ശരിക്കുള്ള ബാക്ക്ഗ്രൌണ്ട് അറിയാം? ചുമ്മാതെ ഖദറിട്ടും ഇങ്കുലാബ് വിളിച്ചും നടക്കുന്ന രാഷ്ട്രീയക്കാരുമായിട്ട് അങ്ങേരെ താരതമ്യപ്പെടുത്തുന്നതിനു മുന്‍പ് അയാളാരാണെന്ന് ആദ്യം മനസ്സിലാക്ക്.


ശശി തരൂരിന്റെ ശരിക്കുള്ള ബാക്ക് ഗ്രൌണ്ടില്‍ നിന്നും ചില ഏടുകള്‍ അറിയാന്‍ ഇവിടെ നോക്കുക.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

സാധാരണ ഗതിയില്‍ രാഷ്ട്രീയം/പൊതുസേവനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എറൌണ്ട് ദ് ക്ലോക് വര്‍ക്ക് ചെയ്യുന്നവര്‍ ആയിരിക്കും.

ഓഫീസില്‍ ഇരുന്ന് ചെയ്യുന്നത് മാത്രമാണു അവരുടെ ജോലി എന്ന് കരുതിയാല്‍ താങ്കള്‍ക്ക് വീണ്ടും തെറ്റി എന്നു മാത്രമേ പറയാന്‍ ആവൂ.


രാഷ്ട്രീയം/പൊതുസേവനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല ജീവനുള്ള ഉണര്‍ന്നിരിക്കുന്ന എല്ലാ വ്യക്തികളും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കും. പൊതു അവധി കിട്ടി എന്നു കരുതി അന്നു മുഴുവന്‍ ആരും ഉറങ്ങില്ല. നിത്യജീവിതത്തില്‍ ചെയേണ്ട പല ജോലികളും അന്ന് ചെയ്യും.


ഓഫീസില്‍ ഇരുന്നു ചെയ്യുന്ന ജോലി എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്, ജോലിയേക്കുറിച്ചു ശശി തരൂര്‍ അത് പറഞ്ഞത്. അത് അദ്ദേഹത്തിന്റെ വിഡ്ഡിത്തവും യാധാര്‍ത്ഥ്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതിന്റെ ലക്ഷണവുമാണ്. അദ്ദേഹം പറഞ്ഞത് ഗാന്ധി ജയന്തി ദിനത്തിലെ പൊതു അവധിയേക്കുറിച്ചാണ്. വിയറ്റ് നാമില്‍ ഹോ ചിമിന്റെ ജന്മദിനം പൊതു അവധിയല്ല എന്നാണദ്ദേഹം പറഞ്ഞത്. എന്ന് വച്ചാല്‍ ഒരു അര്‍ത്ഥമേ ഉള്ളു. അന്ന് ജോലിക്കാരെല്ലാം ഓഫീസില്‍ പോയി ജോലി ചെയ്യുന്നു. കൂടുതല്‍ ജോലി ചെയ്യുന്നു. അതിനു കഷ്ടപ്പെട്ട് മറ്റൊരു വ്യാഖ്യാനം നല്‍കുന്നതു കണുമ്പോള്‍ വീണ്ടും സഹതാപം തോന്നുന്നു. കാലു നക്കുന്നത് മനസിലാക്കാം. ഭൂമി കുഴിച്ച് ആ കുഴിയില്‍ കിടന്നു കാലു നക്കുന്നത് കാണുമ്പോള്‍ അറപ്പു തോന്നുന്നു.

kaalidaasan said...

സാജന്‍,

ഡിയര്‍ ഫ്രണ്ട്, അതാണു ക്രിയേറ്റീവ്, ഇത് ക്രിയേറ്റീവ് സജഷനേ അല്ല എന്നത് താങ്കളെപ്പോലെ ഇടത്പക്ഷത്തിന്റെ ചെയ്തികള്‍ മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരുവ്യക്തിയുടെ അഭിപ്രായം മാത്രമല്ലേ? അതുകൊണ്ട് മാത്രം അത് ശരിയാവണമെന്നില്ലല്ലൊ!


ഇതാണ്, ആശയ പാപ്പരത്തം. ഇടതുപക്ഷത്തിന്റെ ചെയ്തികളും ഇതുമായി യാതൊരു ബന്ധവുമില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ പൊതു അവധി ദിനങ്ങളുള്ളത് ഇന്‍ഡ്യയിലാണ്. അത് കൂടുതലും അനാവശ്യ അവധികളുമാണ്. ശശി തരൂരൊക്കെ ശബ്ദമുയര്‍ത്തേണ്ടത് അതിനെതിരെയാണ്. മന്ത്രി എന്ന നിലയില്‍ അതിലൊക്കെ തീരുമാനമെടുപിക്കാന്‍ അദ്ദേഹത്തിനു മറ്റാരെക്കാളും കഴിയും.

മഹാത്മ ഗന്ധിയുടെ തൊഴിലിനോടുള്ള പ്രതിബദ്ധതയേക്കുറിച്ച് പറയുന്നവര്‍ അദ്ദേഹത്തിന്റെ ലളിത ജീവിതം കൂടി മാതൃകയാക്കേണ്ടതല്ലേ? ഒരു ദിവസം ഒരു ലക്ഷ രൂപ ചെലവഴിച്ചു ജീവിച്ച ശശി തരൂരിനൊന്നും മഹാത്മാ ഗാന്ധിയുടെ പേരുച്ചരിക്കാനുള്ള അര്‍ഹതയില്ല.

മഹാത്മാ ഗാന്ധി ചെയ്തിരുന്നത് നിസ്വാര്‍ത്ഥ സേവനമായിരുനു. അതിനെ ഓര്‍മിക്കാനും അതിന്റെ ഭഗമാകാനുമാണ്, അന്ന് ശുചീകരണവും മറ്റും പൊതു ജനം നടത്തുന്നത്. പണക്കൊഴുപ്പിന്റെ ജീവിത രീതി പിന്തുടരുന്ന ശശി തരൂരൊക്കെ ആദ്യം ചെയ്യേണ്ടത്, ഗാന്ധി ജയന്തി ദിനത്തില്‍ മറ്റുള്ളവരുടെ കൂടെ ചേര്‍ന്ന് ഏതെങ്കിലും പൊതു കക്കൂസ് വൃത്തിയാക്കുകയാണ്.

കൈപ്പള്ളിയും മറ്റു പലരും കളിയാക്കി പറയുന്ന ഖദറിട്ട നേതാക്കള്‍ അതില്‍ ഭാഗഭാക്കാകുന്നുണ്ട്. അതിലപ്പുറം ക്രീയേറ്റിവിറ്റി ഒന്നും ശശി തരൂരിന്റെ മണിമേട പ്രസംഗത്തിനില്ല.

താങ്കളേപ്പോലുള്ളവര്‍ക്ക് അര്‍ഹിക്കുന്ന നേതവാണീ മുഴുത്ത കാപട്യം.

kaalidaasan said...

സാജന്‍,

ഇതും അങ്ങൂഹിച്ചു അല്ലേ?
പേരേ ഉള്ളൂ ഇല്ലാത്തത്, അവധികള്‍ മറ്റൊരു പേരില്‍ ഉണ്ട്!

ദേ ഇവിടൊന്നു ക്ലിക്കി ഉറപ്പാക്കിക്കൊള്ളൂ

(ഇതുകണ്ടാലും ധാരണ തിരുത്തുമെന്ന് തീരെ ഉറപ്പ് പോരാ)


ധാരണ തിരുത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

അതിലെ ആദ്യത്തെ വാചകങ്ങള്‍ ഇവയാണ്.

The United States does not have national holidays (i.e., days where all employees in the U.S. receive a day free from work and all business is halted). The U.S. Federal government can only recognize national holidays that pertain to its own employees; it is at the discretion of each state or local jurisdiction to determine official holiday schedules.


ഇതിന്, ഒരര്‍ത്ഥമേ ഉള്ളു.

അമേരിക്കയില്‍ ദേശീയ അവധി ദിവസങ്ങളില്ല. കേന്ദ്ര സര്‍ക്കാരിനു ചില അവധി ദിവസങ്ങളുണ്ട്. അവ സര്‍ക്കാര്‍ ജോലിക്കാരെ മാത്രമേ ബാധിക്കു. സര്‍ക്കാര്‍ ജോലിക്കാര്‍ എത്രയാണു അമേരിക്കയില്‍ ഉള്ളതെന്നറിയവുന്നവര്‍ക്ക് അത് വളരെ പെട്ടെന്നു മനസിലാകും.

ഇന്‍ഡ്യയില്‍ ജീവിക്കുന്നവര്‍ക്കറിയാം പൊതു അവധി എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന്.

kaalidaasan said...

സാജന്‍,

വിയെറ്റ്നാമില്‍ ഒരു നല്ലകാര്യം ചെയ്തത് കൊണ്ട് അത് ഫോളോ ചെയ്യണമെന്ന് പറയുന്നതെങ്കിലും പോസിറ്റീവ് ആയി എടുക്കാന്‍ ശ്രമിക്കൂ സുഹൃത്തേ

വിയറ്റ്നാമിനേക്കുറിച്ച് തങ്കള്‍ക്കെന്തറിയാം ? ഹോ ചി മിന്റെ ജന്‍മദിനത്തില്‍ അവധി വേണ്ട, കൂടുതല്‍ ജോലി ചെയ്യാം എന്നത് അവിടത്തെ ജനങ്ങള്‍ സ്വമേധയാ തെരഞ്ഞെടുത്ത പുണ്യ പ്രവര്‍ത്തിയല്ല. ഏക കക്ഷി കമ്യൂണിസ്റ്റു ഭരണം നിലവിലുള്ള അവിടെ കമ്യൂണിസ്റ്റു സര്‍ക്കാര്‍ എടുത്ത തീരുമാനപ്രകാരമാണത് നടപ്പാക്കിയത്.

സമാനമായ ഒരു തീരുമാന്മെടുത്ത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ട്വിറ്റര്‍ വകുപ്പ് മന്ത്രിയുടെ സര്‍ക്കാരിനു ചങ്കൂറ്റമുണ്ടോ?

വിയറ്റ് നാമില്‍ നിയമം മൂലം നടപ്പാക്കിയ തീരുമാനം ഇന്‍ഡ്യയിലും നടപ്പക്കാനുള്ള ധൈര്യം ശശി തരൂരിനുണ്ടോ?

kaalidaasan said...

സാജന്‍,

ഛേ! സുഹൃത്തേ ആദ്യം എഴുതിയ കമന്റിന്റെ ആത്മവിശ്വാസം തീരെ ഇല്ലല്ലൊ ഈ വരികള്‍ക്ക്, ഇത്തവണ ആരോപണം തീരെ ദുര്‍ബലമായി എന്ന് തന്നെയുമല്ല, കൊട്ട് കൈപ്പള്ളിക്കിട്ടായി,

ഈ പോസ്റ്റ് കൈപ്പള്ളി സ്തുതിയാണെന്നു മനസിലാക്കിയ താങ്കളുടെ അക്ഷരജ്ഞാനത്തിനൊരു നല്ല നമസ്ക്കാരം. ഇവിടെ എഴുതിയ ഭൂരിഭാഗം പേരും കൈപ്പള്ളിയെ കൊട്ടുകയല്ല, ഓടിച്ചിട്ടു തല്ലുകയാണ്.

ശശി തരൂരിന്റെ ട്വിറ്റര്‍ പരിപാടി ഭരണരംഗത്തുമുപയോഗിക്കുന്നതിനേക്കുറിച്ചാണു കൈപ്പള്ളി ചോദിച്ചതെന്നും ആ ചോദ്യത്തെയാണ്, ഉറുമ്പ് കടിച്ചതെന്നും സുബോധം നശിക്കാത്ത ആര്‍ക്കും മനസിലാകും.ആനയെക്കൂടാതെ ആനപ്പിണ്ധത്തെ കൂടി അരാധിക്കുന്ന താങ്കളെ ഓര്‍ ത്ത് ലജ്ജ തോന്നുന്നു. ഇത്ര തരം താണ നിലവാരത്തില്‍ അഭിപ്രായം എഴുതാതെ സാജാ.


കൈപ്പള്ളിയുടെ ചോദ്യം വായിക്കാനുള്ള അക്ഷരാഭ്യാസമില്ലാത്ത താങ്കള്‍ക്ക് വേണ്ടി അല്ല ഇതു വായിക്കുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി ആ ചോദ്യം ഞാന്‍ ഇവിടെ പകര്‍ത്തുന്നു.

Sir, I am a follower of your tweets on twitter. I even saw you sent one while you were sitting there. It is really cool that we have a young charismatic Minister in parliament who tweets about the daily events. You have suerly set a trend. But sir you could also allow the vast majority of Indians to raise their concerns. Most indians do not even own a PC, so it would be ideal to impliment a system to receive SMS messages. This will set a milestone in dialogue between leaders and the electorate.


ഇത് പത്തു പ്രവശ്യം വായിക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നില്ല. അത് വായിച്ചു മനസിലാക്കാന്‍ താങ്കള്‍ ക്കാവില്ല. പൊട്ടക്കണ്ണന്റെ മാവേലേറായിരിക്കും താങ്കള്‍ ക്ക് യോജിച്ചത്

kaalidaasan said...

സാജന്‍,


താങ്കളുടെ ദരിദ്രമായ ചിന്താ ശേഷിയാണു കാളിദാസന്‍ ഇവിടെയും വെളിവാകുന്നത്, അന്തമില്ലാത്ത ഊഹങ്ങള്‍ ! ഇത് കാണുമ്പോള്‍ സഹതാപം കൊള്ളുന്നത് തീര്‍ച്ചയായും മറ്റ് വായനക്കാരാണ്.

സമയമുണ്ടെങ്കില്‍, മനസുണ്ടെങ്കില്‍ ആദ്യത്തെ കമന്റ് മുതല്‍ വീണ്ടും വായിക്കുക, ഊഹിക്കാതെ അടുത്ത തവണ എഴുതാന്‍ എന്തെങ്കിലും വീണുകിട്ടും സത്യം :).


എന്റെ ചിന്താശേഷിയുടെ ഗ്രേഡ് താങ്കള്‍ക്കും മറ്റുള്ളവര്‍ക്കുംഅളക്കാം. അളുകള്‍ എഴുതുന്നതിലും പറയുന്നതിലും നിന്നാണത് അളക്കപ്പെടുന്നത്.

പുരോഗതിയുടെ മുന്‍ ഗണനകള്‍ ഏത് സമൂഹവും നിശ്ചയിക്കുന്നത് ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ മാനസിലാക്കിയാണ്. 50 % ദരിദ്രരുള്ള ഇന്‍ഡ്യയേപ്പോലുള്ള രാജ്യത്ത് മുന്‍ഗണന, ഭക്ഷണം, പാര്‍പ്പിടം ആരോഗ്യം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ്. പുരോഗതി പ്രാപിച്ച ചരിത്രത്തിലെ എല്ലാ ജനതകളും അതാണു ചെയ്തിട്ടുള്ളത്. ചരിത്രം പഠിക്കാത്ത കഴുതകള്‍ക്കും സമൂഹത്തിലെ സഹജീവികളോട് പുച്ചം തോന്നുന്നവര്‍ക്കും ട്വീറ്റുന്നതാണ്, മുന്‍ഗണന എന്നു കരുതാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ഇങ്ങനെയുള്ള എന്റെ ചിന്താശേഷി ദരിദ്രമാണെന്ന് പറയാന്‍ ഏത് കൊഞ്ഞാണനും അവകാശമുണ്ട്. പക്ഷെ എല്ലാവരും അത്തരം കൊഞ്ഞാണന്മാരല്ല എന്നതിനു തെളിവാണ്, ഇവിടെ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം തെളിയിക്കുന്നത്.


കമന്റുകള്‍ മുഴുവന്‍ വയിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. സാജന്‍ എന്ന പേരില്‍ ഏതോ ഒരാള്‍ എഴുതിയ ഒരു കമന്റാണിത്.

ഇതിനുള്ള മറുപടി
പ്രീയ കാളിദാസന്‍, ശ്രീ ശശി തരൂരിനെപ്പോലെ തിരക്കുള്ള വി ഐ പി നടത്തുന്ന ഒരു പ്രെസ് കോണ്‍ഫെറെന്‍സ്, ആ മീടിങ്ങിനിടയില്‍ മൊബൈലില്‍ ഒരു കോള്‍ വരുന്നു അല്ലെങ്കില്‍ സെക്രട്ടറി ഒരു മെസേജ് അറിയിക്കുന്നു. സദസിന്റെ അനുവാദത്തോടെ/ക്ഷമാപണത്തോടെ അയാള്‍ അതെടുക്കുന്നു.

അങ്ങനെയാണു അത് സംഭവിച്ചതെങ്കില്‍ താങ്കള്‍ എന്ത് സമാധാനം താങ്കളുടെ കമന്റിനു പറയും ?

മീറ്റിങ്ങിനിടയില്‍ അയാള്‍ ബ്ലാക്ബെറി നോക്കിയത് കൊണ്ട് അയാള്‍ക്ക് വകതിരിവില്ല, ആര്‍ജവമില്ല എന്നൊക്കെ വച്ചുകാച്ചുന്ന മുന്‍‌വിധി തികഞ്ഞ അന്ധമായ രാഷ്ട്രീയ ശത്രുതയില്‍ നിന്നാണെന്ന് വായിക്കുന്ന ആര്‍ക്കാണു മനസിലാവാത്തത്?



കൈപ്പള്ളി അദ്ദേഹം ചോദിച്ച ചോദ്യം സ്വന്തം ബ്ളോഗില്‍ എഴുതിയത് ഇതാണ്.

Sir, I am a follower of your tweets on twitter. I even saw you sent one while you were sitting there. It is really cool that we have a young charismatic Minister in parliament who tweets about the daily events. You have suerly set a trend. But sir you could also allow the vast majority of Indians to raise their concerns. Most indians do not even own a PC, so it would be ideal to impliment a system to receive SMS messages. This will set a milestone in dialogue between leaders and the electorate.



ബ്ളോഗ് എഴുതിയ ആള്‍ പറയുന്നു, ശശി തരൂര്‍ ട്വീറ്റുന്നത് കണ്ടു എന്ന്. ആനക്ക് സംശയമില്ല, ട്വീറ്റിയതാണെന്ന്. ആനപ്പിണ്ധത്തിനാണു സംശയം . മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. വൈദ്യാ സ്വയം ചികിത്സിക്കുക ആദ്യം. എനിട്ടു മതിയില്ലേ മറ്റുള്ളവരെ ചികിത്സിക്കുന്നത്?

താങ്കളുടെ അപാരമായ ചിന്താശേഷി ഉപയോഗിച്ച്, വായിച്ചു മനസിലാക്കി, ഊഹിക്കാതെ എഴുതിയതാണാ പരാമര്‍ശമെന്ന്, ഇത് വായിക്കുന്നരെല്ലാം ഇപ്പോള്‍ മനസിലാക്കിയിരിക്കും.

സാജന്‍| SAJAN said...

കാളിദാസന്‍,

നിങ്ങള്‍ എല്ലാവരേയും ചിരിപ്പിച്ചുകൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണോ?

എന്തിനാ എന്റെ പ്രീയസുഹൃത്തേ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ മാത്രം എഴുതി ഇങ്ങനെ സ്വയം പരിഹാസ്യനാകുന്നത്?
ഒന്നാമത്തെ കമന്റില്‍ താങ്കള്‍ എഴുതിയത്:

കൈപ്പള്ളിയെ അറിയാത്തതു കൊണ്ടു മാത്രമല്ലഞാന്‍ അത് ചെറ്റ എന്നു വായിച്ചത്. ആ കമന്റിനു തൊട്ടു താഴെ അദ്ദേഹം വേറെ ചിലതെഴുതി. ഞാന്‍ ഞാന്‍ അതിലെ എന്നെപ്പറ്റിയുള്ള ചില പരാമര്‍ ശങ്ങള്‍ ഇവിടെ കോപ്പി ചെയ്യാം.



Kaippally കൈപ്പള്ളി ☢ said...
Kalidasan

It is evident from your mind set that you intend to see the world in your own contorted way. A sort of self sympathy mongering low life complex.


This is the same one sided low calibre method you have employed to criticize Sashi Tharoor.

Unfortunately a large percentage of under-educated under-privileged people have this complex.

October 10, 2009 11:23 AM


വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന ഈ കമന്റ് വയിച്ചപ്പോള്‍ ചെറ്റ എന്ന പ്രയോഗമായിരിക്കും അതെന്നാണു ഞാന്‍ കരുതിയത്.


ഇനി ഇതിന്റെ യാഥാര്‍ത്ഥ്യം നോക്കാം


കൈപ്പള്ളിയുടെ "ചെട്ട" കമന്റ് വന്നത് :ഒക്റ്റോബര്‍ 9, 1:07പി എം

അത് വായിച്ചു മനസിലാക്കി അതിനു താങ്കള്‍ എഴുതിയ മറുപടി ഒക്റ്റോബര്‍ 10, 9:59 പി എം.
(അതാണു ഞാന്‍ ഉദാഹരണമായി എടുത്തെഴുതിയത്,)

അതിനു താഴെ താങ്കളുടെ ആ പ്രശസ്തമായ "ചെറ്റ" കണ്ടെത്തലിന്റെ മറുപടിയായാണു താങ്കള്‍ ഇപ്പോ ക്വോട്ട് ചെയ്ത കൈപ്പള്ളിയുടെ അടുത്ത മറുപടിക്കമന്റ് അത് എഴുതിയത്ഒക്ടോബര്‍ 10, 11:23

അതായത് കൈപ്പള്ളി കമന്റെഴുതുന്നതിനു മുമ്പേ കൈപ്പള്ളിയുടെ ഈ കമന്റും താങ്കള്‍ വായിച്ചു അതിന്റെ കൂടേ മുമ്പേ പറഞ്ഞതും കൂടെ ചേര്‍ത്ത് വായിച്ചൊരു തീരുമാനത്തിലെത്തി!


നമിച്ചു മാഷേ ഞാന്‍ ഇത്തരം പോളിടെക്നിക്കുകളിലൊന്നും പഠിക്കാത്തത് കൊണ്ട് ഇതുമാതിരിയുള്ള അക്ഷരഭാസം എനിക്കിത്തിരി കുറവാണു,ക്ഷമിച്ചുകള :)

ഇതുപോലെ തന്നെയുള്ള താങ്കളുടെ ബാക്കി കണ്ടുപിടിത്തങ്ങള്‍ക്കൊക്കെ മറുപടി എഴുതാന്‍ ഇരുന്നാല്‍ ഞാന്‍ സ്വയം കൃതാര്‍ത്ഥനാവും.

ആരുടേയൊ ഒക്കെ മുമ്പില്‍ വേദമോതരുതെന്ന് പണ്ട് കാരണാവര്‍ പറഞ്ഞിട്ടുണ്ട്, ദയവായി എന്നെ വെറുതെ വിടുക:)

എനിക്ക് വേറെ ജ്വാലികളുണ്ട് :)

സാജന്‍| SAJAN said...

കാളിദാസന്‍ മുമ്പിലുള്ള കമന്റില്‍ ഒരു ടൈപ്പോഗ്രാഫിക് എറര്‍ ഉണ്ട്
ഒക്ടോബര്‍ 10 9:59 പി എം എന്നുള്ളത് എഒക്ടോബര്‍ 10, 9:59 എ എം ആണു. മറ്റുള്ളതെല്ലാം വളരെ ശരിയാണു :)

kaalidaasan said...

സാജന്‍,

ദേ ഒരു നെടുങ്കന്‍ ഉദാഹരണം: കൈപ്പള്ളിയെ ആറിയാവുന്ന ആരും കൈപ്പള്ളി ചെട്ട എന്നെഴുതിയത് ചെറ്റ എന്ന് വായിക്കില്ല, അവിറ്റെ ചേട്ടാ എന്ന് വായിക്കാന്‍ ആണു താരതമ്യേന എളുപ്പമെങ്കിലും (ആ വാചകത്തില്‍ മറ്റൊരു ചേട്ടാ ഉള്ളിടത്തോളം) കൂടുതല്‍ താല്പര്യമുള്ള വാക്കിലേക്കേ അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ് ചെന്നെത്തൂ അല്ലേ:)

ഞാന്‍ ആദ്യമായാണു കൈപ്പള്ളി എന്ന വ്യക്തിയുമായി സംവദിക്കുന്നത്. അദ്ദേഹത്തെ അറിയാവുന്ന സാജനേപ്പോലുള്ളവര്‍ ചെട്ട എന്നെഴുതിയത് ചേട്ട എന്നു വായിച്ചേക്കാം. ചെറ്റ എന്നു വായിച്ചത് അസ്ഥാനത്തല്ല എന്നാണെനിക്കിപ്പോള്‍ തോന്നുന്നത്. പിന്നീട് അദ്ദേഹം വേറെ ചിലതെഴുതി. ഞാന്‍ അതിലെ എന്നെപ്പറ്റിയുള്ള ചില പരാമര്‍ശങ്ങള്‍ ഇവിടെ കോപ്പി ചെയ്യാം.



Kaippally കൈപ്പള്ളി ☢ said...
Kalidasan

It is evident from your mind set that you intend to see the world in your own contorted way. A sort of self sympathy mongering low life complex.


This is the same one sided low calibre method you have employed to criticize Sashi Tharoor.

Unfortunately a large percentage of under-educated under-privileged people have this complex.

October 10, 2009 11:23 AM


വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന ഈ കമന്റ് വയിച്ചപ്പോള്‍ ചെറ്റ എന്ന പ്രയോഗമായിരിക്കും അതെന്നാണു ഞാന്‍ കരുതുന്നത്. ഇതെഴുതിയതു താങ്കള്‍ അറിയുന്ന കൈപ്പള്ളി തന്നെയാണോ? അതോ കൈപ്പള്ളിയുടെ ഇംഗ്ളീഷ് Slang താങ്കള്‍ക്ക് മനസിലാകാത്തതാണോ?

Low Life Complex ന്റെ മലയാള വാക്ക് ഒന്നു പറഞ്ഞു തരാമോ? നികൃഷ്ടജീവി എന്ന അര്‍ത്ഥം അതിനു വരാന്‍ സാധ്യതയുണ്ടോ?

kaalidaasan said...

Kalidasan

It is evident from your mind set that you intend to see the world in your own contorted way. A sort of self sympathy mongering low life complex.


This is the same one sided low calibre method you have employed to criticize Sashi Tharoor.

Unfortunately a large percentage of under-educated under-privileged people have this complex.



Kaippalli,

This is a regular accusation from people who lack self confidence. When they run out of points they resort to personal accusations.

You have the freedom to consider that youhave a high life complex. I am least bothered about it. I have not taken any quotation to assess the quality of any body’s life.

Usually I ignore this sort of grandiose stupidity arising out of inferiority complex. But this time I do feel like commenting on your personal accusations aimed at me.

A few people who stays outside India do feel that Indian life is low , Indian languages are out of fashion and American slangs and jargons are post modern. They do run after these and worship those who subscribe to those who use these alien paraphernalia. And they think that these stupidities are the ultimate aims in life. Not knowing about India is a fashion among them and they do not hesitate to air that contorted half cooked idiocy in public as well.

Majority of Gulf Malayalis are earning average income and Gulf- India air fare is the highest, compared to many destination from Gulf. This is more important for them than Vallaarpatam terminal and Vizhinjnjam harbor. That is why they are concerned about air fare and express their concern in any available venue. They did not become NRI at age 4 or 5. They do not stick a label on their forehead proclaiming that either. Only a truly low life scum bag can ridicule these people’s attitude. Those scum bags do have time to learn a lot about USA , Japan , Germany and UK. But do not have a minute to learn about India. And they boast this ignorance about homeland as very high achievement.

You are a typical specimen, who claim to be an NRI and shamelessly admit that, you do not know anything about Kerala. But when people who knows about Kerala and needs of Kerala, talk about their issues, you ridicule them as well. Really shameful. There is a saying, Ignorance is bliss. That perfectly suits you.

I am pretty aware of the needs of Kerala and India. That is why I do base my arguments on them. That is why when people like Sasi Tharoor ridicule Indians and I do oppose it. You have the freedom to praise him even when he ridicules Indians. This is termed as ass licking in your language, English.
Fortunately a large percentage of these pretending scum bags like you are, outside India. Such scum bags think that they are over privileged and want others to subscribe to their perverted views about India.

Majority of Indians are under privileged and under educated. There is nothing wrong in admitting that. Any ruler should consider, this under privileged majority in any sort of developmental program. Those over privileged scum bags can always stay outside India, enjoy whatever they get there by ass licking and bloated out high caliber intellect. Indians are least bothered about them.

Learn the art of arguing based on points. Here you behave like a typical market woman, who resort to personal accusations when run out of points.

kaalidaasan said...

നിങ്ങള്‍ എല്ലാവരേയും ചിരിപ്പിച്ചുകൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണോ?


ഞാന്‍ ആരെയും ചിരിപ്പിച്ചു കൊല്ലുന്നില്ല. ചിരിച്ചു ചാകാന്‍ ഇരിക്കുന്നവര്‍ ചാകുന്നതില്‍ എനിക്ക് വിരോധവുമില്ല.

നികൃഷ്ടജീവി എന്നു വിളിക്കുന്നതില്‍ നിന്നും വളരെ വിഭിന്നമല്ല ചെറ്റ എന്നു വിളിക്കുന്നതും.


ആരുടേയൊ ഒക്കെ മുമ്പില്‍ വേദമോതരുതെന്ന് പണ്ട് കാരണാവര്‍ പറഞ്ഞിട്ടുണ്ട്, ദയവായി എന്നെ വെറുതെ വിടുക:)

അത് വേദമോതുന്നവരുടെ കാര്യമല്ലേ, അയധാര്‍ത്ഥമായ സംഗതികള്‍ വിളിച്ചു പറയുന്നവരുടെ കാര്യമല്ലല്ലോ.



കൈപ്പള്ളിയാണോ ഉറുമ്പാണോ തങ്കളെ ആനയും അമ്പാരിയുമായി എതിരേറ്റു കൊണ്ടു വന്ന് ഇവിടെ തൃക്കൈ വിളയാടണമെന്ന് അപേക്ഷിച്ചത്? ഏതായാലും ഞാനല്ല. ഞാന്‍ ആരെയും പിടിച്ചു വച്ചിട്ടും ഇല്ല.

എനിക്ക് വേറെ ജ്വാലികളുണ്ട് :)

ഭാരിച്ച ജോലിയുള്ള ട്വിറ്റര്‍ മന്ത്രിക്ക് ലക്ഷക്കണക്കിനു കൊഞ്ഞാണന്‍മാരുമയി കൊച്ചു വര്‍ത്താനം പറയാന്‍ ഇഷ്ടം പോലെ സമയമുണ്ട്. എനിക്ക് അത്ര ജോലിത്തിരക്കില്ലെങ്കിലും ബ്ളോഗില്‍ എഴുതാനുള്ള സമയമുണ്ട്. അതു കൊണ്ട് തല്‍ക്കാലം ഞാന്‍ തുടരുന്നു.

ജോലിയൊക്കെ ഭംഗിയായി ചെയ്യുക പൊതു അവധി ദിവസവും ജോലി ചെയ്യുക. സൌദി അറേബ്യയില്‍ സുഹൃത്തുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ നമസ്കാര സമയത്തെ അവധി വേളയില്‍ ജോലി ചെയ്യുന്ന മണ്ടത്തരം കാണിക്കരുതെന്നു പറയണം, ട്വിറ്റര്‍ മന്ത്രി പറഞ്ഞതാണെങ്കിലും. കഴുത്തിനു മുകളില്‍ തല കാണില്ല.

ഇത്ര സമയവും സംവദിച്ചതിനു നന്ദി.

സാജന്‍| SAJAN said...

കാളിദാസന്‍,

പ്രശസ്തമായ ആ കമന്റ് അങ്ങ് ഡിലീറ്റി അല്ലേ?

ഭേഷായി, എന്റെ ചങ്ങാതിയേ വായിക്കേണ്ടവരെല്ലാം അതു വായിച്ചോളും.
പ്രൊഫസെര്‍ ഗൂഗിള്‍ അത് അതാത് മെയില്‍ ബോക്സില്‍ എത്തിച്ചിട്ടുണ്ടാവും ഇതിനോടകം.

ആ കമന്റ് ഡിലീറ്റ് ചെയ്ത ഒരൊറ്റ പ്രവര്‍ത്തി മതി താങ്കളുടെ നിലപാടും വ്യക്തിത്വവും വായനക്കാര്‍ക്ക് മനസിലാക്കാന്‍ :)


പക്ഷേ പ്രശ്നങ്ങള്‍ ഇനിയുമുണ്ട്,

കൈപ്പള്ളിയുടെ ചെട്ട വിളി താങ്കള്‍ തെറ്റായിധരിച്ചതാണു എന്നേറ്റുപറഞ്ഞ് നിര്‍വ്യാജം ഖേദിക്കണമെന്ന് ഒരു കമന്റ് ആദ്യമേ ഇട്ടായിരുന്നല്ലോ :)

കൈപ്പള്ളി,

ഞാന്‍ തെറ്റായി ധരിച്ചു. ക്ഷമിക്കുക.



അതും ഇപ്പോ ഇട്ട " വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന ഈ കമന്റ് വയിച്ചപ്പോള്‍ ചെറ്റ എന്ന പ്രയോഗമായിരിക്കും അതെന്നാണു ഞാന്‍ കരുതുന്നത്. " (ചിന്തിക്കുക പ്രെസന്റ് ടെന്‍സ് ആണുപയോഗിച്ചിരിക്കുന്നത്!) കമന്റും കൂടെ ഒത്തു പോവില്ലല്ലോ.



അപ്പൊ കൈപ്പള്ളി low profile complex എന്നെഴുതിയത് സാര്‍ ആദ്യം വായിച്ചില്ലായിരുന്നോ?

അതോ ഇപ്പോഴാണോ ബോധോദയം ഉണ്ടായത്
സാറിനെ കൈപ്പള്ളി ചെറ്റേന്നാണു വിളിച്ചതെന്ന്!

ഏതെങ്കിലും ഒന്നുറപ്പിക്കൂ കാളിദാസാ, വായനക്കാര്‍ വെയിറ്റ് ചെയ്യുന്നു.

താങ്കള്‍ക്ക് എന്ത് മനസിലായി, കൈപ്പള്ളി ചെറ്റെ എന്നാണോ അതോ ചേട്ടാ എന്നാണോ വിളിച്ചതെന്ന്?

ആദ്യം എഴുതാത്തത് മാത്രം കണ്ടുപിടിച്ച് അവതരിപ്പിച്ചത് കൈയോടെ പിടിച്ചപ്പോ ആ കമന്റ് ഡിലീറ്റി മറ്റൊന്നിട്ടു, അതാണെങ്കിലോ ആദ്യമിട്ടതിനു പരസ്പരവിരുദ്ധവും :)

താങ്കള്‍ ഒരു വ്യക്തിയല്ല, തികച്ചും ഒരു പ്രസ്ഥാനം തന്നെയാണു :)

കൈപ്പള്ളീടെ ഒരു വാചകം ക്വോട്ട് ചെയ്ത് ഞാന്‍ വിരമിക്കുന്നു.

ഗുരുവേ എന്നോട് ക്ഷമിക്കൂ ഇനി മേലാല്‍ ഞാന്‍ താങ്കളോട് തര്‍ക്കിക്കില്ല.

ഉറുമ്പേ ഇത്രയും സ്പേസ് അനുവദിച്ചതിനു നന്ദി!

kaalidaasan said...

പ്രശസ്തമായ ആ കമന്റ് അങ്ങ് ഡിലീറ്റി അല്ലേ?

ഭേഷായി, എന്റെ ചങ്ങാതിയേ വായിക്കേണ്ടവരെല്ലാം അതു വായിച്ചോളും.
പ്രൊഫസെര്‍ ഗൂഗിള്‍ അത് അതാത് മെയില്‍ ബോക്സില്‍ എത്തിച്ചിട്ടുണ്ടാവും ഇതിനോടകം.


ഡെലീറ്റി. അതിലെന്താണിത്ര കോപിക്കാന്‍. എഴുതിയപ്പോള്‍ ഉദ്ദേശിച്ച വാക്കുകളല്ല ഉണ്ടായിരുന്നത്. പോസ്റ്റ് ചെയ്തപ്പോഴാണതു മനസിലായത്. അതുകൊണ്ട് ശരിയായത് വീണ്ടും എഴുതി. അത് പോസ്റ്റ് ചെയ്തിട്ടും ഉണ്ട്.

പ്രൊഫസറോ ലെക്ചററോ അത് എവിടെ എത്തിച്ചാലും കുഴപ്പമില്ല. അത് എല്ലാവരും വായിച്ചെന്നു കരുതി എനിക്ക് ഒരു പ്രശ്നവുമില്ല. എഴുതാന്‍ പാടില്ലാത്ത ഒന്നും ഞാന്‍ അവിടെ എഴുതിയിട്ടില്ല. അത് താങ്കള്‍ ഏതു തരത്തില്‍ വ്യാഖ്യാനിച്ചാലും വിരോധമില്ല.

കൈപ്പള്ളിയുടെ പോസ്റ്റ് വായിക്കാതെ, അതിന്റെ വിമര്‍ശനത്തെ വിമര്‍ശിക്കുന്നതിലും മോശമല്ല തെറ്റായി ഇട്ട പോസ്റ്റ് തിരുത്തി ശരിയാക്കുന്നത്.

kaalidaasan said...

കൈപ്പള്ളിയുടെ ചെട്ട വിളി താങ്കള്‍ തെറ്റായിധരിച്ചതാണു എന്നേറ്റുപറഞ്ഞ് നിര്‍വ്യാജം ഖേദിക്കണമെന്ന് ഒരു കമന്റ് ആദ്യമേ ഇട്ടായിരുന്നല്ലോ :)

കൈപ്പള്ളി,

ഞാന്‍ തെറ്റായി ധരിച്ചു. ക്ഷമിക്കുക.


ചെറ്റ എന്നല്ല, ചേട്ട എന്നാണുദ്ദേശിച്ചതെന്ന് എഴുതിയ ആള്‍ പറഞ്ഞത് ഞാന്‍ അപ്പാടെ സ്വീകരിച്ചു. അതുകൊണ്ടാണ്, തെറ്റിദ്ധരിച്ചതില്‍ ക്ഷമ ചോദിച്ചത്. അവിടെ എഴുതിയത് ചെറ്റ എന്നു തന്നെയാകണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചില്ല.

അതു കഴിഞ്ഞാണദ്ദേഹം low life complex എന്ന് എന്നെ വിളിച്ചത്. അതു വായിച്ചപ്പോള്‍ ചെറ്റ എന്നു പറഞ്ഞത് മനപ്പൂര്‍വ്വമാകാനേ തരമുള്ളു എന്ന് എനിക്ക് തോന്നി. ഇനി എന്ന് എന്നെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് വിശദീകരിച്ചാല്‍ രണ്ടാമത്തെ കമന്റിനും ഞാന്‍ ക്ഷമ ചോദിക്കും.

സാജന്‍| SAJAN said...

സമ്മതിക്കില്ല:)

കാളിദാസന്‍ താങ്കള്‍ ഇതുരുണ്ടുരുണ്ട് എവിടേക്കാ?

ആദ്യം മുതലേ ഞാന്‍ എഴുതിയ എഴുതാപ്പുറങ്ങള്‍ വായനയാണു താങ്കളുടെ രീതി എന്നതിന്റെ മകുടോദാഹരണമായിരുന്നു.

താഴെ ഞാന്‍ കോപ്പി ചെയ്യുന്ന ഈ കമന്റ്:
ഇത് താങ്കള്‍ ഇട്ടത് October 10, 2009 10:34 PM

സാജന്‍,

ദേ ഒരു നെടുങ്കന്‍ ഉദാഹരണം: കൈപ്പള്ളിയെ ആറിയാവുന്ന ആരും കൈപ്പള്ളി ചെട്ട എന്നെഴുതിയത് ചെറ്റ എന്ന് വായിക്കില്ല, അവിറ്റെ ചേട്ടാ എന്ന് വായിക്കാന്‍ ആണു താരതമ്യേന എളുപ്പമെങ്കിലും (ആ വാചകത്തില്‍ മറ്റൊരു ചേട്ടാ ഉള്ളിടത്തോളം) കൂടുതല്‍ താല്പര്യമുള്ള വാക്കിലേക്കേ അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ് ചെന്നെത്തൂ അല്ലേ:)

ഞാന്‍ ആദ്യമായാണു കൈപ്പള്ളി എന്ന വ്യക്തിയുമായി സംവദിക്കുന്നത്. അദ്ദേഹത്തെ അറിയാവുന്ന സാജനേപ്പോലുള്ളവര്‍ ചെട്ട എന്നെഴുതിയത് ചേട്ട എന്നു വായിച്ചേക്കാം. കൈപ്പള്ളിയെ അറിയാത്തതു കൊണ്ടു മാത്രമല്ലഞാന്‍ അത് ചെറ്റ എന്നു വായിച്ചത്. ആ കമന്റിനു തൊട്ടു താഴെ അദ്ദേഹം വേറെ ചിലതെഴുതി. ഞാന്‍ ഞാന്‍ അതിലെ എന്നെപ്പറ്റിയുള്ള ചില പരാമര്‍ ശങ്ങള്‍ ഇവിടെ കോപ്പി ചെയ്യാം.



Kaippally കൈപ്പള്ളി ☢ said...
Kalidasan

It is evident from your mind set that you intend to see the world in your own contorted way. A sort of self sympathy mongering low life complex.


This is the same one sided low calibre method you have employed to criticize Sashi Tharoor.

Unfortunately a large percentage of under-educated under-privileged people have this complex.

October 10, 2009 11:23 AM


വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന ഈ കമന്റ് വയിച്ചപ്പോള്‍ ചെറ്റ എന്ന പ്രയോഗമായിരിക്കും അതെന്നാണു ഞാന്‍ കരുതിയത്. ഇതെഴുതിയതു താങ്കള്‍ അറിയുന്ന കൈപ്പള്ളി തന്നെയാണോ? അതോ കൈപ്പള്ളിയുടെ ഇംഗ്ളീഷ് Slang താങ്കള്‍ക്ക് മനസിലാകാത്തതാണോ?

Low Life Complex ന്റെ മലയാള വാക്ക് ഒന്നു പറഞ്ഞു തരാമോ? നികൃഷ്ടജീവി എന്ന അര്‍ത്ഥം അതിനു വരാന്‍ സാധ്യതയുണ്ടോ?


എന്തുകൊണ്ട് താങ്കളുടെ മുന്‍‌വിധികളും സ്വഭാവവും ഞാന്‍ എഴുതിയതിനോട് 100% ഉം ഒത്തുപോകുന്നു എന്ന് ഞാന്‍ ഈ കമന്റ് പൊളിച്ചടുക്കി എഴുതിയത്
October 11, 2009 2:05 AMനും
ഇതിനിടയില്‍ താങ്കള്‍ എഴുതിയത് മറ്റ് 6 കമന്റുകള്‍ :)

ഞാന്‍ രാവിലെ കമ്പ്യൂട്ടെറിന്റെ മുമ്പില്‍ വന്നപ്പോള്‍ ആദ്യം കാണുന്നത് എന്നോടുള്ള ഈ കമന്റ്; വായിച്ചു തിരിച്ചുപോയി നോക്കി ഇയാള്‍ പറയുന്നത് ശരിയാണോ എന്ന്!

നുണയാണെന്ന് മനസിലായി,

മുന്‍‌വിധികളോടെ മാത്രമാണ് താങ്കള്‍ കാര്യങ്ങളെക്കാണുന്നത് എന്ന് തെളിയിക്കാന്‍ എനിക്കാ ഒറ്റ കമന്റ് മതിയായിരുന്നത് കൊണ്ട് ആ കമന്റിന്റെ വില നല്ലതുപോലെ മനസിലാക്കിയിട്ടാണു ഞാന്‍ കമന്റിട്ടത്!

എന്റെ കമന്റ് പബ്ലീഷ് ആയി കഴിഞ്ഞും താങ്കളുടെ കമന്റ് അവിടെയുണ്ടായിരുന്നു!!!!

അതിനു ശേഷം മൂന്നു മിനിട്ടിനു ശേഷം നോക്കിയപ്പോള്‍ അത് ഡിലീറ്റായിരിക്കുന്നു.

ഇപ്പൊ എഴുതിയിരിക്കുന്നു. അത് തെറ്റാണെന്ന് പോസ്റ്റിക്കഴിഞ്ഞാണു മനസിലായത് അതുകൊണ്ട് ഡിലീറ്റിയെന്ന്!
സുഹൃത്തേ അതൊരു ടൈപ്പോഗ്രാഫികല്‍ എറര്‍ ആയിരുന്നില്ല. താങ്കള്‍ എന്താണെന്നും, എങ്ങനെയുള്ള പ്രീസെറ്റ് മൈന്‍ഡിലാണു താങ്കളുടെ ചിന്തകാള്‍ പോകുന്നുവെന്നതും ഈ പോസ്റ്റിന്റെ ആദ്യ കമന്റ് മുതല്‍ ഞാന്‍ എഴുതിയത് ശരിയായിരുന്നു എന്ന് വിളിച്ചുപറയുന്ന ഒരു ഒന്നൊന്നര കമന്റ് ആയിരുന്നു അത്!

ഇപ്പോഴും താങ്കള്‍ പറയുന്നത് നുണയാണെന്ന് വായനക്കാര്‍ക്ക് മനസിലാവും.

അതായത്

പോസ്റ്റിക്കഴിഞ്ഞ് ഡിലീറ്റ് ചെയ്യുകയല്ല ഉണ്ടായതെന്നും, അതിലെ ഗുരുതരമായ തെറ്റ് ചൂണ്ടിക്കാണിച്ചതിനു ശേഷം അതിനെ ന്യായീകരിക്കാന്‍ ആയി മാത്രം വേണ്ടത്ര ചിന്തിക്കാതെ ആ കമന്റ് അല്പം മാറ്റം വരുത്തി മാത്രം 8 കമന്റുകളുടെ താഴെക്കോണ്ടുവന്നു ഒട്ടിച്ചു വെക്കുകയായിരുന്നുവെന്നും ഏത് കൊച്ചുകുട്ടിക്കും മനസിലാവും.

അതാണെങ്കിലോ മുമ്പ് താങ്കള്‍ എഴുതിയ കമന്റിന്റെ പരസ്പരവിരുദ്ധമായ പ്രസ്താവ്യവും.

ഇതില്‍ ഞാന്‍ ഇത്ര കോപിക്കാന്‍ ഒന്നുമില്ല.
തന്നെയുമല്ല ഭയങ്കര സന്തോഷത്തിലാണു താനും, കാരണം ഞാന്‍ പറഞ്ഞത് ശരിയായല്ലോ എന്ന് ഇനി കൂടുതല്‍ തെളിവുകളുടെ സഹായമില്ലാതെ തെളിയിക്കാനായല്ലോ എന്നൊരു സന്തോഷം.

കാളിദാസന്‍, ഇനിയും ഉരുളരുത്!

kaalidaasan said...

ഇപ്പോഴും താങ്കള്‍ പറയുന്നത് നുണയാണെന്ന് വായനക്കാര്‍ക്ക് മനസിലാവും.

അതായത്

പോസ്റ്റിക്കഴിഞ്ഞ് ഡിലീറ്റ് ചെയ്യുകയല്ല ഉണ്ടായതെന്നും, അതിലെ ഗുരുതരമായ തെറ്റ് ചൂണ്ടിക്കാണിച്ചതിനു ശേഷം അതിനെ ന്യായീകരിക്കാന്‍ ആയി മാത്രം വേണ്ടത്ര ചിന്തിക്കാതെ ആ കമന്റ് അല്പം മാറ്റം വരുത്തി മാത്രം 8 കമന്റുകളുടെ താഴെക്കോണ്ടുവന്നു ഒട്ടിച്ചു വെക്കുകയായിരുന്നുവെന്നും ഏത് കൊച്ചുകുട്ടിക്കും മനസിലാവും.

അതാണെങ്കിലോ മുമ്പ് താങ്കള്‍ എഴുതിയ കമന്റിന്റെ പരസ്പരവിരുദ്ധമായ പ്രസ്താവ്യവും.



വായനക്കാര്‍ മനസിലാക്കേണ്ട തരത്തില്‍ മനസിലാക്കിക്കൊള്ളട്ടേ. അവരെ മനസിലാക്കിക്കൊടുക്കന്‍ സമയം ഉള്ളത് നല്ലതു തന്നെ. താങ്കള്‍ പറയുനതൊക്കെ അവര്‍ വിശ്വസിച്ചോട്ടെ. ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം ഇവിടെ എഴുതുന വായനക്കാര്‍ക്ക് മിക്കവര്‍ക്കും അറിയാം. അത് എന്റെ പോസ്റ്റില്‍ വന്ന ഒരു പിശകല്ല എന്നും അറിയാം. അവര്‍ എന്നെ കുറ്റപ്പെടുത്തിക്കോട്ടെ. അത് ഞാന്‍ അര്‍ഹിക്കുന്നതാണ്.

പോസ്റ്റ് ഇട്ടു കഴിഞ്ഞല്ലാതെ അതിനു മുമ്പ് ഡെലീറ്റ് ചെയ്യുന്ന വിദ്യ എനിക്കറിയില്ല. തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ ആരും അക്ഷേപം പറഞ്ഞില്ലല്ലോ.

ഞാന്‍ തിരുത്തി എഴുതിയ പോസ്റ്റില്‍ ഒരു പരസ്പര വിരുദ്ധതയുമില്ല. കൈപ്പള്ളിയുടെ ഒരു പരാമര്‍ശം, ഞാനും കൈപ്പള്ളിയും തമ്മിലുള്ളതല്ലേ. അതില്‍ സാജനിത്ര അവേശം എന്താനെന്നു മനസിലാകുന്നില്ല. കൈപ്പള്ളി എന്നെ ചെറ്റ എന്നോ ചേട്ട എന്നോ വിളിക്കുന്നത് സാജന്റെ പ്രശ്നമാകുനതെങ്ങനെ എന്ന് മനസിലാകുന്നില്ല.
കൈപ്പള്ളിയെ വിമര്‍ശിച്ചുകൊണ്ടാണി പോസ്റ്റ്. അതേക്കുറിച്ച് അഭിപ്രായം ഒന്നുമില്ലാത്ത സ്ഥിതിക്ക് ഇനി ഇതേക്കുറിച്ചാകാം.

വീ.കെ.ബാല said...

കാളിദാസനും,സാജനും കാടുകയറി പോകുന്നല്ലോ!! പോസ്റ്റിന്റെ വിഷയത്തിൽ നിന്ന് ചർച്ചിക്കുന്നതല്ലെ നല്ലത്, വെക്തിഹത്യകൾ ഒഴിവാക്കി “ശശി-കൈപ്പള്ളി” ട്രാക്കിലേയ്ക്ക് മാറട്ടെ ചർച്ച. എം.പി. മന്ത്രിആയാൽ ആ എം.പി. യുടെ ഉത്തരവാദിത്വങ്ങൾ ആര് നിറവേറ്റും ? അതോ ഇനി ഈ എം.പി. മാർക്ക് അങ്ങനെ ഉത്തര വാദിത്വങ്ങൾ ഒന്നും ഇല്ലെ..........??

സാജന്‍| SAJAN said...

കാളിദാസന്‍,

കൈപ്പള്ളി താങ്കളേ 'ചെട്ട' എന്ന് വിളിച്ചത് താങ്കള്‍ 'ചെറ്റ'എന്ന് മനസിലാക്കിയതും ബാക്കിയുള്ളവര്‍ 'ചേട്ടാ' എന്ന് മനസിലാക്കിയതും എന്റെ പ്രശ്നമാകുന്നതെങ്ങനെയെന്ന് ഞാന്‍ അവസാനമെഴുതിയ കമന്റ് വായിച്ചിട്ടും മനസിലായില്ലെങ്കില്‍ വിട്ടേക്കൂ :)

Kaippally said...

Dear Kalidasan

"A few people who stays outside India do feel that Indian life is low , Indian languages are out of fashion and American slangs and jargons are post modern."

You, sir, do not know me well enough to say that. At least a small number of people who know me and my work will strongly disagree with that statement. I am a proud Malayalee. It is up to you to find out how I have contributed to Malayalam.

In my post I have not ridiculed any Malayalee. You, sir, have arrived at that assumption. You have repeatedly called my a Scum Bag. I, however, will not honour you by reciprocating in the same tone.

"Those scum bags do have time to learn a lot about USA , Japan , Germany and UK. But do not have a minute to learn about India. And they boast this ignorance about homeland as very high achievement...."

More asumptions. I do not wish to comment on this either.

Sir, you are well aware of the lack of Democratic representation for the expatriate community. A meeting with MPs and MLAs are the only opportunity we get to meet the leaders. These meetings are usually held between Indian businessmen and members of indian associations. Sashi Tharoor was invited by one such association that had the Interest of the Indian Community in the Gulf.

The economy of Kerala is heavily dependent on Indian businesses operating in UAE. These Indian businesses employ a large number of Malayalees who send money back to Kerala. Every aspect of Kerala's economy is somehow connected with foreign funding. Please do remember that "Those over privileged scum bags" Who stay outside india are the ones who remited 19 billion Dirhams into India last year.

So, I think, Sashi Tharoor, or any elected representative who comes to the UAE, has a moral obligation to sit down and chit-chat, with Gulf Malayalees.

ഉറുമ്പ്‌ /ANT said...

പ്രിയ കൈപ്പള്ളി,
താങ്കളുടെ കമെന്റ് അവസാനിക്കുന്നതിങ്ങനെ :
So, I think, Sashi Tharoor, or any elected representative who comes to the UAE, has a moral obligation to sit down and chit-chat, with Gulf Malayalees.

ഗൾഫിൽ വരുന്ന എല്ലാ നേതാക്കൻ‌മാർക്കും ഗൾഫ് മലയാളികളോട് കൊച്ചുവർത്തമാനം (chit-chat എന്നത് ഞാൻ മനസ്സിലാക്കിയത് ഇങ്ങനെ) പറയാൻ ബാധ്യതയുണ്ട് എന്നാണ് മനസ്സിലായത്. ശരിയാണത്. പക്ഷേ ഈ കൊച്ചുവർത്തമാനത്തിനിടയിൽ ശശിതരൂർ അവരുടെ പ്രശ്നങ്ങളിൽ (cattle class വിമാന നിരക്ക് സഹിതമുള്ള) എങ്ങിനെ പ്രതികരിച്ചു എന്ന് കൈപ്പള്ളിയുടെ പോസ്റ്റിലില്ല. അവിടെ സന്നിഹിതനായിരുന്ന വ്യക്തിയെന്ന നിലക്ക് ഒരു വിശദീകരണം നൽകാമോ ? സമയം അനുവദിക്കുമെങ്കിൽ മാത്രം.

Kaippally said...
This comment has been removed by the author.
Kaippally said...

വീ.കെ.ബാല എന്ന സുഹൃത്ത് ചോദിച്ച ചോദ്യം വളരെ പ്രസക്തമാണു്.

"മന്ത്രിആയാൽ ആ എം.പി. യുടെ ഉത്തരവാദിത്വങ്ങൾ ആര് നിറവേറ്റും ? അതോ ഇനി ഈ എം.പി. മാർക്ക് അങ്ങനെ ഉത്തര വാദിത്വങ്ങൾ ഒന്നും ഇല്ലെ"


ഈ ചോദ്യത്തിനു് ഉത്തരം എനിക്കും അറിയില്ല. ഇദ്ദേഹത്തെ മന്ത്രിയാക്കിയ പാർട്ടിയാണു് ഇതിനു ഉത്തരം തരേണ്ടെതെന്നു തോന്നുന്നു.

ശശി തരൂറിനോടു് വിമാനക്കൂലിയുടെ കാര്യം ഒരു പത്രപ്രവർത്തകൻ ചോദിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പു മന്ത്രിയുമായി ഈ കാര്യം ചർച്ച ചെയ്യാം എന്നു് അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് തിരിച്ചു ചെല്ലുന്ന പ്രവാസികളുടെ pensionനെ പറ്റി ചോദിച്ചപ്പോൾ , ഈ വിഷയം budget അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ വകുപ്പു മന്ത്രിയോടു് ആവശ്യപ്പെട്ടു എന്നും, Budget പുറത്തു വന്നപ്പോൾ ഈ ആവശ്യത്തിനു് തുക നീക്കി വെച്ചതായി കണ്ടില്ല എന്നും പറഞ്ഞു. അതെന്തുകൊണ്ടാണെന്നു അദ്ദേഹം ധനകാര്യ മന്ത്രിയോടു അന്വേഷിച്ചപ്പോൾ ഇതൊരു (ഗൾഫ് രാജ്യങ്ങളിൽ ഉള്ള തൊഴിൽ ഇല്ലായ്മ) രൂക്ഷമായ പ്രശ്നം ആയിത്തുടങ്ങിയിട്ടില്ല എന്ന കണ്ടെത്തെലു കാരണമാണു് fund allocation ഇല്ലാത്തെതെന്നു വിശതീകരിച്ചു.

kaalidaasan said...

സാജന്‍,


കൈപ്പള്ളി താങ്കളേ 'ചെട്ട' എന്ന് വിളിച്ചത് താങ്കള്‍ 'ചെറ്റ'എന്ന് മനസിലാക്കിയതും ബാക്കിയുള്ളവര്‍ 'ചേട്ടാ' എന്ന് മനസിലാക്കിയതും എന്റെ പ്രശ്നമാകുന്നതെങ്ങനെയെന്ന് ഞാന്‍ അവസാനമെഴുതിയ കമന്റ് വായിച്ചിട്ടും മനസിലായില്ലെങ്കില്‍ വിട്ടേക്കൂ :)

കൈപ്പള്ളി എന്നെ ചേട്ട എന്നാണു വിളിച്ചതെങ്കിലും, അതിന്റെ അര്‍ത്ഥം മറ്റൊന്നാണെന്നു പിന്നീടുപയോഗിച്ച Low life complex തെളിയിക്കുന്നു. അതാണു ഞാന്‍ ഒരു കമന്റിലുടെ പറഞ്ഞത്. അതിനുപയോഗിച്ച വാക്കുകള്‍ അര്‍ത്ഥ വ്യത്യാസമുണ്ടാക്കിയപ്പോല്‍ അത് തിരുത്തി എഴുതി. അത് താങ്കളുടെ പ്രശ്നമാണെന്ന് എനിക്ക് തോന്നുന്നില്ല.

കൈപ്പള്ളി ഉപയോഗിച്ച Low life complex താങ്കള്‍ ന്യയീകരിക്കുന്നെങ്കില്‍ അത് താങ്കളുടെ പ്രശ്നമാകും എനിക്കതില്‍ യതൊരു വിരോധവുമില്ല. അതല്ല ഞാന്‍ എന്റെ കമന്റ് തിരുത്തരുതായിരുന്നു എന്നാണെങ്കില്‍ തല്‍ക്കാലം അതനുവദിക്കാനാകില്ല. അതിനു വരുന്ന നാണക്കേട് ഞാന്‍ സഹിച്ചോളാം

ഉറുമ്പ്‌ /ANT said...

കൈപ്പള്ളി, കമെന്റിനു നന്ദി.
പ്രവാസി പെൻഷന്റെ കാര്യത്തിൽ ആദ്യം മാറേണ്ടത് നമ്മുടെ സർക്കാരുകളുടെ “പ്രവാസി ഇൻഡ്യക്കാരൻ” എന്ന വാക്കിന്റെ അർഥം തന്നെയാണ്. പലരുടെയും കാഴ്ചപ്പാടിൽ വിദേശത്തു തൊഴിൽ ചെയ്യുന്ന ഇൻഡ്യക്കാർ മുഴുവൻ കാശുകൊണ്ട് അമ്മാനമാടുന്നവരാണെന്നതാണ്. വളരെ ചെറിയ ശതമാനം മാത്രമേ നല്ല തൊഴിലും സൌകര്യങ്ങളും അനുഭവിക്കുന്നുള്ളു എന്നതാണ് സത്യം.
ഇവിടെ വരുന്ന പി.കെ.ശ്രീമതി താമസം ക്രൌൺ പ്ലാസ ഹോട്ടലിൽ. എന്താണ് അതിൽ നിന്നും മനസ്സിലാകുന്നത് ?
നാൽ‌പ്പത്തഞ്ചു ദിനാറും അതിൽ കുറവും ശമ്പളം വാങ്ങുന്ന മലയാളികൾ ആരെയെങ്കിലും കണ്ടുവോ ശ്രീമതി ? എവിടെ ?

ഇരുപത്തിനാലുമണിക്കൂറും പണിയെടുക്കുന്ന ഒരു വീട്ടു ജോലിക്കാരിക്ക് ഇൻഡ്യൻ എംബസ്സിയുടെ സമ്മതപ്രകാരം നിശ്ചയിച്ചിട്ടുള്ള വേതനമാണ് നാല്പത്തഞ്ച് ദിനാർ (ഏകദേശം ഏഴായിരത്തി അഞ്ഞൂറു രൂപ)
പിന്നെ ഗാർഹിക പീഠനങ്ങൾ ബോണസും.

വിദേശ തൊഴിലാളികളെ വിൽ‌പ്പനക്കു വച്ചിരിക്കുന്നു ചിലയിടങ്ങളിൽ.

ഇതൊക്കെ കാണാൻ ഇവിടെ വരുന്ന നേതാക്കന്മാർക്ക് കഴിയുന്നുണ്ടോ ?

ഈയിടെ എസ്.എൻ.ഡി.പി.(വെള്ളാപ്പള്ളി, ഭാര്യ, മകൻ) വന്നിരുന്നു.
എന്തു കണ്ടു?
എന്തെങ്കിലും അറിഞ്ഞോ ?

kaalidaasan said...

Dear Kaippalli,

I do not know you personally and I do not think I should either. I know only one or two people who do blog. I just responded to your comments only. There is nothing personal in my comments either.

I do not know what you mean by the term ridicule. Let me copy a couple of your sentences.

. ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു് ശരിയാണു്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പതവിയാണെന്നുള്ളതു് സദസിൽ ഇരുന്നവരിൽ പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു.

You are a proud Malayali. I agree. Do you know that what sort of people constitute the Malayali population in Gulf? What sorts of job majority of Malayalis do in Gulf, my dear friend? Majority of them are under privileged and under educated, the terms which you used to abuse me. They saw Tharoor as their representative, not thinking what sort of minister he is. And you said that majority of the people assembled there were, from TVM. You appreciate Tharoor’s tweeting about daily events. And most of his tweetings are totally unrelated to his port folio and not even related to the ministry and not at all related to his position. If you really mean your words, you should not have commented as above. Is it not ridiculing the assembly?

I called you scum bag, only after you called me self sympathy mongering low life complex.. I do not think scum bag is a bad word for a person who uses this sort of address, to address a person who criticizes. And added that a large percentage of under-educated under-privileged people have this complex. Do you have any idea, how many percentage of Indians are under privileged and under educated?. In views of this comment your tall claim that you are a proud Malayali and have contributed to Malayalam is big bull shit. I presume, you got my point.

I am fully aware that, expatriate community is totally ignored by all. All ministers including Sashi Tharoor do only lip service and lofty promises. But they will not do any bull shit ever. Just wait and see. Sasi Tharoor will also go the same way. If he ever does anything, we can have a discussion on that when it happens. It is just because expatriate community does not have any vote. Politicians ignore those who does not have vote. It is as simple as that.

Those voiceless people use every opportunity, to raise their concerns, with anybody who happens to be in Gulf. You may think that their questions are irrelevant. It is because, you think that all under privileged an under educated should behave like you. That is a ridiculous argument.

Nobody denied the fact that, expatriates contribute handsomely towards the economy of Kerala.
I don’t think that Sashi Tharoor, or any elected representative who comes to the UAE have any moral obligation to sit down and chit-chat, with Gulf Malayalees. There is no point in talking endlessly about issues of Gulf Malayalis. The issues are well-known for decades. These idiots should act. I used the term idiot, purposefully. Because Gulf Malayalis are seeing this fact finding chit chat for about half a century now. It is like Rahul Gandhi learning about poverty spending billions. If these stupids are still learning, they are apt to be called idiots. They will never learn anything in their life time.

kaalidaasan said...

ഈ ചോദ്യത്തിനു് ഉത്തരം എനിക്കും അറിയില്ല. ഇദ്ദേഹത്തെ മന്ത്രിയാക്കിയ പാർട്ടിയാണു് ഇതിനു ഉത്തരം തരേണ്ടെതെന്നു തോന്നുന്നു.

ഇതിന്റെ ഉത്തരം തേടി ഒരു പാര്‍ട്ടിയുടെയും അടുത്തു പോകേണ്ടതില്ല. എം പി പദവി പാര്‍ലമെന്റിമെന്റെ കാലാവധി വരെയാണ്. മന്ത്രി പദവി നാളെത്തന്നെപോകാം. തരൂരിന്റെ മന്ത്രി സ്ഥാനം തെറിക്കുന്ന വക്കോളം എത്തിയിരുന്നു. താണു വീണു മാപ്പപേക്ഷിച്ചപ്പോള്‍ ഒരു ഖേദപ്രകടനത്തില്‍ അവസാനിച്ചു എന്നേ ഉള്ളു. എം പി എന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. മന്ത്രി എന്നത് കൂടുതലായിട്ടുള്ള ഉത്തരവാദിത്തമാണ്. അത് ചെയ്യാന്‍ പറ്റാത്തവര്‍ മന്ത്രിപ്പണിക്ക് പോകരുത്.

ശശി തരൂറിനോടു് വിമാനക്കൂലിയുടെ കാര്യം ഒരു പത്രപ്രവർത്തകൻ ചോദിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പു മന്ത്രിയുമായി ഈ കാര്യം ചർച്ച ചെയ്യാം എന്നു് അദ്ദേഹം പറഞ്ഞു.

ഇതു തന്നെയല്ലേ പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി കഴിഞ്ഞ വര്‍ഷം പറഞ്ഞതും ? ഇനി പ്രധാനമന്ത്രിയോടു ചോദിച്ചാലും അദ്ദേഹം ഇതു തന്നെ പറയും

കേരളത്തിലേക്ക് തിരിച്ചു ചെല്ലുന്ന പ്രവാസികളുടെ pensionനെ പറ്റി ചോദിച്ചപ്പോൾ , ഈ വിഷയം budget അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ വകുപ്പു മന്ത്രിയോടു് ആവശ്യപ്പെട്ടു എന്നും, Budget പുറത്തു വന്നപ്പോൾ ഈ ആവശ്യത്തിനു് തുക നീക്കി വെച്ചതായി കണ്ടില്ല എന്നും പറഞ്ഞു. അതെന്തുകൊണ്ടാണെന്നു അദ്ദേഹം ധനകാര്യ മന്ത്രിയോടു അന്വേഷിച്ചപ്പോൾ ഇതൊരു (ഗൾഫ് രാജ്യങ്ങളിൽ ഉള്ള തൊഴിൽ ഇല്ലായ്മ) രൂക്ഷമായ പ്രശ്നം ആയിത്തുടങ്ങിയിട്ടില്ല എന്ന കണ്ടെത്തെലു കാരണമാണു് fund allocation ഇല്ലാത്തെതെന്നു വിശതീകരിച്ചു.

കണ്ടില്ലേ കാപട്യത്തിന്റെ 916 മുദ്ര പല്ലിളിച്ചു കാട്ടുന്നത്?
ഗള്‍ഫില്‍ തൊഴിലില്ലായ്മ രൂക്ഷമായാലേ പെന്‍ഷനേക്കുറിച്ച് ചിന്തിക്കൂ അത്രേ.

Kaippally said...

"There is no point in talking endlessly about issues of Gulf Malayalis. The issues are well-known for decades. These idiots should act. I used the term idiot, purposefully. Because Gulf Malayalis are seeing this fact finding chit chat for about half a century now."


So the same argument can be directed towards folks like you who waste time and energy asking for change within Kerala.


Even with the ability to democratically elect your representative to power you are unable to voice your concerns about Thiruvananthapuram.

Your problem is neither Shashi Tharoor, Kaippally, Twitter or the development of Thiruvananthapuram .

Your problem is clinical.

Cheers

വിചാരം said...

ഈ പോസ്റ്റിന്റെ മോഡറേറ്ററോട്
ഇതിലെ അനാവശ്യമായ കമന്റുകള്‍ പൂര്‍ണ്ണാധികാരത്തോടെ ഡിലീറ്റ് ചെയ്യുക എങ്കിലേ ഈ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ച ഇവിടെ വരുന്നവര്‍ക്ക് സുഗമമായി വായിച്ച് മനസ്സിലാക്കി എടുക്കാനാവൂ.
ഒരു പഞ്ചായത്ത് മെംബര്‍ മുതല്‍ എം.പി വരെയുള്ള നമ്മുടെ പ്രതിനിധികള്‍ക്ക് അവരുടെ അധികാരപരിധിയില്‍ എന്തല്ലാം ചെയ്യാനാവുമെന്ന് ഒരു പൊതുധാരണ ആര്‍ക്കെങ്കിലുമറിയുമെങ്കില്‍ ദയവ് ചെയ്ത് ഇവിടെ പോസ്റ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, നമ്മുക്ക് ഇരുപത് എം.പിമാരും മൂന്ന് സഹമന്ത്രിമാരും രണ്ട് കാബിനറ്റ് മന്ത്രിമാരും ഉണ്ടല്ലോ ഇവരില്‍ ശശി തരൂരിനെ മാത്രം എന്തുകൊണ്ടാണ് തിരഞ്ഞ് പിടിച്ച് ആവശ്യത്തിലധികം വിവാദങ്ങളിലെത്തിയ്ക്കുന്നത്, ഒന്ന് അദ്ദേഹത്തിന്റെ തിരെഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തി നോക്കിയാലറിയാം എല്ലാ വര്‍ഗ്ഗീയ വിഷങ്ങളും (ജമാ‌അത്ത് ഇസ്ലാമി,എന്‍.ഡി.എഫ്, പി.ഡി.പി) ഒരുമിച്ച് എന്തലാം വേലകള്‍ ഒപ്പിച്ചിട്ടും ഫലം കണ്ടില്ല മാത്രമല്ല അദ്ദേഹം മന്ത്രി ആവുകയും ചെയ്തു, സഹിക്കുമോ ഇവറ്റകള്‍ക്ക് അതുകൊണ്ട് അദ്ദേഹം എന്തു ചെയ്താലും (ഇഷ്ടമല്ലാത്ത അച്ചി തൊടുന്നതല്ലാം കുറ്റം) അതില്‍ കുറ്റം കണ്ടെത്തി അദ്ദേഹത്തെ ആക്രമിയ്ക്കുക പതിവായിരിക്കുന്ന ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ (രാഷ്ട്രീയ നിഷ്ക്കളങ്കത) വാക്കുകളെ വളച്ചൊടിച്ച് അദ്ദേഹത്തിനെതിരെ തിരിക്കുക സ്വാഭാവികം, ശശി തരൂരിനെ ആക്രമിയ്ക്കുന്ന പത്രങ്ങളില്‍ മാധ്യമം മുന്നിട്ട് നില്‍ക്കുന്നത് കണ്ടാലേ അറിഞ്ഞൂടെ ഈ വര്‍ഗ്ഗീയ വിഷങ്ങളുടെ മനസ്സിലിരിപ്പ്, എന്തുകൊണ്ട് പ്രവാസികാര്യമന്ത്രിയായിട്ട് പോലും പ്രവാസികള്‍ക്കായി ഒന്നും ചെയ്യാതിരിന്നിട്ടും വയലാര്‍ രവിയെ ആരും ഇത്ര ആക്രമിക്കാത്തത്. അപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടാകുമല്ലോ ദയവ് ചെയ്ത് ശശി തരൂരിനെ ആക്രമിക്കുന്ന മതേതര ചിന്താഗതിക്കാര്‍ അറിയാതെ വര്‍ഗ്ഗീയ വിഷങ്ങളുടെ അജണ്ട സ്വയം ഏറ്റെടുക്കുകയാണന്ന് മനസ്സിലാക്കുക, ശശി തരൂരിനെ പോലെ ഇത്ര ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു സഹമന്ത്രി മറ്റേതാണുള്ളത്, അദ്ദേഹം പറയുകമാത്രമല്ല പ്രവര്‍ത്തിക്കുക കൂടി ചെയ്യന്നുണ്ട് എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല കണ്ടാല്‍ മനസ്സിലാക്കാനാവും, അദ്ദേഹം തിരുവനന്തപുരത്തുക്കാരുടെ ഒരു എം.പി മാത്രമല്ല അദ്ദേഹംഈന്ത്യാ മഹാരാജ്യത്തെ ഒരു മന്ത്രി കൂടിയാണന്ന് മനസ്സിലാക്കുക.

kaalidaasan said...

So the same argument can be directed towards folks like you who waste time and energy asking for change within Kerala.

Did I ask for changes in Kerala? It is people who have contempt for Kerala and India ask for changes in Kerala. Shashi Tharoor boasted that he came to make a difference. Nobody else claimed such stupidity.

Even with the ability to democratically elect your representative to power you are unable to voice your concerns about Thiruvananthapuram.

This is hilarious. It was you who ridiculed the people who asked Tharoor about developmental issues of Thiruvananthapuram. Now you say that people are unable to voice their concerns about TVM. Are you really mad or just pretending?.

I do not believe in this stupidity? All Keralites can voice their concerns about Thiruvananthapuram. And they are doing that as well. But nobody answered the way your hero answered. That is why he is considered as a shame for Kerala and Thiruvananthapuram.

Your problem is neither Shashi Tharoor, Kaippally, Twitter or the development of Thiruvananthapuram .

These are not my problems. The issue discussed here is your holier than thou attitude, on which Urump based his post. That is what is discussed here.

desertfox said...

മാന്യ സുഹൃത്ത്‌ വിചാരം പറയുകയുണ്ടായി..
"ശശി തരൂരിനെ പോലെ ഇത്ര ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു സഹമന്ത്രി മറ്റേതാണുള്ളത്"


എന്താണ്‌ അദ്ദേഹം ചെയ്ത ക്രിയാത്മക പ്രവൃത്തികള്‍? വേറൊന്നും ഉദ്ദേശിച്ചല്ല, അറിയാത്തതു കൊണ്ടാണ്‌. 2-3 എണ്ണം സൂചിപ്പിക്കാമെങ്കില്‍ ഈ ചര്‍ച്ച അല്‍പം കൂടി ക്രിയാത്മകമാകും.

വിചാരം said...

ഡസേര്‍‌ട്ട് ഫോക്സ്
ഞാനും നിങ്ങളും ഈ പോസ്റ്റില്‍ സം‌വദിക്കുന്നത് തന്നെ അദ്ദേഹത്തിന്റെ ക്രിയാത്മകതക്ക് കാരണമായതുകൊണ്ടാണ്, ജനങ്ങളുമായി സം‌വദിച്ച് അവരിലൊരാളായി അവരിലെ ആവശ്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിയ്ക്കുന്നത് തന്നെ ഒരു ക്രിയാത്മകതയാണ് അല്ലാത രാഹൂലിനെ പോലെ അല്ലെങ്കില്‍ ഇ അഹമദിനെ പോലെ ചുമ്മാ ആളെ പറ്റിക്കല്‍ തന്ത്രമല്ല അദ്ദേഹത്തിന്റേതെന്ന് ഏതൊരു കുഞ്ഞിനും മനസ്സിലാവും, ഗാന്ധി ജയന്തി ദിനത്തില്‍, ഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം അദ്ദേഹം ഓഫ്ഫീസ്സിലെത്തി അദ്ദേഹത്തിന്റെ ജോലിയില്‍ മുഴുകി എന്നത് ക്രിയാത്മകത അല്ലാതെ മറ്റെന്താണ്, എന്റെ ചോദ്യത്തിനുത്തരം തരിക എന്നത് ഒരു മാന്യതയാണ് താങ്കള്‍ എന്റെ ഈ ചോദ്യം ബോള്‍ഡാക്കിയ സ്ഥിതിയ്ക്ക് ... ഇത്ര ക്രിയാത്മകത പുലര്‍ത്തുന്ന മറ്റേത് സഹമന്ത്രിയാണ് നമ്മുക്കുള്ളത് ഒന്ന് പറ... ഓഫ്ഫീസില്‍ ചായ കൊടുത്തും മൂഡ് താങ്ങിയും അടിവസ്ത്രം അലക്കി കൊടുത്തും കിട്ടിയ സ്ഥാനമല്ല തരൂരിന്റേതെന്ന് താങ്കള്‍ക്കും അറിയാമല്ലോ :)

ഉറുമ്പ്‌ /ANT said...

പ്രിയ വിചാരം,
ഒരാൾ വിമർശന വിധേയനാകുന്നത് അയാളിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിനു ബലക്ഷറ്യം സംഭവിക്കുമ്പോഴാണെന്നു ഞാൻ വിശ്വസിക്കുന്നു.
മറ്റുള്ളവരിൽ ജനത്തിനു വിശ്വാസമില്ലാതായിട്ട് കാലമേറെയായി. അവരെ ജനം എഴുതിത്തള്ളിയതാണ്.
തരൂർ അങ്ങനെയല്ല എന്നു കരുതാനാണെനിക്ക് ഏറെ ഇഷ്ടം.

desertfox said...

ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്ന ക്രിയാത്മകതയാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ഞാന്‍ യോജിക്കുന്നു. ആ ക്രിയാത്മകതയ്ക്ക്‌ 100 മാര്‍ക്കും കൊടുക്കേണ്ടത്‌ A K ആന്റണിക്കാണ്‌. ഓഫിസില്‍ നിന്നു കഴിവതും പുറത്തേ ഇറങ്ങാറില്ല. ഒരു വര്‍ഷം കൂടിയാണെന്നു തോന്നുന്നു ഇന്നലെ ചില ദേശീയ മാധ്യമങ്ങളോട്‌ 2 വരി സംസാരിച്ചു.
ഞാന്‍ ക്രിയാത്മകത എന്നു കൊണ്ടുദ്ദേശിച്ചത്‌ പൊതുജനത്തിനു ആവശ്യമുള്ള ഏതെങ്കിലും കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടുക എന്നതായിരുന്നു. ക്ഷമിക്കണം, അതായിരുന്നു എന്റെ കാഴചപ്പാട്‌.
The Good The Bad & The Ugly എന്ന ചിത്രത്തിലെ Tuco എന്ന കഥാപാത്രത്തിന്റെ ഒരു ഡയലോഗ്‌ ഓര്‍മ്മ വരുന്നു... "When you have to shoot, shoot... Dont talk"

വിചാരം said...

പ്രിയ ഉറുമ്പ്
എല്ലാ കാര്യത്തിലും അങ്ങനെ ആവണമെന്നില്ല, എനിക്കൊരാളെ ഇഷ്ടമല്ലെങ്കില്‍ അയാളുടെ ഏതൊരു പ്രവര്‍ത്തിയേയും നഗറ്റീവായി കണ്ട് വിമര്‍‌ശിച്ച് ഇല്ലാതാക്കാം ഇവിടെ സംഭവിയ്ക്കുന്നതും അതാണ്, ശശി തരൂര്‍ എന്ന വ്യക്തി ചിലത് തുറന്ന് പറയുന്നു അത് സത്യമാണ്, അദ്ദേഹത്തിന്റെ മണ്ഡല വികസനത്തിനായ് പ്രത്യക്ഷ്യത്തില്‍ അദ്ദേഹത്തിന്റെ വകുപ്പ് എന്തലാം ചെയ്യാനാവും എന്നത് ആദ്യന്വേഷിക്കുക അതില്‍ അദ്ദേഹം പരാജയപ്പെടുകയാണെങ്കില്‍ സമ്മതിക്കാം അത് അദ്ദേഹത്തിന്റെ പരാജയമാണന്ന് എന്നാല്‍ ഇവിടെ അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടോ , ഇ അഹമദായിരുന്നല്ലോ കഴിഞ്ഞ തവണ ഈ വകുപ്പ് കൈക്കാര്യം ചെയ്തിരുന്നത് പൊന്നാനിയില്‍ നിന്ന് ജയിച്ച് പോയ അദ്ദേഹം പാസ്പോര്‍ട്ട് ഓഫ്ഫീസ് മലപ്പുറത്താണ് ഉണ്ടാക്കിയത് പൊന്നാനിയ്ക്ക് ഒന്നും ചെയ്തില്ല എന്നത് ഒരു സത്യം എന്നാല്‍ അദ്ദേഹം ഒന്നും ചെയ്തില്ലാന്ന് എന്ന് പറയുന്നത് രാഷ്ട്രീയ മര്യാദയല്ലആദ്ദേഹം സ്വന്തം ട്രാവല്‍‌ ഏജന്റിസിക്ക് ആവശ്യം പോലെ ഹജ്ജ് ക്വാട്ട അനുവധിച്ചു (ഒരാളില്‍ നിന്ന് ഒരു ലക്ഷമേ വാങ്ങിയൊള്ളൂ പാവം)
പ്രിയ ഉറുമ്പ് അദ്ദേഹത്തെ ഇപ്പോള്‍ വിമര്‍‌ശിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലാന്നാണ് എന്റെ അഭിപ്രായം സമയമാവട്ടെ ഞാനും കൂടെ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പ്രതീക്ഷകള്‍ അസ്തമിച്ചാല്‍ ..ഇപ്പോള്‍ തികച്ചും ഞാന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹത്തില്‍ .

വിചാരം said...

പ്രിയ ഡസേര്‍ട്ട് ഫോക്സ്
ഒരു മന്ത്രി അദ്ദേഹത്തിന്റെ ജോലി ഓഫ്ഫീസിലിരുന്ന് ഫയല്‍ തീര്‍പ്പാക്കുക എന്നതാണ്, അല്ലാതെ ചുമ്മാ ഫലകം ഉത്ഘാടനം ചെയ്യലല്ല, താങ്കള്‍ പറയുന്ന ക്രിയാത്മകത എന്താണന്ന് വിശദമാക്കിയാല്‍ കൊള്ളാം

desertfox said...

മന്ത്രിയായ MP ജയിപ്പിച്ച ജനങ്ങള്‍ക്കായി എന്തു ചെയ്തു എന്നതാണു ഞാന്‍ ചോദിച്ചത്‌. തമിഴ്നാടിനും ഉണ്ടായിരുന്നു മന്ത്രിമാര്‍, കഴിഞ്ഞ മന്ത്രിസഭയില്‍. അവര്‍ തമിഴ്നാടിനു വേണ്ടി എന്തു ചെയ്തു എന്നു അവിടെ പോയി നോക്കിയാല്‍ കാണാം.
We need a negotiator to get things done for us.
അല്ലാതെ വിശാലമായ ഇന്ത്യ, അതിന്റെ മൊത്തം വികസനം എന്നൊക്കെ ഒരു ഭംഗിക്ക്‌ തട്ടി വിടാമെന്നു മാത്രം.

ചിന്തകന്‍ said...

അല്ല ഉറുമ്പേ ഇതെനിയും കടിച്ച് തീര്‍ന്നില്ലേ :)

എനിക്ക് മനസ്സിലാവാത്ത കാര്യം ഈ ശശി തരൂരില്‍ ആളുകള്‍ ഇത്രമാത്രം വിശ്വാസം അര്‍പ്പിക്കാന്‍ കാരണം എന്തായിരിക്കും.!!?

1) ജനസേവന തല്പരനായ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന പാരമ്പര്യം?

2) യു എന്നില്‍ ഉന്നത ഉദ്യോഗസ്ഥാനയിരുന്നപ്പോള്‍ ഇന്ത്യക്കും മറ്റു ദരിദ്ര രാജ്യങ്ങള്‍ക്കും വേണ്ടി ചെയ്ത സേവനങ്ങളുടെ മഹത്വം..?

3) അല്ലെങ്കില്‍ തരൂരിന്റെ അക്കാദമിക് യോഗ്യതയിലുള്ള വിശ്വാസം...?

മറ്റുള്ളവരൊന്നും തരൂരിനേക്കാള്‍ മെച്ചമാണെന്ന് വാദമൊന്നും എനിക്കില്ല എന്നാദ്യമേ സൂചിപ്പിക്കട്ടെ.

ഉറുമ്പ്‌ /ANT said...

ചിന്തകൻ,
കേരളം കാലങ്ങളായി പ്രതീക്ഷിക്കുന്ന ഒരു നല്ല വിലപേശൽക്കാരനെ തരൂരിൽ നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാണോ? തിരുവനന്തപുരത്തായി മാത്രം ഒതുങ്ങി നിൽക്കണ്ട അദ്ദേഹം. കേരളം മുഴുവനുമുള്ളവർക്കായി അദ്ദേഹം മറ്റു രാഷ്ട്രീയക്കാർക്കു മാതൃക കാണിക്കട്ടെ.
പക്ഷേ ഖേദകരമെന്നു പറയട്ടെ അദ്ദേഹത്തിന്റെ പ്രവർത്തികൾ പലതും സാധാരണക്കാരനിൽനിന്നും അദ്ദേഹത്തെ അകറ്റുന്നതാണ്.

ചിന്തകന്‍ said...

ഉറുമ്പേ.. ജനങ്ങള്‍ക്ക്‍ ന്യായമായും‍ അങ്ങിനെ ആശിക്കാന്‍ അവകാശമുണ്ട്. അവരെ അങ്ങിനെ ആശിപ്പിച്ചത് ഒരു പക്ഷേ മുന്‍ കാല പ്രതിനിധികളുടെ പെര്‍ഫോമന്‍സ് ആയിരിക്കാം. പിടിച്ചതിലും വലിയതാണ് മളയിലുള്ളത് എന്നിടത്താണ് ഇപ്പോള്‍ ജനങ്ങളുടെ അവസ്ഥ. ജനങ്ങള്‍ക്ക് എല്ലാവരും നല്‍കുന്ന ഒരു വിശിഷ്ട സാധനമാണ് ‘വാഗ്ദാനം’

മുന്‍ കാല ജന പ്രതിനിധികളില്‍ നിന്ന് വിത്യസ്തമായി തരൂരില്‍ ആളുകള്‍ ദര്‍ശിച്ച കാലിബര്‍ എന്തായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഈ അന്വേഷണം ഒരു പക്ഷേ വീണ്ടും ഇത് പോലുള്ള അബദ്ധങ്ങളില്‍ ചാടാന്‍ ജനങ്ങളെ സാഹായിച്ചേക്കാം.

താങ്കള്‍ സൂചിപ്പിച്ച പോലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്ന ഒരു നേതാവായി തരൂരിന് വാഴാന്‍ സാധിക്കട്ടെ എന്ന് തന്നെയാണ് ഞാനും ആശിക്കുന്നത്. എന്നാല്‍ സ്പോണ്‍സര്‍ ചെയ്ത കോര്‍പറേറ്റുകളേക്കാളധികം, ജനങ്ങളെ -എത്രമാത്രം- അദ്ദേഹത്തിന് സേവിക്കാന്‍ കഴിയും എന്നത് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. തുടങ്ങിയിട്ടല്ലേയുള്ളൂ നമുക്ക് കാത്തിരുന്നു നോക്കാം അല്ലേ :)

kaalidaasan said...

ഗാന്ധി ജയന്തി ദിനത്തില്‍, ഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം അദ്ദേഹം ഓഫ്ഫീസ്സിലെത്തി അദ്ദേഹത്തിന്റെ ജോലിയില്‍ മുഴുകി എന്നത് ക്രിയാത്മകത അല്ലാതെ മറ്റെന്താണ്,


ഏതാണ്, ഈ വാര്‍ത്തയുടെ ഉറവിടം? സ്വന്തം ഭാവനയാണോ?

ഒരു മന്ത്രിയും അന്ന് ഓഫീസില്‍ പോയതായി ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒക്റ്റോബര്‍ 2 ദേശീയ അവധി ദിനമാണ്. അന്ന് ഒരു സര്‍ക്കാര്‍ ഓഫീസും തുറക്കില്ല, വിദേശ കാര്യ മന്ത്രിയുടേതുള്‍പ്പടെ. അന്ന് ഒരു ഓഫീസ് ജീവനക്കാരനും ജോലി ചെയ്യില്ല. ശശി തരൂര്‍ ഏത് ഓഫീസില്‍ പോയ കാര്യമാണു താങ്കള്‍ പറയുന്നത്? ഗാന്ധി ജയന്തി ദിനത്തില്‍ വിദേശമന്ത്രാലയം ​തുറന്നു പ്രവര്‍ത്തിച്ചെങ്കില്‍ അത് അന്നത്തെ ഏറ്റവും വലിയ വാര്‍ത്തയാകുമായിരുന്നു.

മധ്യമങ്ങള്‍ മറ്റൊന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്ഘട്ടിലെ പ്രര്‍ത്ഥനയുടെ സമയത്ത് ട്വിറ്ററിലൂടെ കൊച്ചു വര്‍ത്താനം പറയുന്ന കലാപരിപാടി ട്വിറ്റര്‍ മന്ത്രി തുടര്‍ന്നിരുന്നു എന്ന്. എല്ലാവരും ഗാന്ധിജിയെ ഓര്‍ത്ത് പ്രാത്ഥിച്ചിരുന്ന സമയത്ത്, ഈ കാപട്യം, വിനോദങ്ങളിലേര്‍പ്പെട്ടിരുന്നു എന്നാണത് കാണിക്കുന്നത്. ദുബായില്‍ തിരുവനന്തപുരംകാര്‍ ആവലാതികള്‍ ബോധിപ്പിച്ച സമയത്തു തന്നെ ബ്ളാക് ബെറിയില്‍ റ്റ്വീറ്റി തന്റെ പ്രതിബദ്ധത തെളിയിച്ച അതേ കാപട്യം.

kaalidaasan said...

വിചാരം,

ഓഫ്ഫീസില്‍ ചായ കൊടുത്തും മൂഡ് താങ്ങിയും അടിവസ്ത്രം അലക്കി കൊടുത്തും കിട്ടിയ സ്ഥാനമല്ല തരൂരിന്റേതെന്ന് താങ്കള്‍ക്കും അറിയാമല്ലോ :)

ഏതു മന്ത്രിയാണ്, ഇതു പോലെ ഒക്കെ ചെയ്ത് സ്ഥാനം നേടിയത്?

കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് തരൂര്‍ പറഞ്ഞത് താങ്കള്‍ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ അത് ഓര്‍ മ്മിപ്പിക്കാം.

From Midnight to the Millennium and Beyond .

Indira Gandhi.


“Had Indira’s Parsi husband been a toddywalla (liquor trader) rather than so conveniently a Gandhi, I sometime wonder, might India’s political history have been different?”

“Mrs. Gandhi was skilled at the acquisition and maintenance of power, but hopeless at the wielding of it for larger purposes. She had no real vision or program beyond the expedient campaign slogans; “remove poverty” was a mantra without a method ?.

Declaring a state of Emergency, Indira arrested opponents, censored the press, and postponed elections. As a compliant Supreme Court overturned her conviction, she proclaimed a ‘20-point programme’ for the uplift of the common man (No one found it humorous enough to remark, as Clemenceau had done of Wilson’s Fourteen Points, that “even the good Lord only had ten.”) Its provisions ? remained largely unimplemented. Meanwhile her thuggish younger son, Sanjay (1946-1980) emphasizing two of the 20 points, ordered brutally insensitive campaigns of slum demolitions and forced sterilizations.”

Rajiv Gandhi

Prime Minister’s first year was exhilarating for people like him “who were swept up in the unfamiliar excitement of having one of our own as Prime Minister”: Instead of the “visionless expediency that had been his mother’s only credo, Rajiv offered transparent sincerity and conviction.” But then, “the rot set in ?Compromise followed sellout as New Delhi returned to business as usual. Charges of corruption in a major howitzer contract with the Swedish arms manufacturer Bofors tarnished the mystique of the dynasty; little children sang, Galli-galli mein shor hai/Rajiv Gandhi chor hai: ‘Hear it said in every nook/Rajiv Gandhi is a crook.’?”

Sonia Gandhi.

“A builder’s daughter from Turino, without a college degree, with no experience of Indian life beyond the rarefied realms of the Prime Minister’s residence, fiercely protective of her privacy, so reserved and unsmiling in public that she has been unkindly dubbed ‘the Turin Shroud’| leading a billion Indians at the head of the world’s most complex, rambunctious and violent democracy? This situation, improbable if weren’t true, is proof again of the enduring appeal of the Nehru-Gandhi dynasty.”

Rahul Gandhi.

“And then there is, after all, in true dynastic tradition, the need to think of the aspirations of the next generation … Their [Rahul and Priyanka] father’s seat must, observers suggest, be kept warm for one of them — and who better to nurse the Amethi constituency he so successfully nurtured than Sonia herself?”

അച്ഛനെ കള്ളുചെത്തുകാരന്‍ എന്നും, മകനെ കള്ളന്‍ എന്നും മരുമകളെ ടൂറിനിലെ ശവക്കച്ചയെനും വിളിച്ചിട്ട്, ഇപ്പോള്‍ അതേ ശവക്കച്ചയുടെ മുന്നില്‍ സാഷ്ട്ടാംഗം പ്രണമിക്കുന്ന ഇയാള്‍ക്കെന്ത് വ്യക്തിത്വം?. നാണമില്ലത്തവന്റെ ആസനത്തില്‍ മുളച്ച ആലിന്റെ ചുവട്ടിലെ തണലിലാണു, വിചാരം നിങ്ങളൊക്കെ നില്‍ക്കുന്നത്.


സോണിയയും രഹുലും മറ്റ് കോണ്‍ ഗ്രസുകരും ഇതൊക്കെ കയ്യടിച്ച് അംഗീകരിച്ച് തരൂരിനെ ബഹുമാനിച്ചാണോ ഇതു പോലെ സ്ഥാനം നല്‍കി ആദരിച്ചത്? അല്‍പമെങ്കിലും ചിന്താശേഷി ബാക്കിയുള്ളവര്‍ ഇങ്ങനെ കരുതില്ല. ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവിനെ കള്ളുചെത്തുകാരന്‍ എന്നു വിളിച്ചവനെ ആദരിക്കുന്ന മഹാമനസ്കതക്ക് ഒരു നോബെല്‍ സമ്മാനം നല്‍കാതെ വയ്യ. താങ്കളൊക്കെ കരുതുന്നതില്‍ കൂടുതല്‍ കാലു നക്കലും പ്രണമിക്കലും ഒക്കെ നടത്തിയാണ്, ട്വിറ്റര്‍ മന്ത്രി സ്ഥാനം നേടിയത്.

kaalidaasan said...

ചിന്തകാ,

1) ജനസേവന തല്പരനായ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന പാരമ്പര്യം?

2) യു എന്നില്‍ ഉന്നത ഉദ്യോഗസ്ഥാനയിരുന്നപ്പോള്‍ ഇന്ത്യക്കും മറ്റു ദരിദ്ര രാജ്യങ്ങള്‍ക്കും വേണ്ടി ചെയ്ത സേവനങ്ങളുടെ മഹത്വം..?

3) അല്ലെങ്കില്‍ തരൂരിന്റെ അക്കാദമിക് യോഗ്യതയിലുള്ള വിശ്വാസം...?


ഇവ ഒന്നു വിശദീകരിക്കാമോ?


എന്തു ജനസേവന പാരമ്പര്യമാണ്, ശശി തരൂരിനുള്ളത്?

യു എന്നില്‍ ഉന്നത ഉദ്യോഗസ്ഥാനയിരുന്നപ്പോള്‍ ഇന്ത്യക്കും മറ്റു ദരിദ്ര രാജ്യങ്ങള്‍ക്കും വേണ്ടി ചെയ്ത സേവനങ്ങള്‍ എന്തൊക്കെയാണെന്നു പറയാമോ?

എന്താണു ശശി തരൂരിന്റെ അക്കാദമിക് യോഗ്യത?

വീ.കെ.ബാല said...

പ്രിയ മിത്രം കാളിദാസൻ.,
താങ്കൾ ചിന്തകനെ തെറ്റിദ്ധരിച്ചു, അദ്ദേഹം ആ ചോദ്യം സ്വയം ചോദിച്ചതും സമൂഹത്തോട് ചോദിച്ചതുമാണ് അല്ലാതെ അതൊരു സ്റ്റേറ്റ്മെന്റല്ല. ഇപ്പോഴും ഒരു പ്രഹേളിക ആയി അത് നിൽക്കുന്നു എന്തായിരുന്നു ആ ജയത്തിന് പിന്നിൽ, ഊര് മറന്നുകുത്തിയ നായരോ ? അതോ തോൽവി ഇരന്നുവാങ്ങിയ ഇടത് ഔദ്യോഗികപക്ഷമോ ? ഇനി ഇതുരണ്ടുമല്ലാത്ത മറ്റെന്തെങ്കിലും ?

ചിന്തകന്‍ said...

തിരുത്ത്:

ഈ അന്വേഷണം ഒരു പക്ഷേ വീണ്ടും ഇത് പോലുള്ള അബദ്ധങ്ങളില്‍ ചാടാന്‍ ജനങ്ങളെ സാഹായിച്ചേക്കാം.

എന്നത്

“ഈ അന്വേഷണം ഒരു പക്ഷേ വീണ്ടും ഇത് പോലുള്ള അബദ്ധങ്ങളില്‍ ചാടാതിരിക്കാന്‍ ജനങ്ങളെ സാഹായിച്ചേക്കാം“

എന്നാക്കി തിരുത്തിവായിക്കാന്‍ അപേക്ഷ.

കാളിദാ‍സന്‍: ബാല പറഞ്ഞത് ശ്രദ്ധിച്ചിരിക്കുമല്ലോ. ബാലാ ജി. ക്ലാരിഫൈ ചെയ്തതിന് നന്ദി.

kaalidaasan said...

വീ കെ ബാല,

നിങ്ങളൊക്കെ കൂടി ഒരു സാധാരണ സംഭവം ഏതോ വലിയ പ്രഹേളിക ആയി കാണുന്നു. അങ്ങനെ കാണാന്‍ മറ്റുള്ളവരോടും ആവശ്യപ്പെടുന്നു. ശശി തരൂരല്ല വേറെ ആരായാലും തിരുവനന്തപുരത്ത് ജയിക്കുമയിരുന്നു. വടകരയില്‍ വരെ ഇടതുപക്ഷം പരാജയപെട്ട ഒരു തെരഞ്ഞെടുപ്പയിരുന്നു കഴിഞ്ഞ തവണത്തേത്. ശശി തരൂരില്‍ ഇല്ലാത്ത മഹത്വം നിങ്ങളൊക്കെ ചാര്‍ത്തിക്കൊടുക്കുകയാണ്, ഇതു പോലെയുള്ള അര്‍ത്ഥ ശൂന്യമായ ചോദ്യങ്ങള്‍ വഴി. ശശി തരൂരിനു പകരം ശിവകുമാറായിരുന്നു ജയിച്ചതെങ്കില്‍ അതും ഒരു പ്രഹേളികയായി ബാല വിലയിരുത്തുമായിരുന്നോ?

ഉറുമ്പ്‌ /ANT said...

കാളിദാസൻ, ശശി തരൂരെന്നല്ല, ശിവകുമാറാണെങ്കിലും ഒരു എം.പി. എന്ന നിലയിൽ ജനം ചില പ്രതീക്ഷകൾ വച്ചുപുലർത്തും.

തരൂരിന്റെ കാര്യത്തിൽ- സ്ഥിരം രാഷ്ട്രീയക്കാരനല്ലാത്ത കുറെയധികം ലോകവിവരമുള്ള(അതു തെറ്റിയോ) ഒരാളെന്ന നിലക്ക് ഒരൽ‌പ്പം പ്രതീക്ഷ കൂടും.

പക്ഷേ, പലരാലും ആക്ഷേപിക്കപ്പെടുന്ന ലാലു പ്രസാദിന്റെ പോലും കാര്യക്ഷമത അദ്ദേഹത്തിനില്ലായെന്നു അദ്ദേഹം ഒരോ ട്വീറ്റിലും (പ്രവർത്തി ഇതുവരെ കണ്ടില്ല) തെളിയിച്ചുകൊണ്ടിരിക്കുന്നു.
നന്ദി ഈ ചർച്ച തുടാരുന്നതിൽ
താങ്കളുടെ ബ്ലോഗു കണ്ടിരുന്നു. അറിയാത്ത പലകാര്യങ്ങളിലേക്കും വെളിച്ചം വീശുന്ന ആ പോസ്റ്റിനു നന്ദി.

വീ.കെ.ബാല said...

പ്രിയമിത്രം കാളിദാസൻ,
എന്റെ കമന്റ് വായിച്ചിട്ടും, ചിന്തകന്റെ കമന്റ് വായിച്ചിട്ടും ഞങ്ങൾ അല്ലെങ്കിൽ ഞാൻ “ശ്രീ ശശി തരൂരിനെ” മഹത് വ്യക്തിയായി അവരോദിക്കുന്നതായി താങ്കൾക്ക് തോന്നി എങ്കിൽ താങ്കൾ ഒന്നിൽ കമന്റ് നന്നായി വായിച്ചില്ല, അല്ലെങ്കിൽ താങ്കൾക്ക് ആ കമന്റിൽ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല. തരൂർ തിരുവനന്തപുരത്ത് ജയിച്ചു എന്നു കേട്ടപ്പോൾ എനിക്ക് വിശ്വാസം വന്നില്ല. ഇതിന് മുൻപ് ഇങ്ങനെ തോന്നിയത് കെ.ബി.ഗണേഷ് കുമാർ ജയച്ചപ്പോൾ ആണ്. അയൽ സംസ്ഥനങ്ങളിലെ തിരഞ്ഞെടുപ്പ് ട്രന്റ് നമ്മളും അനുകരിക്കുകയാണോ എന്ന് സംശയിച്ചിരുന്നു, തിരോന്തോരംകാര് ഈ ഡെൽഹിക്കാരനെ തിരഞ്ഞടുക്കാനുള്ള കാരണം ഇടതുപക്ഷത്തിലെ കാല്വാരൽ മാത്രമാണെന്ന് പറയാൻ കഴിയുന്നില്ല……. പണിക്കർ സാർ ഒറ്റനായരും ഈ ഡെൽഹി നായർക്ക് കുത്തെരുതെന്ന് പറഞ്ഞിരുന്നു എന്നിട്ടും നായരെല്ലാം ശശിയെ കുത്തി…… “ആ ജയത്തിന് പിന്നിൽ, ഊര് മറന്നുകുത്തിയ നായരോ ? അതോ തോൽവി ഇരന്നുവാങ്ങിയ ഇടത് ഔദ്യോഗികപക്ഷമോ ? “ ഇതും ആ കമന്റിൽ ഉണ്ടായിരുന്നു, ചിന്തകന്റെ കമന്റിന് ഒരു ക്ലാരിഫിക്കേഷൻ നൽകിയപ്പോൾ ആ കമന്റും കൂടെ കൂട്ടിവായിക്കണമായിരുന്നു., ചൊറിച്ചിൽ ഉള്ളസ്ഥത്ത് ചൊറിഞ്ഞാലെ അതിന്റെ ഒരു സുഖം കിട്ടു, അങ്ങനെ അല്ലെ കാളിദാസാ അതിന്റെ ഒരു ഇത്……(ചുമ്മാ പറഞ്ഞതാ) കാളിദാസന്റെ പോസ്റ്റ് വായിച്ചില്ല, വായിക്കട്ടെ

ഉറുമ്പ്‌ /ANT said...

ബാല,
പണിക്കരും, വെള്ളാപ്പള്ളിയും, മദനിയും,പള്ളീലച്ചന്മാരും പറയുന്നത് കേട്ടിട്ടല്ല പൊതുജനം വോട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് തന്നെയാണ് അതിന് ഉത്തമ ഉദാഹരണം.
പിന്നെ ബാല പറഞ്ഞ രണ്ടാമത്തെ കാര്യം.
ഇടതുപക്ഷം ഇരന്നു വങ്ങിയതാ‍ണ് ഈ പരാജയം.
അതുതന്നെയാണ് ശരി.

കമെന്റിനു നന്ദി.

kaalidaasan said...

ഉറുമ്പ്,

ശശി തരൂരിന്റെ കാര്യത്തില്‍ കുറച്ചു പേര്‍ പ്രതീക്ഷ വച്ചു പുലര്‍ത്തി എന്നത് ശരി. പക്ഷെ അത് അദ്ദേഹത്തെ ശരിക്കും മനസിലാക്കാത്തതു കൊണ്ടാണ്. എഴുത്തുകാരന്‍ എന്ന നിലയിലാണെങ്കില്‍ ശശി തരൂര്‍ ഓ എന്‍ വി യുടേ ഏഴയലത്തു വരില്ല. ഓ എന്‍ വിയെ ഒരു വിധം നന്നായി തോല്‍പിച്ചു കൊടുത്തിട്ടുണ്ട് തിരുവനന്തപുരത്തെ വോട്ടര്‍ മാര്‍. ഒരു ശരാശരി എഴുത്തുകാരന്‍ എന്നതിനപ്പുറം അദ്ദേഹത്തെ ആരും വിലയിരുത്തില്ല. ലോക വിവരം എന്നത് ഉറുമ്പ് പറഞ്ഞപോലെ ഒരു അര്‍ദ്ധോക്തിയിലിടാനാണെനിക്കും താല്‍ പ്പര്യം. പക്ഷെ , ലോക വിവരക്കേടും കുറച്ച് അഹന്തയുമുണ്ട്. യു എന്‍ അണ്ടര്‍ സെക്രട്ടറി എന്നു പറഞ്ഞാല്‍ എന്തോ വലിയ ഒന്നാണെന്നു കരുതുന്നവരാണ്, ഇദ്ദേഹത്തിനു ലോക വിവരമുണ്ടെന്നൊക്കെ പാടിപ്പുകഴ്ത്തുന്നത്. ഒരു സാധാരണ ഗുമസ്തനായി യു എന്നില്‍ ജോലി ആരംഭിച്ച് അനേകം അണ്ടര്‍ സെക്രട്ടറിമാരില്‍ ഒരാളായി വിരമിച്ചത് മഹാത്ഭുതമൊന്നുമല്ല. അദ്ദേഹം സ്വന്തം വെബ് സൈറ്റില്‍peace-keeper, refugee worker, human rights activist എന്നൊക്കെ അവകാശപ്പെടുന്നത്, കേരള ധങ്കാര്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായിരുന്ന ഗോപാല്‍ കൃഷ്ണപില്ള്ള താന്‍ സമ്പത്തിക വിദഗ്ദ്ധനാണെന്നവകാശപ്പെടുന്നതു പോലെയേ ഉള്ളു. വന്‍ ശക്തികളുടെ ഇഷ്ടപ്രകാരം, എന്നു വച്ചാല്‍ യു എസ് എയുടെ ഇഷ്ടപ്രകാരം, യു എന്‍ ജനറല്‍ അസം ബ്ളി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കല്‍ മാത്രമാണ്, അവിടത്തെ ഉദ്യോഗസ്തരുടെ ജോലി. അവര്‍ക്ക് വേണ്ടി ചില കൂടിയാലോചനകള്‍ നടത്തുന്നതും അതിലുള്‍പ്പെടും. കേരള സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ കേരള സര്‍ക്കാര്‍ പറയുന്ന പണി ചെയ്യുന്നതുപോലെ മാത്രമാണിത്. അങ്ങനെ ചെയ്ത കാര്യങ്ങളൊക്കെ സ്വന്തം ക്രൈഡിറ്റില്‍ എഴുതി വക്കുന്നത് വിവേകമില്ലായ്മയാണ്, എത്ര ലോക വിവരമുണ്ടായാലും.

എന്നും നഷ്ടത്തില്‍ ഓടിയിരുന്ന റെയില്‍വെ ലാഭത്തിലാക്കാന്‍ ലാലു പ്രസാദിനു കഴിഞ്ഞു. ശശി തരൂര്‍ കുറെ യാത്രകള്‍ നടത്തുന്നതല്ലാതെ, ഒന്നും ചെയ്യുന്നതായി ഇതു വരെ കണ്ടില്ല, ക്രിയാത്മകം എന്നു ഭക്തര്‍ വിശേഷിപ്പിക്കുന്ന കുറെ വിവാദ പ്രസ്താവനകള്‍ നടത്തുന്നതല്ലാതെ.

ഇന്‍ഡ്യന്‍ രഷ്ട്രീയത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ ഉള്ളവര്‍ വിവാദമായേക്കാവുന്ന പ്രസ്താവനകള്‍ നടത്തില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാദപ്രസ്താവനകള്‍ നടത്തുന്ന മന്ത്രി സുധാകരന്‍ പോലും പ്രസംഗമദ്ധ്യേ ആണു ഇത്തരം കാര്യങ്ങള്‍ പറയാറുള്ളു. പക്ഷെ തരൂര്‍ സൂകര പ്രസവം പോലെ ട്വീറ്റിക്കൊണ്ടേ ഇരിക്കുന്നു. അതേതായാലും പക്വതയുടെയോ വിവേകത്തിന്റെയോ ലക്ഷണമല്ല. കുരുടന്‍മാര്‍ ആനയെ കാണുന്ന പോലെ, ഇതൊക്കെ എന്തോ മഹത്തായ കാര്യങ്ങളാണെന്നാണ്, കൈപ്പള്ളിയും സാജനുമൊക്കെ ധരിച്ചു വച്ചിരിക്കുന്നത്.


എന്റെ ബ്ളോഗ് വയിച്ചതില്‍ സന്തോഷമുണ്ട്. ശശി തരൂരിനേക്കുറിച്ച് എനിക്ക് കൂടതലൊന്നും അറിയില്ലായിരുന്നു, കഴിഞ്ഞ വര്‍ഷം വരെ. അദ്ദേഹത്തിന്റെ കുറെ ലേഖനങ്ങളും ഒന്നു രണ്ടു പുസ്തകങ്ങളും വായിച്ചതല്ലാതെ. ആ ലേഖനങ്ങളിലെല്ലാം അമേരിക്കന്‍ വ്യവസ്ഥയെ പാടിപ്പുകഴ്ത്തുന്നതും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ പുലഭ്യം പറയുന്നതും, ഇന്‍ ഡ്യയിലെ സാമൂഹിക നീതിക്കു വേണ്ടിയുള്ള നടപടികളെ വിമര്‍ശിക്കുന്നതും ആകയാല്‍ എനിക്ക് അതാസ്വാദ്യകരമായും തോന്നിയില്ല. യു എന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുനത് വലിയ വാര്‍ത്തയായപ്പോള്‍ ഞാന്‍ ഇദ്ദേഹത്തെ കൂടുതലായി അറിയാന്‍ ശ്രമിച്ചു. പലതും അറിഞ്നു. അപ്പോള്‍ അത് വരെ ഉണ്ടായിരുന്ന അഭിപ്രയം കൂടുതല്‍ ബലവത്തായി.

രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും ഞാന്‍ അത് കൂടുതലായി ശ്രദ്ധിച്ചില്ല. കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിയായപ്പോള്‍ മൂക്കത്തു വിരല്‍ വച്ചു. കോണ്‍ഗ്രസിന്റെ പൈതൃകത്തെ ഇത്രയധികം പുലഭ്യം പറഞ്ഞത് ആര്‍ എസ് എസുകാര്‍ മാത്രമായിരിക്കും. പക്ഷെ അവര്‍ പോലും ഫെറോസ് ഗാന്ധിയെ കള്ളുചെത്തുകാരന്‍ എന്നും, സന്‍ജയ് ഗാന്ധിയെ ഗുണ്ട എന്നും രജീവ് ഗന്ധിയെ കള്ളനെന്നും വിളിച്ചിട്ടില്ല. ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരന്, ശശി തരൂരിനെ നേതാവായി കാണാന്‍ എങ്ങനെ സാധിക്കും എന്നതാണ്, എന്റെ മുന്നിലെ പ്രഹേളിക.

കഥയറിയാതെ ആട്ടം കാണുന്ന കുറച്ചു പേര്‍ ഇദ്ദേഹത്തെ പുകഴ്ത്തിയതും കാര്യമാക്കിയില്ല. തിരുവനന്തപുരത്ത് ജയിച്ചു വന്നത് ഒരു പ്രഹേളികയായും എനിക്ക് തോന്നിയില്ല. പക്ഷെ ഉത്തരവാദപ്പെട്ട മന്ത്രിസ്ഥാനത്തെത്തിയ ശേഷം ഇദ്ദേഹം മുന്‍ പിന്‍ നോക്കാതെ വായില്‍ തോന്നിയത് കോതക്കു പാട്ട് എന്നരീതിയില്‍ പലതും പറഞ്ഞപ്പോള്‍, എന്റെ അഭിപ്രായം എഴുതി.

സന്‍ജയ് ഗാന്ധിയെ ഗുണ്ട എന്നു വിളിക്കുന്ന ശശി തരൂരും എം പി, സുധാകരനെ ഗുണ്ട എന്നു വിളിക്കുന്ന ഇ പി ജയരാജനും തമ്മില്‍ എന്തു വ്യത്യാസം ?

സാജന്‍| SAJAN said...

ഇതൊക്കെ എന്തോ മഹത്തായ കാര്യങ്ങളാണെന്നാണ്, കൈപ്പള്ളിയും സാജനുമൊക്കെ ധരിച്ചു വച്ചിരിക്കുന്നത്.

തന്നോട് ഞാന്‍ എവിടെയെങ്കിലും വച്ച് കണ്ടപ്പൊ പറഞ്ഞാരുന്നോ ഇതൊക്കെ മഹത്തായ കാര്യങ്ങളാണെന്ന്?

എടോ കാളിദാസാ,
തനിക്കെന്തിന്റെ കേടാ?

അല്ല ശരിക്കും അറിയാന്‍ വയ്യാത്തത് കൊണ്ട് ചോദിക്കയാ, ഊഹാപോഹത്തിനാണോ തനിക്ക് ഡോക്ടറേറ്റ്?

kaalidaasan said...

ബാല,

ആര്‍ക്കും മനസിലാവുന്ന ശശി തരൂരിന്റെ വിജയം ഒരു പ്രഹേളിക എന്നൊക്കെ വിലയിരുത്തുമ്പോള്‍ അത് ശശി തരൂരുനില്ലാത്ത എന്തോ മഹത്വം ഉണ്ടെന്ന് പറയുന്നതിനു തുല്യമല്ലേ?

ഞാന്‍ പറഞ്ഞത് ബാല മനസിലാക്കിയില്ല എന്നു തോന്നുന്നു.



ഇടതുപക്ഷം ഇരന്നു വാങ്ങിയ പരാജയം എന്നു പറഞ്ഞത്, കാലുവരലായല്ല ഞാന്‍ മനസിലാക്കിയത്. ഇടതു പക്ഷത്തിന്റെ പിടിപ്പുകേടുകൊണ്ട് വളരെയധികം വോട്ടര്‍മാര്‍ അവര്‍ക്ക് വോട്ടു ചെയ്തില്ല. കേരളത്തില്‍ മുഴുവന്‍ അതായിരുന്നു അവസ്ഥ. അത് കേവലം കാലുവാരലിലേക്കു ചുരുക്കി കൊണ്ടു വരുന്നത് ശരിയല്ല എന്നാണെന്റെ അഭിപ്രായം. അതു കൊണ്ടാണ്, ഞാന്‍ പറഞ്ഞത്, തരൂരിനു പകരം വേറെ ആരായിരുന്നലും തിരുവനന്തപുരത്ത് ജയിക്കുമായിരുന്നെന്ന്. അതു കൊണ്ട് ആ വിജയം ഒരു പ്രഹേളികയായി എനിക്ക് തോന്നിയില്ല.


പണിക്കര്‍ പറഞ്ഞു എന്നു കരുതി വോട്ടു ചെയാന്‍ പോകുന്നത് വിരലിലെണ്ണാവുന്ന നായന്‍മാരായിരിക്കും .ജാതിയും മതവും അടിസ്താനപ്പെടുത്തിവോട്ടു ചെയ്യുന്ന കുറെയധികം ആളുകളുണ്ട് കേരളത്തില്‍. പക്ഷെ അത് അവരുടെ നേതാക്കള്‍ പറയുന്നതു കൊണ്ടല്ല. അവര്‍ സ്വയം തീരുമാനിക്കുന്നതാണ്.

തരൂര്‍ നായരായതുകൊണ്ട് വോട്ടു ചെയ്തവരുണ്ട്. പക്ഷെ ആ ജയത്തിന് പിന്നില്‍ ഊര് മറന്നുകുത്തിയ നായരോ തോല്‍വി ഇരന്നുവാങ്ങിയ ഇടത് ഔദ്യോഗികപക്ഷമോ ഇല്ല. കാരണം നായന്‍മാര്‍ വോട്ടു ചെയ്യുന്ന കാര്യത്തില്‍ പണിക്കരെന്ന ഊരിനു ഒരു വിലയും കല്‍പ്പിക്കുന്നില്ല. കുറച്ചുമുമ്പ് പണിക്കര്‍ നായന്‍മാര്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്നു പറഞ്ഞിരുന്നു. പക്ഷെ ഭൂരിഭാഗം നായന്‍മാരും അത് ചെവികൊണ്ടില്ല. അപ്പോള്‍ സമദൂര സിദ്ധാന്തം എന്ന ശിഖണ്ഠി പ്രയോഗവുമായി വന്നു. അടിക്കുന്ന വഴിയേ പോയില്ലെങ്കില്‍, പോകുന്ന വഴിയ അടിക്കുക എന്ന ലളിതമായ തത്വം ആയിരുന്നു അതിന്റെ പിന്നില്‍. അതിന്റെ പാഠഭേദം, നായന്‍മാരൊന്നും ഊര് ഓര്‍ത്ത് വോട്ടു ചെയ്യേണ്ട എന്നാണ്. തെരഞ്ഞെടുപ്പിന്റെ കാറ്റ് എങ്ങോട്ടെന്നു മനസിലാക്കി വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്ന ആഹ്വാനവും ഇതും തമ്മില്‍ വലിയ വ്യത്യാസമില്ല. തെരഞ്ഞെടുപ്പിനു വളരെ മുമ്പേ ഉറച്ച നിലപാടെടുക്കാന്‍ കത്തോലിക്കാ സഭ നേതാക്കള്‍ക്ക് മാത്രമേ ഇന്ന് കേരളത്തില്‍ ചങ്കുറപ്പുള്ളു. മറ്റെല്ലാം വെറും ഓന്തുകള്‍ മാത്രം. അതു കൊണ്ട് പണിക്കരുടെ ആഹ്വാനത്തിനു കേരളത്തിലെ മഹഭൂരിപക്ഷം നായന്‍ മാരും പുല്ലു വില കല്‍പ്പിക്കും. അത് തരൂരിന്റെ കാര്യത്തില്‍ മാത്രമല്ല.

ഇടത് ഔദ്യോഗിക പക്ഷം എന്നു പറഞ്ഞത് മനസിലായില്ല. സി പി എമ്മിലെ ഔദ്യോഗിക പക്ഷമെന്നാണുദ്ദേശിച്ചതെങ്കില്‍, തിരുവനന്തപുരത്ത് ഔദ്യോഗിക പക്ഷത്തിനു സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. അവര്‍ തിരുവനന്തപുരത്ത് തോല്‍വി ഇരന്നു വാങ്ങി എന്നു പറയുന്നതിനു പ്രസക്തിയും ഇല്ല. ഔദ്യോഗിക പക്ഷം കാലുവാരി എന്നു വേണമെങ്കില്‍ ആക്ഷേപിക്കാം. പക്ഷെ അത്ശരിയാണെന്നു ഞാന്‍ കരുതുന്നില്ല. ഇടതുപക്ഷത്തിന്റെ പിടിപ്പുകേടുകൊണ്ട് അവര്‍ പരാജയപ്പെട്ടു, കേരളത്തിലുടനീളം . മറ്റ് 19 മണ്ധലങ്ങളിലും വിജയിച്ചിട്ട് തിരുവനന്തപുരത്തു മാത്രം പരാജയപ്പെട്ടിരുന്നെങ്കില്‍, അത് ഒരു പ്രഹേളികയായി എനിക്ക് തോന്നുമായിരുന്നു. അല്ലെങ്കില്‍ തരൂര്‍ ഒരു സ്വതന്ത്ര സ്ഥാനര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നെങ്കിലും തോന്നുമായിരുന്നു.

ഗണേഷ് കുമാര്‍ ജയിച്ചപ്പൊഴും തരൂര്‍ ജയിച്ചപ്പോഴും എനിക്ക് ഒരത്ഭുതവും തോന്നിയില്ല. രണ്ടു മുന്നണികളുടെയും ഭാഗമായി ഇതു പോലെ പലരും ജയിക്കാറുണ്ട്. ഇവര്‍ സ്വതന്ത്രരായി മത്സരിച്ചു ജയിച്ചെങ്കില്‍ എനിക്കും അത്ഭുതം തോന്നുമായിരുന്നു. ഇതു പോലെ ഒറ്റപ്പെട്ട ചിലര്‍ വിജയിച്ചു എന്നു കരുതി, അതൊരു ട്രെന്റാണെന്നു ഞാന്‍ കരുതുന്നും ഇല്ല.

ശശി തരൂരിനെ കുറച്ചു പേര്‍ വാഴ്ത്തിപ്പടുന്നതു കാണുമ്പോള്‍ ഗണേഷ്കുമാറിനേയും ഇതു പോലെ വഴ്ത്തിപ്പാടിയതാണെനിക് ഓര്‍മ്മ വരുന്നത്. മന്ത്രിയായപ്പോള്‍ അദ്ദേഹം വോള്‍വോ ബസുകള്‍ ഉത്ഘാടനം ചെയ്തത്, അതോടിച്ച് രാജകൊട്ടരത്തില്‍ മുഖം കാണിക്കാന്‍ പോയാണ്. ഇപ്പോള്‍ ആ ബസുകള്‍ക്കൊക്കെ എന്തു പറ്റി എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.

kaalidaasan said...

സാജാ,

എനിക്ക് ഒന്നിന്റെയും കേടില്ല.

ശശി തരൂര്‍ ട്വീറ്റ് ചെയ്യുന്നത് മഹത്തായതാണ്, എം പി എന്ന നിലയില്‍ തിരുവനന്തപുരം കാരുടെ കാര്യം അന്വേഷിക്കുന്നത് അദ്ദേഹത്തിന്റെ പോര്‍ട്ട് ഫോളിയോ അല്ല. അതിലും നല്ലത് ട്വീറ്റുന്നതാണെന്നാണു കൈപ്പള്ളി അദ്ദേഹത്തിന്റെ ബ്ളോഗില്‍ പറഞ്ഞത്. ആ പറഞ്ഞതിനെ വിമര്‍ശിച്ചു കൊണ്ടാണ്, ഉറുമ്പ് ഈ പോസ്റ്റ് ഇവിടെ ഇട്ടത്. അത് മനസിലായില്ലെങ്കില്‍ ഒന്നു കൂടേ വായിച്ചു നോക്കുക.

ശശി തരൂര്‍ ട്വീറ്റുന്നതും അതിനെ കൈപ്പള്ളി മഹത്തരം എന്നു വിശേഷിപ്പിച്ചതിനെയുമാണ്, ഞാന്‍ വിമര്‍ശിച്ചതും
ഇവിടെ ശശി തരൂരിനെയും കൈപ്പള്ളിയേയും ന്യയീകരിക്കുകയണു സാജന്‍ എന്ന വ്യക്തി ചെയ്തത്. അവര്‍ ചെയ്തത് മഹത്തായതാണെന്നു പറയുന്നതാണത്. അതാണു സുബോധമുള്ളവര്‍ കരുതുന്നതും .അതേ ഞാനും ചെയ്തുള്ളു.

എന്തിനേക്കുറിച്ചാണെഴുതുന്നതെന്നു മനസിലാക്കാതെ ബഹളം വച്ചിട്ടു കാര്യമില്ല.

സാജന്‍| SAJAN said...

കാളിദാസാ പ്ലീസ് ഇനി എന്നെ ഇതില്‍ വലിച്ചിഴക്കരുത്!

ഞാന്‍ പറഞ്ഞത് മനസിലായില്ലെങ്കില്‍ താന്‍ അത് വിട്ടേക്കൂ, തന്നെ കൂടുതല്‍ മനസിലാക്കാന്‍ എനിക്ക് സമയവും താല്പര്യവും ഇല്ല.( ഈ കമന്റ് ഞാന്‍ രണ്ടാമത്തെ പ്രാവശ്യം ആണെഴുതുന്നത്)

തന്റെ ഊഹങ്ങള്‍ക്ക് മറുപടി പറയുക എന്നത് എന്റെ ഉത്തരവാദിത്വമല്ല, പറയാനുള്ളത് വെടിപ്പായി ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

എന്റെ സ്റ്റാന്‍ഡ് എന്തായിരുന്നു, ഞാന്‍ കൈപ്പള്ളിയെ ന്യായീകരിച്ചത് എന്തിനാണെന്ന് വായിച്ചാ മനസിലാവുന്ന ഫാഷയില്‍ എഴുതിയിട്ടുമുണ്ട്

അതില്‍ക്കൂടുതല്‍ വിഷയത്തില്‍ നിന്നുകൊണ്ട് എനിക്കൊന്നും പറയാനില്ല.

kaalidaasan said...

സാജാ,

താങ്കളെ ഇതിലേക്ക് ആരും വലിച്ചിഴച്ചില്ലല്ലോ. താങ്കള്‍ സ്വമേധയാ ഇവിടെ വന്ന് അഭിപ്രായങ്ങള്‍ എഴുതി. ഞാന്‍ എഴുതിയതിനെ വിമര്‍ശിച്ചും എതിര്‍ത്തും, കൈപ്പള്ളിയേയും ശശി തരൂരിനെയും ന്യയീകരിച്ചും അഭിപ്രായം എഴുതി. ഇവിടെ താങ്കള്‍ എഴുതിയ അഭിപ്രായത്തെക്കുറിച്ചു മാത്രമേ ഞാന്‍ പരാമര്‍ശിച്ചുള്ളു. അതിനു തങ്കള്‍ കോപിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. താങ്കള്‍ ഉദ്ദേശിക്കുന്ന മറുപടി തരാന്‍ ബുദ്ധിമുട്ടുണ്ട്. അതിനു പുലഭ്യം പറഞ്ഞിട്ടും എന്തെങ്കിലും വിശേഷമുണ്ടെന്നും തോന്നുന്നില്ല.

എന്റെ ഊഹങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ മറുപടി പറയണമെന്നോ എന്നെ കൂടുതല്‍ മനസിലാക്കണമെന്നോ ഞാന്‍ താങ്കളോട് ആവശ്യപ്പെട്ടിട്ടില്ല. താങ്കളുടെ അഭിപ്രായം ഇവിടെ ഉള്ളിടത്തോളം അതിനേക്കുറിച്ച് ഞാന്‍ അഭിപ്രായം പറഞ്ഞെന്നിരിക്കും, ഉറുമ്പ് എതിര്‍ക്കാത്തിടത്തോളം കാലം. എന്റെ അഭിപ്രായങ്ങളെ താങ്കള്‍ക്ക് അവഗണിക്കാം

Kaippally said...

Kalidasaan എഴുതി...
"ശശി തരൂര്‍ ട്വീറ്റ് ചെയ്യുന്നത് മഹത്തായതാണ്, എം പി എന്ന നിലയില്‍ തിരുവനന്തപുരം കാരുടെ കാര്യം അന്വേഷിക്കുന്നത് അദ്ദേഹത്തിന്റെ പോര്‍ട്ട് ഫോളിയോ അല്ല. അതിലും നല്ലത് ട്വീറ്റുന്നതാണെന്നാണു കൈപ്പള്ളി അദ്ദേഹത്തിന്റെ ബ്ളോഗില്‍ പറഞ്ഞത്."


ജനങ്ങളുമായി നേതാക്കൾ വിനിമയ മാദ്ധ്യമങ്ങൾ ഉപയോഗിച്ചു് ചർച്ചകൾ നടത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ നിലവാരം ഉയരും എന്നു വിശ്വസിക്കുന്നതുകൊണ്ടാണു ഞാൻ SMS ന്റേ കാര്യങ്ങൾ ചോദിച്ചതു്. എന്റെ ചോദ്യം ഒന്നുകൂടി ശ്രദ്ധിച്ചു വായിച്ചാൽ ഒരു കാര്യം മനസിലാകും. ഇന്ത്യയിൽ PCയും, Twitter എല്ലാവർക്കും ലഭ്യമല്ലത്തതിനാൽ കുറച്ചുകൂടി ജനകീയമായ മാദ്ധ്യമം എന്ന നിലയിൽ SMS സന്ദേശങ്ങൾ സ്വീകരിക്കാനാണു് ഞാൻ ആവശ്യപ്പെട്ടത്തു്. എന്റെ ചോദ്യത്തിൽ Twitter ചെയ്യുന്നതു് മഹനീയമായ പ്രവർത്തി എന്നു ഞാൻ പറഞ്ഞിട്ടില്ല.

എന്റേ ചോദ്യത്തിൽ താങ്കൾ കാണുന്ന പ്രശ്നം ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല.

ഈ ബ്ലോഗിന്റെ ഉടമ ഉറുമ്പു് ദയവായി ശ്രദ്ധിക്കുക:

ഞാൻ എഴുതാത്തും പറയാത്തതും കാളിദാസൻ എന്റെ പേരിൽ എഴുതി പിടിപ്പിക്കുകയാണു്. ഇതു് അനുവതിക്കുന്നതു് ശരിയല്ല എന്നു് വളരെ താഴ്മയായി അഭ്യർത്ഥിക്കുന്നു. ഞാൻ "ചേട്ട" എന്നെഴുതിയതു് അദ്ദേഹം എങ്ങനെ വളച്ചൊടിച്ചു എന്നു് നിങ്ങളെല്ലാവരും കണ്ടതാണു്. ഇത്തരം commentകൾ ചർച്ച വഴിതെറ്റിക്കുകയാണു്. ദയവായി ശ്രദ്ധിക്കുക.

O.T.
ഇത്രമാത്രം commentകൾ എഴുതാൻ, അതും ഒരു doctorനു, സമയം ഉണ്ടല്ലോ എന്നു് കാണുമ്പോൾ സത്യത്തിൽ എനിക്ക് അസൂയ തോന്നുന്നുണ്ടു.

താങ്കൾ എന്തിന്റെ doctor ആണെന്നു ചോദിക്കണം എന്നുണ്ടായിരുന്നു. അതിനും താങ്കൾ സഭ്യമായി മര്യയാതിക്കു് മറുപടി ഒന്നും തരില്ല എന്നറിയാം.

വിചാരം said...

കാളി ദാസാ..
ശശി തരൂരിനെ ഞാന്‍ എന്തുകൊണ്ട് അനുകൂലിക്കുന്നു എന്ന ലളിതമായ ചോദ്യത്തിനുത്തരം, അദ്ദേഹത്തില്‍ ചിഞ്ഞളിഞ്ഞ പീണറായി രൂപം ഇല്ലാത്തതിനാലാണ് (ഇന്നത്തെ രാഷ്ട്രീയക്കാരെ ഞാന്‍ വിശേഷിപ്പിയ്ക്കുന്ന പദമാണിത്, എല്ലാ രാഷ്ട്രീയ കുബുദ്ധികളും ഇതില്‍ പ്പെടും, നല്ല രാഷ്ട്രീയക്കാര്‍ ഇതില്‍ പ്പെടില്ലട്ടോ), താങ്കള്‍ ശശിതരൂരിന്റെ ഒത്തിരി നഗറ്റീവ് വശങ്ങളായി കണ്ടത് കോണ്‍ഗ്രസ്സ് നേതാക്കന്മാരെ ചീത്ത വിളിച്ചതാണ്, അതൊരു ആനക്കാര്യമായി കോണ്‍ഗ്രസ്സ്ക്കാര്‍ക്ക് തോന്നാത്തത് താങ്കള്‍ക്ക് തോന്നേണ്ട ആവശ്യമില്ല. ശശി തരൂരിനെ ഇല്ലാതാക്കിയാല്‍ അതേറ്റവുമധികം സന്തോഷിക്കുക വര്‍ഗ്ഗീയ കോമരങ്ങളും അവര്‍ക്ക് ഓശാന പാടുന്ന പീണറായിയുമായിരിക്കും പിന്നെ കോണ്‍ഗ്രസിനകത്തെ സ്ഥാനമോഹികളും. ശശി തരൂരിനെ വെറുക്കാനുമാത്രമുള്ള യാതൊരു കാരണവും താങ്കളുടെ നെടുങ്കന്‍ കമന്റുകളില്‍ ഒന്നില്‍ പോലും കണ്ടില്ല, ഇതിനേക്കാള്‍ ആയിരത്തിലധികം ചെയ്യുന്നവര്‍ക്കിടയിലാണ് താങ്കള്‍ വിശ്വസിക്കുന്ന പീണറായിയും മറ്റു ഇടതന്മാരും എന്നത് ഓര്‍ക്കുക. വര്‍ഗ്ഗീയകോമരങ്ങളുടെ പരാജയമാണ് തരൂരിന്റെ വിജയം എന്നതാണ് ഞാന്‍ അദ്ദേഹത്തിനനുകൂലമായി ചിന്തിക്കാന്‍ കാരണം അല്ലാതെ ഞാനൊരു കോണ്‍ഗ്രസ്സ്ക്കാരനായതുകൊണ്ടല്ല, എന്നും ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരന്‍ തന്നെ പക്ഷെ സി.പി.എമിലെ പീണറായിയേയോ , സി.പി.ഐയിലെ കെ.ഇ.ഇസ്മായിലിനേയോ ഞാനൊരിക്കലും സപ്പോര്‍ട്ട് ചെയ്യില്ല.

ഉറുമ്പ്‌ /ANT said...

പ്രിയ കൈപ്പള്ളീ,
ആരോഗ്യകരമായ ഒരു സംവാദം തന്നെയാണ് ഇവിടെ നടക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. കാളിദാസനു പറയാനുള്ളത് അദ്ദേഹം പറയുന്നു, സാജനു പറയാനുള്ളത് സാജനും. പിന്നെ താങ്കളുടെ “ചെട്ട” എന്ന പ്രയോഗത്തിൽ അദ്ദേഹം തെറ്റിദ്ധരിച്ചതും, ധാരണ തെറ്റാണെന്നു ബോധ്യമായപ്പോൾ നിരുപാധീകം ക്ഷമ പറഞ്ഞതുമാണ്. ഇതിനിടയിലൊരു കമെന്റ് എന്റെ സഭ്യതാനിലവാരത്തിനു പുറത്തുപോകുന്നു എന്നു തോന്നിയപ്പോൾ ഞാനത് ഡിലീറ്റ് ചെയ്യുന്നതിനു മുൻപ് കമെന്റിട്ടയാൾ തന്നെ അത് ഡിലീറ്റ് ചെയ്തതായി കണ്ടു.
എന്റെ ബ്ലോഗിൽ അനോനി കളി ഒഴിവാക്കിയിരിക്കുന്നതും ഒരു പരിധിക്കപ്പുറം കടക്കാൻ പാടില്ലാ എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്.

സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിക്കാത്തിടത്തോളം “ബ്ലോഗ് മുതലാളി “ എന്ന റോൾ എടുക്കാനാവില്ല എന്ന് വിനയപൂർവ്വം അറിയിക്കുന്നു.

താങ്കൾക്കെതിരെ അദ്ദേഹം പറയുന്നതിനെ ഞാൻ ഉത്തരം പറയുന്നതിനേക്കാൾ നല്ലത് താങ്കൾ മറുപടി പറയുന്നതാണ്.

കാളിദാസൻ ഒരു ഡോക്റ്ററാണ് എന്നത് എനിക്കറിയില്ല.
അദ്ദേഹത്തിന്റെ സമയം അദ്ദേഹത്തിനു മാത്രമുള്ളതല്ലേ കൈപ്പള്ളീ.

kaalidaasan said...

ജനങ്ങളുമായി നേതാക്കൾ വിനിമയ മാദ്ധ്യമങ്ങൾ ഉപയോഗിച്ചു് ചർച്ചകൾ നടത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ നിലവാരം ഉയരും എന്നു വിശ്വസിക്കുന്നതുകൊണ്ടാണു ഞാൻ SMS ന്റേ കാര്യങ്ങൾ ചോദിച്ചതു്. എന്റെ ചോദ്യം ഒന്നുകൂടി ശ്രദ്ധിച്ചു വായിച്ചാൽ ഒരു കാര്യം മനസിലാകും. ഇന്ത്യയിൽ PCയും, Twitter എല്ലാവർക്കും ലഭ്യമല്ലത്തതിനാൽ കുറച്ചുകൂടി ജനകീയമായ മാദ്ധ്യമം എന്ന നിലയിൽ SMS സന്ദേശങ്ങൾ സ്വീകരിക്കാനാണു് ഞാൻ ആവശ്യപ്പെട്ടത്തു്. എന്റെ ചോദ്യത്തിൽ Twitter ചെയ്യുന്നതു് മഹനീയമായ പ്രവർത്തി എന്നു ഞാൻ പറഞ്ഞിട്ടില്ല.

നേതാവു ചര്‍ച്ച ചെയ്യേണ്ടത് ജനങ്ങളുടെ പ്രശ്നങ്ങളേക്കുറിച്ചാണ്. അല്ലാതെ ട്വിറ്ററാണോ കേമം എസ് എം എസ് ആണോ കേമം എന്നതിനേക്കുറിച്ചല്ല. ഇന്‍ഡ്യയിലെ ദരിദ്രകോടികളുടെ പ്രശ്നം ഇതല്ല. ഒരു നേരമെങ്കിലും ഭക്ഷണം കുട്ടുമോ എന്നതാണ്. ജനങ്ങള്‍ ഒരു നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ അത് അവരുടെ പ്രശ്നങ്ങള്‍ പരിഹരികപ്പെടും എന്ന വിശ്വാസത്തിലാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത് ബാലിശമെന്ന് പറയുനന്നവര്‍ക്ക് ജനാധിപത്യത്തേക്കുറിച്ചു പറയാന്‍ അവകാശമില്ല.

മൂന്നുലക്ഷത്തില്‍ പരം വോട്ടു നേടിയാണു ശശി തരൂര്‍ വിജയിച്ചത്. അതില്‍ ഒരു ലക്ഷം പേര്‍ എല്ലാ ദിവസവും എസ് എം എസ് അയക്കുകയും തരൂര്‍ അതിനെല്ലാം മറുപടി അയച്ച് അവരുമായി ചര്‍ച്ച ചെയ്തും കൊണ്ടിരുന്നാല്‍ പിന്നെ അദ്ദേഹത്തിനു വേറെ ഒന്നും ചെയ്യാനുള്ള സമയം കിട്ടില്ല. ഇന്‍ഡ്യയിലെ 120 കോടി അളുകളില്‍ ഒരു കോടി സ്ഥിരമായി ഈ കലാപരിപാടി നടത്തിയാല്‍ എന്താകുമെന്ന് താങ്കളൊക്കെ ആലോചിച്ചിട്ടുണ്ടോ?

മഹനീയം എന്ന വാക്കുപയോഗിക്കത്തതാണു പ്രശ്നമെന്നു തോന്നുന്നു. താങ്കളുടെ ചോദ്യം ഇതായിരുന്നു.

Sir, I am a follower of your tweets on twitter. I even saw you sent one while you were sitting there. It is really cool that we have a young charismatic Minister in parliament who tweets about the daily events. You have suerly set a trend. But sir you could also allow the vast majority of Indians to raise their concerns. Most indians do not even own a PC, so it would be ideal to impliment a system to receive SMS messages. This will set a milestone in dialogue between leaders and the electorate.

ഇതില്‍ താങ്കള്‍ ട്വിറ്റിങ്ങിനെ വിശേഷിപ്പിച്ചത് set a trendഎന്നാണ്. എന്താണവോ ആ വാക്കുകളുടെ അര്‍ത്ഥം. അമേരിക്കയില്‍ കല്‍പ്പിക്കപ്പെടുന്ന അര്‍ത്ഥം മോശപ്പെട്ടതെന്നാണോ? ഞാന്‍ പഠിച്ച ഭാഷയില്‍ അതിന്റെ അര്‍ ത്ഥം മഹനീയമെന്നു തന്നെയാണ്. set a milestoneഎന്നതിനു ഞാന്‍ മനസിലാക്കുന്ന അര്‍ത്ഥം അതിമഹത്തായതെന്നാണ്. ഇതല്ല അര്‍ത്ഥങ്ങള്‍ എങ്കില്‍ ദയവായി ഒന്നു പറഞ്ഞു തരാമോ?

ഞാന്‍ എന്തിന്റെ ഡോക്റ്റ്ടറാണെന്നതും എനിക്കെങ്ങനെ സമയുമുണ്ടാകുന്നു എന്നതും ഇവിടെ ചര്‍ച്ച ചെയ്യുന്ന പ്രശ്നവുമയി ബന്ധപ്പെട്ടതല്ല. അത് കൊണ്ട് ഞാന്‍ അത് അവഗണിക്കുന്നു.


വിദേശകാര്യ മന്ത്രിക്ക് ആയിരക്കണക്കിനു ആളുകളുമായി ട്വിറ്ററിലൂടെ കൊച്ചു വര്‍ത്തമാനം പറയാമെങ്കില്‍ ഏതു ഡോക്ടര്‍ക്കും മുന്നുനാലു പേരുമായി സംവദിക്കാന്‍ സമയം ഒരു പ്രശ്നമാകില്ല.


ചേട്ട എന്നെഴുതിയത് ഞാന്‍ വളച്ചൊടിച്ചില്ല. ചെട്ട എന്നെഴുതിയത് ചെറ്റ എന്നാണെന്നു ഞാന്‍ തെറ്റിദ്ധരിച്ചു. അതേക്കുറിച്ചൊക്കെ പലപ്രവശ്യം എഴുതികഴിഞ്ഞതാണ്. തെറ്റിദ്ധരിച്ചതിനു ഞാന്‍ മാപ്പും ചോദിച്ചു. ഇനിയുമത് ചര്‍ച്ച ചെയ്യണമെങ്കില്‍ ആവാം. എനിക്ക് ഒരു വിരോധവുമില്ല. Low life Complex എന്നു വിളിക്കുന്നതും ചെറ്റ എന്നു വിളിക്കുന്നതും തമ്മില്‍ വലിയ അര്‍ത്ഥ വ്യത്യാസമില്ല. ഇനി അമേരിക്കന്‍ Slang ല്‍ LOw life Complex എന്നതിനു മറ്റു വല്ല അര്‍ത്ഥവും ഉണ്ടോ? Cattle Class പോലെ. അറിയാമെങ്കില്‍ പറയുക. അല്ലെങ്കില്‍ ശശി തരൂരിനോട് ട്വീറ്റി ചോദിച്ചു പറഞ്ഞാലും മതി.

kaalidaasan said...

വിചാരം,

താങ്കള്‍ ഇതിനു മുമ്പ് ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റിയില്ല. കൈപ്പള്ളിയും സാജനും വ്യക്തിപരമായ തലത്തിലേക്ക് ചര്‍ച്ച വഴിതിരിച്ച് വിട്ടതുകൊണ്ടാണത്.

അദ്ദേഹത്തിന്റെ മണ്ഡല വികസനത്തിനായ് പ്രത്യക്ഷ്യത്തില്‍ അദ്ദേഹത്തിന്റെ വകുപ്പ് എന്തലാം ചെയ്യാനാവും എന്നത് ആദ്യന്വേഷിക്കുക.

ഇത് വളരെ വിചിത്രമായ അഭിപ്രായമാണല്ലോ. ഒരു മന്ത്രിയാകാന്‍ വേണ്ടി മാത്രമാണോ താങ്കള്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തത്? എന്റെ അറിവില്‍ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ അദേഹത്തിനു ഒരു മണ്ഠലത്തില്‍ ചെയ്യാന്‍ കഴിയുക, ഒരു പാസ് പോര്‍ട്ട് ഓഫീസ് സ്ഥാപിക്കുക എന്നതു മാത്രമാണ്.


ഒരു നിമിഷം നമുക്ക് മറ്റൊന്നാലോചിക്കാം. അദ്ദേഹം ​മന്ത്രി അല്ല എന്നു കരുതുക. മന്ത്രി അല്ലായിരുന്നെങ്കില്‍ താങ്കള്‍ എന്താണദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചിരിക്കുക? അല്ലെങ്കില്‍ കുറച്ചു കൂടെ വ്യക്തമയി ചോദിക്കാം. ഇതിനു മുമ്പത്തെ എം പി പന്ന്യന്‍ രവീന്ദ്രനില്‍ നിന്നും താങ്കള്‍ എന്താണു പ്രതീക്ഷിച്ചത്?

തങ്കള്‍ ഒരീടതുപക്ഷ ചിന്താഗതിക്കാരനാണെന്നു മറ്റൊരു സ്ഥലത്തു പറഞ്ഞതുകൊണ്ട്, നേരിട്ട് ചില ചോദ്യങ്ങള്‍. അടുത്ത മണ്ഠലത്തിലെ എം പി സമ്പത്താണ്. അദ്ദേഹത്തില്‍ നിന്നും താങ്കള്‍ എന്താണു പ്രതീക്ഷിക്കുന്നത്?

kaalidaasan said...

വിചാരം,

ഇ അഹമദായിരുന്നല്ലോ കഴിഞ്ഞ തവണ ഈ വകുപ്പ് കൈക്കാര്യം ചെയ്തിരുന്നത് പൊന്നാനിയില്‍ നിന്ന് ജയിച്ച് പോയ അദ്ദേഹം പാസ്പോര്‍ട്ട് ഓഫ്ഫീസ് മലപ്പുറത്താണ് ഉണ്ടാക്കിയത് പൊന്നാനിയ്ക്ക് ഒന്നും ചെയ്തില്ല എന്നത് ഒരു സത്യം.

വളരെ വിചിത്രമായ ഒരു വാദഗതിയാണല്ലോ ഇത്. പാസ് പോര്‍ട്ട് ഓഫീസ് എന്നു പറയുന്നത് റോഡും തോടും പോലെ ഒന്നാണെന്ന വിചാരത്തില്‍ നിന്നാണീ അഭിപ്രായം. പാസ് പോര്‍ട്ട് ഓഫീസ് പോലുള്ള സൌകര്യങ്ങള്‍ ഒരു പ്രത്യേക മണ്ധലത്തിലെ വികസനമായി കണക്കാക്കുനത് ശരിയാണോ? അത് ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങളുടെ സൌകര്യത്തിനാണ്. മലപ്പുറം ജില്ലയിലെ ജനങ്ങളുടെ സൌകര്യത്തിനായി സ്ഥാപിക്കുന്ന പാസ് പോര്‍ട്ട് ഓഫീസ് ജില്ലാ അസ്ഥാനമായ മലപ്പുറത്തോ അതോ കടല്‍ത്തീരമായ പൊന്നാനിയിലോ വേണ്ടത്?

ഒരു വിദേശകാര്യ മന്ത്രി എന്ന നിലയില്‍ അഹമ്മദ് പൊന്നാനിക്കു വേണ്ടി എന്തു ചെയ്യണമായിരുന്നു എന്നാണു താങ്കള്‍ പ്രതീക്ഷിക്കുന്നത്? ഒരു പാസ് പോര്‍ട്ട് ഓഫീസ് സ്ഥാപിച്ചു കഴിഞ്ഞാല്‍ താങ്കള്‍ അഹമ്മദില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കില്ലേ?

ഇനി ശശി തരൂര്‍ തിരുവനന്തപുരത്തിനു വേണ്ടി ഒരു പാസ് പോര്‍ട്ട് ഓഫീസ് സ്ഥാപിച്ചു എന്നു കരുതുക. അത് തിരക്കേറിയ പട്ടത്തു സ്ഥാപിക്കുന്നതോ, തിരക്കു കുറഞ്ഞ കാട്ടാക്കടയില്‍ സ്ഥാപിക്കുന്നതോ നെയ്യറ്റിന്‍ കര മുതല്‍ കഴക്കൂട്ടം വരെയുള്ള ജനങ്ങള്‍ക്ക് സൌകര്യം ? കാട്ടാക്കട ആറ്റിങ്ങല്‍ മണ്ധലത്തിലായതുകൊണ്ട് താങ്കള്‍ ശശി തരൂരിനെ കുറ്റപ്പെടുത്തുമോ?

സാജന്‍| SAJAN said...

കൈപ്പള്ളി, ഇത് ഒരിക്കലും ആശയങ്ങള്‍ തമ്മിലുള്ള സംവാദമല്ല.

രണ്ട് ഭാഗത്തുള്ളവരുടെ ഒഴിവു സമയങ്ങള്‍ തമ്മിലുള്ള സംവാദമാണ്.

അത് മനസിലാക്കിയാല്‍ ബാക്കിയെല്ലാത്തിന്റേയും മറുപടി ലഭിക്കും :)

kaalidaasan said...

വിചാരം ,

ഒരു പഞ്ചായത്ത് മെംബര്‍ മുതല്‍ എം.പി വരെയുള്ള നമ്മുടെ പ്രതിനിധികള്‍ക്ക് അവരുടെ അധികാരപരിധിയില്‍ എന്തല്ലാം ചെയ്യാനാവുമെന്ന് ഒരു പൊതുധാരണ ആര്‍ക്കെങ്കിലുമറിയുമെങ്കില്‍ ദയവ് ചെയ്ത് ഇവിടെ പോസ്റ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,

എനിക്ക് ഇതേക്കുറിച്ചുള്ള അഭിപ്രായം ഞാന്‍ എഴുതിയിട്ടുണ്ട്.




എങ്ങനെ എം പി മാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനാകും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മുല്ലപ്പെരിയര്‍ വിഷയം. തമിഴ് നാട്ടില്‍ നിന്നുമിതു വരെ കേന്ദ്രത്തില്‍ പരിസ്ഥിതി, വനം, ജലസേചനം എന്നീ വകുപ്പുകളില്‍ മന്ത്രിമാര്‍ ഉണ്ടായിട്ടില്ല എന്നാണെന്റെ അറിവ്. എങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവിടെ നിന്നുള്ള ഡി എം കെ, എ ഡി എം കെ, കോണ്‍ഗ്രസ്, പി എം കെ, എം ഡി എം കെ തുടങ്ങി എല്ലാ പാര്‍ട്ടികളിലും പെട്ട എം പി മാരും മന്ത്രിമാരും ഒറ്റക്കെട്ടായി നിന്ന് അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശബ്ദമുയര്‍ത്തുകയും അതില്‍ ഇതു വരെ വിജയിക്കുകയും ചെയ്തു.

kaalidaasan said...

വിചാരം,

താങ്കള്‍ ശശിതരൂരിന്റെ ഒത്തിരി നഗറ്റീവ് വശങ്ങളായി കണ്ടത് കോണ്‍ഗ്രസ്സ് നേതാക്കന്മാരെ ചീത്ത വിളിച്ചതാണ്, അതൊരു ആനക്കാര്യമായി കോണ്‍ഗ്രസ്സ്ക്കാര്‍ക്ക് തോന്നാത്തത് താങ്കള്‍ക്ക് തോന്നേണ്ട ആവശ്യമില്ല.

കോണ്‍ഗ്രസ് നേതാക്കളെ ചീത്ത വിളിച്ചത് ശശി തരൂരിന്റെ നെഗറ്റീവ് വശങ്ങളായി ഞാന്‍ കണ്ടിട്ടില്ല. കോണ്‍ഗ്രസ് നേതക്കളെ മറ്റു പലരും ചീത്ത വിളിക്കാറുണ്ട്. അത് ശശി തരൂരിന്റെ സ്വാതന്ത്ര്യം. ശശി തരൂര്‍ അതു മാത്രമല്ല ചെയ്തത്.

കോണ്‍ഗ്രസിന്റെ അടിസ്ഥാന നയമാണ്, സോഷ്യലിസം. ആ നയത്തെ നഖശിഖന്തം എതിര്‍ക്കുന്ന ആളാണു ശശി തരൂര്‍. ബാബ്രി മസ്ജിദ് പ്രശ്നത്തില്‍ കോണ്‍ഗ്രസിനുള്ള അഭിപ്രായമല്ല ശശി തരൂരിന്റേത്. സംവരണ പ്രശ്നത്തില്‍ കോണ്‍ഗ്രസിനുള്ള അഭിപ്രായമല്ല തരൂരിന്റേത്. മുസ്ലിം തീവ്ര വാദത്തേകുറിച്ചും കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല അദ്ദേഹത്തിനുള്ളത്. ഇതൊക്കെ വിശദമായി ഞാന്‍ എഴുതിയ ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ അഭിപ്രയങ്ങളൊക്കെ വിഴുങ്ങി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത മുഴുവന്‍ തകര്‍ന്നു എന്നാണു ഞാന്‍ എഴുതിയത്.

മുസ്ലിം തീവ്രവാദികളേക്കുറിച്ച് ഇത്ര നാളും എഴുതിയതെല്ലാം അദ്ദേഹം മറക്കും എന്നതിനു മറ്റൊരു ഉദാഹരണം കൂടി നല്‍കാം. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലേണ്ടതില്ല എന്നതാണു കോണ്‍ഗ്രസിന്റെ നയം. അതിനെതിരെ ശബ്ദമുയര്‍ത്താനുള്ള ആണത്തം അദ്ദേഹത്തിനില്ല എന്നാണതിന്റെ അര്‍ത്ഥം. നപുംസകങ്ങള്‍ മാത്രമേ വര്‍ഷങ്ങളായി കൊണ്ടു നടക്കുന്ന അഭിപ്രായം സ്ഥനമാനങ്ങള്‍ക്കു വേണ്ടി ഇങ്ങനെ സൌകര്യ പൂര്‍വ്വം മറക്കൂ. നട്ടെല്ലുള്ളവര്‍ അത് ചെയ്യില്ല.

ഈ അഭിപ്രയങ്ങലെല്ലാം മറന്നാലും നെഹ്രു ഗാന്ധി കുടുംബത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങള്‍ ആത്മാഭിമാനമുള്ള ഒരു കോണ്‍ ഗ്രസുകാരനും മറക്കില്ല. നെഹ്രു ഗാന്ധി കുടുംബംഗങ്ങള്‍ക്ക് കോണ്‍ഗ്രസുകാര്‍ ഒരു ദിവ്യത്വം പോലും നല്‍കുന്നുണ്ട്. ഇതൊക്കെ ഒറ്റയടിക്ക് മറന്ന് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിനു വോട്ടു ചെയ്തത് എനിക്കിപ്പൊഴും മനസിലാകാത്ത കാര്യമാണ്. അന്തസുള്ള ആരും അതു ചെയ്യില്ല. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നത് കോണ്‍ഗ്രസിന്റെ ഇഷ്ടം. പക്ഷെ അതു കേട്ടപ്പോള്‍ എനിക്ക് ഓക്കാനം വന്നു. അതേ ഞാന്‍ ഇവിടെ പറഞ്ഞുള്ളു. ഇതേ രീതിയനുസരിച്ച് നാളെ നരേന്ദ്ര മോഡി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാലും ഞാന്‍ അത്ഭുതപ്പെടില്ല. കോണ്‍ഗ്രസ് അത്രയധികം അധപ്പതിച്ചു എന്നേ ഞാന്‍ മനസിലാക്കൂ.

ടൂറിനിലെ ശവക്കച്ച എന്നു വിളിച്ച സ്ത്രീയുടെ സാരിത്തുമ്പില്‍ തൂങ്ങി നില്‍ക്കുനത് കണ്ട് എനിക്ക് സഹതാപം തോന്നുന്നു. ശത്രുക്കള്‍ പോലും ഇത്രയധികം തരം താഴരുതേ എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.

കോളേജ് ഡിഗ്രിയില്ലാത്ത, ടൂറിനിലെ കോണ്ട്രക്റ്ററുടെ മകളായ, ഇന്‍ഡ്യക്കാരുടെ ജീവിതതേക്കുറിച്ച് ഒന്നുമറിയാത്ത ശവക്കച്ച ഒരു ബില്ല്യണ്‍ ആളുകളെ നയിക്കുന്നതില്‍ അത്ഭുതം കൊണ്ട ഇദ്ദേഹം, അതേ ശവക്കച്ചയുടെ ചീത്ത വിളികേട്ട് നിശബ്ദനായി തലകുനിച്ച് മാധ്യമങ്ങളുടെ നേരെ പോലും നോക്കാതെ നടന്നു നീങ്ങുന്നത് കണ്ട് ശത്രുക്കള്‍ പോലും സഹതപിക്കും. ഒരു വ്യക്തിക്കു വരാവുന്ന അധപ്പതനത്തിന്റെ പാരമ്യമാണത്.

Kaippally said...
This comment has been removed by the author.
Kaippally said...

Mr. Kaalidasan.

I think I am beginning to understand where we differ in opinion on this issue. I have never been personally involved in the political movement in Kerala, for reasons I have stated in my previous comments. There are millions of expatriate Indians who have become disenfranchised as a consequence of their expatriation. So naturally they have also lost interest in the Indian democratic process. The percentage of election day turn-outs among the educated wealthier sections of the society has also been lower compared to the lower income groups. So it would be correct to assume that the our governments are not a true representation of our people. I believe that the quality of the electorate can greatly affect the quality of our democracy. Some of the best leaders of our country have been gifted academics. Manmohan Singh is one such example. This man has been instrumental in changing the economy of our nation. There are always exceptions to this factor. Lalu Prasad Yadav is one such exception. He is truly a man to be appreciated for his strong will to get things done. But that is pure luck.

A parliament filled with educated men could be a lot better than one that is filled with criminals and religious zelots. Therefore it is important to attract young educated people to actively participate in our democracy.

So why does Sashi Tharoor interest me? Sashi tharoor has somehow has raised the interest of these young educated people through the use of the internet and social networking sites. He has brought a new interest in the political process. More young people are interested in Indian Politics. More and more young people are discussing politics on the social networking sites. I see this is as a great opportunity to refine our system into a better democracy by discussing the issues in public. It is true that
Sashi Tharoor does more casual chit-chat than real information dissemination. In fact I have raised this issue in one of my earliest tweets. "@ShashiTharoor now that you have got my attention. Where can we read what you do besides twittering.
11:45 PM Sep 22nd from XMPP Gateway
"

A simple glance at this blog post is testament to the fact that we have been discussing this (non)issue for the last one week with over 180 comments! I honestly do not remember any single issue involving an elected leader that has drummed up so much interest.

I strongly believe that the quality of our democracy will greatly improve when there is more participation from the those who are privileged with information. The future belongs to those who have knowledge not those who have vote banks. Empowering our nation with information will push our democracy to a better standard. I have been a strong advocate of discussing socio-political matters in an open forum. Sashi Tharoor for me was just a vehicle to voice my point of view. You, sir, have misconstrued my interest in the democratisation of information into a mad fan following of Mr. Tharoor. Most people who know me will understand where I am coming from.

I know none of this will make any sense to you. You obviously don't really care about any of these things since your agenda is not Information technology, it is simply Sashi-Tharoor-bashing. You are one of those sad individuals who insists that everyone should share the same passions as you do. I sincerely do not think we will come to even agree on any subject since we are thinking on entirely different paradigms. Our value systems are not the same. So there simply cannot be much discussions on any subject.

Cheers

kaalidaasan said...

വിചാരം,

ശശി തരൂരിനെ ഞാന്‍ എന്തുകൊണ്ട് അനുകൂലിക്കുന്നു എന്ന ലളിതമായ ചോദ്യത്തിനുത്തരം, അദ്ദേഹത്തില്‍ ചിഞ്ഞളിഞ്ഞ പീണറായി രൂപം ഇല്ലാത്തതിനാലാണ് (ഇന്നത്തെ രാഷ്ട്രീയക്കാരെ ഞാന്‍ വിശേഷിപ്പിയ്ക്കുന്ന പദമാണിത്, എല്ലാ രാഷ്ട്രീയ കുബുദ്ധികളും ഇതില്‍ പ്പെടും, നല്ല രാഷ്ട്രീയക്കാര്‍ ഇതില്‍ പ്പെടില്ലട്ടോ),

അതിന്റെ അര്‍ത്ഥം ബക്കിയെല്ലാ രാഷ്ട്രീയക്കാരിലും ചീഞ്ഞളിഞ്ഞ പിണറായി രൂപം കണ്ടില്ലെങ്കിലും, ശശി തരൂരിന്റെ എതിരാളിയില്‍ അത് താങ്കള്‍ കണ്ടു എന്നാണല്ലോ. അതു കൊണ്ട് താങ്കള്‍ ശശി തരൂരിനു വോട്ടും ചെയ്തു. ശശി തരൂരിനെതിരെ മത്സരിച്ച രാമചന്ദ്രന്‍ നായരില്‍ താങ്കള്‍ കണ്ട ചീഞ്ഞളിഞ്ഞ കാര്യം എന്താണെനു എന്നോടുന്നു പറയാമോ?

ചീഞ്ഞളിഞ്ഞ പിണറായിയും സി പി ഐയും ആയി കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നു കേട്ടിരുന്നു. പരാജയം ഇരന്നു വങ്ങുന്നതിന്റെ ഭാഗമായി കാലു വാരലും നടന്നു എന്നാണാക്ഷേപം. ചീഞ്ഞളിഞ്ഞ പിണറായിയെ സഹായിക്കാനായിരുന്നോ രാമ ചന്ദ്രന്‍ നായരെ തോല്‍പ്പിച്ചത്

ശശി തരൂരിനെ വെറുക്കാനുമാത്രമുള്ള യാതൊരു കാരണവും താങ്കളുടെ നെടുങ്കന്‍ കമന്റുകളില്‍ ഒന്നില്‍ പോലും കണ്ടില്ല, ഇതിനേക്കാള്‍ ആയിരത്തിലധികം ചെയ്യുന്നവര്‍ക്കിടയിലാണ് താങ്കള്‍ വിശ്വസിക്കുന്ന പീണറായിയും മറ്റു ഇടതന്മാരും എന്നത് ഓര്‍ക്കുക.

ശശി തരൂരിനെ വെറുക്കാനായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ശശി തരൂറിനേക്കുറിച്ചുള്ള കുറച്ച് യധാര്‍ത്ഥ്യങ്ങള്‍ പറഞ്ഞു എന്നേ ഉള്ളു. വെറുക്കേണ്ടവര്‍ വെറുക്കുകയോ കെട്ടിപ്പിടിക്കേണ്ടവര്‍ കെട്ടിപ്പിടിക്കുകയോ ഉമ്മ വക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം .

പിണറായി വിജയനോ മറ്റ് ഇടതുപക്ഷക്കാരോ, സ്വന്തം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അംഗീകരിക്കില്ല എന്നു പറയില്ല. പാര്‍ ട്ടിയുടെ മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ നേതാക്കളെ അധിക്ഷേപിക്കയും ഇല്ല. ഒരു പാര്‍ട്ടിയുടേയും ആത്മാര്‍ത്ഥതയുള്ള ഒരംഗവും ഇതു പോലെ പറയില്ല. വിവേകമുള്ള ഒരു പാര്‍ട്ടിയും ഇങ്ങനെ ഒരാളെ അംഗമായി വച്ചിരിക്കുകയും ഇല്ല.

വര്‍ഗ്ഗീയകോമരങ്ങളുടെ പരാജയമാണ് തരൂരിന്റെ വിജയം എന്നതാണ് ഞാന്‍ അദ്ദേഹത്തിനനുകൂലമായി ചിന്തിക്കാന്‍ കാരണം

കഷ്ടം.

അല്ലാതെ മറ്റ് ഭക്തര്‍ പറയുന്ന പോലെ തരൂരിന്റെ കഴിവുകള്‍ ക്കുള്ള അംഗീകാരമല്ല.


താങ്കളുടെ വര്‍ഗ്ഗീയതയുടെ വിലയിരുത്തലുകള്‍ അരിലും ചിരി ഉണര്‍ത്തും.

വര്‍ഗ്ഗീയ കോമരങ്ങളെ പരജയപ്പെടുത്തി എന്ന് തരൂര്‍ പോലും അവകാശപ്പെട്ടിട്ടില്ല. ആകെ ഒരേയൊരു വര്‍ഗ്ഗീയ കോമരമാണു തരൂരിനെ തോല്‍പ്പിക്കണമെനു പറഞ്ഞുള്ളു. പണിക്കരെന്ന ആ കോമരത്തെ കേരളിയര്‍ ആരും പരാജയപ്പെടുത്തേണ്ട ഒന്നാണെന്നു കരുതുന്നും ഇല്ല. താങ്കള്‍ ഉദ്ദേശിക്കുന്ന പിണറായി വിജയന്‍ ഓശാന പാടിയ കോമരം മദനി, സി പി ഐയുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് പരാജയപ്പെടുത്തും എന്നാണു ശപഥം ചെയ്തിരുന്നത്. ആ കോമരത്തിന്റെ വോട്ടു മുഴുവന്‍ തരൂരിനായിരിക്കും കിട്ടിയിരിക്കുക.

kaalidaasan said...

വിചാരം,

ശശി തരൂരിനെ ഇല്ലാതാക്കിയാല്‍ അതേറ്റവുമധികം സന്തോഷിക്കുക വര്‍ഗ്ഗീയ കോമരങ്ങളും അവര്‍ക്ക് ഓശാന പാടുന്ന പീണറായിയുമായിരിക്കും പിന്നെ കോണ്‍ഗ്രസിനകത്തെ സ്ഥാനമോഹികളും.

ഇതു കേട്ട് ചിരിക്കാതിരിക്കാന്‍ അകുന്നില്ല.

സുഹൃത്തേ ശശി തരൂര്‍ എന്നു മുതലാണിവിടെ ഉണ്ടായി വന്നത്? ഇല്ലാതാക്കാന്‍ അദ്ദേഹം എന്താണിവിടെ ചെയ്തിട്ടുള്ളത്?

ശശി തരൂരിനേപ്പോലുള്ള ഒരു രാഷ്ട്രീയ കോമരത്തെ പിണറായി വിജയനോ ഇടതു പക്ഷമോ പേടിക്കുന്നില്ല. ഇല്ലാതാക്കാനുള്ള വലുപ്പമൊന്നും ഈ കോമരത്തിനില്ല.

പിണറായി വിജയന്‍ ഒരു വര്‍ഗ്ഗീയ കോമരത്തിനും ഓശാന പാടുന്നില്ല. മത തീവ്രവാദിയായ മദനിയുമയി ഒരിക്കല്‍ കൂട്ടു കൂടി. അത് തെറ്റായിരുന്നു എന്ന് പാര്‍ട്ടി മനസിലാക്കുകയും അത് തിരുത്തുകയും ചെയ്തു.

ശശി തരൂര്‍ വര്‍ഗ്ഗിയ കോമരത്തെപ്പോലെ പെരുമാറിയിട്ടുണ്ട്. ബാബ്രി മസ്ജിദ് തകര്‍ത്തത് ഹിന്ദു വര്‍ഗ്ഗീയതയല്ല, മണ്ഠല്‍ കമീഷന്‍ റിപ്പോര്‍ട്ടു കാരണമാണെന്ന വിചിത്രമായ ഒരു തീയറിയും അദ്ദേഹം ആവിഷ്ക്കരിച്ചിട്ടുണ്ട്. അത് സംഘപരിവാറിന്റെ വര്‍ഗ്ഗീയതക്കു കുട പിടിക്കുന്നതാണെന്ന് സുബോധമുള്ളവര്‍ മനസിലാക്കിയിട്ടുമുണ്ട്.

കോണ്‍ഗ്രസിനകത്തെ സ്ഥാനമോഹികള്‍ മാത്രമല്ല വിവരമുള്ള കോണ്‍ഗ്രസുകാര്‍ ഇദ്ദേഹത്തെ ഒതുക്കാന്‍ ശ്രമിക്കും. അത് സ്വഭാവികമാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനു വേണ്ടി കഷ്ടപ്പെട്ടവര്‍ ഈ ഇറക്കുമതിയെ ഇഷ്ടപ്പെടില്ല. കോണ്‍ഗ്രസ് നയങ്ങളെ എതിര്‍ക്കുകയും കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തെ കോണ്‍ഗ്രസുകാര്‍ തന്നെ കൈകാര്യം ചെയ്യും ഇന്നല്ലെങ്കില്‍ നാളെ. കുറച്ചു പേര്‍ വിഡ്ഡിവേഷം കെട്ടി എന്നു കരുതി എല്ലാവരും വിഡ്ഡിവേഷം കെട്ടില്ല. കഷ്ടപ്പെട്ട് സംഘടന കെട്ടിപ്പടുത്തവര്‍ മേലനങ്ങാതെ നൂലില്‍ കെട്ടിയിറങ്ങി വന്ന ഈ അവതാരത്തെ അധികനാള്‍ സഹിക്കില്ല. അതാണു കോണ്‍ഗ്രസിന്റെ കുറേയധികം നേതാക്കളുടെ പ്രതികരണം തെളിയിക്കുന്നത്. അവരാരും താങ്കളേപ്പോലെ ഈ കോമരത്തെ കേരളത്തെ രക്ഷിക്കാന്‍ അവതരിച്ച പതിനൊന്നാമത്തെ അവതാരമായി കാണുന്നും ഇല്ല.

വിചാരം said...

പ്രിയ കാളിദാസന്‍ സാര്‍
ഞാന്‍ കാലത്ത് മുതല്‍ താങ്കളുടെ കമന്റുകള്‍ കാണുന്നു എല്ലാത്തിനും മറുപടി എഴുതണമെന്നുണ്ടെങ്കിലും ജോലിയും മറ്റു പ്രശ്നങ്ങളും ഉള്ളതിനാലാണ് മറുപടി എഴുതാതിരുന്നത് എല്ലാത്തിനും മറുപടി എഴുതാന്‍ എനിക്കിപ്പോള്‍ ആവില്ല എങ്കിലും ചിലതിന് മറുപടി പറയാതിരിക്കാനാവില്ല.
താങ്കളെ പോലെ വലിയ വിവരമൊന്നും എനിക്കില്ല എങ്കിലും പരിമിതമായ അറിവുണ്ടന്നുള്ള വിചാരത്തോടെ ചിലത് പറയാം.. ഒരു പഞ്ചായത് മെമ്പര്‍ മുതല്‍ പ്രധാനമന്ത്രി വരെ തിരഞ്ഞെടുക്കപ്പെടുന്നത് ഒരേ രീതിയിലാണെങ്കിലും എം.എല്‍.എ, സംസ്ഥാന മന്ത്രി,മുഖ്യമന്ത്രി, എം.പി. കേന്ദ്രമന്ത്രി, പ്രധാനമന്ത്രി ഇവരുടെയെല്ലാം മേഖലകള്‍ വ്യത്യസ്ഥമാണല്ലോ എല്ലാവര്‍ക്കും എല്ലാം ചെയ്യുന്നതില്‍ പരിമിധികളുണ്ട് എന്നത് വലിയൊരു സത്യം, ഒരു പഞ്ചായത്ത് മെംബറിനൊരിക്കലും പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരത്തിന്റെ കാര്യങ്ങള്‍ ചെയ്യാനാവില്ല അതുപോലെ എം.എല്‍.എക്ക് മന്ത്രിയുടെ അധികാരത്തിലെ കര്യങ്ങളോ .. അങ്ങനെ എല്ലാ തലത്തിലുള്ള അധികാരികള്‍ക്കും അതിന്റേതായ പരിമിധികളുമുണ്ട് ഇവിടെയാണ് ഞാന്‍ പറഞ്ഞ ഒരു കാര്യം താങ്കള്‍ തെറ്റായി മനസ്സിലാക്കിയത്... ഇ അഹമദ് പൊന്നാനിയില്‍ നിന്ന് തിരെഞ്ഞെടുത്തിട്ട് മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫ്ഫീസ് ഉണ്ടാക്കിയതില്‍ ഞാനെവിടെയാണ് പരാതി പറഞ്ഞത് , എന്റെ ഭാഷ്യം ഇതായിരിന്നു അഹമദ് പൊന്നാനിയുടെ മാത്രം മന്ത്രിയല്ല അദ്ദേഹം ഇന്ത്യാമഹാരാജ്യത്തിന്റെ മന്ത്രിയാണ് അതുപോലെ തന്നെ തരൂരും, തരൂരിന് ഒരു എം.പിയേക്കാള്‍ മറ്റു മന്ത്രിമാരെ സ്വാധീനിച്ച് തന്റെ മണ്ഡലവികസനത്തിന് ആക്കം കൂട്ടാനാവും അല്ലാതെ വിഴിഞ്ഞം തുറമുഖത്തിന് അനുമതി കൊടുക്കാന്‍ അദ്ദേഹത്തിനാവിലല്ലോ, അതദ്ദേഹം ചെയ്യാനാവില്ല എന്നു പറയാനുള്ള സമയമായിട്ടില്ല എന്നാണ് തോന്നുന്നത്, എത്ര കഴിവുള്ള കാബിനറ്റ് മന്ത്രിയായിട്ട് പോലും വയലാര്‍ രവിയ്ക്ക് തന്റെ വകുപ്പ് നിര്‍ദ്ദേശിച്ച പ്രവാസികള്‍ക്കുള്ള പദ്ധതികള്‍ക്കായി (ആഗോളമന്ദ്യം കാരണം തിരിച്ചുവരുന്നവര്‍ക്ക്) അഞ്ചു നയാ പൈസ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ മുഖര്‍ജ്ജി മന്ത്രിയെ സ്വാധീനിക്കാനായില്ല എന്നു മാത്രമല്ല തികച്ചും ബാലിശമായ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടും കമാ എന്നൊരക്ഷരം മിണ്ടാതെ മന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്ര മോശമായ കാര്യമൊന്നും വെറുമൊരു സഹമന്ത്രിയായ തരൂര്‍ ചെയ്തിട്ടില്ലാന്നാ എനിക്ക് തോന്നുന്നത്.
കഴിഞ്ഞ കോണ്‍ഗ്രസ്സ് മന്ത്രിസഭയെ തമിഴ് എം.പിമാര്‍ ശരിക്കും ബ്ലാക്ക് മെയില്‍ ചെയ്തു എന്നത് സത്യം എന്നാല്‍ ഈ മന്ത്രിസഭയെ അങ്ങനെ അവരുടെ ചൊല്പ്പടിയ്ക്ക് നിര്‌ത്താനാവുന്നുണ്ടോന്ന് കഴിഞ്ഞ രണ്ടു മാസത്തെ കാര്യങ്ങളൊന്ന് വിലയിരുത്തി നോക്ക് .. എക്കാലവും എല്ലാവര്‍ക്കും എല്ലാം ചെയ്യാനാവില്ല ദാസാ..

താങ്കള്‍ കേരളത്തിലല്ലേ .. അദ്ദേഹത്തിനെ തോല്പ്പിക്കാന്‍ കയ്യും തലയും മറന്ന് ജമാഅത്ത് ഇസ്ലാമിയും എന്‍.ഡി.എഫും പി.ഡിപിയും എല്ലാ മുസ്ലിം വീടുകളിലും കയറി തരൂര്‍ മുസ്ലിം വിരുദ്ധനാണ് എന്നല്ലാം പ്രചാരണം നടത്തിയത് ഓര്‍മ്മയില്ലേ ദാസാ .. എന്താ ഇവരെല്ലാം രാജ്യസ്നേഹികളാണന്നാണോ താങ്കള്‍ പറയുന്നത് അവസരം കിട്ടിയാല്‍ മൗദൂദിയാണ് ദൈവം എന്നു പറയുന്ന ജമാഅത്തിന്റെ വേര് മുഴുവന്‍ പാക്കിസ്ഥാനികളാണന്നത് ദാസന്‍ മനസ്സിലാക്കുക, ഇവരുടെ ജിഹ്വയായ മാധ്യമം ദിവസവും ഒന്ന് വായിക്കുന്നത് നല്ലതാണ് (ഈ സാധ്നത്തിന്റെ തനി നിറം മനസ്സിലാവും അപ്പോള്‍) ശശിതരൂര്‍ തിരെഞ്ഞെടുപ്പ് കാലത്ത് പാലസ്ഥീനികള്‍ക്കെതിരെ എന്തോ എഴുതി അതുകൊണ്ടദ്ദേഹം തോല്‍ക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ചത് ആരാണന്നൊക്കെ അറിയണമെങ്കില്‍ ചുമ്മാ പുസ്തകം വായിച്ചാല്‍ മാത്രം പോരാ പത്രം വായിക്കണം (താങ്കള്‍ പത്രം വായിക്കുന്നില്ലാന്ന് താങ്കളുടെ കമന്റില്‍ കാണുന്നു എന്നാല്‍ ആവശ്യത്തിലധികം പുസ്തകം വായിക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം) .

ജോലി തിരക്കായത് കൊണ്ട് തത്ക്കാലം അവസാനിപ്പിയ്ക്കുന്നു
പ്രത്യേകം
എന്റെ കാഴ്ച്ചപ്പാടില്‍ എന്‍.എസ്.എസ് ഒരു വര്‍ഗ്ഗീയ സംഘടനല്ല

kaalidaasan said...

വിചാരം,

പഞ്ചായത്ത് മെംബര്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരുടെ പ്രവര്‍ത്തന മണ്ധലം ഒന്നു തന്നെയാണ്. ജനങ്ങള്‍ക്ക് വേണ്ടതായ കാര്യങ്ങള്‍ ചെയ്യുക എന്നതാണത്. അതാണു ജാധിപത്യത്തിന്റെ അന്തസത്ത. അവരില്‍ ചിലര്‍ക്ക് ഒരു കടലാസിലെഴുതി ഒപ്പുവച്ച് ഉത്തരവായി ഇറക്കാനാകും എന്ന വ്യത്യാസമേ ഉള്ളു. എം എല്‍ എ മാരും എം പി മാരും വ്യക്തിപരമായി അവതരിപ്പിച്ച പല ബില്ലുകളം ​നിയമമായിട്ടുണ്ട് ഇന്‍ഡ്യയില്‍. അത് പോലെ ഇവരുടെ ഭേദഗതികള്‍ പല നിയമങ്ങളിലും ഉള്‍പ്പെടുത്തിയിട്ടും ഉണ്ട്.

എം പി എന്ന നിലയിലും മന്ത്രി എന്ന നിലയിലും ഒരാള്‍ക്ക് കേരളത്തിനു വേണ്ടി പലതും ചെയ്യാനാകും. ശശി തരൂരിനെ വെള്ളപൂശാനായി അങ്ങനെയൊന്നും ആവില്ല എന്നു പറയുന്നത് അദ്ദേഹത്തിനു ദാസ്യവൃത്തി ചെയ്യുന്നതിനു തുല്യമാണ്. എം പി ക്ക് കേരളത്തിനു വേണ്ടി ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. കേരളത്തിനു വേണ്ടി 20 മന്ത്രിമാരെയും കേന്ദ്രത്തിലേക്ക് 100 മന്ത്രിമാരെയും തെരഞ്ഞെടുത്താല്‍ മാത്രം മതി.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവക്കാനെന്നും പറഞ്ഞ് കോടിക്കണക്കിനു രൂപ എം പി ഫണ്ടിലേക്ക് അനുവദിക്കുന്നത് എന്തു തരം വിഡ്ഡിത്തമാണെന്നൊന്നു വിചാരിക്കമോ? അപ്പോള്‍ എം പി മാര്‍ ഈ പണമെല്ലം അവരുടെ പോക്കറ്റിലാക്കുന്നു എന്നു ഞാന്‍ വിചാരിച്ചോട്ടേ. സമയം കിട്ടുമ്പോള്‍ ഈ എം പി ഫണ്ടിനേക്കുറിച്ചും എം എല്‍ എ ഫണ്ടിനേക്കുറിച്ചും ഒന്നു വിചാരിക്കാമോ?

ഇ അഹമ്മദ് പൊന്നാനിക്കു വേണ്ടി ഒന്നും ചെയ്യാതെ മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസ് ഉണ്ടാക്കിയതിനെ താങ്കള്‍ അഭിനന്ദിച്ചതാണെന്നു വിചാരിക്കാന്‍ എനിക്കായില്ല. ക്ഷമിക്കുക.

തരൂരിന് ഒരു എം.പിയേക്കാള്‍ മറ്റു മന്ത്രിമാരെ സ്വാധീനിച്ച് തന്റെ മണ്ഡലവികസനത്തിന് ആക്കം കൂട്ടാനാവും എന്നു പറഞ്ഞത് സത്യം . അതാണു വിചാരിക്കാന്‍ കഴിവുള്ളവര്‍ വിചാരിക്കുന്നതും . പക്ഷെ താങ്കള്‍ ദാസ്യവൃത്തി ചെയ്യുന്ന ട്വിറ്റര്‍ മന്ത്രി പറഞ്ഞത് ചില നിര്‍ദേശങ്ങള്‍ നല്‍കാനല്ലാതെ മറ്റൊന്നും ആവില്ല എന്നാണ്. അത് വളരെ വ്യക്തമായി കൈപ്പള്ളിയുടെ പോസ്റ്റില്‍ ഉണ്ട്. ഇനി താങ്കള്‍ പറയൂ, അതായിരുനോ തരൂര്‍ പറയേണ്ട മറുപടി. ഇതെക്കുറിച്ചും സമയം കിട്ടിയാല്‍ ഒന്നു വിചാരിക്കാമോ?

രവി കഴിവുള്ള ക്യാബിനറ്റ് മന്ത്രി എന്നൊക്കെ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാതെ. ഏന്താണ്, ഈ മഹത്തായ കഴിവു കൊണ്ട് അദ്ദേഹം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചെയ്തത്? രവിക്ക് മുഖര്‍ജിയെക്കൊണ്ട് പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യിക്കാന്‍ ആയില്ല. ശശി തരൂരിനും ചെയ്യാനാവുന്നില്ല. അതാണു കുറെയധികം പേര്‍ ഇവിടെ പറഞ്ഞു വന്നിരുന്നത്. രവി ചെയ്ത അതേ മോശമായ കാര്യം തന്നെയാണു തരൂരും ചെയ്തിരിക്കുന്നത്. അതെന്തേ താങ്കള്‍ ഇതു വരെ വിചാരിക്കാതിരുന്നത്? ഒരേ കാര്യം രണ്ടു പേര്‍ ചെയ്തപ്പോള്‍ ഒരാള്‍ മന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു എന്നു പറയുന്നു. മറ്റേയാള്‍ അതു തന്നെയാണു ചെയ്യുന്നതെന്നു പറയാന്‍ സാധിക്കുന്നും ഇല്ല. അത് താങ്കളുടെ വിചാരത്തിലെ ഇരട്ടത്താപ്പല്ലേ

സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് 1000 കോടി രൂപ നല്‍കി സ്വകാര്യ ബാങ്കായ ഐ സി ഐ സി യെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ മടിയില്ലാതിരുന്ന മന്‍ മോഹന്‍ സിംഗിനു അഞ്ചു നയാപൈസ ജോലി നദഷ്ടപ്പെട്ടു വരുന്ന പ്രവാസികള്‍ ക്ക് നല്‍കാന്‍ കഴിയാത്തതിലെ കാപട്യം താങ്കള്‍ക്കൊന്നും തിരിച്ചറിയാന്‍ ആകുന്നില്ല. അതെ കാപാട്യമാണു തരൂരിലും ഉള്ളതെന്നു മനസിലാകാത്തത് താങ്കളുടെ വിചാരം തല കീഴായി നില്‍ ക്കുനതു കൊണ്ടാണ്.

kaalidaasan said...

വിചാരം,

തമിഴ് എം പി മാര്‍ ബ്ളാക്ക് മെയില്‍ ചെയ്തു എന്നു വിചാരിക്കാന്‍ താങ്കള്‍ക്കവകാശമുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. ബ്ളാക്ക് മെയില്‍ എന്നു പറയുന്‍നത് താങ്കള്‍ വിചാരിക്കുന്ന പോലെ അല്ല. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ കോണ്‍ഗ്രസ് മന്ത്രിസഭക്ക് എം പി മാരുടെ പിന്തുണ വേണമായിരുന്നു. അതിനു വേണ്ടി തമിഴ് നാടിനു അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൊടുത്തു കൊണ്ടിരുന്നു. അധികാരം വിട്ടൊഴിയുന്നത് വിചാരിക്കാനാകത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് ചെയ്തു. അതേ ഇതിന്റെ പിന്നിലുള്ളു.


എന്തു കൊണ്ട് ഈ മന്ത്രിസഭയെ അങ്ങനെ അവരുടെ ചൊല്പ്പടിയ്ക്ക് നിര്‌ത്താനാവുന്നില്ല എന്നത് വിചാരിക്കുനതിനു മുമ്പ്, അവര്‍ ഇത്രനാളും എന്തുകൊണ്ട് ചൊല്‍പ്പടിക്കു നിറുത്തി എന്നല്ലേ വിചാരിക്കേണ്ടത്. ശരിക്ക് വിചരിച്ചാല്‍ അത് അധികാരമോഹം മാത്രമാണെന്നു മനസിലാകും . രവി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിലും മോശമായിരുന്നില്ലേ എം പി മാരെ വിലക്കെടുത്ത് മന്‍ മോഹന്‍ സിം ഗ് കസേരയില്‍ അള്ളിപ്പിടിച്ചിരുന്നത്. ശശി തരൂരും ഇതു തന്നെ ചെയ്യുന്നു. അധികാരത്തിലിരിക്കാന്‍ വേണ്ടി ഇന്നു വരെ പറഞ്ഞു കൊണ്ടിരുന്നനതെല്ലാം വിഴുങ്ങി, വംശം എന്നു വിളിചാക്ഷേപിച്ചവരുടെ വിടു പണി ചെയ്യുന്നു. വിചാരം ശരിയായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇതൊക്കെ മനസിലാകും .

ജമാഅത്ത് ഇസ്ലാമിക്കും എന്‍.ഡി.എഫിനും പി.ഡിപിക്കും ഒരു പര്‍ ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്താനാകില്ല. അവര്‍ വലിയ ശക്തികളാണെന്ന് വികലമായി വിചാരിക്കുന്നവരേ ഈ വിഡ്ഡിത്തം പറയൂ. മുസ്ലിം ലീഗുമായി തരതമ്യം ചെയ്താല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇവരുടെ സ്വാധീനം എന്‍ എസ് എസിന്റെ പോലെ മാത്രമേ ഉള്ളു. പണ്ട് കോണ്‍ ഗ്രസും മുസ്ലിം ലീഗും ബി ജെപിയും കൂടി വടകരയിലും ബേപ്പൂരും ഒന്നിച്ചു നിന്നിട്ടും, കേരളത്തിലെ ജനങ്ങള്‍ ആ സഖ്യത്തെ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്തോ ഇമ്മിണി വലിയതെന്ന് താങ്കള്‍ പറഞ്ഞ സംഘടനകളേക്കാള്‍ ശക്തമായ എന്‍ എസ് എസ് എസും എസ് എന്‍ ഡി പിയും വിചാരിച്ചിട്ട്, കേരളത്തിലെ വോട്ടര്‍ മാരെ കാര്യമായിട്ടൊന്നും സ്വാധീനിക്കാന്‍ ആയിട്ടില്ല. പിന്നല്ലേ ജമാഅത്ത് ഇസ്ലാമിയും എന്‍.ഡി.എഫും പി.ഡിപിയും.

പാലസ്തീനിനേക്കുറിച്ച് തരൂര്‍ എന്തോ അല്ല എഴുതിയത്. യു എന്‍ സെക്രട്ടറി പദവി സ്വപ്നം കണ്ട് അമേരിക്കയിലെ ജൂദ ലോബിയെ സ്വാധീനിക്കാനായി ഇസ്രായേലിന്റെ ക്രൂരതകളെ ന്യായീകരിക്കുകയാണദേഹം ചെയ്തത്. അതൊക്കെ നല്ലതാണെന്നു തങ്കള്‍ക്ക് വിചാരിക്കാം . മാധ്യമത്തിനത് നല്ലതല്ല എന്നു വിചാരിക്കാന്‍ തോന്നി. അതവര്‍ എഴുതി.

നായന്‍മാരുടെ സംഘടന മതേതര സംഘടന ആണെന്നു വിചാരിക്കാന്‍ താങ്കള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്.

kaalidaasan said...

Mr Kaippalli,

You have never been involved in any manner in politics of Kerala and that is why why you are totally unaware of political issues in Kerala.. You are familiar with only corporate governance. But political governance is totally different.

Expatriates are disenfranchised for obvious reasons. It is up to the political leadership to sort out this issue. Unfortunately the leaders you support are totally averse to this issue.

If educated and wealthier crooks are not interested in voting, it is their fault, not the fault of the system or of those who vote. There is no ruling in India which bar these crooks from voting. India government is a true representation of those who vote and elect their representatives.

You have no idea what democracy is. That is why you talk about quality of democracy. The so called quality of electorate which you boast off now, had been shown as a bull shit in 1977. Indira Gandhi declared emergency in 1975. She was well educated well experienced and with good leadership quality. When there was a high court ruling against her, instead of accepting that, she resorted to a fascist methodology and ruled India with an iron fist. In 1977 election the supposed to be qualified, educated and literate, south Indian electorate voted for her. The most literate state at that time, Kerala gave all the 20 seats to her. But the under educated, illiterate under privileged north Indians voted her out of power. So the quality of electorate has nothing to do with democracy.


Many greatest leaders in history were not even educated or qualified. Man Mohan Singh changed India’s economy. But he increased the poverty as well. His policies help corporate sector and wealthy people became wealthier, and poor became poorer. 1000s of farmers committed suicide under his leadership. At that time he was discussing about the family feud between Ambanis and he was more concerned with the issue of dividing the assets of India, among Ambanis. No body with sense can consider such a fellow as a leader.


Sasi Tharoor spent one lakh rupees per day for just living. Even if it was his money, spending such an enormous amount in a country with 50% people living in poverty, is ridiculous. Even the biggest criminal will not do this. If parliament is filled with such crooks, that is the biggest tragedy which can befall on India.

Even if 100s of these types of academics are in the parliament, the plight of common men will not change. And poverty line will be regularly redrawn to add more and more to the poor list.

ചിന്തകന്‍ said...

Man Mohan Singh changed India’s economy. But he increased the poverty as well. His policies help corporate sector and wealthy people became wealthier, and poor became poorer.

You Said it Kalidhasan.
This is the real TRUTH.

യഥാര്‍ത്ഥ ഇന്ത്യയയും ഇന്ത്യക്കാരനെയും കണ്ടെത്താവര്‍ക്ക് ഇതൊന്നും പറഞ്ഞാ മനസ്സിലാവില്ല. കോര്‍പറേറ്റുകളുടെ കയ്യിലെ വെറും കളിപ്പാവകള്‍ മാത്രമാണവര്‍.

kaalidaasan said...

ചിന്തകന്‍,

യഥാര്‍ത്ഥ ഇന്ത്യയയും ഇന്ത്യക്കാരനെയും കണ്ടെത്താവര്‍ക്ക് ഇതൊന്നും പറഞ്ഞാ മനസ്സിലാവില്ല. കോര്‍പറേറ്റുകളുടെ കയ്യിലെ വെറും കളിപ്പാവകള്‍ മാത്രമാണവര്‍.

അത് തെളിയിക്കുന്ന ഒരു റിപ്പോര്‍ട്ടാണു ചുവടെ.


Reliance under reports revenue to boost the share value

Reliance Communication Ltd, India's second largest mobile phone company, has been accused by a government-appointed auditor of under-reporting revenue to the Department of Telecommunications to save on license fees and also to boost the share value at the stock exchange.

Parakh and Co, the Jaipur-based audit firm, which was asked to carry out a special audit of RCom by industry regulator DoT, said the Anil Ambani-controlled company sought to avoid paying around Rs316 crore in license and spectrum fees in the two years ended 31 March 2008.

There was a difference of Rs 2,915 crore in the revenue reported to the regulator and stock exchanges, with the bourses being given a higher figure, according to the audit report.

The operative sections of the report seem to have been selectively leaked to the media, as DoT says the report remains ''sealed'' and the government itself is yet to look at it. ''It will be opened and examined in good time,'' senior officials said.

The report of Parekh & Co found that for FY08, actual wireless revenue earned by the company was only Rs12, 298 crore, as against Rs15, 213 crore reported to the shareholders.

On the other hand Reliance officials denied the accusations charged on the company.

അച്ചപ്പു said...

അതു നന്നായി

★ Shine said...

post വായിച്ചു. comments കുറച്ചു വായിച്ചു. സമയനഷ്ടവും, മാനഹാനിയും ഫലം എന്നു തോന്നിയതു കൊണ്ടു അധികം വായിച്ചില്ല. നിഷ്‌ പക്ഷ നായി നിന്നു നോക്കിയിട്ടു എനിക്കു തോന്നുന്നതു കൈപ്പള്ളി ചോദിച്ച ചോദ്യത്തിൽ ഒരു തെറ്റുമില്ലന്നാണ്‌. അദ്ദേഹം ചോദിച്ച ചോദ്യം മനസ്സിലാക്കാൻ കഴിവുള്ള ആളാണ്‌ ബഹു.ശശി തരൂർ. കൈപ്പള്ളിയെപ്പോലെ തന്നെയെ ഒരു പക്ഷെ ഞാനും സം സാരിക്കു. കാരണം Technology നന്നയി ഉപയോഗിക്കുന്ന ഒരാളോട്‌, അതിലുള്ള സാധ്യതകൾ പങ്കുവെക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നു കരുതി, വരുമാനം കുറഞ്ഞ ഒരു പ്രവാസി സഹോദരന്റെയോ, അല്ലെങ്കിൽ തിരുവനന്തപുരത്തു താമസിക്കുന്ന എന്റെ ബന്ധുക്കൾ ഉൾപെടുന്ന സ്വദേശി മലയാളികളുടെയോ പ്രശ്നങ്ങൾക്കു നേരെയോ പുച്ചമോ, പരിഹാസമോ ഇല്ല. എല്ലാവരും, ഒരേ പ്രശ്നങ്ങൾ മാത്രം സംശാരിച്ചാൽ മതിയോ?

പിന്നെ, ശശി തരൂർ കഴിവില്ലാത്ത ഒരാളാണെന്നു ആരും പറയുമെന്നു തോന്നുന്നില്ല. പക്ഷെ, മലയാളിയെ മനസ്സിലാക്കാൻ ഒരു പ്രവാസി ആയി കഴിഞ്ഞിരുന്ന അദ്ദേഹത്തിനു പെട്ടെന്നു കഴിയുന്നില്ല എന്നു മാത്രം. രാഹുലിനെയും, സോണിയേയും പോലെ, local PR agency കളെയും Advertising Aghency കളെയും ഉപയോഗിച്ചു political image മെച്ചപ്പെടുത്താനും, ഒരു Personal carisma create ചെയ്യാനും അദ്ദേഹം ശ്രമിക്കാത്തത്‌ അറിവില്ലാത്തതു കൊണ്ടല്ല, അതിനു മുടക്കുന്ന പണം ജനങ്ങളുടെ കയ്യിൽ നിന്നും പിന്നെ എടുക്കാൻ താൽപര്യമില്ലാത്തതു കൊണ്ടാവണം.

പിന്നെ തിരുവനന്തപുരതിന്റെ വികസനത്തിനു അദ്ദേഹത്തിന്റെ പദവിയിൽ ഇരുന്നു കൊണ്ടു ചില കാര്യങ്ങൾ ചെയ്യൺ കഴിയും എന്നുള്ളത്‌ തർക്ക മറ്റ കാര്യമാണ്‌. പക്ഷെ കേന്ദ്രത്തിന്റെ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനത്തിൽ വികസനം നടത്താൻ ഒരു എം.പി. ശ്രമിച്ചാൽ എവിടുന്നെല്ലാം പിടി മുറുകുമെന്നു നമുക്കെല്ലാം അറിയാം. ആരെയും Blackmail ചെയ്യാനുള്ള ഒരായുധവും ശ്രീ. തരൂരിനില്ലാത്തിടത്തോളം അദ്ദേഹം നിസ്സഹായനാണ്‌; അദ്ദേഹം ന്യൂനപക്ഷ സമുദായക്കാരനല്ല, അല്ലെങ്കിൽ ആവശ്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ന്യൂനപക്ഷ അവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നു എന്നു പറഞ്ഞു കരയാമായിരുന്നു.

ഇതിലെല്ലാം ഉപരി, തിരുവനന്തപുരത്തു കാര്യം നടക്കണമെങ്കിൽ, "പയലുകളുടെ ഇടയിൽ കളിച്ചു വളർന്ന" സുരാജ്‌ വേഞ്ഞാറമ്മൂടിനെ പോലൊരാളെ എം.പി ആക്കി അയച്ചാൽ മതി! ഏതവനേം മണി അടിച്ചു കാര്യം നടത്തും, കളിച്ചാൽ കളി പഠിപ്പിക്കുവേം ചെയ്യും!

പിന്നെ comments... ഭയങ്കര സംഭവം തന്നെ!

VINOD said...

http://ownstories.blogspot.com/2009/10/twitter.html
this is my opinion

Anonymous said...

Relevant article. http://www.dnaindia.com/speakup/comment_netas-must-get-twitter-savvy_1320225

Post a Comment