Saturday, November 28, 2009

മരണം വിളിച്ച മനോഹരതീരം.


ഈ ചിത്രത്തിന്റെ യദാർഥ അവകാശി ആരാണെന്ന് ഇതുവരെ അറിയില്ല. ചിത്രത്തിന്റെ ഉടമയ്ക്ക് എന്തെങ്കിലും പരാതിയുള്ളപക്ഷം ചിത്രം മാറ്റുന്നതായിരിക്കും
നാലു തലമുറകൾ നമുക്കു മധുരം പകർന്നുതന്ന മൂവാണ്ടൻ മാവിനെ കാർപാർക്കു നിർമ്മിക്കാനായി മുറിച്ചു കളഞ്ഞിട്ടുണ്ട് നമ്മൾ. അതൊരു തെറ്റല്ല. ഇന്നു നമുക്കാവശ്യം മൂവാണ്ടൻ മാവല്ല. കാർപാർക്കാണ്. നിറനിലാവു പരക്കുന്ന മുറ്റം നമ്മൾ മേൽ‌ക്കൂരകെട്ടി മറച്ചതും കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ടു മാത്രം. മുറ്റത്തിരിക്കുമ്പോൾ മഞ്ഞ് കൊണ്ട് ജലദോഷം പിടിപെടുന്ന നമ്മുടെ കുട്ടികൾക്ക് നിറനിലാവെന്തെന്ന് കാട്ടിക്കൊടുക്കാൻ നിലാവിന്റെ ഒരു പടം  പകൽക്കിനാവനോട് പറഞ്ഞ് നമുക്ക് പകർത്തിവയ്ക്കാം.

ഇവിടെ ഇതാ മരണം വിളിച്ച ഒരു തീരം കൂടി. “ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ് . ദൈവത്തിന്റെ സ്വന്തം നാട്. “ എന്നു വിളിച്ചു പറയിച്ച ഈ മനോഹരതീരത്തിന്റെ ആയുസ്സ് ഇനി നാളുകൾ മാത്രം. ഒരു കിലോമീറ്റർ മാത്രം അകലത്തിൽ വരുന്ന കപ്പൽ സങ്കേതം, പൂവാറിൽ വരണമെന്ന് സമ്പത്ത് എം.പി. പാർലമെന്റിൽ ആവശ്യപ്പെട്ട കപ്പൽ നിർമ്മാണശാല. ഇതെല്ലാം വന്നുകഴിഞ്ഞാൽ ഈ മനോഹരതീരത്തെ നമുക്കു മറക്കാം. എണ്ണപ്പാട് മൂടിയ കടൽതീരത്തെ കാണാറാകുന്നതിനു മുൻപ്, നിങ്ങളൊരു മലയാളിയാണെങ്കിൽ, നിങ്ങൾക്കൊരു മകൻ/മകൾ ഉണ്ടെങ്കിൽ ഈ തീരത്തേക്കൊന്നു പോകു. നാളെ അവൾ പറയട്ടെ നമുക്ക് മനോഹരമായ ഒരു തീരമുണ്ടായിരുന്നു ഇവിടെ എന്ന്. ഇത് കോവളം കടൽത്തീരം.

7 അഭിപ്രായ(ങ്ങള്‍):

അങ്കിള്‍ said...

ഇതു ശരിയാണൊ, ഉറുമ്പേ. ഇത്തരത്തിലൊരു സാങ്കേതിക വിജ്ഞാനം എവിടുന്ന് കിട്ടി. കൂടുതൽ വിശദീകരിക്കണമായിരുന്നു.

poor-me/പാവം-ഞാന്‍ said...

once upon a time...


by
http://paatha-thelichch.blogspot.com

ഉറുമ്പ്‌ /ANT said...

അങ്കിൾ,
ഇതിലേതാണ് സാങ്കേതികമായി ശരിയല്ലാത്ത വാർത്ത എന്നു മനസ്സിലായില്ല. പൂവാർ കപ്പൽ നിർമ്മാണശാലയുടെ കാര്യമാണെങ്കിൽ അത് സമ്പത്ത് എം.പി. പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസം പാർലമെന്റ്റിൽ ആവശ്യപ്പെട്ടതാണ്.

പാവൻ ഞാൻ, നന്ദി.

Anil cheleri kumaran said...

:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇതു മരണമല്ല..കൊലപാതകമാണ്.... ഈ കാടും പുഴയും പാടവും കടലും ഒക്കെ ഇല്ലാതാക്കി വേണം എനിക്കൊന്നു സ്വസ്ഥമായിരിക്കാൻ...

Typist | എഴുത്തുകാരി said...

അങ്ങനെയാണെങ്കില്‍ ഒന്നുകൂടി പോണമല്ലോ ആ മനോഹര തീരത്തേക്കു്.

ചിന്തകന്‍ said...

വികസനത്തിന് കണ്ണില്ലാതാവുമ്പോള്‍, മുന്‍ഗണനാ ക്രമത്തില്‍ പ്രകൃതിക്ക്/പ്രകൃതി ഭംഗിക്ക് സ്ഥാനമില്ലാ‍താകുമ്പോള്‍ മനോഹരതീരങ്ങളുടെ മരണം അനിവാര്യമായും സംഭവിക്കുന്നു.

വികസനം എന്ന വാക്ക് എന്തിനെയും തകര്‍ത്തെറിയാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും മൂര്‍ച്ചയേറിയ വാളായി മാറിയ വര്‍ത്തമാന കാല സാഹചര്യത്തില്‍ പ്രത്യേകിച്ചും.

Post a Comment